Categories
Uncategorized

മരുമോള് വന്ന് കഴിയുമ്പൊൾ ചേച്ചിയുടെ മോന്റെ സ്നേഹം മുഴുവൻ മരുമോളോട് ആകൂ കേട്ടോ…

രചന: സ്മിത രഘുനാഥ്

,,,,ഭാനുവേച്ചിയെ മോന്റെ കല്യാണമൊക്കെയായന്ന് കേട്ടല്ലോ? നമ്മളെയൊന്നു വിളിക്കുന്നില്ലേ കല്യാണത്തിന്,,, തൊഴിലുറുപ്പ് പെണ്ണുങ്ങള് തോട് വൃത്തിയാക്കൂ ന്നതിന് ഇടയിൽ കളിയായ് ചോദിച്ചതും ഭാനു വെളുക്കെ ചിരിച്ച് കൊണ്ട്

പിന്നെ നിങ്ങളെ വിളിക്കാതിരിക്കുമോടി പിള്ളേരെ ..

,,,,”നിങ്ങള് ഇല്ലാതെ എനിക്കെന്ത് ആഘോഷം ”

,,,,,ലാലേട്ടനെ സ്മരിച്ച് കൊണ്ട് ഭാനുവേച്ചി പറഞ്ഞതും കൂട്ടാളികള് കുണുങ്ങി കുണുങ്ങി ചിരിച്ചൂ,,, കടുത്ത ലാലേട്ടേൻ ഫാനായ ചേച്ചിയുടെ വർത്തമാനം അവര് ആവോളം ആസ്വാദിച്ചൂ..

‌അല്ല ചേച്ചിയെ ഞാനൊര് കൂട്ടം കാര്യം പറഞ്ഞാൽ ചാച്ചി തെറ്റിദ്ധരിക്കരുത്… ഇത്തിരി കുശിമ്പു, കുന്നായ്മയും, കണ്ണത്തിരിവുമുള്ള സുധാമണി ചേച്ചിയെ ഇരുത്തിയൊന്ന് നോക്കി കൊണ്ട് പതിയെ തൂമ്പയും ഇട്ട് അനക്കി കൊണ്ട് ചേച്ചിയുടെ മറുപടിക്കായ് കാതോർത്തും കൂടെയുള്ള കൂട്ടാളികളും സുധാമണി എന്ത് വെടിയാണ് ചേച്ചിക്ക് നേരെ ഉതിർക്കുന്നത് എന്നറിയാൻ കാതോർത്തും …

ചേച്ചിയുടെ അനുകുലഭാവം കണ്ടതും സുധാമണിക്ക് ആവേശമായ് …

,,,,,ചേച്ചി മരുമോള് വന്ന് കഴിയുമ്പൊൾ ചേച്ചിയുടെ മോന്റെ സ്നേഹം മുഴുവൻ മരുമോളോട് ആകൂ കേട്ടോ… വീട്ടിലെ ഭരണം മുഴുവൻ മരുമോള് കൈക്കലാക്കും ചേച്ചി പിന്നെ വെറും ,,കറിവേപ്പിലയാകും” ”ചേച്ചിയെ കൊണ്ടുളള ചെക്കന്റെ ആവിശ്യം കല്യാണത്തോടെ ഏകദേശം കഴിയൂമല്ലോ… പിന്നെ അവന് അവന്റെ ഭാര്യയും വീട്ട്കാരെയും മാത്രം കണ്ണിന് പിടിക്കും… ചേച്ചി വെറും പുറംപോക്ക് ആകും ,.കുറച്ച് കഴിയൂമ്പൊൾ ഏതെങ്കിലും വൃദ്ധസദനത്തിലും ആക്കും ചേച്ചിയെ ‘തന്റെ വാക്കുകൾ കേട്ട് ആകെ പണ്ടാരമടങ്ങി നിൽക്കുന്ന ഭാനുചേച്ചിയുടെ മനസ്സിലേക്ക് ആളിപടരുന്ന തീയിലേക്ക് കുറച്ച് മണ്ണെണ്ണ കുടി കോരിയോഴിച്ച് തന്റെ വാക്ക്ചാതുര്യത്തിൽ ഒന്നുക്കുടി സ്വയം അഭിമാനിച്ച് ചുറ്റും കൂടി നിൽക്കൂന്നവരുടെ കിളി പറന്ന് പോകുന്നത് ഒന്ന് രണ്ട് മൂന്ന് എണ്ണി ആസ്വാദിച്ച് സുധാമണി വീറോടെ നിന്നും..

,,,,, സുധാമണിയുടെ വാക്കുകൾ ഏല്പ്പിച്ച അടിയുടെ ആഘാതത്തിൽ കണ്ണ് മിഴിച്ച് നിന്ന ഭാനുമതി :,,, തന്റെ മരുമകളായ നവ്യയെ ഒന്ന് ഭാവനയിൽ കണ്ടൂ…

മാസങ്ങൾക്ക് മുമ്പ് പെണ്ണ് കാണൽ ചടങ്ങിന് നവ്യയുടെ വീട്ടിൽ പോയത് തൊട്ട് ഭാനുമതി ഒര് റീലാക്കി കണ്ട് നോക്കി,,,,,

എവിടെയും ഒരു വൈലൻസ് അവർക്ക് കാണാൻ കഴിഞ്ഞില്ല.. ക്ലോസപ്പിലും ഇട്ടു് ഒന്നു കൂടി നോക്കി ഭാനു ഉറപ്പ് വരുത്തി…. ഏയ് ഒരു കുറ്റവും കാണാൻ പറ്റണില്ല… തന്റെ മരുമകള് പത്തരമാറ്റ് തനി തങ്കം തന്നെ ..

അങ്ങനെ കല്യാണദിവസം ആയി,,,

കല്യാണത്തിന് ആകെ തിളങ്ങി ഭാനു ഓടി നടന്നു…

“ഞാനുമൊര് വർണ്ണ പട്ടമായിരുന്നു,.. ഞാനുമൊര് വർണ്ണ പട്ടം…” …

താലികെട്ടും ‘ഗംഭീര സദ്യയും….

‌തൊഴിലുറപ്പിലെ തന്റെ കൂട്ടാളികൾക്ക് ഒരു വി ഐ പ്പി പട്ടം സ്വന്തമായ് കൊടുത്ത് ഭാനു അവരെ നവ്യയുടെ വീട്ടുകാർക്ക് മുമ്പിൽ പരിചയപ്പെടുത്തി ” ”

പെണ്ണിന്റെ പളപളപ്പും സ്വർണ്ണവും എല്ലാം കണ്ട കൂട്ടാളികൾ വായ് തുറന്ന് പഴവും പ്രഥമനും കുഴച്ച് അണ്ണാക്കിലെക്ക് തള്ളി…

ഫോട്ടോയെടുപ്പും വർത്താമാനവും യാത്രയയ്പ്പും എല്ലാമായ് രംഗം കൊഴുകൊഴുത്തും: ..

അസുയയോടെ തന്റെ മരുമകളെ നോക്കുന്ന കണ്ണുകൾ കണ്ടപ്പൊൾ ഭാനു അടിമുടി പുത്തും.,…

കല്യാണതിരക്കിൽപ്പെട്ട് ആകെ ക്ഷീണിതയായ ഭാനു പിറ്റേന്ന് എഴുന്നേൽക്കാൻ ഒരുപാട് താമസിച്ചൂ…

ഇടയ്ക്ക് ചിരിക്കുന്ന മുഖവുമായ് സുധാമണിയുടെ വാക്കുകൾ കേട്ടതും സ്ഥലക്കാല ബോധം വന്നത് പോലെ ഭാനു തപ്പി പിടിച്ച് ചാടി എഴുന്നേറ്റും ..

ഓടി പിടപ്പന്നെ അടുക്കളയിലേക്ക് ചെന്നതും…ഭാനുവിന് അകത്തെ കാഴ്ച കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നും…

തലേ ദിവസം പൂരപറമ്പ് പോലെ കിടന്നിരുന്ന തന്റെ സാമ്രാജ്യം ഒരു രാജസഭ പോലെ തിളങ്ങി നിന്നൂ,,,

അകത്തേക്ക് ചെല്ലുമ്പൊൾ പുറം തിരിഞ്ഞ് നിൽക്കുന്ന മരുമകളെ ഒന്ന് വീക്ഷിച്ചും ഓ… ഭാഗ്യം കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട് … സ്വയം മുരടനക്കി കൊണ്ട് അല്ല മോള് രാവിലെ എഴുനേറ്റോ…

പുറം തിരിഞ്ഞ് ഭംഗിയായ് ചിരിച്ച് കൊണ്ട് … കുറച്ച് നേരമായ് അമ്മേ.. ഞാൻ നോക്കുമ്പൊൾ അമ്മ നല്ല ഉറക്കമാണ്.പിന്നെ അമ്മേ ബുദ്ധിമുട്ടിപ്പിക്കണ്ടന്ന് കരുതി ഞാൻ അടുക്കളയിൽ കയറി … ഫ്രിഡ്ജിൽ ഇരുന്ന അരി മാവെടുത്ത് ഭോശയ്ക്ക് കലക്കി വെച്ചൂ… പിന്നെ ചട്നിക്ക് തേങ്ങയും ചിരണ്ടി വെച്ചിട്ടുണ്ട് … അത് മതിയോ അമ്മേ തോ സാമ്പാറും വേണോ’..

വേണ്ടാ മോളെ ദോശയും, ചമ്മന്തിയും മതി… അതാണ് അവനും പ്രിയം… അല്ല മോൾക്ക് സാമ്പാറ് വേണോ ?..

വേണ്ടാ .. അമ്മേ ഇത് മതി …

ഈശ്വരാ ഈ കൊച്ചിനെയാണോ ഞാൻ തെറ്റിദ്ധരിച്ചത് സ്വയം പിറ് പിറക്കൂന്ന ഭാനുവിനെ നവ്യ നോക്കി എന്താ അമ്മേ…

ഏയ് ഒന്നുമില്ല മോളെ ചൂമല് കൂച്ചി കൊണ്ട് ഭാനു കുളിക്കാനും മറ്റുമായ് പുറത്തേക്ക് പോയി…

മോനും മരുമോളും ഉമ്മറത്ത് ഇരിക്കുമ്പൊൾ ഭാനു അവർക്കരികിലേക്ക് വന്നു :: നിങ്ങള് സിനിമയ്ക്ക് ഒന്നു പോകൂന്നില്ലേ ?.. കല്യാണം കഴിയുമ്പൊൾ ഒരു സിനിമയ്ക്ക് ഒക്കെ പോകേണ്ടേ…

അത് ശരിയാണല്ലോ.. മകനും അമ്മയുടെ വാക്കുകളെ ശരിവെച്ചും.. എന്നാൽ നമുക്ക് പോകാം നവ്യേ…

എന്നാൽ അമ്മയും വരൂ മരുമകൾ പറഞ്ഞതും …

ഭാനു അല്ല ഞാനെന്തിനാ വരുന്നത് നിങ്ങള് പോയിട്ട് വരൂ …

അത് വേണ്ടാ .. അമ്മയും ഞങ്ങൾക്കൊപ്പം വരണം ഏട്ടൻ വിളിച്ചിരന്നപ്പൊൾ ഒക്കെ പറയൂമായിരുന്നു അമ്മയ്ക്ക് സിനിമ കാണുന്നത് വലിയ ഇഷ്ടമാണെന്ന് അതുമല്ല അമ്മ വലിയൊര് ലാലേട്ടൻ ഫാനാണന്ന്… മരുമകള് പറഞ്ഞത് കേട്ടതും ഭാനുവിന്റെ ഉള്ളം നിറഞ്ഞു,,,,

അങ്ങനെ മരുമകള് ഭാനുവിനെ ഞെട്ടിച്ച് കൊണ്ടെയിരുന്നു …

,,,മറ്റുള്ളവർ പറയുന്നത് കേട്ട് താൻ തന്റെ മരുമകളൊട് ദേഷ്യവും പോരും കാട്ടിയിരുന്നെങ്കിൽ തങ്ങളുടെ ജീവിതം ഇത്രയും ശാന്തമാകില്ലായിരുനെന്ന് ഭാനുവിന് മനസ്സിലായ്… അല്ല നവ്യ മനസ്സിലാക്കി കൊടുത്തും,,,,

അഭിപ്രായങ്ങളും ‘, അക്ഷേപങ്ങളും ചുറ്റും നിന്ന് പറയാൻ ഒരുപാട് ആൾക്കാര് കാണും..ജീവിതം നമ്മുടെതാണ്,,,, ലൈക്ക് കമന്റ് ചെയ്യാൻ മടിക്കലേ… ശുഭം…

രചന: സ്മിത രഘുനാഥ്

Categories
Uncategorized

എത്ര മക്കൾ ഉണ്ടായാലും അതിലൊന്ന് കൂടെയില്ലെങ്കിൽ അമ്മമാർക്ക് അത് വേദന ആണെടാ…

രചന: അമ്മു സന്തോഷ്

“അപ്പൂന് വലിയ ഇഷ്ടമാ ഇത് “അമ്മ അങ്ങനെ പറഞ്ഞു കൊണ്ട് ഇലയിൽ മാവ് പരത്തി അതിലേക്ക് അവലും പഴവും തേങ്ങയും നെയ്യും ശർക്കരയും കുഴച്ചത് വെച്ചു. അലീന അമ്മ ചെയ്യുന്നത് നോക്കി നിന്നു. അമ്മയുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. അവൾ അമ്മയെ ചേർത്ത് പിടിച്ചു.

“ഇപ്പൊ നിനക്ക് ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ടാ അമ്മ ഉണ്ടാക്കിയത് ഞങ്ങൾ എത്ര തവണ ചോദിച്ചു.. അപ്പുവേട്ടനെ ഓർമ വരൂത്രേ. ഞങ്ങൾ മക്കൾ ബാക്കി രണ്ടു പേര് ഉണ്ടിവിടെ. എന്നിട്ടും പിണങ്ങി പോയ മൂത്ത മകനെ ഓർത്തിരിക്കൽ ആണ് അമ്മയുടെ പണി ” കിച്ചു ചിരിയോടെ പറഞ്ഞു

“എത്ര മക്കൾ ഉണ്ടായാലും അതിലൊന്ന് കൂടെയില്ലെങ്കിൽ അമ്മമാർക്ക് അത് വേദന ആണെടാ.. അവൻ പിണങ്ങി പോയതല്ല മോളെ. അവന്റെ ഭാര്യയ്ക്ക് ഇവിടെ ഇഷ്ടായില്ല നാട്ടുമ്പുറം അല്ലെ? സൗകര്യം കുറവ്. ആ കുട്ടി സ്റ്റേറ്റ്സിലോക്കെ വളർന്നതല്ലേ? അതാണ്‌ പോയത്. ”

“ഇവൾ ദേ കുവൈറ്റിൽ വളർന്നതാ ട്ടോ അമ്മേ.. ഇത് പറഞ്ഞു കൊടുത്താൽ അവൾക്കും തോന്നും പോകണമെന്ന്.. അങ്ങനെ വല്ലോം തോന്നിയാൽ പൊന്നുമോൾ ഒറ്റയ്ക്ക് പൊയ്‌ക്കോണേ ഞാൻ എന്റെ അമ്മേ വിട്ട് എങ്ങും വരില്ല ട്ടോ ” കിച്ചു അമ്മയെ ഇറുക്കി കെട്ടിപിടിച്ചു..

“നോവുന്നെടാ ചെക്ക”അമ്മ അവനെ ഒന്ന് നുള്ളി..

കിച്ചു അല്ല സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും അലീന അവിടെ വിട്ടു പോകില്ല. ജീവിതത്തിൽ ഇത്രയും സന്തോഷം അവൾ ആദ്യമായി അറിയുകയായിരുന്നു. എന്തിനാവും അപ്പുവേട്ടന്റെ ഭാര്യ ഇവിടെ വിട്ട് പോയത് എന്നവൾ ആലോചിച്ചു ഓരോരുത്തരും ഓരോ മനസ്സുമായി ജീവിക്കുന്നവരല്ലേ എന്ന് പിന്നെ ഓർത്തു.

കിച്ചുവിനെ സ്‌നേഹിക്കുമ്പോൾ പേടി ആയിരുന്നു. അമ്മ സമ്മതിക്കാതെ കല്യാണം നടക്കില്ല അലീന എന്നവൻ താൻ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ തന്നെ പറഞ്ഞു.അച്ഛനില്ലാത്ത മൂന്ന് മക്കളെ വളർത്താൻ അമ്മ അനുഭവിച്ച സങ്കടങ്ങൾ പറഞ്ഞു കണ്ണ് നിറയ്ക്കും. കേട്ട് കേട്ട് അമ്മയോട് ഒത്തിരി ഇഷ്ടം തോന്നി. ക്രിസ്ത്യൻ ആയത് കൊണ്ട് നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ ആദ്യകാഴ്ച തന്നെ അമ്മയ്ക്ക് തന്നെ ഇഷ്ടം ആയി. . അമ്മ തന്നെ മുൻകൈ എടുത്തു കല്യാണം നടത്തി തരികയും ചെയ്തു. കല്യാണത്തിന് ഒരു നോട്ടം കണ്ടതാണ് അപ്പുവേട്ടനെയും ചേച്ചിയെയും പിന്നെ കണ്ടിട്ടില്ല. ഇവിടെ കിച്ചു, അമ്മ, അനിയത്തി എല്ലാവർക്കും ഒപ്പം സന്തോഷം ആയി ഇരിക്കുമ്പോൾ താൻ പിന്നെ അവരെ മറന്നു പോയി.

ദൂരെ ഒരു നഗരത്തിൽ

“ഇന്നും ബ്രെഡ് ഓംലറ്റ് ആണോ ഹേമേ “മടുത്തു ”

“പ്ലീസ് അപ്പു.. നാളെ സെർവന്റ് വരും. പിന്നെ എന്ത്‌ വേണമെങ്കിൽ ഉണ്ടാക്കി തരും ഇന്ന് കൂടി അഡ്ജസ്റ്റ് ചെയ്യ്. എനിക്ക് ഡാൻസ് ക്ലാസ്സ്‌ ഉണ്ട്. മോനെ ഒന്ന് വിട്ടേക്കണേ ”

അവൾ ബാഗ് എടുത്തു കാറിന്റെ കീ എടുത്തു നടന്നു കഴിഞ്ഞു

അവൻ മെല്ലെ എഴുനേറ്റു അടുക്കളയിൽ ചെന്നു. ഷെൽഫിൽ ഗോതമ്പു മാവ് ഉണ്ട്. കുറച്ചു തേങ്ങ തിരുമ്മി പഞ്ചസാരയും ചേർത്ത് ഗോതമ്പു മാവിൽ കുഴച്ചു വെച്ചു പാൻ അടുപ്പിൽ വെച്ചു ചൂടായപ്പോൾ മെല്ലെ പരത്തി.

“തീ കുറയ്ക്ക് അപ്പു കൈ പൊള്ളും “അമ്മയുടെ ശബ്ദം കെട്ട പോലെ. അവൻ പെട്ടെന്ന് തീ കുറച്ചു.

അമ്മയെ വിളിക്കാൻ തോന്നി അവന്..

ഒറ്റ റിങ്ങിൽ അമ്മ ഫോൺ എടുത്തു

“മോനെ.. “അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു

“അമ്മയ്ക്ക് സുഖമാണോ എന്നൊരു ചോദ്യം ഉള്ളിൽ കിടന്നു തിളച്ചു. അമ്മ പറയുന്നതൊക്കെ കേട്ട് നിന്നു. പറമ്പിൽ വാഴ കുലച്ചതും, വെള്ളം കേറി കുറച്ചു നെല്ല് പോയതും കിച്ചുവിന് പ്രമോഷൻ കിട്ടിയതും, അലീന ഗർഭിണി ആയതും…അനിയത്തിക്ക് പിജി ക്ക് അഡ്മിഷൻ കിട്ടിയതും.. “സമയം കിട്ടുമ്പോൾ വരണേ “എന്ന് പറഞ്ഞു ഫോൺ വെയ്ക്കുമ്പോൾ പൊട്ടിക്കരയാനൊരു വെമ്പൽ ഉണ്ടായി അവന്.

കുടുംബകലഹം ഒഴിവാക്കാൻ മാത്രം ആകും പലപുരുഷന്മാരും സ്വയം ഒതുങ്ങുന്നത്. അമ്മക്ക് തന്നെ മനസിലാകും. പക്ഷെ ഭാര്യക്ക് ചിലപ്പോൾ എങ്കിലും മനസിലാകുകയുമില്ല. തിരിച്ചുമുണ്ട്. അമ്മ അടക്കിപ്പിടിക്കുന്നവർ. ഭാര്യ വെറും നോക്കുകുത്തി പോലെ ആകുന്നവർ. രണ്ടായാലും ഇടയിൽ വിങ്ങുന്നത് പുരുഷൻ ആണ്. അവൻ ആരുടെയും സ്വകാര്യസ്വത്തല്ല എന്ന് സ്ത്രീകൾ മനസ്സിലാക്കുന്നിടത്തു തീരാനുള്ളതേയുള്ളു ഈ പ്രശ്നം ഒക്കെ.

വൈകുന്നേരം ഓഫീസിൽ നിന്നു വരുമ്പോൾ ഫ്ലാറ്റിനു മുന്നിൽ പോലീസ്, ജനക്കൂട്ടം.. കരഞ്ഞു തളർന്നു ഹേമ ഓടി വന്നു നെഞ്ചിൽ വീണു

“അപ്പു നമ്മുടെ കുട്ടുവിനെ കാണുന്നില്ല ”

അവൻ ഞെട്ടി പോയി. രാവിലെ താൻ ആണ് സ്കൂൾ ബസിൽ കയറ്റി വിട്ടത്.. ഈശ്വര എന്റെ കുഞ്ഞ്…

“സാർ കുട്ടി വൈകുന്നേരം സ്കൂൾ ബസിൽ കയറിയിട്ടില്ല. അവരുടെ സ്കൂൾ പരിസരത്ത് രണ്ടു ദിവസമായി ചില അന്യസംസ്ഥാനക്കാർ കറങ്ങുന്നതായി വിവരം കിട്ടിയിട്ടുണ്ട് ഞങ്ങൾ അന്വേഷിക്കുന്നുണ്ട് വിഷമിക്കണ്ട ”

പോലീസ് ഓഫീസർ പറഞ്ഞു. അഞ്ച് ദിവസങ്ങൾ. ജീവിതത്തിനും മരണത്തിനുമിടയിലെന്ന പോലെ അഞ്ചു ദിവസങ്ങൾ..

കരഞ്ഞു തളർന്നു പോയ ഹേമയുടെ അടുത്ത് നിന്നു മാറാതെ അമ്മയും അലീനയും കാവലിരുന്നു. ആശ്വസിപ്പിച്ചു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു. അഞ്ചാം ദിവസം ആന്ധ്രാപ്രദേശിൽ നിന്നു കുഞ്ഞിനെ കിട്ടുമ്പോൾ അപ്പു വല്ലാത്ത അവസ്ഥയിൽ തളർന്നു പോയിരുന്നു.

ഹേമ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഉറക്കെ ആർത്തലച്ചു കരഞ്ഞു ഉമ്മ വെച്ചു കൊണ്ടിരുന്നു. ആ കാഴ്ച ദയനീയമായിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ വേദനയോളം വരില്ല ഈ ലോകത്തു മറ്റൊന്നും..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു

“അമ്മയ്ക്ക് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരെ? ”

ഹേമ ബാഗ് അടുക്കി വെയ്ക്കുന്ന അമ്മയുടെ അരികിൽ ചെന്നു. അമ്മ പുഞ്ചിരിച്ചു

“ഒരു പാട് ജോലി ഉണ്ട് മോളെ വീട്ടിൽ ”

“അവരൊക്കെ ഇല്ലേ അവിടെ. അമ്മ കുറച്ചു നാൾ ഇവിടെ എന്റെ ഒപ്പം നിൽക്കാമോ പ്ലീസ്? ” ഹേമ അപേക്ഷിച്ചു

അമ്മ ആ മുഖത്ത് ഒന്ന് തൊട്ട് തലയാട്ടി..

പോകാൻ നേരം അലീന ഹേമയുടെ കൈകളിൽ പിടിച്ചു

“അഞ്ചു ദിവസങ്ങൾ സ്വന്തം കുഞ്ഞിനെ കാണാതെ ഇരുന്നപ്പോൾ ചേച്ചിക്ക് എത്ര വേദനിച്ചു അല്ലെ? ഈ കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഒപ്പം ഇല്ലാതെ പോയ മകനെ ഓർത്തു ആ നെഞ്ച് എത്ര വേദനിച്ചിരിക്കും? നമ്മൾ പെണ്ണുങ്ങൾ ചിലപ്പോൾ ഇങ്ങനെ ആണ് ചേച്ചി. ചിന്തിക്കില്ല. മാറി താമസിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇടയ്ക്ക് വന്നു താമസിക്കണം കുറച്ചു ദിവസം. അപ്പുവേട്ടനും തെറ്റ് പറ്റി അതിൽ. വരണം ഇടക്ക് മൂന്നാളും കൂടി.. പിന്നെ അമ്മയെ വേഗം തിരിച്ചു അയച്ചേക്കണം കേട്ടോ.. ”

ഹേമ കണ്ണീരിനിടയിൽ കൂടി ഒന്ന് ചിരിച്ചു. പിന്നെ മുന്നോട്ട് ആഞ്ഞു അവളെ കെട്ടിപിടിച്ചു..

അല്ലെങ്കിലും ശാശ്വതമായ പിണക്കങ്ങൾ പാടില്ല മനുഷ്യന്.കുറച്ചു ദിവസങ്ങൾ കഴിയാനുള്ള ഇടത്താവളം മാത്രം അല്ലെ ഭൂമി?

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: അമ്മു സന്തോഷ്

Categories
Uncategorized

ബസ് സ്റ്റാഡില്‍ എത്തുംപോള് വെളിച്ചം വീഴില്ല എന്നു അവള്‍ക്കുറപ്പാണ്…

രചന: വേദവതി നാരായണൻ

രാത്രിയേറെയായിക്കഴിഞ്ഞു….വേണി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ആ സ്ലീപ്പര്‍ ബസില്‍ കിടന്നു… ഫോണിലേക്ക് വന്ന മെസേജ് അവള്‍ എടുത്തു നോക്കി….

“ക്ഷമിക്കണം പൊന്നേ, അല്പം പണി തിരക്ക് ആയി പ്രതീക്ഷിക്കാതെ, ഇപ്പോഴാണ് വീട്ടിലേക്ക് തിരിച്ചു പോകുന്നത്…..അത് കൊണ്ട് വിളിക്കാന്‍ ഞാന്‍ വരില്ലാ… നീ ഒരു ടാക്സിയോ റിക്ഷയോ പിടിച്ചിങ്ങു പോര്”….

നീരവിന്‍റെ ആ മെസേജ് അവളുടെ ഉറങ്ങാനുള്ള ശ്രമത്തെയും വിഫലമാക്കി…. അവളുടെ മനസ്സിന് ഒരു സമാധാനവും ഇല്ലാതെയായി… അവള്‍ അവനെ വിളിക്കാന്‍ നോക്കി…. റേഞ്ച് ഒട്ടുമില്ല….

അവളുടെ മനസ്സില്‍ സങ്കടവും ദേഷ്യവും ഇരമ്പി…. ബസ് സ്റ്റാഡില്‍ എത്തുംപോള് വെളിച്ചം വീഴില്ല എന്നു അവള്‍ക്കുറപ്പാണ്… നീരവിന്‍റെയും വേണിയുടെയും കല്യാണം കഴിഞ്ഞു മൂന്നു വര്‍ഷമായി…. ഒന്നിന്നും ഒരു ഉത്തരവാദിത്തമോ കരുതലോ നീരവിനു വേണിയോടില്ല…

ചോദിച്ചാല്‍ അയാള്‍ പറയും…. “നീ ഒരുമാതിരി നാട്ടിന്‍പുറത്തെ പെണ്‍പിള്ളാരെ പോലെ വാശി പിടിക്കാതെ…എല്ലാ കാര്യത്തിനും ഇന്‍ഡിപെന്‍ഡന്‍റ് ആകാന്‍ നോക്കൂ”… കുടുംബ കലഹം തുടരാതിരിക്കാന്‍ അവള്‍ അയാളുടെ രീതികള്‍ പതിയെ സ്വീകരിച്ചു….

ഒരു ഭര്‍ത്താവിന്‍റെ കരുതല്‍ വേണ്ടിടത്ത് അവള്‍ തനിയെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി… വീട്ടില്‍ ചെയ്യേണ്ടുന്ന ഒരു കാര്യത്തിനോ, അവളുടെ കൂടെ ഒരു പൊതുചടങ്ങിനോ അങ്ങനെ ഒരു കാര്യത്തിനും അയാള്‍ കൂടെ കൂടില്ല…. കല്യാണം കഴിഞ്ഞു ഒരാള്‍ കൂടെ ഉണ്ട് എന്നു പോലും അയാള്‍ ചിന്തിക്കുകയില്ല… എല്ലാത്തിനും അയാള്‍ക്ക് അയാളുടെ രീതി ആണ്…. വേണിയെ ഒന്നിലും അയാള്‍ ഉള്‍പ്പെടുത്താറുമില്ല…. ആകെ അയാളുടെ ഭാര്യയായി കൂടെ താമസിക്കുന്നു എന്നു അവളെ ഓര്‍മപ്പെടുത്തുന്നതു കിടക്കയിലെ അരണ്ട വെളിച്ചത്തില്‍ ആധിപത്യത്തോടെ അവളെ സമീപിക്കുന്ന അയാളുടെ കാമശൃംഗാരങ്ങൾ മാത്രം ….

ഈ യാത്ര അവളുടെ കസിന്‍റെ കല്യാണത്തിന് നേരത്തെ തീരുമാനിച്ചതാണ്…. അവധി അധികം ഇല്ലാത്തത് കൊണ്ട് അവള്‍ക്ക് കാലത്ത് തിരിച്ചു ഓഫീസില്‍ കയറണം…. അത് കൊണ്ടാണ് ഇത്രയും വെളുപ്പിനെ തിരിച്ചെത്തുന്ന ബസ് ബുക്ക് ചെയ്തത്…. അയാള്‍ക്ക് വരാന്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല… ജോലിതിരക്ക് എന്നൊരു ഒഴിവ് പറഞ്ഞു കുടുംബക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ അയാള്‍ക്ക് പറ്റി… കൂടെ താമസിക്കുന്ന അവളെ കബളിപ്പിക്കാന്‍ ആവില്ലല്ലോ.. അന്ന് ടികെറ്റ് ബുക്ക് ചെയ്യുമ്പോള്‍ അവള്‍ പ്രത്യേകം പറഞ്ഞിരുന്നു…. എന്തു വന്നാലും അവളെ കൂട്ടികൊണ്ടു വരാന്‍ ബസ് സ്റ്റാന്‍റില്‍ എത്തണമെന്ന്….

അത്രയും കാര്യഗൌരവത്തോടെ പറഞ്ഞിട്ടും ഒരു ചിന്തയുമില്ലാതെ പാതിരാത്രിയില്‍ ആ മെസേജ് അയച്ച അയാളോട് അവള്‍ക്ക് പുച്ഛം തോന്നി… അല്പം നേരത്തെയായിരുന്നെങ്കില്‍ അവള്‍ക്ക് ഏതെങ്കിലും കൂട്ടുകാരെയെങ്കിലും ഏര്‍പ്പാടാക്കാമായിരുന്നു… ഇതിപ്പോള്‍ പാതിരാത്രിയും അതോടൊപ്പം ഫോണില്‍ ഒട്ടും റേഞ്ചും ഇല്ല….

പണവും ആര്‍ഭാടവും എല്ലാം ഉണ്ടെങ്കിലും കരുതല്‍ ഇല്ലാത്ത ഒരു ഭര്‍ത്താവിനെ ഒരു ഭാര്യയ്ക്കും ഉള്ളു നിറഞ്ഞു സ്നേഹിയ്ക്കാന്‍ ആവില്ലല്ലോ… അവളുടെ വിധിയില്‍ പിടയുന്ന അവളുടെ മനസ്സും വിതുമ്പി….

വെളുപ്പിനെ നാല് മണിയായപ്പോള്‍ ബസ് സ്റ്റോപ്പില്‍ അവള്‍ ഇറങ്ങി…. ഇരുട്ട് വെളിച്ചത്തിനെ അല്പം പോലും കടത്തി വിടുന്ന സമയം ആയിട്ടില്ല… ബസ് മുന്നോട്ട് എടുത്തു….. വളരെ കുറച്ചു നിമിഷത്തിനുള്ളില്‍ ആ സ്ഥലത്തു ഒരാളനക്കവും ഇല്ലാതെയായി…. അതോടൊപ്പം അവളും പേടിയോടെ വിറയ്ക്കാന്‍ തുടങ്ങി….

അവസാന പ്രതീക്ഷ എന്ന പോലെ അവള്‍ അയാളെ ഒന്നൂടെ വിളിക്കാന്‍ നോക്കി… റിങ്ങ് ചെയ്യുന്നുണ്ട്.. പക്ഷേ ഒരു പ്രതീക്ഷയുമില്ല….

പ്രതിസന്ധിഘട്ടത്തില്‍ ജീവിതത്തെ പൊരുതി നില്‍ക്കേണ്ടവര്‍ക്ക് വരുന്ന ഒരു ധൈര്യം അവള്‍ക്കും ഉടലെടുത്തു.. അല്ലെങ്കില്‍ അയാളോടുള്ള ആ ദേഷ്യം അവളെ ധൈര്യപ്പെടുത്തി എന്നു പറയാം….

അവളുടെ അരികിലായി നിര്‍ത്തിയ ആ ഓട്ടോറിക്ഷയിലേക്ക് അവള്‍ നോക്കി…. ഒരു മധ്യവയസ്കന്‍ ആയ ഒരാളാണ് ഡ്രൈവര്‍….. അവളുടെ ഉള്ളില്‍ തിരയടിക്കുന്ന ഭയത്തെയും,വ്യാകുലതകളെയും, നിസ്സഹായവസ്ഥയെയും പുറമെ കാണിക്കാതെ അവള്‍ സധൈര്യം ആ യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചു….

ഡ്രൈവര്‍ കാണട്ടെ എന്ന രീതിയില്‍ അവള്‍ വണ്ടിയുടെ നംബര്‍ പ്ലേറ്റ് നോക്കി തന്‍റെ ഫോണില്‍ കുറിച്ചെടുത്തു…. അയാള്‍ കന്നടയില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… അവള്‍ അയാളെ മാനിച്ചതേയില്ല….

കുറ്റാകുറ്റിരുട്ടുള്ള വഴികളിലൂടെ അയാള്‍ വണ്ടി ഓടിച്ചു… ഇരു വശത്തും അടച്ചിട്ടിരിക്കുന്ന കടകള്‍… ഒരു മനുഷ്യര് പോലും ആ ദേശത്തെങ്ങുമില്ല…. അവളുടെ മനസ്സില്‍ ഭയം കുന്നു കയറി…. അവളുടെ വീട്ടിലേക്ക് പോകാന്‍ ആ ഇടവഴികളില്‍ കൂടി അയാള്‍ പോകുന്നത് എന്തിനെന്നവള്‍ക്ക് മനസ്സിലായില്ല….

ഭര്‍ത്താവിനെ അവള്‍ വീണ്ടും ഫോണില്‍ വിളിച്ചു…. പതറിയ തന്‍റെ മനസ്സ് ഡ്രൈവര്‍ കാണാതിരിക്കാന്‍ അവള്‍ ശ്രമിച്ചു…. അയാള്‍ മോശക്കാരനാണെങ്കില്‍ അവളുടെ പരിഭ്രമം അയാളെ അതിവേഗത്തില്‍ ഭ്രാന്തനാക്കും…. അവള്‍ അങ്ങേയറ്റം സംയമത്തോടെ ചിന്തിച്ചു…

അവള്‍ മനസ്സിലോര്‍ത്തു ആരെയാണ് ഈ അസമയത്ത് വിളിക്കുന്നത്?….. അവള്‍ ഒരു സുഹൃത്തിനെ വിളിച്ചു… ഇപ്പോള്‍ മിക്കവരും മൊബൈല്‍ സൈലന്‍റ് ആക്കി ഇട്ടു ഉറങ്ങുന്നത് കൊണ്ട് അപ്രതീക്ഷിതമായി ആരെ ഈ സമയത്ത് വിളിച്ചാലും കിട്ടുക ബുദ്ധിമുട്ട് തന്നെ… പണ്ടൊക്കെ ലാന്‍ഡ് ലൈന്‍ ഫോണുകള്‍ ആ ഒരു പ്രതിസന്ധി ഒഴിവാക്കുമായിരുന്നു…. എന്നാല്‍ ഇപ്പോള്‍ ഉറങ്ങുന്ന സമയത്ത് നൈറ്റ് മോഡ് സെറ്റ് ചെയ്യാന്‍ പറ്റുന്ന മൊബൈല്‍ ഫോണുകള്‍ അല്ലേ എല്ലാവര്ക്കും….

പിന്നെ എമര്‍ജന്‍സി കാര്യത്തിനു പോലീസിനെ വിളിക്കാം എന്നുണ്ടെങ്കിലും ഒട്ടനവധി പേര്‍ക്കും ഇല്ലാത്ത ആ ഒരു ചിന്താഗതി അവളിലേക്കും വന്നില്ല…

ഡ്രൈവര്‍ കണ്ണാടിയില്‍ കൂടി അവളെ നോക്കുന്നുണ്ട്…. അവള്‍ അയാളോട് ഹിന്ദിയില്‍ ഈ വഴിയെന്താ ഷോര്‍ട്ട് കട്ട് ആണോ എന്നു ചോദിച്ചു….

അയാള്‍ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്‍പ്, പൊടുന്നനെ അവളുടെ മൊബൈല്‍ ശബ്ദിച്ചു… അവള്‍ ഫോണ്‍ എടുത്തു….. അവള്‍ സംസാരിക്കാന്‍ തുടങ്ങി… ഫോണില്‍ കൂടി അവള്‍ ഓട്ടോയുടെ നമ്പെറും ഡീറ്റൈല്‍സുമ് പറഞ്ഞു…. അവള്‍ ഡ്രൈവറോടായി ഹിന്ദിയിൽ പറഞ്ഞു…. ” ഭര്‍ത്താവാണ്…പോലീസില്‍ ആണ്, അത് കൊണ്ട് എപ്പോള്‍ ഞാന്‍ തനിയെ യാത്ര ആയാലും കയറുന്നതിന് മുന്പ് വണ്ടിയുടെ നമ്പര് പ്ലേറ്റ് ഫോട്ടോ അയച്ചു കൊടുക്കണം….ഭായ് കണ്ടിരുന്നില്ലേ, ഞാന്‍ അത് ചെയ്യുന്നത് വണ്ടിയില്‍ കയറുന്നതിന് മുന്‍പ്?…..എന്നാല്‍ ഇപ്പോള്‍ വിളിച്ചത് ആ ഡീറ്റൈല്‍സ് വെച്ചു ചേട്ടന്‍റെ ഫോട്ടോ കണ്ടിട്ട്, അങ്ങനെയുള്ള ആളിന്‍റെ കൂടെയാണോ യാത്ര എന്നു ഉറപ്പിക്കാനാണ്… എന്തു ചെയ്യാനാണല്ലേ… ഭര്‍ത്താവ് പോലീസിലായാല്‍ പിന്നെ എന്തെല്ലാം മുങ്കരുതല്‍ തന്നെ”….. അവള്‍ ഇളകിയൊന്ന് ചിരിച്ചു…. അയാളും ഒരു വല്ലാത്ത പേടിച്ചു, മങ്ങിയ ഒരു ചിരി ചിരിച്ചു…

കുറച്ചു മിനുറ്റുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ മെയിന്‍ റോഡില്‍ ഓട്ടോ എത്തിച്ചു….. അവളുടെ മനസ്സിലൂടെ പല പല ചോദ്യങ്ങള്‍ എത്തി….. ഇയാള്‍ ശരിക്കും കുഴപ്പക്കാരനാണോ അതോ അവളുടെ ഭയത്താല്‍ തോന്നിയ സംശയങ്ങളോ?…..

അവളുടെ അപാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഓട്ടോ നിര്‍ത്തി… അയാള്‍ക്കുള്ള കാശ് കൊടുക്കുമ്പോള്‍ അവളുടെ കൈ വിറക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു….

വാതില്‍ തുറന്നു അവള്‍ ഫ്ലാറ്റിനുള്ളിലേക്ക് കയറി…. കയ്യിലുരുന്ന ബാഗ് അവള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞു….. ആ വാതിലില്‍ അവള്‍ ചാരിയിരുന്നു…. ഒരു നെഞ്ചിടുപ്പോടെ അവള്‍ പൊട്ടി പൊട്ടിക്കരഞ്ഞു……..

കുറച്ചു നിമിഷം മുന്‍പ് അവള്‍ കടന്നു പോയ ആ ഭയാനകമായ അവസ്ഥ… ഡ്രൈവറുടെ പെരുമാറ്റത്തില്‍ ഒരു പിശക് തോന്നിയപ്പോള്‍ അവള്‍ ഡ്രൈവര്‍ ശ്രദ്ധിക്കാതെ പ്ലേ ചെയ്ത മൊബൈലിലെ പാട്ടിന്‍റെ ശബ്ദം ആയിരുന്നു അവളുടെ ആ ഭര്‍ത്താവിന്‍റെ കോള്‍….. ഭര്‍ത്താവിനോടു സംസാരിക്കുന്ന പോലെ അവള്‍ അഭിനയിച്ചു സംസാരിച്ചു, അങ്ങേതലക്കല്‍ ആരുമില്ലെന്നറിഞ്ഞിട്ടും….. ആ ഡ്രൈവറുടെ ശ്രദ്ധ ഒന്നു തിരിക്കാന്‍ വേണ്ടി മാത്രം…… അവള്‍ക്കു മുന്നില്‍ ആ ഒരു വഴി മാത്രമേ അന്നേരം തെളിഞ്ഞിരുന്നൊള്ളൂ…..

അവള്‍ക്ക് അവളുടെ ശോചനീയവസ്ഥയില്‍ സങ്കടം തോന്നി….. അവള്‍ പതിയെ എഴുന്നേറ്റ് അവരുടെ കിടപ്പ് മുറിയുടെ വാതില്‍ക്കല്‍ നിന്നു അകത്തേക്ക് നോക്കി…. അവളുടെ ഭര്‍ത്താവ് ശീതീകരിച്ച കിടപ്പ് മുറിയില്‍ നല്ല സുഖമായി പുതച്ച് ഉറങ്ങുന്നു…. അയാളുടെ ബിസ്സിനസ് ലോകത്ത്, ഇന്നലത്തെ രാത്രിയില്‍ സൌഭാഗ്യങ്ങള്‍ വെട്ടിപ്പിടിച്ചു എന്നു ആ കിടക്കയുടെ അരികിലുള്ള ആ മേശയിലെ ഒഴിഞ്ഞ സ്ക്കോച്ച് കുപ്പി അവളോടു പറഞ്ഞു….

പൂക്കുല പോലെ അവള്‍ വിറച്ചിരുന്ന ആ കടന്നു പോയ കുറെ നിമിഷങ്ങളോടൊപ്പം,ആ കാഴ്ചയും അവളെ മാനസികമായി തളര്‍ത്തി… ക്ഷീണിച്ചവശയായി അവള്‍ സ്വീകരണ മുറിയിലെ കൌച്ചില്‍ ചുരുണ്ടു കിടന്നു…. അവള്‍ക്ക് മടുത്തിരിക്കുന്നു…. ക്ഷമിച്ചിരുന്നു അവള്‍ അയാളുടെ രീതികള്‍ എല്ലാം ഈ നിമിഷം വരെയും….. അവള്‍ക്കായി ജീവിക്കാതെ, അയാളുടെ വഴിയെക്കൂടി പൂര്‍ണ്ണമായും ജീവിച്ചു…..

ഇനിയും വയ്യ…. ഒരു ലവലേശം ആത്മബന്ധവും, കരുതലും ഇല്ലാത്ത ഒരു മനുഷ്യന്‍റെ കൂടെ ഇവിടെ കഴിയുവാന്‍….. ഇനിയും അയാളുടെ വഴിയിലൂടെ ഈ ഒറ്റയ്ക്കുള്ള സഞ്ചാരമില്ല, ഒന്നുകില്‍ ഒത്തൊരുമിച്ചുള്ള വഴി മുന്നോട്ട്….. അല്ലെങ്കില്‍……….. അവള്‍ വ്യക്തമായി മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു…..

രാവിലെ അയാള്‍ ഉണരുമ്പോള്‍ എല്ലാം പറഞ്ഞു തീര്‍ക്കാനായുള്ള വാചകങ്ങള്‍ അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു………ശാന്തതയോടെ….. ധൈര്യത്തോടെ അവള്‍ പതിയെ പതിയെ നിദ്രയിലാണ്ടു…..

ശുഭം

(ചില ജന്മങ്ങള്‍ അങ്ങനെയാണ്, എത്ര പറഞ്ഞാലും മനസ്സിലാകാതെ സ്വന്തമായ രീതിയില്‍, അവര്‍ക്ക് തോന്നുന്ന രീതിയില്‍ ഒരു കുടുംബ ജീവിതം ജീവിക്കുന്നു…കൂടെ ഒരാളുണ്ട് എന്നുള്ള തോന്നല്‍ ഇല്ലാതെ…..ഒരു പരിഗണനയും ഇല്ലാതെ….

അല്ലെങ്കിലും ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ എളുപ്പമല്ലേ…. ഉറക്കം നടിക്കുന്നവരെയോ?? എന്നു പറഞ്ഞത് പോലെ…..

അത്രയും വാക്കുകളില്‍ ഞാന്‍ ചുരുക്കുന്നു….ബാക്കി നിങ്ങള്‍ വായനക്കാരുടെ അഭിപ്രായം പോലെ 🙂)

രചന: വേദവതി നാരായണൻ

Categories
Uncategorized

നമ്മുടെ കാലത്തെ സ്നേഹവും, പ്രണയവും ചാറൽ മഴ പോലെയാണെങ്കിൽ ഇപ്പോഴത്തെ പിള്ളേരുടെ പ്രണയമൊക്കെ പെരുമഴകാലം പോലെയാണ്….

രചന: സന്തോഷ് അപ്പുക്കുട്ടൻ

“മരമാക്രീ, മണ്ടൻ കൊണാപ്പാ….മ…. മ… മത്തങ്ങ തലയാ…..”

മൊബൈൽ ഫോണിലൂടെ അലറി വിളിച്ച് ശ്വാസം കിട്ടാതെ, വെട്ടി വിയർത്ത് സോഫയിലേക്ക് വീഴും മുൻപെ, ഗായത്രി വല്ലാത്തൊരു ദേഷ്യത്തോടെ ഫോൺ ടേബിളിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു…..

“ആരാ മോളെ ഫോണിൽ വിളിച്ചത്?”

ഗായത്രിയുടെ ആൻ്റി സുമതി ഓടി വന്നു ചോദിക്കുമ്പോഴും, അവൾ ചെകുത്താൻ കുരിശ് കണ്ടതുപോലെ മൊബൈലിലേക്ക് നോക്കി കിതപ്പോടെ ഇരുന്നു.

“വല്ല കറക്കി കുത്തുക്കാരാണോ മോളെ? നെറ്റ് കോളിൽ കൂടി ഇങ്ങിനെ വിളിക്കുന്ന ചില ഞരമ്പൻമാരെ കൊണ്ട് ഇപ്പോൾ വല്ലാത്ത ശല്യമാ….”

ഗായത്രിയുടെ തലയിൽ തലോടി സുമതി ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ അവരെ നോക്കി.

” ഇത് ആ വൈറസുകളല്ല ആൻ്റീ…. എൻ്റെ കെട്ട്യോനാ…. ”

” സ്വന്തം ഭർത്താവിനെ ആണോടീ ഇങ്ങിനെ വിളിക്കുന്നത് ”

ഗായത്രിയുടെ അലറുന്ന ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് വന്ന രേഖ അവളുടെ ചുമലിൽ പതിയെ അടിച്ചു.

“ഗായൂ…. ഈയിടെയായി നിനക്ക് ഇച്ചിരി കുറുമ്പു കൂടുന്നുണ്ട്…. ”

“ഭർത്താവിനെയല്ലാതെ വഴീപോണോരെ ചീത്ത വിളിക്കാൻ പറ്റോ എനിക്ക്…. ഒരു കോമൺസെൻസില്ലാത്ത അമ്മ വന്നിരിക്കുന്നു.?”

പല്ലിറുമ്മി ഗായത്രി ചോദിച്ചപ്പോൾ രേഖ ഒന്നും പറയാതെ ഹാളിലേക്ക് നടന്നു….

“എന്താ പ്രശ്നം മോളെ…. ആൻ്റിയോടു പറ… എന്തു പ്രശ്നമുണ്ടെങ്കിലും നമ്മൾക്ക് സോൾവ് ചെയ്യാം ”

സുമതി അനുനയിപ്പിക്കാനെന്നവണ്ണം അവളോടു ചേർന്നിരുന്നു.

” ഇത് അങ്ങിനെ ഒന്നും സോൾവ് ചെയ്യാൻ പറ്റില്ല ആൻ്റീ…. എൻ്റെ ജീവിതം പോയെന്നു പറഞ്ഞാ മതി”

പാതിയിടറിയ വാക്കുകളോടെ അവൾ സുമതിക്കു ചാരെ ചേർന്നിരുന്നു….

“മോൾക്ക് ഒരു സ്വസ്ഥതയും അവൻ തരുന്നില്ലെങ്കിൽ, ആ ബന്ധം വേണ്ടെന്നു വെക്കണം…. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കൂടി തികഞ്ഞിട്ടില്ലല്ലോ… ഇപ്പം ഇങ്ങിനെയാണെങ്കീ ഇനി മുന്നോട്ട് എങ്ങിനെയായിരിക്കും അവൻ്റെ ചെയ്തികൾ?

ഗായത്രിയെ തഴുകി കൊണ്ട് സുമതി ചോദിച്ചപ്പോൾ അവൾ സങ്കടത്തോടെ അവരെ നോക്കി….

” ഇനി എനിക്ക് വിവാഹമാർക്കറ്റിൽ വിലയുണ്ടാവുമോ ആൻ്റീ? രണ്ടാംകെട്ടെന്ന് പേര് വരില്ലേ?”….

” അതോർത്ത് മോൾ വിഷമിക്കണ്ട….. മോൾ ഇപ്പോൾ സമാധാനമായി ഇരിക്ക്…. നല്ലൊരു പയ്യനെ നമ്മൾക്ക് കണ്ടെത്താം ”

സുമതിയുടെ ആശ്വസിപ്പിക്കൽ കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി .

തുറന്നിട്ട ജാലകത്തിനപ്പുറത്ത് കോരി ചൊരിയുന്ന മഴയെയും, വളഞ്ഞുപുളയുന്ന മിന്നലിനെയും നോക്കി സുമതി ഇരുന്നു.

“ദൈവം വളരെ നേരുള്ളവനാ…. അതു കൊണ്ടല്ലേ പെരുമഴ കാരണം എനിക്ക് വീട്ടിലക്ക് പോകാൻ കഴിയാതെ ഇവിടെ തങ്ങേണ്ടി വന്നതും, മോൾടെ സങ്കടമൊക്കെ എനിക്ക് കേൾക്കാൻ കഴിഞ്ഞതും?”

മൃദുല ഭാവത്തിൽ പറഞ്ഞു കൊണ്ടിരുന്ന സുമതിയുടെ കണ്ണുകൾ ഹാളിലിരുന്ന് ടി.വി കാണുന്ന രേഖയിലേക്കും, അശോകനിലേക്കും നീണ്ടപ്പോൾ അവരുടെ ശബ്ദം വല്ലാതെ ഉയർന്നു.

” മറ്റുള്ളവരെ എന്തിന് പറയുന്നു? നിൻ്റെ അച്ഛനെയും, അമ്മയെയും പറഞ്ഞാൽ മതിയല്ലോ? മുറ്റത്ത് ഇത്ര നല്ല ആൺപിള്ളേരുണ്ടായിട്ടും അതൊന്നും വേണ്ടാന്ന് വെച്ച്, ഗൾഫുകാരനെന്നും പറഞ്ഞ് ജില്ല കടന്ന് കണ്ടെത്തിയതല്ലേ?….”

സുമതിയുടെ അമർഷം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൾ പതിയെ തലയിളക്കി, പുറത്തെ മഴയിലേക്കും നോക്കി ഇരുന്നു.

” നാളെ രാവിലെ സുധിയേട്ടനോടൊന്നു ഇവിടം വരെ വരാൻ പറയോ ആൻ്റീ? ”

നിശബ്ദമായ നിമിഷങ്ങൾക്കൊടുവിൽഗായത്രിയുടെ നനഞ്ഞ ചോദ്യം കേട്ടപ്പോൾ സുമതി, അവളെ ചേർത്തു പിടിച്ചു.

” അല്ലെങ്കിലും മോൾടെ ഈ സങ്കടം കണ്ടപ്പോൾ തന്നെ സുധിയോട് ഇവിടം വരെ വരാൻ പറയണമെന്ന് ആൻ്റി തീരുമാനിച്ചതാണ്….”

സോഫയിൽ ഇരിക്കുന്ന ഗായത്രിയെ ഒന്നു തഴുകി ഹാളിലേക്ക് നടന്നു ചെന്ന സുമതി, രേഖയെയും, അശോകനെയും ഈർഷ്യയോടെ നോക്കി.

“നിങ്ങൾ ഇവിടം കിടന്ന് സീരിയലും, ക്രിക്കറ്റും കാണുന്നതിന് വേണ്ടി റിമോട്ടിനായി തല്ലുകൂടി കളിച്ചോ? ഒരു മോളുള്ളതിൻ്റെ വിഷമം അറിയാത്ത ഒരു അച്ഛനും, അമ്മയും…. ”

“ഞങ്ങൾ അന്വേഷിച്ച് ഒരു ചെക്കനെ കണ്ടെത്തി, അവളെ അവന് വിവാഹം കഴിച്ചു കൊടുത്തു നാത്തൂനേ… ഇനി അവരായി…. അവരുടെ പാടായി ”

ടി.വിയിലേക്കും നോക്കി കൂളായി പറയുന്ന രേഖയെ ഒരു നിമിഷം അമ്പരപ്പോടെ സുമതി നോക്കി നിന്നു.

“ചേട്ടാ ക്രിക്കറ്റ് മാറ്റ്…. ഇനി എനിക്ക് ഇത്തിരി സീരിയൽ കാണണം… ”

രേഖയിൽ നിന്ന് അതും കൂടി കേട്ടതോടെ സുമതിക്ക് കലികയറി.

” സ്വന്തം മോളുടെ കണ്ണീര് കണ്ടിട്ട് നിനക്കൊന്നും പറയാൻ ഇല്ലെടാ അശോകാ…. ”

സുമതിയുടെ സ്വരമുയർന്നപ്പോൾ അശോകൻ അവരെ ഈർഷ്യയോടെ നോക്കി.

” ചേച്ചി ഒന്നു മിണ്ടാതെ അവിടെ ഇരുന്നേ…. ചെന്നൈ സൂപ്പർ കിങ്ങ്സ് തോൽക്കാൻ പോകുന്നതിൻ്റെ വിഷമത്തിലിരിക്കാണ് ഞാൻ …. അതിൻ്റെ ഇടയ്ക്ക് ഒരു പരാതീം പരിവട്ടോം ആയി വന്നിരിക്കാ”

അശോകൻ്റെ സംസാരം കേട്ടപ്പോൾ ഇടിവെട്ട് ഏറ്റതുപോലെ സുമതി നിമിഷങ്ങളോളം തരിച്ചിരുന്നു…..

“നല്ല അച്ഛനും,അമ്മയും… ഇതേ പോലെ ഉത്തരവാദിതമില്ലായ്മ കാണിക്കുന്ന മാതാപിതാക്കളുടെ പെൺമക്കളാണ്, ഭർത്തൃഗൃഹത്തിൽ കൊല്ലാകൊല ചെയ്യപ്പെടുന്നതെന്ന് മറക്കണ്ട ”

സുമതി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് സിറ്റാട്ടിലേക്ക് നടന്നു….

കോരി ചൊരിയുന്ന മഴയിലേക്ക് നോക്കി നിന്ന സുമതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.

അവർ മൊബൈൽ എടുത്ത് കീപാഡിൽ അമർത്തി ചെവിയോരം വെച്ചു.

” അതേടാ… അമ്മ തന്നെയാണ് വിളിക്കുന്നത് … നാളെ നേരം വെളുക്കുമ്പോൾ നീ ഇത്രടം വരെ ഒന്നു വരണം…..”

ഒന്നു നിർത്തി സുമതി, മറുപുറത്തു നിന്നുള്ള സംസാരം കേട്ടതിനു ശേഷം വീണ്ടും തുടർന്നു.

“നിൻ്റെ ഒരു ലോങ് ഓട്ടം… നിനക്ക് ഒരു ലോട്ടറി വീണുകിടക്കുമ്പോഴാ നിൻ്റെ ഒരു ലാഭവുമില്ലാത്ത ഓട്ടം… അതേടാ-നീ ഒരു പാട് ആഗ്രഹിച്ചിരുന്ന ഒരു ലോട്ടറി തന്നെയാണ്….”

പറയുന്നതിനിടയ്ക്ക് സുമതി രാത്രിമഴയിലേക്ക് കൈ നീട്ടി നിന്നു….

“അതേടാ മോനേ…. ഗായൂൻ്റെ കാര്യം തന്നെയാണ്…. ഇവൾ എന്തേ ഭർത്തൃ വീട്ടിൽ നിൽക്കാതെ ഇവിടം വന്നു നിൽക്കുന്നതെന്ന് നമ്മൾ സംശയിച്ചിരുന്നില്ലേ? അത് സത്യാടാ…. അവർ തമ്മിൽ പിണക്കത്തിലാണ്… ജീവിതം മടുത്തെന്നു പറഞ്ഞ് എന്നെ സങ്കടത്തോടെ നോക്കിയതിനു ശേഷം സുധിയേട്ടനോടൊന്നു രാവിലെ ഇവിടേയ്ക്ക് വരാൻ പറഞ്ഞത് അവളാ…..”

സംസാരം ഒന്നു നിർത്തി സുമതി ഹാളിലേക്ക് ഒന്നു പാളിനോക്കി.

രണ്ടു പേരും ടി.വിയിൽ ലയിച്ചിരിക്കുന്നത് കണ്ടപ്പോൾ സുമതിക്ക് ഉത്സാഹമേറി.

” ഇത് ശരിയായില്ലെങ്കിൽ എൻ്റെ തല തല്ലി പൊളിക്കുമെന്നോ?… തല്ലി പൊളിക്കാൻ നിക്കണ്ട… ജീവനോടെ എന്നെ തെക്കേമുറ്റത്ത് കുഴിച്ചുമൂടിക്കോ…. കാരണം ഇത് നടക്കുമെന്ന് അത്രയ്ക്കും ഉറപ്പ് ആണ് എനിക്ക്…. ”

അകത്ത് നിന്ന് രേഖയുടെ വിളി വന്നപ്പോൾ ‘ഇപ്പം വരാമെന്ന് പറഞ്ഞ് സുമതി വീണ്ടും സംസാരം തുടർന്നു.

“മോനെ സുധീ… ഊണുകഴിക്കാൻ വിളിക്കുന്നു രേഖ… അപ്പോൾ പറഞ്ഞതു പോലെ നാളെ രാവിലെ നൂറേ നൂറിൽ ഇങ്ങോട്ട് വാ…. ”

ഒരു പുഞ്ചിരിയോടെ മൊബൈൽ ഓഫ് ചെയ്ത്, അകത്തേക്ക് നടന്ന സുമതിയുടെ മുഖത്ത് പൊടുന്നനെ വിഷാദ ഭാവം പടർന്നു.

അത്താഴം കഴിക്കാൻ ഗായത്രി വരില്ലായെന്നും, അവളെ നിർബന്ധം വിളിച്ചിരുത്തി സ്നേഹത്തോടെ ഭക്ഷണം കഴിപ്പിക്കണമെന്നും മനസ്സിൽ വിചാരിച്ച്, കൈ കഴുകി ഡൈനിങ്ങ് ടേബിളിനരികിലേക്ക് സുമതി നടന്നു…..

ഡൈനിങ്ങ് ടേബിളിൽ നിരത്തിവെച്ചിരിക്കുന്ന ചപ്പാത്തിയും, വെജിറ്റബിൾ കറിയും വെട്ടി വിഴുങ്ങുന്ന ഗായത്രിയെ കണ്ടതും സുമതി സ്തബ്ധയായി ഒരു നിമിഷം അമ്പരപ്പോടെ നിന്നു…

” എനിക്ക് വിഷമവും, സങ്കടവും വന്നാൽ വിശപ്പു കൂടും ആൻ്റീ…. അതാ നിങൾ വരുന്നതിനു മുൻപ് ഞാൻ തുടങ്ങിയത്… സോറി ആൻ്റീ…. ”

സ്തബ്ധയായി നിൽക്കുന്ന സുമതിയെ നോക്കി പെട്ടെന്ന് പറഞ്ഞു തീർത്ത് അവൾ വീണ്ടും ചപ്പാത്തി പ്ലേറ്റിലേക്ക് മൂക്കുകുത്തിയതും, സുമതി പതിയെ തലയാട്ടി.

ഭക്ഷണവും കഴിഞ്ഞ്, ഉറങ്ങാനായി സുമതി, ഗായത്രിയുടെ റൂമിലേക്ക് ചെല്ലുമ്പോൾ, അവൾ തുറന്നിട്ട ജാലകത്തിലൂടെ, പുറത്തു പെയ്യുന്ന മഴ കാഴ്‌ചകൾ മൊബൈലിൽ ഫോട്ടോ എടുക്കുകയായിരുന്നു….

ഫോട്ടോയെടുത്തതിനു ശേഷം, അവൾ ബെഡ്ഡിലേക്ക് വന്നു ,സുമതിയെ കെട്ടിപിടിച്ചു കിടന്നു.

സുമതിയുടെ വിരലുകൾ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിലൂടെ പരതി നടന്നു…..

വെളുപ്പിന് എഴുന്നേറ്റ സുമതി, തൻ്റെ അരികിൽ ഗായത്രിയെ കാണാതായപ്പോൾ അമ്പരപ്പോടെ മുറിക്ക് പുറത്തേക്കിറങ്ങിതും, കുളിച്ചു വന്ന് നില കണ്ണാടിക്കു മുന്നിൽ അണിഞ്ഞൊരുങ്ങുന്ന ഗായത്രിയെ കണ്ടപ്പോൾ ഒരു ദീർഘനിശ്വാസമുതിർത്തു.

മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും, അവൾ ഒരു പുഞ്ചിരിയോടെ സുമതിയെ നോക്കി.

“സുധിയേട്ടന് ഇത്രയും കൃത്യനിഷ്ഠയുണ്ടോ ആൻ്റീ…. പണ്ടത്തെ മടിയൊക്കെ മാറീലേ?”

“അവൻ പണ്ടത്തെ പോലെ അല്ല മോളേ…. ഇപ്പോൾ വീട്… വീടുന്നുള്ള ഒരു ശരണം മാത്രമേയുള്ളൂ… പണ്ടത്തെ തല്ലിപൊളി കൂട്ടുകെട്ടിൽ നിന്നുമൊക്കെ ഒഴിവായി രാപകലില്ലാതെ ഓട്ടോ ഓടിക്കാണ്….”

സുമതിയുടെ സംസാരം കേട്ടപ്പോൾ അവൾ വെറുതെ ഒന്നു പുഞ്ചിരിച്ചു.

” സുധിയോടെന്തിനാ മോൾ രാവിലെ വരാൻ പറഞ്ഞത്?”

സുമതിയുടെ ചോദ്യമുയർന്നതും, സുധി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

” സുധിയേട്ടാ…. നമ്മൾക്ക് ഒന്നു കൃഷ്ണൻ്റെ അമ്പലത്തിലേക്ക് പോകണം… ചായയൊക്കെ നമ്മൾക്ക് ഇവിടെ വന്നിട്ട് കുടിക്കാം”

ഗായത്രിയുടെ സംസാരം കേട്ടപ്പോൾ സുധി ഒരു പുഞ്ചിരിയോടെ അമ്മയെ നോക്കി…

സുമതി തലയാട്ടി കൊണ്ട് അവനെ നോക്കി ഒന്നു കണ്ണടച്ചു.

” അച്ഛനും, അമ്മയും എഴുന്നേറ്റിട്ട് ഉണ്ടാവില്ല… ആ ലൗവ് ബേർഡുസുകളെ ശല്യപെടുത്തണ്ടട്ടോ ആൻ്റീ… അപ്പോൾ ഞങ്ങൾ അമ്പലത്തിലേക്ക് പോയിട്ട് വരാം ”

ഗായത്രി തിരക്കിട്ട് പുറത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് അടുത്തേക്കു നടന്നതും, സുമതി തൻ്റെ ചുണ്ടുകൾ സുധിയുടെ ചെവിയോരം ചേർത്തു.

” മുറുകെ പിടിച്ചോണം…. അയഞ്ഞു പോകാതെ… ലോട്ടറിയാ… ലോട്ടറി ”

അമ്മയുടെ മന്ത്രണം കേട്ടതോടെ സുധി ഒരു കുസൃതിചിരിയോടെ തലയാട്ടി…..

പുറത്തേക്ക് നടന്ന ഗായത്രിയുടെ മൊബൈൽ അടിച്ചതും, അവൾ ഡിസ്പ്ലേയിലേക്ക് നോക്കി ഒരു പുഞ്ചിരിയോടെ കാതോരം ചേർത്തു.

“എന്തിനാ അജിയേട്ടാ, ഫോൺ ചെയ്യാൻ വേണ്ടി ഇത്ര രാവിലെ ഉണർന്നത്… അവിടെ ഇപ്പോൾ അഞ്ചു മണിയല്ലേ ആയിട്ടുണ്ടാകുകയുള്ളൂ”

ഗായത്രിയുടെ പരിഭവം പറച്ചിൽ കേട്ടപ്പോൾ, സുധി തീക്ഷ്ണമായ കണ്ണുകളോടെ സുമതിയെ നോക്കിയതും, അവർ വെട്ടിവിയർത്തു.

“ഇന്നലെ എനിക്ക് വല്ലാത്ത ദേഷ്യം വന്നു… അതോണ്ടാ ഞാൻ അങ്ങിനെയൊക്കെ വിളിച്ചത്… സംസാരം കുഴഞ്ഞപ്പോൾ എനിക്ക് മനസ്സിലായി…. ക്വാട്ടയായ മൂന്ന് പെഗിനെക്കാൾ കൂടുതൽ അജിയേട്ടൻ അടിച്ചിട്ടുണ്ടെന്ന്… അതാ എൻ്റെ പ്രഷർ കൂടിയത് ”

അതും പറഞ്ഞ് അവൾ സുമതിയെ നോക്കി ഒന്നു കണ്ണടച്ചു.

രക്തം വറ്റി നിൽക്കുന്ന സുമതി, സുധിയെ ഒന്നു പാളി നോക്കി….

തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ് സുധിയെന്നു കണ്ടതും അവർ പൊടുന്നനെ നോട്ടം മാറ്റി…

” ഞാൻ വിളിച്ച ചീത്തകളൊന്നും കേട്ടില്ലെന്നോ?ചെവിട്ടിൽ പഞ്ഞി വെച്ചിരുന്നെന്നോ, അമ്പടാ കള്ളാ… അപ്പോൾ എല്ലാ മുൻകരുതലും എടുത്തിട്ടാണല്ലോ എന്നെ വിളിച്ചത്….”

പറയുന്നതിനിടയ്ക്ക് അവൾ സുധിയോട് ഓട്ടോ സ്റ്റാർട്ടാക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചതും, സുധി സുമതിയെ നോക്കി പല്ലിറുമ്മി ഓട്ടോറിക്ഷക്കരികിലേക്ക് നടന്നു.

“ഇത്തിരി തിരക്കുണ്ട് അജിയേട്ടാ…. അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയതാ… നേരം വൈകിയാൽ നട അടക്കും”

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് സുമതിക്ക് പിന്നിലായ് നിൽക്കുന്ന അമ്മയെ നോക്കി അവൾ സംസാരത്തിനിടയ്ക്ക് ഒന്നു പുഞ്ചിരിച്ചു.

” ഇല്ല അജിത്തേട്ടാ.,,, ഒറ്റയ്ക്ക് നടന്നു പോകില്ല… സുധിയേട്ടനോട് ഒന്ന് രാവിലെ വരാൻ പറഞ്ഞതേയുള്ളൂ… ഞാൻ റെഡിയാവുമ്പോഴെക്കും ഓട്ടോ ഇവിടെ എത്തി… അല്ലെങ്കിലും എൻ്റെ കാര്യത്തിൽ അവർക്ക് വല്ലാത്ത കരുതലാ… അല്ലേ ആൻ്റീ? ”

സംസാരത്തിനിടയ്ക്കുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ, ഒരു ഇടിമിന്നൽ ചെകിട്ടിലൂടെ പാഞ്ഞു പോയതുപോലെയാണ് സുമതിക്ക് തോന്നിയത്.

” അപ്പോൾ ശരി അജിയേട്ടാ… ഞാൻ അമ്പലത്തിൽ നിന്നു വന്നിട്ടു വിളിക്കാം… ബൈ ഡിയർ .. ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു… ഇന്നലെ രാത്രി ഇവിടെ നന്നായി മഴ പെയ്തു … അതിൻ്റെ ഫോട്ടോസ് ഞാൻ വാട്ട്സപ്പിൽ അയച്ചിട്ടുണ്ട്… മരുഭൂമിയിൽ കിടക്കുന്നതല്ലേ? നാട്ടിലെ മഴകാലം കണ്ട് ആ മനസ്സൊന്നു കുളിർന്നോട്ടെ എന്നു വിചാരിച്ചാ….”

ഫോൺ ഓഫ് ചെയ്ത് അവൾ അമ്മയെ നോക്കി.

” അപ്പോൾ അമ്പലത്തിൽ പോയിട്ടു വരാം അമ്മേ…അജിയേട്ടൻ്റെ പക്കാ പിറന്നാൾ ആണ് ഇന്ന് ”

അതും പറഞ്ഞ് അവൾ മഴയിലൂടെ ഓടി ഓട്ടോയിൽ കയറി ഇരുന്നു.

സുമതിയെ നോക്കി സുധി ഓട്ടോ ഒരു കുലുക്കത്തോടെ മുന്നോട്ട് എടുക്കുമ്പോൾ സുമതിയുടെ നെഞ്ച് വല്ലാതെ പെരുമ്പറകൊണ്ടു.

“ഇന്നലത്തെ അവളുടെ ഭാവം കണ്ട് നാത്തൂൻ വല്ലാതെ പേടിച്ചു അല്ലേ? ഇത് ഞങ്ങൾ അവരുടെ കല്യാണം കഴിഞ്ഞ നാൾ മുതൽ കാണുന്നതാ… അതാ ഞങ്ങൾ മൈൻഡ് ചെയ്യാതിരിരുന്നത് ”

രേഖയുടെ സംസാരത്തിന് മറുപടി കൊടുക്കാതെ, സുമതി വളവു തിരിയുന്ന ഓട്ടോയിലേക്ക് ഭീതിയോടെ നോക്കി നിൽക്കുകയായിരുന്നു.

“നമ്മുടെ കാലത്തെ സ്നേഹവും, പ്രണയവും ചാറൽ മഴ പോലെയാണെങ്കിൽ, ഇപ്പോഴത്തെ പിള്ളേരുടെ പ്രണയമൊക്കെ പെരുമഴകാലം പോലെയാണ് നാത്തൂനേ… ഇടിവെട്ടും, മിന്നലും ഇടകലർന്ന് കുത്തിയൊലിക്കുന്ന ഒരു പെരുമഴകാലം…..”

ചിരിയോടെ പറയുന്ന രേഖയെ നോക്കി, സുമതി യാന്ത്രികമായി തലയാട്ടി.

” പെരുമഴകാലം തന്നെയാണ് നാത്തൂനേ… ഇടിവെട്ടും, മിന്നലും മാത്രമേ ഇനി വരാനുള്ളൂ… അത് ഞാൻ വീട്ടിലെത്തിയാൽ വന്നോളും ”

നിറഞ്ഞു പെയ്യുന്ന മഴയിലേക്കും നോക്കി സുമതി പറഞ്ഞത് മനസ്സിലാകാതെ രേഖ നിൽക്കുമ്പോൾ, വീട്ടിലെത്തിയാൽ നടക്കുന്ന ഇടിവെട്ടിൻ്റെയും, മിന്നലിൻ്റെയും ഭീതിയിലായിരുന്നു സുമതി.

Nb: പ്രണയം ശാന്തമായ ഒരു പുഴയല്ല…. മറിച്ച് മലരികളും ചുഴികളും ഉള്ള ഒരു പുഴയാണ്… അങ്ങിനെ ഒഴുകാനാണ് പുഴയ്ക്കും, പ്രണയത്തിനും ഇഷ്ടമെന്നാണ് ആരോ പറഞ്ഞിരിക്കുന്നത്……

ശുഭം.

രചന: സന്തോഷ് അപ്പുക്കുട്ടൻ

Categories
Uncategorized

എന്റെ സതീഷേട്ടാ നിങ്ങളിതെന്തു പ്രാന്താണ് ഇപ്പറയുന്നത്.. രാധികേ നീ ഒന്നും പറയണ്ടാ ഇതെന്റെ കുറെ നാളത്തെ ആഗ്രഹം ആണിത്. ഇന്ന് ഞാൻ അത് തീർത്തിട്ടു തന്നെയുള്ളൂ കാര്യം.

രചന : – Aneesh pt.

എന്റെ സതീഷേട്ടാ നിങ്ങളിതെന്തു പ്രാന്താണ് ഇപ്പറയുന്നത്..

രാധികേ നീ ഒന്നും പറയണ്ടാ ഇതെന്റെ കുറെ നാളത്തെ ആഗ്രഹം ആണിത്. ഇന്ന് ഞാൻ അത് തീർത്തിട്ടു തന്നെയുള്ളൂ കാര്യം.

ആരെങ്കിലും കാണിക്കുന്ന പണിയാണോ സതീഷേട്ട ഇതു. അതും ഈ പാതി രാത്രിയിൽ. കല്യാണത്തിന് ഇനി രണ്ടാഴ്ച തികച്ചില്ല.

രാധികേ നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇന്ന് എനിക്കിതു സാധിക്കാതെ ഉറക്കമില്ല.

ഇതും പറഞ്ഞു സതീശൻ ഫോൺ കട്ട്‌ ചെയ്തു.

സതീശന്റെയും രാധികയുടെയും കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. കല്യാണത്തിന് അധികം നാൾ കൂടിയില്ല. കല്യാണം ഉറപ്പിച്ച അന്നുമുതൽ കൂടികേറിയ മോഹമാണ് സതീശന്. ആഗ്രഹം മറ്റൊന്നുമല്ല “രാത്രിയിൽ രാധികയെ അവളുടെ മുറിയിൽ ചെന്നു ഒന്ന് കാണണം. സതീശന്റെ ഈ ആഗ്രഹത്തിന് പിന്നിൽ സതീശന്റെ തന്നെ കൂട്ടുകാരായ സുനിയുടെയും അജിയുടെയും വീര കഥകൾ തന്നെയാണ്. പല രാത്രികളിലും പണി കഴിഞ്ഞുള്ള ചെറിയ കമ്പനിക്കിടയിൽ മദ്യം അകത്തു ചെന്ന് കഴിയുമ്പോൾ അജിയും സുനിയും അവരുടെ കാമുകിമാരുടെ വീട്ടിൽ രാത്രി ഇടയ്ക്കിടയ്ക്ക് അവരെ കാണാൻ ചെല്ലുന്ന കഥകൾ പറയും. പ്രണയം തലയ്ക്കു പിടിച്ചു രാത്രിയിൽ കാമുകിയെ കാണാൻ ചെല്ലുന്നത്ര രസം വേറെയില്ലെന്നാണ് അജിയുടെയും സുനിയുടെയും വാദം, വീട്ടുകാരുടെയെല്ലാം കണ്ണ് വെട്ടിച്ചു കാമുകിമാരുടെ മുറിയിൽ എത്തുന്നതിന്റെ ഒരു ത്രില്ല് ജീവിതത്തിൽ ഒന്നു അനുഭവിച്ചു അറിയേണ്ടതു തന്നെയാണ് എന്നാണ് ആ കാമുകന്മാരുടെ പക്ഷം.ഇതൊക്കെ കേട്ട് അന്ന് മനസ്സിൽ കയറിയതാണ് പൂതിയാണ് ഇന്ന് സതീശൻ നടപ്പിലാക്കാൻ പോകുന്നത്.

അന്നത്തെ പതിവ് കമ്പനിക്കിടയിലും വിശ്വ വിഖ്യതമായ ആ രണ്ടു കാമുകൻമാരുടെ വീര കഥകൾ കെട്ടപ്പോൾ തന്നെ സതീശനും ഏതാണ്ടൊക്കെ ഉറപ്പിച്ച മട്ടായി. പ്രേമിച്ച പെണ്ണിന്റെ വീട്ടിൽ ആരും അറിയാതെ പാതിരാത്രിയിൽ ചെന്നു കാണുന്ന ആ ഒരു ത്രില്ല് എനിക്കും ഒന്നു അനുഭവിക്കണമെന്നു സതീശൻ തീർച്ചപ്പെടുത്തി. അന്ന് സതീശൻ നേരത്തെ തന്നെ വീട്ടിലെത്തി. സതീശൻ വീട്ടിലെത്തുമ്പോൾ സതീശന്റെ പെങ്ങൾ അമ്മു ടീവിയിൽ മീശ മാധവൻ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കാൽ കഴുകി ഹാളിലേക്ക് കയറവേ ടിവിയിലേക്കു ഒന്നു നോക്കിയ സതീശന്റെ നെഞ്ചോന്നു മിന്നി. മീശ മാധവനിലെ ദിലീപേട്ടൻ കാവ്യാ മാധവന്റെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം. പെങ്ങളെ അകത്തേക്കു ഓടിച്ചിട്ടു വിട്ടിട്ടു സതീശൻ കൺകുളിർക്കെയിരുന്നു ആ രംഗം ആസ്വദിച്ചു. പതിവിലും രണ്ടെണ്ണം കൂടുതൽ അടിച്ച സതീശന് ദിലീപിന്റെ സ്ഥാനത്തു തന്നെത്തന്നേയും കാവ്യാ മാധവന്റെ സ്ഥാനത്തു രാധികയെയും ആയി തോന്നി.

മുറിയിൽ ചെന്നു അക്ഷമനായി സതീശൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എത്രയും വേഗം തന്നെ തന്റെ കാവ്യാമാധവന്റെ അടുത്തെത്താൻ സതീശന്റെ മനസ് വെമ്പൽ കൊണ്ടു. എല്ലാവരും ഉറങ്ങിയതിനു ശേഷം ഏകദേശം ഒരു പന്ത്രണ്ടു മണിയോട് കൂടി സതീശൻ വീട്ടിൽ നിന്നും ഇറങ്ങി.

പുറമെയുള്ള ഇരുട്ട് സതീശനെ ഒന്നു ഭയത്തിലാഴ്ത്തി. ഒരടി മുന്നോട്ടു വെക്കാൻ കഴിയാതെ സതീശന്റെ കാലു വിറച്ചു. നേരത്തെ അടിച്ചതിന്റെ കിക് ഇറങ്ങിയിരിക്കുന്നു. സതീശൻ നേരെ വിറകു പുരയിലേക്കു പോയി. വിറകു പുരയിലെത്തിയ സതീശൻ ഇരുട്ടത്താകെ പരതി.ഒരു പ്ലാസ്റ്റിക് കുപ്പിയിൽ സതീശന്റെ കൈ തടഞ്ഞു നേരിയ ഫോണിന്റെ വെളിച്ചത്തിൽ സതീശൻ ആ പേര് വായിച്ചു. ” ജവാൻ ‘ ഏതായാലും മൊത്തം അച്ഛൻ കുടിച്ചു തീർത്തട്ടില്ല. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന ജവാൻ ” ഒറ്റ വലിക്കു സതീശൻ വലിച്ചു കേറ്റി.

ശ്യോ ” സതീശന്റെ അടി വയർ തൊട്ടു മുകളിലേക്കു കട്ട തീ പോലെ തോന്നി.

ദൈവമേ ഈ കട്ട ലോക്കൽ ആണോ അച്ഛൻ അടിച്ചു കയറ്റുന്നത്. ഒരു രണ്ടു മിനുട്ടത്തേക്കു സതീശന്റെ ലക്കും ലഗാനും പോയി.

ജവാൻ നൽകിയ ഊർജത്തിൽ സതീശൻ ഇരുട്ടിനെ വെല്ലു വിളിച്ചു കൊണ്ടു മുന്നോട്ടു നീങ്ങി.

പാത്തും പതുങ്ങിയും സതീശൻ രാധികയുടെ വീടിന്റെ അടുത്തെത്തി. പോക്കറ്റിൽ നിന്നും ഫോണെടുത്തു രാധികയെ വിളിച്ചു.

രണ്ടു മൂന്നു വട്ടം രാധികയെ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിൽ അരിശം മൂത്ത സതീശൻ നിന്നെ കാണിച്ചു തരാമെടി എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു പറമ്പിൽ നിന്നും ഒരു ചൊറിയണ്ണത്തിന്റെ ചെടി വേരോടെ പറിച്ചെടുത്തു.

പറിച്ചെടുത്ത ചൊറിയണ്ണം തന്റെ മുണ്ടിന്റെ മടക്കിൽ വച്ചുകെട്ടി സതീശൻ വീടിനു ചുറ്റും കറങ്ങി.രാധികയുടെ മുറി മുകളിൽ ആണെന്ന് സതീശന് നേരത്തെ അറിയാമായിരുന്നു. മുറിയോടു ചേർന്ന് ഒരു കൊന്ന മരം നിൽക്കുന്നുമുണ്ട്. സാധാരണ മരം പോലെയല്ല കൊന്ന മരം കയറാൻ ഗ്രിപ്പ് കിട്ടില്ല. സതീശൻ തന്റെ തലയിൽ കെട്ടിയിരുന്ന തോര്തെടുത്തു വട്ടത്തിൽ നന്നായി മുറുക്കി കെട്ടി. ശേഷം കാലിൽ തളപ്പായി ആ കെട്ടു ഉപയോഗിച്ചു.

രണ്ടു കാലും ഒരു പോലെ കൊന്നമരത്തിൻ തടിയിൽ ചാടി കയറ്റി. മരം കേറി തീരെ വശമില്ലാത്ത സതീശൻ എങ്ങനെയൊക്കെയോ ഏന്തി വലിഞ്ഞു മുകളിൽ രാധികയുടെ മുറിയുടെ അടുത്തായി എത്തി. ഒരു കാൽ ചാണിന്റെ ദൂരമേ മേൽക്കൂരയിലുള്ള ഓടിൻപ്പുറത്തേക്കു ഉണ്ടായിരുന്നുള്ളു. സതീശൻ ഒച്ച പൊങ്ങാത്ത രീതിയിൽ തന്റെ നീണ്ട കാലു ഓടിൻപ്പുറത്തേക്കു നീട്ടിവച്ചു.

പകുതി വിജയിച്ച ഭാവത്തിൽ സതീശൻ ഓടിൻപുറത്തിരുന്നു മീശ പിരിച്ചു ചന്ദ്രനെ നോക്കി കണ്ണിറുക്കി.

രാധികയുടെ മുറിയുടെ മേൽക്കൂരയിലെ ഓട് സതീശൻ വളരെ സാവധാനത്തിൽ ഇളക്കി മാറ്റി. ഒരാൾക്ക് ഇറങ്ങാവുന്ന ചെറിയ വിടവിലൂടെ സതീശൻ നുഴഞ്ഞു നീങ്ങി. ഒരു കള്ളന്റെ മെയ് വഴക്കത്തോടെ വിടവിലൂടെ ആടിയാടി സതീശൻ രാധികയുടെ മുറിയുടെ ഒരു മൂലയിൽ ഇറങ്ങി.ഓടിട്ട വീടായതു കൊണ്ടു പുറത്തെ നിലാവെളിച്ചം മുറിയിൽ ചെറുവെട്ടം പരത്തിയിട്ടുണ്ട്. മങ്ങിയ വെട്ടത്തിൽ തന്റെ കാവ്യാമാധവൻ കട്ടിൽ വെട്ടിയിട്ട ചക്കപോലെ കിടക്കുന്നത് സതീശൻ കണ്ടു. പെണ്ണിന് ലേശം കൂർക്കം വലിയുടെ അസ്കിതി ഉണ്ടെന്നു വിളിച്ചറിയിച്ചുകൊണ്ടു ട്രെയിൻ പോകുന്നത് പോലെ രണ്ടു ഘന ഗംഭീരം ഒച്ചയും. ഇനി ഇതു ഇവൾ തന്നെയല്ലേ, ആകെ പുതച്ചു മൂടിയിരിക്കുന്നു. ചിലപ്പോൾ ഞാൻ വരില്ലെന്ന് കരുതിക്കാണും. സതീശന്റെ വാക്ക് വെറും വാക്കല്ല എന്നു ഇവളെയൊന്നു അറിയാക്കണമല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു സതീശൻ മെല്ലെ മുണ്ടിന്റെ മടക്കിൽ നിന്നും ചൊറിയണ്ണതിന്റെ ചെടിയെടുത്തു.

മൂടിപുതച്ചുറങ്ങുന്ന രാധികയുടെ കൈ തണ്ടയിൽ സതീശൻ ചൊറിയണ്ണത്തിന്റെ ഇലയോടിച്ചു.ഇല കൈ തണ്ടയിൽ വച്ചിട്ടും ഉറങ്ങുന്ന ആളിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. ഇവളെന്താ കാണ്ഡ മൃഗത്തിന്റെ ജാതിയോ എന്ന് പറഞ്ഞു കൊണ്ടു സതീശൻ വീണ്ടും ശക്തിയായി ചൊറിയണ്ണം ഉരച്ചു.

കയ്യിൽ വിരലോടിയതും, അസഹ്യമായ ചൊറിച്ചിലും ഉണ്ടായപ്പോൾ ഉറങ്ങി കിടന്ന രൂപം മാന്തികൊണ്ടു കണ്ണ് തുറന്നു.

അയ്യോ,, ഒരൊറ്റ അലർച്ച ആയിരുന്നു..

ഒച്ച കേട്ടതും വീട് മുഴുവൻ ലൈറ്റ് തെളിഞ്ഞു. ഒച്ച കേട്ടപ്പോൾ ആണ് താൻ ചൊറിഞ്ഞത് രാധികയുടെ ചെറിയമ്മയുടെ മേത്തിട്ടായിരുന്നു എന്ന് സതീശനു മനസിലായത്.

താഴെയുള്ളവർ ഒച്ചകേട്ടു മുകളിലേക്കു വരുന്നത് മനസിലാക്കിയ സതീശൻ ചൊറിയണം വലിച്ചെറിഞ്ഞു മുണ്ടും മടക്കി കുത്തി വാതിലു തുറന്നു പുറത്തേക്കോടി.

മുകളിലെ നിലയിലെ ചാരു പടിയിൽ ചവുട്ടി സതീശൻ ഓടുമ്പുറത്തെത്തി.

രാധികയുടെ അച്ഛനും രണ്ടു ആങ്ങളമാരും ചെറിയമ്മയുടെ മുറിയിലെത്തി.

സുഭദ്ര ചെറിയമ്മേ.. ന്തിനാ നിലവിളിച്ചേ.

പേടിച്ചരണ്ട ചെറിയമ്മ ഒരു ‘”ആൾരൂപം'” ഇവിടെ മുറിയിൽ എന്ന് പറഞ്ഞു.

ഇതു കേട്ട വഴി രാധികയുടെ അച്ഛനും രണ്ടു ആങ്ങളമാരും കൂടി വടിയും കമ്പിയുമായി പുറത്തേക്കിറങ്ങി.

വേണ്ട നീലകണ്ഠ അതാരായാലും ഇപ്പൊ നിങ്ങള് പുറത്തേക്കു പോകണ്ട. രാധികയുടെ മുത്തശ്ശി ആയിരുന്നു അപ്പറഞ്ഞത്.

മുത്തശ്ശി ഒന്നു പോകുന്നുണ്ടോ, മേലെത്തെ വീട്ടിൽ കയറിയ ആ കള്ളനെ ഇന്ന് ഞങ്ങൾ വച്ചേക്കില്ല. രാധികയുടെ മൂത്ത ചേട്ടൻ രഘുവായിരുന്നു അത്.

രഘു ‘”ചുറ്റിനും വളയെടാ അവൻ തൊടി വിട്ടു പുറത്തു പോയിട്ടുണ്ടാവില്ല. പണിക്കരെയും വിളിച്ചോ.. നീലകണ്ഠൻ ആക്രോശിച്ചു.

രാധികയുടെ അച്ഛനും ആങ്ങളമാരും പിന്നെ പണിക്കാരും കൂടി വീട് ചുറ്റും വളഞ്ഞു.

ഈ സമയം രാധിക മുറിക്കുള്ളിൽ പേടിച്ചിരിക്കുകയായിരുന്നു. ഇന്ന് സതീശേട്ടന്റെ കയ്യും കാലും ഇവരുടെ കയ്യിൽ കിട്ടിയാൽ ഓടിക്കുമെന്നോർത് രാധിക വേഗം ഫോണെടുത്തു സതീശനെ വിളിച്ചു.

ഹെലോ സതീശേട്ട…

എന്റെ രാധികേ ഞാൻ ഇവിടെ ഓടുമ്പുറത്തു തന്നെ ഉണ്ടെടി. താഴെ ചുറ്റിലും നിന്റെ അച്ഛനും ആങ്ങളമാരും വളഞ്ഞിരിക്കുകയാ.

നിങ്ങളോട് ഞാൻ നൂറുവട്ടം പറഞ്ഞതല്ലേ സതീഷേട്ട, രാത്രി ഇങ്ങോട്ട് എന്നെ കാണൻ വരല്ലേയെന്നു.

എന്റെ രാധികേ ഞാൻ ഒരു ത്രില്ലിനു ഇങ്ങു വന്നതല്ലേ.

നിങ്ങടെ ത്രില്ല്.. ബുദ്ധിയുണ്ടെങ്കിൽ രക്ഷപ്പെട്ടോ.

രാധിക പറഞ്ഞത് അനുസരിച്ചു വീണ്ടും സതീശൻ ഓടിളക്കി. വീടിനോടു തൊട്ടു ചേർന്നുള്ള പത്തായപ്പുരയുടെ ഓടിളക്കി അകത്തേക്കു ഇറങ്ങി.

പണിക്കാര് തൊടി മുഴുവനും അരിച്ചു പെറുക്കി.

നീലകണ്ഠ ഇങ്ങു കേറി പോരെ. കള്ളനിപ്പോ ഈ പഞ്ചായത്ത്‌ വിട്ടു കാണും.

എന്റെ ബലമായ സംശയം അവൻ ഇവിടെ എവിടെയോ ഇരിക്കുന്നുണ്ട് എന്ന് തന്നെയാണ്. രാധികയുടെ രണ്ടാമത്തെ ചേട്ടൻ വിനു കൂട്ടിച്ചേർത്തു.

അച്ഛനും ആങ്ങളമാരും താഴെ നിന്നും പറയുന്നതെല്ലാം കേട്ടു രാധിക കൂടുതൽ വിഷമത്തിലായി. ന്റെ ദേവിയേ,, സതീശേട്ടനെ കാത്തോളണേ..

സതീശൻ മുട്ടിടിച്ചു ഈ സമയം പത്തായപ്പുരയിൽ ഇരിക്കുകയാണ്. പത്തായപ്പുരയിലാണെങ്കിൽ ചേന വലുപ്പത്തിൽ ആണ് എലികൾ ഓടിക്കളിക്കുന്നത്.

നീലകണ്ഠ'” തെരഞ്ഞു മതിയായെങ്കിൽ മതി. നമുക്ക് നാളെ പോലീസിൽ ഒരു പരാതി കൊടുക്കാം. അവര് കണ്ടുപിടിക്കട്ടെ കള്ളനെ. ഇത്തവണ രാധികയുടെ മുത്തശ്ശനായിരുന്നു ഇതു പറഞ്ഞത്.

അതിനു വന്ന നിഴൽ രൂപം കള്ളൻ ആണെന്ന് ആരാ പറഞ്ഞത്. സുഭദ്ര ചെറിയമ്മ ഉമ്മറതേക്ക് വന്നു പറഞ്ഞു.

എല്ലാരും സംശയാസ്പദമായി സുഭദ്ര ചെറിയമ്മയെ നോക്കി.

ദേവിയെ ഇനി സതീശേട്ടനെ ചെറിയമ്മ കണ്ടുവോ. രാധിക നെഞ്ചിൽ കൈ വച്ചു പറഞ്ഞു.

മറുത ‘” വന്നത് മറുത തന്നെയാ, നിക്ക് സംശയോല. ദ കണ്ടില്ലേ മുറിയുടെ മൂലയിൽ നിന്നും കിട്ടീതാ. സുഭദ്ര ” എല്ലാരും കാൺകെ ചൊറിയണ്ണത്തിന്റെ വേരോടു കൂടിയ ചെടി പൊക്കിപ്പിടിച്ചു.

ന്റെ,, ദേവിയെ.. മുത്തശി നെഞ്ചിൽ കൈ വച്ചു പരിഭ്രാന്തിയിലായി.

എല്ലാം കേട്ടുകൊണ്ട് മുറിയിൽ ഇരുന്നുകൊണ്ട് രാധികയും പത്തായപ്പുരയിലിരുന്നു സതീശനും വെപ്രാളപ്പെട്ടു.

നാളെ തന്നെ തിരുമേനിയോടു ഇത്രടം വരെ ഒന്നു വരാൻ പറയി നീലാണ്ടാ.. മുത്തശ്ശനും പറഞ്ഞു.

രഘു തിരച്ചിൽ മതിയാക്കാം..

രാധികയുടെ അച്ഛനും ആങ്ങളമാരും തിരിഞ്ഞു അകത്തേക്കു നടന്നു.

രാധിക ജനലിലൂടെ അവരെല്ലാം അകത്തേക്കു പോകുന്നത് തെല്ലൊരു ആശ്വാസത്തോടെ നോക്കി നിന്നു.

ഈ സമയം പത്തായപ്പുരയിൽ നിന്നും ഒരു എലി സതീശന്റെ കാലിലൂടെ അരിച്ചു മുണ്ടിലേക്കു കയറി.

എലി കയറിയ വെപ്രാളത്തിൽ സതീശൻ കാലു ശക്തിയായി കുടഞ്ഞെറിഞ്ഞു. സതീശന്റെ കാലുകൊണ്ട് പത്തായപ്പുരയിലെ ആട്ടിയ വെളിച്ചെണ്ണ എടുത്തുവെക്കുന്ന ഇരുമ്പ് പാത്രം തട്ടി താഴേക്കു ഒച്ചയിൽ പതിച്ചു.

അച്ഛാ… പത്തായ പുരയിൽ ആരോ ഉണ്ട്.

അകത്തേക്കു കയറിയ രഘു സർവ്വശക്തിയുമെടുത്ത് മുറ്റത്തേക്ക് ചാടി.

വരിനെടാ.. നീലണ്ഠൻ പണിക്കാരെയും കൂട്ടി പത്തായ പുര ലക്ഷ്യമാക്കി നീങ്ങി.

ഈശ്വരാ സതീശേട്ടൻ… രാധികയുടെ കണ്ണിൽ നിന്നും കണ്ണുനീരൊഴുകി.

സതീശന്റെ തൊണ്ടക്കുഴി വറ്റി. ശരീരം ആകെ വിറച്ചു. നെഞ്ചിടിപ്പു കൂടി സതീശൻ ഭിത്തിയിൽ പിടിച്ചു നിന്നു.

രഘു, നീ വാതിൽ ചവുട്ടി തുറക്ക്.. അവൻ ജീവനോടെ ഇവിടെ നിന്നും പോവരുത്.

നീലാണ്ടേട്ട അത് മറുത ആയിരിക്കും.

പെങ്ങളൊന്നു മിണ്ടാണ്ടിരിക്കണ്ടോ,, ഒരു മറുത ‘” നീലാണ്ടന്റെ സകലദേഷ്യവും പുറത്തു ചാടി, കണ്ണുകൾ രണ്ടും ചുവന്നു.

രാധിക ജനലിലൂടെ പുറത്തെ പത്തായപുരയിലേക്കു നോക്കി കരഞ്ഞു കൊണ്ടിരുന്നു.

സതീശന്റെ നെഞ്ച് പെരുമ്പഴ മുഴക്കി.

കമ്പിയുമായി വാതിലിനു അടുത്തേക്ക് പോകുന്ന രഘുവിനെ കണ്ടു രാധിക കട്ടിലിലേക്ക് വീണു.

രഘു വാതിലിൽ ആഞ്ഞു ചവുട്ടി..

ഈ സമയം രാധിക എന്തോ ഉറപ്പിച്ച പോലെ. കട്ടിലിൽ നിന്നും എഴുന്നേറ്റു.

അയ്യോ,, അയ്യോ.. രാധിക വലിയ വായിൽ നിലവിളിച്ചു. അയ്യോ രക്ഷിക്കണേ. രാധികയുടെ ഒച്ച വീടാകെ മുഴങ്ങി.

അയ്യോ ന്റെ ‘”കുട്ടി'” മുത്തശ്ശിയും സുഭദ്രയും നിലവിളിച്ചു കൊണ്ടു മുകളിലേക്കോടി.

രഘു നീ ഇവിടെ നിക്ക് എന്ന് പറഞ്ഞു രാധികയുടെ അച്ഛനും ബാക്കിയുള്ളവരും രാധികയുടെ മുറിയിലേക്കോടി.

ഈ ഒരു നിമിഷത്തിൽ സകല ധൈര്യവും വീണ്ടെടുത്ത സതീശൻ തന്റെ മുണ്ടെടുത്തു പുറത്തു കെട്ടി, തോർത്തെടുത്തു മുഖം മറച്ചു. പത്തായപ്പുരയുടെ ഒരു മൂലയിൽ ഒരു കുപ്പിയിൽ മണ്ണെണ്ണ ഉണ്ടായിരുന്നതിൽ നിന്നും കുറച്ചെടുത്തു മുണ്ടിലേക്ക് ഒഴിച്ചു ശേഷം അവിടെ കിടന്നൊരു തീപ്പെട്ടിയെടുത്തു മുണ്ടിനു തീ കൊളുത്തി. എന്നിട്ട് ഹു'” ഹു ‘”എന്നൊരു അലർച്ചയോടെ പത്തായപ്പുരയുടെ വാതിലും ചവിട്ടി പൊളിച്ചു ഇറങ്ങിയോടി. തീ യോടെ ഒരാൾ രൂപം ഇറങ്ങി വരുന്നത് കണ്ടു രഘു നിലവിളിച്ചു.

അയ്യോ മറുത, മറുത..

പോയ പോക്കിന് രഘുവിന്റെ പുറത്തിനിട്ടു സതീശൻ ഒരു ചവിട്ടും കൊടുത്തു.

രാധികയുടെ മുറിയിൽ ചെന്ന ആൾകൂട്ടം രഘുവിന്റെ ഒച്ച കേട്ട് ജനലിലൂടെ പുറത്തേക്കു നോക്കി. പുറത്തേക്കു നോക്കിയ അവരെല്ലാം ആ കാഴ്ച കണ്ടു നടുങ്ങി.

തീയും പുകയുമായി ഒരാൾ തൊടിയിലൂടെ ഓടുന്നു.

അയ്യോ മറുത, കൊള്ളി പിശാശ്.. രാധികയുടെ മുത്തശ്ശിയുടെ ബോധം പോയി.

സതീശൻ നൂറേ നൂറിൽ തീ പിടിപ്പിച്ച മുണ്ടുമായി ഓടി. ഓടിയ വഴിയിൽ ഒന്നു രണ്ടു ഉണക്ക വാഴ കൈ നിൽക്കുന്നതിനാൽ തീ അതിലും കേറി പിടിച്ചു. വാഴ രണ്ടും നിന്നും കത്തി. മുണ്ടിലെ തീ ഒരുവിധം കത്തി കയറിയപ്പോൾ സതീശൻ മുണ്ടെടുത്തു ഓടുന്ന വഴിയിൽ കണ്ട വയ്ക്കോൽ കൂനയിലേക്കു എറിഞ്ഞിട്ടു.

ഒരു വശത്തു വയ്ക്കോൽ കൂനയും മറുവശത്തു വാഴയും നിന്നു കത്തികൊണ്ടിരിന്നു.

നീലാണ്ടനടക്കം എല്ലാവരും ഭീതിയോടെ ഈ കാഴ്ച കണ്ടു നടുങ്ങിയപ്പോൾ ഒരാൾ മാത്രം നിന്നു ചിരിക്കുന്നുണ്ടായിരുന്നു.

രചന : – Aneesh pt.

Categories
Uncategorized

ഇന്ന് ഒരു വിവാഹ ക്ഷണമുണ്ട്. അത് മറ്റാരുടെയും അല്ല എന്റെ പ്രണയിനിയുടേതാണ്. ഒരിക്കൽ എന്റെ പ്രാണനായിരുന്നവളെ കല്യാണപുടവയിൽ കാണുവാൻ മറ്റാരേക്കാളും കാമുകനായിരുന്ന എനിക്ക് ആഗ്രഹം ഉണ്ടാകുമല്ലോ…

രചന : – സുധിൻ സദാനന്ദൻ

ഇന്ന് ഒരു വിവാഹ ക്ഷണമുണ്ട്. അത് മറ്റാരുടെയും അല്ല എന്റെ പ്രണയിനിയുടേതാണ്. ഒരിക്കൽ എന്റെ പ്രാണനായിരുന്നവളെ കല്യാണപുടവയിൽ കാണുവാൻ മറ്റാരേക്കാളും കാമുകനായിരുന്ന എനിക്ക് ആഗ്രഹം ഉണ്ടാകുമല്ലോ…

അഞ്ച് വർഷക്കാലം അരങ്ങിൽ നിറഞ്ഞാടിയ പ്രണയത്തിന് ഇന്ന് തിരശീല വീഴുകയാണ്.

ഇപ്പോഴും എന്റെ മുഖത്ത് നിറഞ്ഞ് നില്ക്കുന്ന ചിരിയുടെ നിഗൂഡത തേടി, എന്നോടൊപ്പം നിഴൽ പോലെ നടക്കുകയാണ് എന്റെ സുഹൃത്തുക്കൾ , ഒരു പക്ഷേ പ്രണയ നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുമോ എന്നവർ ഭയക്കുന്നുണ്ടാവും..

എന്റെ കൈയ്യിൽ കരുതിയ പേപ്പർ ബാഗിനെ അവളുടെ കൂട്ടുകാരികൾ ഭീതിയോടെ ഒളികണ്ണിട്ട് നോക്കികൊണ്ട് അടക്കം പറയുന്നുണ്ട്.

എന്റെ കൈവശം അവളുടെ മനോഹരമായ മുഖം വികൃതമാക്കുവാൻ കെൽപ്പുള്ള ആസിഡ് നിറച്ച കുപ്പിയാവാം, അതും അല്ലെങ്കിൽ അവളെ കുത്തി കൊന്ന് സ്വയം കഴുത്തറുത്ത് മരിക്കുവാൻ പാകത്തിലുള്ള മൂർച്ചയേറിയ കത്തിയും ആവാം എന്നാവും അവർ ചിന്തിക്കുന്നുണ്ടാവുക.

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, നമ്മൾ ദിവസേന കാണുന്ന ഫോർവേർഡ് മെസ്സേജുകൾ അത്തരത്തിലുള്ളതാണല്ലോ,..

പൂർവ്വ കാമുകിയുടെ കല്യാണത്തിന് ഒരു ബാഗുമായി എത്തുന്ന കാമുകനെ കുറിച്ച് ചിന്തകൾ ആ രീതിയിലേ പോവുകയുള്ളൂ,..

ചുറ്റിലും പരിഹാസം നിറഞ്ഞ മുഖങ്ങൾക്കിടയിലൂടെ ഒരു അപരാധിയെ പോലെ ഞാൻ നടന്നു നീങ്ങി, സ്റ്റേജിന്റെ ഇടത് വശത്തുള്ള മേക്കപ്പ് മുറിയിൽ അവൾ ഉണ്ടെന്നുള്ള അറിവോടെ തന്നെ. മുഷ്ഠി ചുരുട്ടി അടഞ്ഞ് കിടക്കുന്ന വാതിലിൽ രണ്ട് പ്രാവിശ്യം മുട്ടിയതിന് ശേഷം കൈയ്യുള്ള കവർ ഞാൻ ചേർത്തു പിടിച്ചു.

വാതിൽ അല്പം മാത്രം തുറന്ന് ഒരു പെൺക്കുട്ടി എന്താ,..? എന്ന ചോദ്യഭാവത്തിൽ എനിക്ക് നേരെ നിന്നു.

“”എനിക്ക് അച്ചുവിനെ,… അല്ല,, അശ്വതിയെ ഒന്നു കാണണം, മനു വന്നിട്ടുണ്ടെന്ന് ഒന്ന് പറയുമോ,..””

മനു എന്ന പേര് കേൾക്കവെ ആ പെൺകുട്ടിയുടെ മുഖത്തെ ചിരി മായുന്നത് ഞാൻ ശ്രദ്ധിച്ചു.

“” എന്നോട് ഇവിടെ തന്നെ നില്ക്കുവാൻ ആവശ്യപ്പെട്ട്, എനിക്ക് മുന്പിൽ ആ വാതിൽ വീണ്ടും അടഞ്ഞു.””

ആ സമയം, പഞ്ചസാര തരിയിൽ ഉറുമ്പ് പൊതിയുന്ന കണക്കെ എനിക്ക് ചുറ്റും അവുടെ സുഹൃത്തുക്കൾ നിറഞ്ഞു,..

“”മനൂ,.. നീ എന്തിനുള്ള പുറപ്പാടാണ്…? നീ ഇന്നിവിടെ വരാൻ പാടില്ലായിരുന്നു., അതിനു പുറമെ അവളെ കാണാൻ ശ്രമിക്കുന്നത് അതിനേക്കാൾ വലിയ തെറ്റ്,..””

“”തെറ്റും ശരിയും പഠിക്കാൻ എനിക്കിപ്പോൾ ഒട്ടും സമയമില്ല വിവേക്,… ഞാനിപ്പോൾ എന്ത് ചെയ്യുന്നുവോ, അതാണ് എന്റെ ശരി,..””

“”മനൂ ഇവിടെ, വെറുതെ ഒരു സീൻ ഉണ്ടാക്കരുത്,..””

“””എന്റെ അറിവിൽ അവളുടെ തന്തയ്ക്ക് മക്കളായി രണ്ട് പെൺക്കുട്ടികളാണ്. ഇത്രയധികം ആങ്ങളമാർഉള്ള കാര്യം പ്രേമിക്കുന്ന കാലത്ത് അവളും പറഞ്ഞിട്ടില്ല…

മോനെ വിനോദേ,… അവൾ വച്ചു നീട്ടിയ കുപ്പിയുടെ നന്ദി കാട്ടേണ്ടിടത്ത് കൃത്യമായി കാട്ടിയാൽ മതി. എൻ്റെ മുന്നിൽ അത് വേണ്ട,.. അവളെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഞാൻ കണ്ടിട്ടേ പോവൂ,

ഇനി അതല്ലാ,… ഒരു ഷോ ഓഫാണ് ഉദ്ദേശമെങ്കിൽ, പിന്നാമ്പുറത്ത് വലിയ കുഴിയൊന്ന് കുത്തേണ്ടി വരും, പപ്പടം പായസ മടക്കം സദ്യവട്ടം അടപടലം വെട്ടി മൂടാൻ,..””

പെട്ടെന്നുണ്ടായ എന്നിലെ ഭാവമാറ്റം അവരിൽ ആശ്ചര്യം ഉണ്ടാക്കിയിരുന്നു.

ആ സമയം വീണ്ടും എനിക്കായി ആ വാതിൽ തുറക്കപ്പെട്ടു.

“” അകത്തേയ്ക്ക് ചെന്നോളൂ അച്ചു അവിടെയുണ്ട്”” എന്ന് പറയുന്നതിനോടൊപ്പം ആ മുറിൽ അച്ചു ഒഴികെ ബാക്കി എല്ലാ പെൺക്കുട്ടികളും മുറിയിൽ നിന്നിറങ്ങി പുറത്തു നിന്നിരുന്നു.

സ്വർണ്ണാഭരണ വിഭൂഷിതയായി പട്ട് സാരിയുടുത്ത് കണ്ണാടിയുടെ മുന്നിൽ ഭംഗി നോക്കി നില്ക്കുന്ന അവളെ നോക്കവെ, ഓർമ്മ താളുകൾ ഒരുപാട് പുറകിലേയ്ക്ക് മറഞ്ഞു,.

“”മനുവേട്ടൻ എൻ്റെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. മനുവേട്ടൻ്റെ ബുള്ളറ്റിൻ്റെ പുറകിൽ ഇരുന്ന് ഈ ലോകം മുഴുവൻ പോവണം എനിയ്ക്ക്. മനു ഏട്ടനില്ലാതെ എനിയ്ക്ക് ഒരു ജീവിതമില്ല. വേറെ ആരെങ്കിലും എന്നെ കെട്ടാൻ വന്നാൽ അവർ എൻ്റെ ശവത്തിലായിരിക്കും താലി കെട്ടുക,…””

മനൂ,….

എന്ത് ആലോചിച്ച് നില്ക്കാ,..?

“”ഏയ് ഞാൻ ശവത്തിൻ്റെ കാര്യം ആലോചിക്കായിരുന്നു””

“”എന്ത്,..,?””

ഒന്നുമില്ലടോ, പറയാതിരിക്കാൻ വയ്യ, തന്നെ കാണാൻ സുന്ദരി ആയിട്ടുണ്ട്,..

””താങ്ക്സ്,. മനുവിന് എന്നോട് ദേഷ്യമൊന്നും ഇല്ലല്ലോ , ഒരു തേപ്പ്ക്കാരിയായി എന്നെ കാണരുത്. ‘പാസ്ററ് ഈസ്‌ പാസ്ററ് ‘. അങ്ങനെ കണ്ടാൽ മതി, കോളേജ് ലൈഫിലെ ഒരു പ്രണയം അതിന് അത്ര ആയുസ്സേ ഉണ്ടായിരുന്നുള്ളൂ, മനുവിൻ്റെ ഫാമിലിയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞുകൊണ്ട്, അച്ഛൻ നമ്മൾ തമ്മിലുള്ള വിവാഹത്തിതിന് സമ്മതിക്കില്ല , അതാ ഞാൻ,…..””

“മതി, അശ്വതി. തൻ്റെ ന്യായീകരണം കേൾക്കാൻ വന്നതല്ല ഞാൻ, അവസാനമായിട്ട് ഒന്ന് കാണണം എന്ന് തോന്നി, പഴയ കാമുകിയെ മറക്കാൻ അവളുടെ വിവാഹം മുൻ നിരയിലിരുന്ന് കാണണം, അത് എന്തിനാണെന്ന് അറിയുമോ, നിന്നെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം എൻ്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഈ കാഴ്ച ആയിരിക്കണം. ഇന്നവൾ മറ്റൊരുത്തൻ്റെ ഭാര്യയാണ് എന്ന് ഒർമപ്പെടുത്താൻ,.”

“”മനുവേട്ടാ ഞാൻ,….””

വേണ്ട, അശ്വതി, മനുവേട്ടനിൽ നിന്ന് മനുവിലേയ്ക്കുള്ള ദൂരം അത് നിൻ്റെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്,

ഒരിക്കൽ ക്ഷേത്രനടയിൽ വെച്ച് എൻ്റെ അമ്മയെ നിനക്ക് പരിജയപ്പെടുത്തി തന്നത് നീ ഓർക്കുന്നുണ്ടോ,.

അമ്മ ആ രാത്രി എൻ്റെ അടുത്ത്, അവൾ വേണ്ട കണ്ണാ, നിനക്ക് പറ്റിയ ഒരു കുട്ടി അല്ല എന്ന് പറഞ്ഞു.

എന്താ അങ്ങനെ പറയാനുള്ള കാരണം എന്ന് അമ്മയെ കൊണ്ട് നിർബന്ധിച്ച് പറയപ്പിച്ചപ്പോൾ അമ്മ അന്ന് പറഞ്ഞിരുന്നു.

“”അവൾ സമ്പത്തിന് പുറകെ പോകുന്ന ഒരു പെണ്ണാണെന്ന്. ആദ്യമായി എന്നെ കണ്ടപ്പോൾ എൻ്റെ മുഖത്തായിരുന്നില്ല അവളുടെ ദൃഷ്ടി, മറിച്ച് ഞാൻ അണിഞ്ഞിരുന്ന ആഭരണങ്ങളിലേയ്ക്ക് ആയിരുന്നു. നമ്മൾ അറിയാതെ നമ്മുടെ ആസ്തി അളക്കുകയായിരുന്നു അവൾ. അവളുടെ കണ്ണുകളിൽ കാപട്യം നിറഞ്ഞിരുന്നു…””

പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന്, ആരൊക്കെയോ പണ്ട് പറഞ്ഞത് പോലെ,. പ്രണയിക്കുന്ന കാലത്ത് തൻ്റെ കാമുകിയെ പറ്റി ആര് എന്ത് പറഞ്ഞാലും അതെല്ലാം കാറ്റിൽ പറത്തി കളയുകയേ ചെയ്യൂ ഒരു കാമുകൻ,.. ഞാനും അത്തരത്തിലൊരു കാമുകനായിരുന്നു…

ബിസിനസ്സ് തകർന്ന്, പഴയ പ്രൗഢി ഞങ്ങളിൽ നിന്ന് അകന്ന് പോവുന്നതിനോടൊപ്പം നീയും എന്നിൽ നിന്ന് അകന്നു തുടങ്ങിയിരുന്നു..

കാരണങ്ങൾ ഉണ്ടാക്കി വഴക്കു കൂടിയപ്പോഴും, നി ഇത് പോലൊരു തീരുമാനത്തിലെത്തുമെന്ന് ഞാൻ കരുതിയില്ല.. പിന്നീട് ഒന്നും സംഭവിയ്ക്കാതതുപോലെ എന്നെ ഈ വിവാഹത്തിന് ക്ഷണിയ്ക്കുകയും ചെയ്യ്തു.

ഇന്നലെ രാത്രി മുഴുവനും തലയിണയിൽ മുഖമമർത്തി കരയുമ്പോൾ തലമുടിയിൽ തലോടി എൻ്റെ അരികിൽ വന്നിരുന്ന അമ്മ ഒന്നേ പറഞ്ഞുള്ളൂ, ഈ വിവാഹത്തിന് പോകണമെന്ന്. ഒരു ചെറിയ ഗിഫ്റ്റ് അവൾക്കായി നല്കണമെന്നും..

കയ്യില് കരുതിയ പേപ്പർ ബാഗ് അവൾക്ക് നേരെ നീട്ടികൊണ്ട് ഇത് നിനക്കുള്ള എൻ്റെ വിവാഹ സമ്മാനമാണ്, മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട് ‘കേസ് വിധിയായി ‘.ബിസ്സിനസ്സിൽ നഷ്ടപ്പെട്ട പണമെല്ലാം തിരികെ കിട്ടുമെന്ന് സാരം, ഇനി ആ ഗിഫ്റ്റ് തുറന്നു നോക്കിക്കേ,..

ആകാംക്ഷയോടെ തുറന്ന് നോക്കിയതും . ഞാൻ വാങ്ങിയ ഡയമണ്ട് നെക്ലേസ് കണ്ട് അവൾ സ്തംഭിച്ചു നിന്നു പോയി.

ഇത്രനാളും എൻ്റെ കൂടെ നടന്നതിൻ്റെ കൂലി ആയി കണ്ടാൽ മതി ഇതിനെ. നല്ല തന്തയ്ക്ക് പിറന്നതിൻ്റെ ഒരു കുത്തികഴപ്പ് അത്രേ ഉള്ളൂ…

പിന്നെ,.. പഴംപൊരിയ്ക്ക് റബർ ബാൻ്റ് ഇട്ടത് പോലുള്ള നിൻ്റെ ചെക്കൻ കെട്ടാൽ പോവുന്ന താലിയേക്കാൾ വില ഞാൻ നല്കിയ ഡയമണ്ട് നെക്ലേസിനാണെന്ന് കരുതി. പഴയ ഇഷ്ടം പൊടി തട്ടി എടുക്കാൻ നില്ക്കണ്ട. അവിഹിതം എനിയ്ക്ക് പണ്ടേ അലർജിയാണ് . അപ്പൊ ഇനി യാത്രയില്ല. വിഷ് യു ഹാപ്പി മാരീഡ് ലൈഫ്,..

എസിയുടെ തണുപ്പിലും നെറ്റിയിലെ വിയർപ്പ് കണങ്ങളെ ഒപ്പിയെടുക്കുന്ന അവളെ കണ്ണിറുക്കി കാണിച്ചു അഴിച്ചിട്ടിരുന്ന മുണ്ട് മടക്കി കുത്തി നെഞ്ചും വിരിച്ചു മുന്നോട്ട് നടക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു അവളുടെ മിഴികൾ എന്നെ പിന്തുടരുന്നത്. തിരിഞ്ഞു നോക്കിയില്ല. കാരണം എന്റെ കണ്ണുനീർ അമ്മയല്ലാതെ മറ്റാരും കാണുന്നത് എനിക്കിഷ്ടമല്ല. . . . .

രചന : – സുധിൻ സദാനന്ദൻ

Categories
Uncategorized

ഞാൻ വണ്ടിയിൽ തന്നെയിരുന്നു അവനെയൊന്ന് നോക്കി. കുറച്ചു മദ്യപിച്ചിട്ടുണ്ട് കണ്ണ് കണ്ടപ്പോൾ മനസിലായി നല്ല നീല ചടയനും തെറുത്ത് പിടിപ്പിച്ചിട്ടുണ്ട്. മുഖത്ത് ഭാവം വിഷാദമാണ് ഇപ്പൊ കരയുമെന്ന ഭാവം.

രചന : – സാജുപി കോട്ടയം

ചേട്ടായി… എനിക്കൊരു കാര്യം പറയാനുണ്ട്.

ഞാൻ വണ്ടിയിൽ തന്നെയിരുന്നു അവനെയൊന്ന് നോക്കി. കുറച്ചു മദ്യപിച്ചിട്ടുണ്ട് കണ്ണ് കണ്ടപ്പോൾ മനസിലായി നല്ല നീല ചടയനും തെറുത്ത് പിടിപ്പിച്ചിട്ടുണ്ട്. മുഖത്ത് ഭാവം വിഷാദമാണ് ഇപ്പൊ കരയുമെന്ന ഭാവം.

എന്താടാ… കാര്യം??

ചേട്ടായി…. അവളെന്നെ ചതിക്കുകയാണ്.

ആര്..?

എന്റെ കെട്ടിയോള് അവൾക്ക് വേറൊരുത്തനുണ്ട് രാത്രിയിൽ മുഴുവനും അവനുമായി ഫോണിൽ സംസാരിക്കും പകൽ അവളുടെ ജോലിസ്ഥലത്തും അവനുണ്ട് തിരിച്ചു വൈകുന്നേരം ബസ്റ്റോപ്പിൽ വരെയും ബൈക്കിൽ കൊണ്ടുവിടുന്നതും അവനാണ്. അവസാനം അവൻ പൊട്ടിക്കരയുകയാണ്.

നീ…. കണ്ടിട്ടുണ്ടോ ഇതൊക്കെ??? ഞാൻ ചോദിച്ചു

ലവൻ : ഇല്ല… പലർക്കും സംശയമുണ്ട് അവരെല്ലാം എന്നോട് പറഞ്ഞു. അവളുടെ പാന്റൊക്കെ ഇട്ടുള്ള പോക്ക് അത്ര ശെരിയല്ലെന്ന്. ഇപ്പൊ അവളെ കാണാൻ കുറച്ചു ഭംഗിയായി അതുകൊണ്ട് എന്നെയും അവൾക് ഇപ്പൊ പിടിക്കുന്നില്ല. ജോലിക്ക് പോകുന്നതിന്റെ അഹങ്കാരം ആണ്. എനിക്കാണേൽ കൊറോണ വന്നതിൽപിന്നെ പണിയും കുറവാണ്

ഞാൻ : ടാ…. മറ്റുള്ളവരുടെ വാക്ക് കേട്ട് സ്വന്തം ജീവിതം നശിപ്പിച്ചു കളയരുത്. അവൾ ജോലിക്ക് പോകുന്ന സ്ഥലത്തെ യുണിഫോം ആണ് പാന്റും ഷേർട്ടും നീ പറയുന്നത് പോലെ വീട്ടിൽക്കൂടെ ഇട്ടോണ്ട് നടക്കുന്ന കോലത്തിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ കഴിയില്ല. ഒരു വയസ്സ് കഴിഞ്ഞവരെ സെയിൽസ് ഗേൾ ആയിപോലും ഇപ്പൊ കടക്കാർക്കും നിറുത്താൻ താല്പര്യമില്ല. അതുകൊണ്ട് ചില സ്ഥാപനത്തിൽ” ബ്രൂട്ടീഷൻ ” വരെയുമുണ്ട്.

പിന്നെ അതൊക്കെ നിനക്ക് കുറച്ചിലാണെങ്കിൽ അവളെ ജോലിക്ക് വിടേണ്ട. നീ ഒറ്റയ്ക്ക് പണിയെടുത്തു പിള്ളേരേം അവളെയും നോക്ക്.

ലവൻ : അതല്ല ചേട്ടായി അവള് ജോലിക്ക് പൊയ്ക്കോട്ടേ. അല്ലെങ്കിൽ പിള്ളേരുടെ കാര്യം ബുദ്ധിമുട്ടാ പക്ഷേ മറ്റവനുമായുള്ള ഇടപാട് നിറുത്തണം അത്രേയുള്ളൂ.

ഞാൻ : നീ നേരിൽ കണ്ടിട്ടുണ്ടോ അവരുടെ ഇടപാട്?

ലവൻ : ഇല്ല… പക്ഷെ ഇന്ന് ഞാനവളെയും അവനെയും പൊക്കും.

എങ്ങനെ???

അതിനു ചേട്ടായി സഹായിക്കണം 🙏🙏 വേറാരൊടും ഇത് പറയുകയും ചെയ്യരുത്.

ഞാൻ : ഞാൻ എങ്ങനെ നിന്നെ സഹായിക്കാനാ?

ലവൻ : ഇന്നവൾ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ നമ്മുക്ക് അവളെ ഫോളോ ചെയ്യണം മറ്റവന്റെ കൂടെയാണോ വരുന്നതെന്ന് അറിയണം എന്നിട്ട് കൈയ്യോടെ രണ്ടിനെയും പൊക്കണം . ചേട്ടായി അവളുടെ ഓഫീസിന്റ വാതുക്കൽ വണ്ടിയിൽ തന്നെയിരുന്നു എനിക്ക് സിഗ്നൽ തന്നാൽ മതി അവളിറങ്ങുമ്പോ.

അവൻ സ്വന്തമായി സ്കെച്ചും പ്ലാനുമൊക്കെ തയ്യാറാക്കിയാണ് വന്നിരിക്കുന്നത്.

ഞാൻ : അവിടെ ചെന്ന് അവരെ കണ്ടാൽ എന്താ നിന്റെ പ്ലാൻ?

ലവൻ : അവളെ ഞാനുപേക്ഷിക്കും എനിക്കിനി അവളെ വേണ്ട. എത്ര ദിവസമായി ഞാനുറങ്ങിയിട്ട് അവള് കാരണം എന്റെ ജീവിതം പോയി ചേട്ടായി. എന്നെയവൾ ചതിക്കുകയാണ് .

സമയം 5:10 pm സ്ഥലം അവളുടെ ഓഫീസിന്റെ വാതിൽ കാണുന്നപോലെ അൻപതു മീറ്റർ മാറി വണ്ടി പാർക്ക്‌ ചെയ്തിരിക്കുന്നു ( എല്ലാം അവന്റെ പ്ലാനാ )

ലവൻ : (അക്ഷമനാണ് ) അഞ്ചുമണിക്ക് ഇറങ്ങേണ്ടവളാണ് ഇപ്പൊ പതിനഞ്ചു മിനിറ്റ് കഴിഞ്ഞു അവനുമായി വർത്താനം പറഞ്ഞു ഇരിക്കുകയാ… ചേട്ടായി

പറഞ്ഞു തീരും മുൻപ് അതാ അവൾ പുറത്തേക്ക് വരുന്നു. ഒപോസിറ്റ് റോഡിൽ ബസ്റ്റോപ്പിലേക്ക് നടക്കുന്നു ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി.

ലവൻ : കണ്ടോ കണ്ടോ അവള് അവൻ വരുന്നുണ്ടോന്നു നോക്കുകയാ.

(ഞാനും നോക്കി ഒന്നും കണ്ടില്ല )

അവൾ ബസ്റ്റോപ്പിൽ ചെന്നതും ബസ് വന്നു അതിലേക്ക് അവൾ കയറി.

എവിടാടാ….. ബൈക്കുകാരൻ??? ഞാൻ അവനോട് ചോദിച്ചു.

ലവൻ : ചിലപ്പോ അടുത്ത സ്റ്റോപ്പിൽ കാണും അവിടുന്നാവും പോകുന്നത് ചേട്ടായി ബസിന്റെ പുറകെ വിട്ടോ വേഗം…

രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞു അവളിറങ്ങിയില്ല. ബസിന്റെ സൈഡ് സീറ്റിൽ ഇരിപ്പുണ്ട്.

ലവൻ : ചേട്ടായി അവൾ ചിലപ്പോൾ അവനെ ഇപ്പൊ വിളിക്കും വണ്ടിയൊന്ന് ചേർത്ത് വിട്ടോ അവൾ ഹെഡ്‍ഫോൺ വച്ചാണ് സംസാരിക്കുന്നത്.

( എന്തോ ഭാഗ്യമുണ്ട് അവൾക്ക് പാട്ട് കേൾക്കാൻ പോലും തോന്നിയില്ല )

അവൾ ഷീണംകൊണ്ട് കണ്ണടച്ച് ഇരിക്കുകയാണ്.

ഞാൻ : നീ വെറുതെ ഓരോന്ന് ഉണ്ടാക്കി പറയാതെടാ അവൾ ഉറങ്ങുകയാണ്

ലവൻ : അതൊക്കെ അവളുടെ വെളച്ചിലാ ചേട്ടായി രാത്രി മുഴുവനും ഫോണിൽ അല്ലേ. ഇനിയിപ്പോ ഒരു മണിക്കൂർ എടുക്കും അപ്പൊ ആറുമണി ആവും വീട്ടിലെത്താൻ ചിലപ്പോൾ മറ്റവൻ അവിടെ ബസ്റ്റോപിൽ ഉണ്ടാവും അവിടെവച്ചായിരിക്കും കാണുന്നത്. ഇടവഴി കേറി അങ്ങോട്ട്‌ പോകാം നമ്മുക്ക് ഇന്നെന്തായാലും അവനെ പൊക്കണം . വണ്ടി വേഗം വിട്ടോ…

(ഇതൊന്നുമറിയാതെ അവൾ ഉറങ്ങുകയാണ് )

സമയം 6:00 ബസ് കൃത്യമായി എത്തി

അവൾ കവലയിൽ ഇറങ്ങുന്നു ബേക്കറിയിൽ കേറുന്നു പാൽ വാങ്ങുന്നു വീട്ടിലേക്കു നടന്നു പോകുന്നു. ശുഭം

ഞാൻ : നിന്റെ വെഷമം ഇപ്പൊ തീർന്നോ? ആ കൊച്ചു ജോലിക്ക് പോയി വരുന്നത് വരെ നീയിവിടെ ചങ്ക് പൊട്ടി ഇനിയിരിക്കേണ്ട നീ അവളെ സംശയിക്കേണ്ട അവൾ ഡീസന്റാണ് മറ്റുള്ളവർ പറയുന്നത് കേട്ട് ഇനിയെങ്കിലും അവളെ സംശയിച്ചു കുടുംബം തകർത്തു കളയരുത്. ( ഒരു കുടുംബം രെക്ഷപെട്ടോട്ടെ എന്നുകരുതി എന്റെ വക ഉപദേശം ഫ്രീ )

വളരെ വിഷമത്തിൽ നിൽക്കുന്ന അവന്റെ തോളിൽ കൈയിട്ടു ആശ്വസിപ്പിച്ചു. നീ വിഷമിക്കണ്ട എല്ലാം ശെരിയാവുമെടാ.

ലവൻ : ചേട്ടായി….. അതുകണ്ടോ??

ഞാൻ : (ചുറ്റും നോക്കി ) എന്ത്???

ലവൻ : ദാ….. ആ ബസ്റ്റോപ്പിൽ ഒരുത്തൻ ഹെൽമെറ്റ്‌ വച്ചു ബൈക്കിൽ ഇരിക്കുന്നത് കണ്ടോ????

ഞാൻ : അതിന്???

ലവൻ : ഇനി അവനെങ്ങാനും ആണോ അവളുടെ മറ്റവൻ?????🤔🤔🤔🙄

( ഇവനെയൊക്കെ എന്താ പറയുക )

—–*—————-**————

രചന : – സാജുപി കോട്ടയം

Categories
Uncategorized

ഡി.. കാന്താരി….. അരിശത്തോടെ തിരിഞ്ഞു നടക്കുന്ന അവളുടെ അരികിലേക്ക് ഓടിഎത്തികൊണ്ട്.. അഖിൽ വീണ്ടും വിളിച്ചു….

രചന : – പാവം രാജകുമാരി

ഡി.. കാന്താരി….. അരിശത്തോടെ തിരിഞ്ഞു നടക്കുന്ന അവളുടെ അരികിലേക്ക് ഓടിഎത്തികൊണ്ട്.. അഖിൽ വീണ്ടും വിളിച്ചു….. “ന്തേ മിണ്ടിക്കൂടെ മാഡം… ”

“കണ്ണികണ്ടവരോട് മിണ്ടി നിക്കാൻ എനിക്ക് സമയം ഇല്ല… ഈ പാലുകൊടുത്തിട്ട് എനിക്ക് സ്കൂളിൽ പോകേണ്ടതാ.. മാറെടോ…” “ഓഹോ അങ്ങനെയാണോ… ദേ കൊച്ചേ അന്ന് പറഞ്ഞ കാര്യത്തിൽ വല്ല മാറ്റവും ഉണ്ടോ… എനിക്ക് വയസ്സ് 30 ആയി കൊച്ചിന് ഓർമയുണ്ടോ എന്തിനാ കൊച്ചേ ഈ വാശി.. … ” “തനിക്ക്..എന്താടോ ഒരു മാറ്റവും ഇല്ലേ.. അന്നേ പറഞ്ഞതാ ഇനി മേലിൽ ശല്യം ചെയ്യാൻ വന്നാലുണ്ടല്ലോ… ” “മാറ്റം ഒക്കെ ഉണ്ട്.. നീ കാണാഞ്ഞിട്ട..എനിക്ക് പ്രൊമോഷൻ ആയി..” “അതിന്… കൺഗ്രാറ്റ്സ് മതിയോ…..”

പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്ന വേദന തോന്നി… അഞ്ജുവിന്…. ഒരുപാട് ഇഷ്ടമാണ് അവനെ അതുകൊണ്ട് തന്നെയാണ് അവഗണിക്കുന്നതും ..”..കൊച്ചേ.. ദേ കൊച്ചില്ലാതെ എനിക്ക് പറ്റത്തില്ല… “അവന്റെ കണ്ണു നിറഞ്ഞിരുന്നു.. “എല്ലാം നമുക്ക് ഷെയർ ചെയ്യാടോ..തന്റെ വിഷമം ഒക്കെ ”

“നിർത്തിക്കോ.. ഇനി മേലാൽ എന്റെ പിന്നാലെ വരണ്ട.. എനിക്ക് ഇഷ്ടമല്ല അവന്റെ ഒരു ഔദാര്യം… എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.. ” നിറഞ്ഞ കണ്ണുകൾ അവനിൽ നിന്ന് ഒളിപ്പിച്ചു തിരിഞ്ഞു നടന്നു…ഇനി എന്നാണ് ജീവിതത്തിൽ ഒരു മംഗല്യ യോഗമെന്ന് അറിയില്ല… അച്ഛൻ കള്ള് കുടിച്ചു കുടിച്ചു മരിച്ചിട്ട് 3 വർഷമായി.. അച്ഛൻ ഉണ്ടാക്കിയ കടം കൊണ്ട് കിടപ്പാടം പോയി.. കിട്ടി.. അമ്മ സുഖമില്ലാത്ത കിടപ്പിൽ ആണ് മരുന്നിനു തന്നെ വേണം മാസം ആയിരങ്ങൾ… അമ്മയെ നോക്കാൻ രാധാമണി ചേച്ചി ഉള്ളതുകൊണ്ട് സമാധാനമായി ജോലിക്ക് പോകാം… ആകെ ഉള്ള അനിയൻ എഞ്ചിനീയറിംഗിനു പഠിക്കുകയാണ് നന്നായി പഠിക്കുന്ന കുട്ടിയാണ് അവനു ഒരു ജോലി ആകുന്നവരെ.. കല്യാണം വയ്യ….

അഖിലിനെ ഇഷ്ടമാണ് പക്ഷെ അവന്റെ അമ്മ തന്നെയാണ്.. അവനെ മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കാൻ തന്നോട് പറഞ്ഞത്… അല്ലെങ്കിലും ഒട്ടും പൊന്നു പോലും ഇടാൻ വഴിയില്ലാത്തൊരു പെണ്ണിനെ ആര് സ്വീകരിക്കും..കൂടാതെ കുറേ ബാധ്യതകളും….. “അഞ്ജലി ടീച്ചറെ….എന്താണ് ഒരു മൂഡ് ഓഫ് ” “ഒന്നുല്ല ആരതി”.. ” എന്നാലേ ചിന്തിച്ചിരിക്കാതെ.. എണീറ്റ് വാ ബസ് മിസ്സ്‌ ആക്കണ്ട…” ഒക്കെ കഴിഞ്ഞു വർഷമിത്ര ആയിട്ടും അവനെ മറക്കാൻ പറ്റിയിട്ടില്ല… എന്നും അവനെ ഓർക്കും..ബാഗ് എടുത്തു ഇറങ്ങി നടന്നു…. നിറയെ തിക്കും തിരക്കും നിറഞ്ഞ ബസ് വിദ്യാർത്ഥികളാണ് അധികവും… അതുകൊണ്ട്തന്നെ അവർ നിൽക്കുന്നത് കൊണ്ട് ഒരു സീറ്റ്‌ തരപ്പെട്ടു.. ബസ് നീങ്ങി തുടങ്ങിയത്തോടെ ചിന്തകളും.. പുറകിലേക്ക് നീങ്ങി തുടങ്ങി…. ഒടുവിൽ .അവന്റെ കല്യാണം നടന്നു..നിത്യ… സുന്ദരിയായ പെൺകുട്ടി കല്യാണത്തിന് പോയി.. അവനെ മനസ്സിൽ നിന്നും പറിച്ചുമാറ്റാൻ….പക്ഷെ..എത്ര മനസ്സിനെ കല്ലാക്കിയെങ്കിലും.. ഒത്തിരി സങ്കടം വന്നു… അന്ന്.. തലയിണയോട് മാത്രം… ഹൃദയം തുറന്നു കരഞ്ഞു..

തളരാതെ നിന്നു…. എന്റെ കുടുംബത്തിന് വേണ്ടി.. ഇന്ന്.. അനിയന് ജോലി ആയി അമ്മ.. എന്നെ തനിച്ചാക്കി പോയി… അവന്റെ കല്യാണം കഴിഞ്ഞു ഏറെ സന്തോഷിച്ചെങ്കിലും അവിടെ താൻ ഒരു അധികപറ്റാണോ.. എന്ന ചിന്ത കുറേ ആയി അലട്ടുന്നു… അനിയത്തിക്കും അവനും ഉടനെ വിദേശത്ത് പോകാൻ വിസ വരും.. പിന്നീട് തനിക്ക് ആരുണ്ട്….

ഇപ്പോൾ എന്നും.. കൈവിട്ടു പോയ ജീവിതത്തെ ഓർത്തു വിഷമിക്കലാണ് പണി സന്തോഷത്തോടെ… തിരഞ്ഞെടുത്ത വഴിയാണ് എന്തിനാണ് സങ്കടപെടുന്നത്.. പക്ഷെ ഒറ്റക്കായി പോകുന്നുവെന്നൊരു തോന്നൽ… പലപ്പോഴും… അവരുടെ ചില നോട്ടങ്ങളിൽ താൻ ഒരു ബാധ്യത ആണോ എന്ന തോന്നൽ… അവർ വിദേശത്തു പോയാൽ തനിക്ക് ആരുണ്ട്… അനിയന് ജോലി കിട്ടിയപ്പോൾ തന്നെ തനിക്കു 30 കടന്നിരുന്നു…. പിന്നെ അവന്റെ വിവാഹം.അങ്ങനെ സമയം കടന്നുപോയി…. ഒരിക്കൽ ഒരു ആലോചന വന്നിരുന്നു ഒരു രണ്ടാംകെട്ടുകാരന്റെ… പക്ഷെ എനിക്ക് ഒരിക്കൽ പോലും അത് അംഗീകരിക്കാൻ കഴിയില്ലായിരുന്നു… അഖിലിനെ മറക്കാൻ കഴിഞ്ഞിട്ടില്ല…ഇഷ്ടക്കേടുകൾ നിറഞ്ഞ ജീവിതത്തേക്കാൾ നല്ലത് ഈ ഒറ്റപ്പെടൽ അല്ലെ..

ഇനി ഒരു വിവാഹം മനസ്സുകൊണ്ട് അംഗീകരിക്കാനും വയ്യ… ഒറ്റപ്പെടൽ എത്ര അസഹനീയമാണ്…. പലപ്പോഴും ഡിപ്രെഷൻ വരാതെ പിടിച്ചു നിൽക്കുന്നത് ഈ ജോലി ഉള്ളതിനാലാണ്…. ബസ് ഇറങ്ങി നടന്നു… “അഞ്ചു..മോളെ..”.

സരിതേച്ചിയാണ്… മിക്കവാറും ഞാനും ചേച്ചിയും ഒരേ സമയത്താണ് ജോലി കഴിഞ്ഞു വരുന്നത്…. “മോളെ നീയറിഞ്ഞോ..”. “എന്താ ചേച്ചി.. ” “നമ്മടെ അഖിൽ ഇല്ലേ വിമലേച്ചിയുടെ.. മകൻ അവനും ഭാര്യയും ആക്‌സിഡന്റ് ആയി ഓടിച്ച കാർ.. ട്രക്കുമായി… കഴിഞ്ഞന്ന കേട്ടത് … ഈശ്വരാ… എന്ത് വിധിയാണ് ഇത്..”

കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞുപോയി…. പിന്നീട് .പറഞ്ഞതൊന്നും ചെവിയിൽ എത്തിയില്ല.. …. എന്നും താൻ അവനെകുറിച്ച് ഓർക്കാറുണ്ടെങ്കിലും.. ഇന്ന് ഏറെ ആസ്വസ്ഥ ആയിരുന്നു… കരച്ചിൽ വന്നില്ല നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചത് പോലെ….

എങ്ങനെയോ നേരം വെളുപ്പിച്ചു…. ഓടി അവിടെയെത്തി..അവന്റെയും പെണ്ണിന്റെയും കിടപ്പുകണ്ടു സഹിക്കാൻ ആയില്ല…..പക്ഷെ അതിലേറെ അലട്ടിയത്… .. നിറഞ്ഞ കണ്ണുമായി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി അഖിലിന്റെ മോൾ അവളായിരുന്നു……. എന്ത് പറയാനാണ് അവളോട്…. രണ്ടു ദിവസം ലീവ് എഴുതി സ്കൂളിൽ..

പക്ഷെ തിരികെ വന്നിട്ടും മനസ്സ് എവടെയോ കൈവിട്ടുപോയിരുന്നു… അന്നും ഉച്ചക്കുശേഷം ലീവ് എഴുതി കൊടുത്തു…നിത്യയുടെ….വീട്ടിലേക്കാണ് അവർ മോളെ കൊണ്ടുപോയത് അവിടെ ചെന്ന് ഒന്നു കാണണം… താൻ ആരാണെന്നു പറയും.. അഖിലിന്റെ ഫ്രണ്ട് ആണെന്ന് പറയാം… ഓരോന്നോർത്ത്.. സ്ഥലമെത്തി..

കയ്യിൽ കരുതിയ.. ചോക്ലേറ്റ് അവൾക്ക് കൊടുത്തു..അവൾ ആരാണെന്ന ഭാവത്തിൽ നോക്കുന്നുണ്ട് … “നിങ്ങൾ അഖിലിന്റെ ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത്.. മോളെ ഇവടെ നിർത്താൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് അറിയാല്ലോ..നമ്മൾ പെണ്ണുങ്ങൾ ആണുങ്ങൾ പറയുന്നതല്ലേ കേൾക്കാൻ പറ്റു.. ചേട്ടനോട് കുറേ പറഞ്ഞു.. പക്ഷെ പെൺകുഞ്ഞല്ലേ ചേട്ടന് പേടിയാ… ഇവടെ നിർത്താൻ.അഖിൽ ഒറ്റ മോനല്ലേ.. അമ്മ മരിക്കുകയും ചെയ്തു.. ഞങ്ങൾ രണ്ടു പെൺകുട്ടികൾ

..എന്താ ചെയ്യാ.. ഇനി അവളെ വല്ല ഇത് പോലെ ഉള്ള കുട്ടികളെ നോക്കുന്നിടത്തു നിർത്തണം.പെൺകുഞ്ഞല്ലേ . എല്ലാർക്കും ഒരു ഭയം ഉണ്ടാകും ബന്ധുക്കൾക്ക് ഒക്കെ ഒരു ഭാരം ആണ്.. എന്റെ അമ്മ അവരുടെ കൂടെ ആയിരുന്നുവല്ലോ.. ഇപ്പൊ ഇവിടേക്ക് കൂട്ടി.. ഇനി ഇവളെകൂടി.. ചേട്ടനും ഒത്തിരി വരുമാനം ഇല്ലല്ലോ……” മൗനത്തെ ഭേദിച്ചുകൊണ്ട് നിത്യയുടെ ചേച്ചി പറഞ്ഞു നിർത്തി….

“എനിക്ക് തരാമോ ഇവളെ… ഞാൻ നോക്കിക്കോളാം…ഞാൻ വിവാഹം കഴിച്ചിട്ടില്ല… എനിക്ക് ഒരു കുട്ടിയെ നോക്കാൻ താല്പര്യം ഉണ്ട്… ” എന്തുകൊണ്ടോ.. പെട്ടന്ന് അങ്ങനെ പറയാൻ ആണ് തോന്നിയത്… അവർ ഒന്നും പറഞ്ഞില്ല…. ഒന്ന് ചിരിച്ചു…

നിങ്ങൾ പോയ്കൊള്ളു എന്നു പറഞ്ഞു.. മോളെയും കൂട്ടി തിരിച്ചു പോയി…. തിരിച്ചു വന്നിട്ടും എന്റെ മനസ്സ് അവിടെ ആയിരുന്നു….

രണ്ട് ദിവസം കഴിഞ്ഞു ഒന്നുകൂടി അവിടെ ചെന്നു.. മനസ്സില്ലാതെ അവർ.. സമ്മതിച്ചു ആരുമില്ലാത്തിനേക്കാൾ നല്ലതല്ലേ… ഇപ്പോൾ… എന്റെ ജീവിതത്തിനു ഒരു അർത്ഥം ഉണ്ട് … അനിയനും പെണ്ണും വിദേശത്തു പോയി പക്ഷെ ഞാൻ ഇനി തനിച്ചല്ല…. അഖിലിനും ഭാര്യക്കും സന്തോഷം ആയിട്ടുണ്ടാവും.. അവരില്ലാത്ത കുറവ് പരമാവധി അറിയിക്കാതെ എനിക്ക് ഇവളെ നോക്കണം…. ഇവളുടെ അമ്മയായി…

എന്റെ ജീവിതത്തിന്റെ നിയോഗം ഇതായിരിക്കാം…..

രചന : – പാവം രാജകുമാരി

Categories
Uncategorized

തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല,

രചന : – Pratheesh

തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല,

ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്കു പ്രകടിപ്പിക്കാറുള്ള അതെ റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്തു ചിരി വരുത്തി പാവ കണക്കേ നിന്നു കൊടുക്കുക മാത്രമാണു ചെയ്തത് !

അവൻ വന്നു പെണ്ണു കണ്ടു ഇറങ്ങിയതും തനിവിന് സ്വന്തക്കാരോ ബന്ധുക്കളോ ആരും തന്നെ ഇല്ലെന്നു മനസിലായതും വീട്ടുകാർ എല്ലാവരും ചേർന്ന് അപ്പോൾ തന്നെ ആ ബന്ധം വേണ്ടന്നു തീരുമാനിച്ചു,

അവനു സ്വന്തമായൊരു വീടും, കൊള്ളാവുന്നൊരു ജോലിയും, കാണാൻ അത്ര മോശമല്ലാത്തൊരു ശരീരപ്രകൃതവും, നല്ലൊരു ജീവിതസാഹചര്യവും ഉണ്ടെന്നുള്ളതൊന്നും ആയിരുന്നില്ല അപ്പോൾ അവർക്കുള്ളിലെ ചിന്ത,

ആരും ഇല്ലാത്ത ഒരു വീട്ടിലേക്ക് ഒരു പെൺകുട്ടിയേ കെട്ടിച്ചു വിട്ടാൽ പിന്നെ അവിടത്തെ കാര്യങ്ങളെല്ലാം വിട്ട് സ്വന്തം വീട്ടിലെ ഒരാവശ്യത്തിനും ഒന്നു വന്നു നിൽക്കാൻ പോലും അവൾക്കു സാധിക്കില്ല എന്നതായിരുന്നു അവരുടെയെല്ലാം കണ്ടെത്തൽ !

ഭർത്താവ് ഒറ്റക്കേ വീട്ടിലുണ്ടാവു എന്നുള്ളതു കൊണ്ട് ആ വീടുവിട്ടു നിൽക്കുക എന്നത് എപ്പോഴും മകൾക്കു ബുദ്ധിമുട്ടാവുമെന്നും, എവിടെ പോയാലും എത്ര വൈകിയാലും അന്നേക്കു തന്നെ തിരിച്ചും വരണം എന്നതും, അതും പോരാതെ ഭർത്താവു ജോലിക്കു പോയാൽ ആ വീട്ടിൽ ഒന്നു മിണ്ടാനോ പറയാനോ ആരും കൂട്ടും ഉണ്ടാവില്ലാ എന്നതുമൊക്കെയാരുന്നു വളരെ വേഗം തന്നെ അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതിന് അവർ കണ്ടെത്തിയ കാരണങ്ങൾ !

അവൻ എന്നെ വന്നു പെണ്ണു കണ്ടിറങ്ങി പോയ ആ സമയം തന്നെയായിരുന്നു അവരിതെല്ലാം സംസാരിച്ചത്, വീട്ടിലെ ഹാളിലിരുന്ന് അവർ സംസാരിക്കുന്ന കാര്യങ്ങളെല്ലാം എനിക്കു മുറിയിലിരുന്നു കൊണ്ടു തന്നെ കേൾക്കാമായിരുന്നു,

എന്നാൽ അവനെ ഒഴിവാക്കാനുള്ള വീട്ടുകാരുടെ കാരണങ്ങൾ എന്തോ എനിക്കത്രക്കങ്ങു ഇഷ്ടായില്ല, അവർ അവനെ വേണ്ടാന്നു തീർത്തും തീരുമാനിച്ചപ്പോഴാണ് എന്റെ ഒാർമ്മകളിൽ അവന്റെ രൂപം ഞാൻ തിരഞ്ഞു ചെല്ലാൻ തുടങ്ങിയത് !

മുറി വിട്ടു ഞാൻ പുറത്തു വന്നതും എന്നെ കണ്ട അച്ഛൻ എന്നോടു പറഞ്ഞു ” ഇതു നമുക്ക് ശരിയാവുമെന്നു തോന്നുന്നില്ല മോളെ ” എന്നു പറഞ്ഞതും ഞാൻ അവരേ നോക്കി പറഞ്ഞു,

” എനിക്ക് അയാളെ ഇഷ്ടമായി എനിക്കയാളെ മതി ! ”

അതുകേട്ടതും അവരെല്ലാം ഒന്നു ഞെട്ടിയോ എന്നൊരു സംശയം, അതേ തുടർന്ന് അവരെല്ലാം പരസ്പരം നോക്കുകയും അത്ഭുതപ്പെടുകയും അതേ തുടർന്നെന്നെ അതിന്റെ പല ദോഷവശങ്ങളും പറഞ്ഞു പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാനതൊന്നും ചെവി കൊണ്ടില്ല !

ഒരാൾക്ക് ആരും ഇല്ലാ എന്നതു കൊണ്ട് അയാളെ ഒറ്റപ്പെടുത്തുന്നതിനോട് എനിക്കെന്തോ വിയോജിപ്പായിരുന്നു, ഇരുപതു വർഷം മുന്നേ മരിച്ച അച്ഛനും ഒന്നര വർഷം മുന്നേ മരിച്ച അമ്മയും വഴി ഒരാൾ ഒറ്റക്കായി പോയത് അയാളുടെ കുറ്റമല്ലല്ലോ ? എന്നാണു ഞാൻ ചിന്തിച്ചത് !

അമ്മ പലതും പറഞ്ഞ് എന്നെ അതിൽ നിന്നു വല്ലാതെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതും ഞാനമ്മയോടു പറഞ്ഞു,

അമ്മയുടെ കാഴ്ച്ചപാട് ആണ് തെറ്റ് ! കല്യാണശേഷം എനിക്ക് അവിടം വിട്ട് ഇവിടെ വന്നു നിൽക്കണമെങ്കിൽ മറ്റുള്ളവരെ പോലെ ഒരു വീട്ടുകാരുടെ മൊത്തം സമ്മതം ഒന്നും വേണ്ട ഭർത്താവിന്റെ മാത്രം മതി !

പിന്നെ ഒരത്യാവശ്യത്തിന് സ്വന്തം വീട്ടിൽ രണ്ടു ദിവസം കൂടുതൽ നിൽക്കണമെങ്കിൽ ആ വീടും പൂട്ടി കെട്ട്യോനെയും കൂടെ കൂട്ടി ഇവിടെ വന്നു നിൽക്കാൻ അങ്ങേരോടല്ലാതെ മറ്റാരോടും ചോദിക്കേണ്ടതുമില്ല, ഇനി മിണ്ടാനും പറയാനും ആണെങ്കിൽ കല്യാണശേഷം ഞാനെന്തായാലും ജോലിക്കു പോകും പിന്നെ രാത്രി മിണ്ടാൻ കെട്ട്യോനുണ്ടാവുമല്ലോ ?

ഞാനതെല്ലാം പറഞ്ഞതും അമ്മക്കു മനസിലായി ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു തന്നെയാണുള്ളതെന്ന് ! വീണ്ടും ഞാനമ്മയേ നോക്കി ഒന്നു കൂടി ചോദിച്ചു,

അമ്മ ഈ ഇല്ലായെന്നു പറയുന്നതെല്ലാം അച്ഛന്റെ വീട്ടിലുണ്ടായിട്ടും അമ്മ ഈ കാലമത്രയും എത്ര ദിവസം സ്വന്തം വീട്ടിൽ പോയി നിന്നിട്ടുണ്ടെന്ന് ? അതും കൂടി കേട്ടതോടെ അമ്മ ഒന്നഴഞ്ഞു,

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു വളരെ ഗംഭീരമായി തന്നെ തനിവ് കവിതയെന്ന ഞാനുമായുള്ള വിവാഹം നടന്നു,

എന്നാൽ വിവാഹശേഷം ആദ്യമായി വീട്ടിലെക്കുള്ള സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ തന്നെ തനിവ് ഒട്ടും ആവശ്യമില്ലാത്ത പാക്കറ്റിലുള്ള അത്തിപ്പഴവും എന്തിന്റെയൊക്കയോ ചില എസൻസുകളും പിന്നെ അതുപോലെ എന്തൊക്കയോ സാധനങ്ങൾ വാങ്ങാൻ തുടങ്ങയതോടെ ഞാനതിനെ എതിർത്തു എന്നാൽ അതിവൻ “ചിലപ്പോൾ ഇതെല്ലാം നമുക്ക് ആവശ്യം വന്നാലോ” എന്നു പറഞ്ഞപ്പോൾ എനിക്ക് കൂടുതൽ ദേഷ്യം വരുകയാണു ചെയ്തത്,

ആവശ്യം വന്നാൽ വീട്ടിൽ കാറും തൊട്ടടുത്തായി സൂപ്പർ മാർക്കറ്റും ഉള്ളപ്പോൾ വീട് സൂപ്പർ മാർക്കറ്റ് ആക്കേണ്ട കാര്യമില്ലാല്ലോ എന്നാണു എനിക്കു തോന്നിയത് !

എന്നാലും അങ്ങേരതൊന്നും മടക്കി കൊടുത്തില്ല പിന്നെ തുടക്കം തന്നെ തല്ലി പിരിയണ്ടല്ലോ എന്നു കരുതി അന്നു ഞാനും അതങ്ങു ക്ഷമിച്ചു,

അവിടുന്ന് ഒന്നു രണ്ടു ദിവസത്തിനു ശേഷം ഒാഫീസു വിട്ടു വരുമ്പോൾ വിളിക്കാൻ വരാൻ ലേറ്റായതിന്റെ പേരിൽ ഞാൻ തനിവുമായി പിണങ്ങി അന്ന് ഇനി ഒന്നും ഉണ്ടാക്കുന്നില്ലെന്നും വേണമെങ്കിൽ അങ്ങേര് ഹോട്ടലിൽ നിന്നു വാങ്ങി കഴിക്കട്ടെ എന്നു കരുതി ഞാൻ മുറിയിൽ തന്നെ പിണങ്ങി കുത്തിയിരുന്നു ലേറ്റായാൽ ഇങ്ങനെയും ചില കുഴപ്പങ്ങളുണ്ടാവും എന്നു അങ്ങര് മനസിലാക്കട്ടെന്നു വിചാരിച്ച്,

വന്ന് ഒന്നും കഴിക്കാത്തതു കൊണ്ടു തന്നെ അന്നു ആദ്യമായി ഒരമ്മായിയമ്മ വീട്ടിലുണ്ടായിരുന്നേൽ അവർ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി വെക്കുമായിരുന്നു എന്നു ഞാൻ മനസിലോർത്തു ആ ഒരു കുറവിലേക്ക് വെറുതെയെങ്കിലും എന്റെ മനസു കടന്നു ചെന്നു,

ആ സമയം ഭർത്താവൊരു ഗ്ലാസ്സിൽ എന്തോ കൊണ്ട് എന്റെ അടുത്തു വന്നു എന്റെ നേരെ അതു നീട്ടി കൊണ്ട് എന്നോടു ചോദിച്ചു,

പിണക്കം ഇതുവരെ മാറിയില്ലെ ? എതായാലും ഈ ജൂസ്സ് കഴിക്ക് എന്നു പറഞ്ഞു ആ ഗ്ലാസ്സ് എന്റെ നേരേ നീട്ടിയതും വാങ്ങണമോ വേണ്ടയോ എന്നു ഞാൻ ഒന്നാലോചിച്ചെങ്കിലും ജൂസ്സായതു കൊണ്ടും വിശക്കുന്നതു കൊണ്ടും ഞാനത് വാങ്ങി പതിയെ കുടിക്കാനാരംഭിച്ചു,

ഞാനങ്ങിനൊരു ജൂസ്സ് അന്നാദ്യമായി കഴിക്കുകയായിരുന്നു അതെന്താണെന്നു പോലും മനസിലായില്ല എന്നാൽ അതീവ രുചിയുള്ളതായിരുന്നു അത് പിണക്കം ഉള്ളിലുണ്ടായിരുന്നിട്ടും അതിന്റെ രുചി കാരണം അതു മുഴുവൻ കുടിച്ചു അതു കഴഞ്ഞതും അതെന്തു ജൂസ്സാണെന്നു ചോദിച്ചതും അങ്ങേരു പറഞ്ഞു,

അന്നു നമ്മൾ വാങ്ങിയില്ലെ അത്തിപ്പഴം അതു കൊണ്ടുണ്ടാക്കിയതാണെന്ന് ! എനിക്കു ശരിക്കും അത്ഭുതമായി ഇങ്ങേർക്കിതെല്ലാം ഉണ്ടാക്കാൻ അറിയുമോ എന്നതരത്തിൽ,

തുടർന്ന് തനിവ് ചോദിച്ചു നമുക്ക് ഡിന്നർ ഉണ്ടാക്കേണ്ടേയെന്ന് ? അപ്പോൾ എനിക്കു മനസിലായി അങ്ങേര് ജൂസ്സ് ഉണ്ടാക്കി തന്നു മയക്കി എന്നെ കൊണ്ട് ഡിന്നർ ഉണ്ടാക്കിക്കാനുള്ള പരിപാടിയാണെന്ന് അതൊടെ ഞാൻ വീണ്ടും പഴയ പിണക്കത്തെ കൂട്ടു പിടിച്ചു കൊണ്ട് എനിക്കു ഭയങ്കര ക്ഷീണം ഒരു മൂഡില്ലാന്നു പറഞ്ഞു, വേണമെങ്കിൽ ഹോട്ടലിൽ നിന്നു വാങ്ങിക്കോട്ടെയെന്നു കരുതിയാണ് ഞാനത് പറഞ്ഞത് എന്നാലവിടെയും എന്നെ ഞെട്ടിച്ചു കൊണ്ട് തനിവ് ചോദിച്ചു,

എന്നാൽ ഇന്നത്തെ ഡിന്നർ ഞാനുണ്ടാക്കട്ടെന്നു ? ഞാനതൊരവസരമായി കണ്ട് വേഗം അങ്ങേരേ നോക്കി തലയാട്ടിയതും ജൂസ്സിന്റെ ഒഴിഞ്ഞ ഗ്ലാസ്സും എടുത്തു കൊണ്ട് തനിവ് മുറി വിട്ടിറങ്ങി പോയി,

ബ്രഡ് ചൂടാക്കി ഒാംലറ്റ് ഉണ്ടാക്കാനുള്ള പരിപാടിയായിരിക്കാം എന്നു പ്രതീക്ഷിച്ചിരിക്കേ കുറച്ചു കഴിഞ്ഞതും അടുക്കളയിൽ നിന്നു നല്ല രുചിയൂറും മണം കടന്നു വരാൻ തുടങ്ങി എന്റെയുള്ളിൽ വീണ്ടും അത്ഭുതത്തിന്റെ തിരയിളക്കം തുടങ്ങി,

കുറച്ചു കഴിഞ്ഞതും തനിവ് വന്നെന്നെ ഡിന്നർ കഴിക്കാൻ വിളിച്ചു ഡൈനിങ്ങ് ടേബിളിൽ എല്ലാം ഒരുക്കി വെച്ചാണ് വിളിച്ചത് ഞാൻ അങ്ങോട്ടു ചെന്നതും എന്നെ പിടിച്ച് കസേരയിലിരുത്തി തനിവ് തന്നെയാണ് എല്ലാം വിളമ്പി തന്നതും ചപ്പാത്തിയും എന്തോ കറിയും !

അതു കഴിച്ചു നോക്കിയതും എന്റെ കിളി പോയി ചെറിയൊരു മധുരം തോന്നുന്ന നല്ല ഒന്നാന്തരം കറി, തുടർന്ന് മുഖം കൊണ്ട് ഇതെന്തു കറിയാണെന്നു ചോദിച്ചതും എന്നോടു പറഞ്ഞു,

ഇതാണ് ” നവരത്ന കുറുമ ” !

അങ്ങിനെയും ഒരു കറിയോ ഞാൻ അത്ഭുതപ്പെട്ടു പിന്നെ തോന്നി അമ്മയില്ലാതെ ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയപ്പോൾ പഠിച്ചാതാവും എങ്കിലും ഉണ്ടാക്കാനറിയുന്നത് നല്ല രുചിയോടെ ഉണ്ടാക്കാനുള്ള കഴിവുണ്ടെന്ന് അന്നെനക്കു മനസിലായി,

പിന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞു അങ്ങേരുമായി ഇടക്കിടെ പിണങ്ങുന്നത് എനിക്കൊരു ഹോബിയായി എന്റെ പിണക്കം മാറ്റാൻ എപ്പോഴും ഒരോതരം ജൂസ്സുമായി തനിവ് വന്നു കൊണ്ടെയിരുന്നു, എന്നാൽ തനിവ് ഇതെല്ലാം എവിടുന്നാണ് പഠിച്ചതെന്നു മാത്രം മനസിലായില്ല,

പാവം തനിവ് ഒരിക്കൽ പോലും എന്നോടു വഴക്കിടുകയോ ദേഷ്യം പിടിക്കുകയോ ഒന്നും ചെയ്തില്ല, എന്നെ തനിവിന് ജീവനായിരുന്നു എന്നതും, ഞാൻ കൂടി അവനെ വിട്ടു പോയാലോ എന്ന തനിവിന്റെ പേടിയേയും ഞാൻ ശരിക്കും മുതലെടുത്തു !

ഇതിനൊക്കെയിടയിലും പലപ്പോഴും പല തരം വിഭവങ്ങൾ ഉണ്ടാക്കി അവനെന്നെ അത്ഭുതപ്പെടുത്താറുണ്ടായിരുന്നു,

ഒരിക്കൽ ഒരു ഞായറാഴ്ച്ച ദിവസം അയൽവാസിയായ ഒരു സ്ത്രീ വന്ന് തനിവിനോട് അവരുടെ മകന് മുന്നേ എപ്പഴോ തനിവ് ഉണ്ടാക്കി കൊടുത്ത ഒരു പായസം ഒന്നു കൂടി ഉണ്ടാക്കി തരാമോ എന്നു ചോദിച്ചതും തനിവ് ഉടനെ അതിനു സമ്മതിച്ചു,

തുടർന്ന് തനിവ് വേഗം പോയി അതിനുള്ള സാധനങ്ങളെല്ലാം വാങ്ങി വന്ന് പായസം ഉണ്ടാക്കാൻ തുടങ്ങി, ഞാൻ ചുമ്മാ നോക്കി നിന്നു എനിക്കു പോലും പായസം ഉണ്ടാക്കാൻ അറിയില്ലായിരുന്നു, ഉണ്ടാക്കി കഴിഞ്ഞപ്പോഴാണ് ഞാൻ പോലും അത് പൈനാപ്പിൾ പ്രഥമനാണെന്ന് അറിയുന്നത് !

അവർക്കു കൊടുത്ത ശേഷം അന്നു വീട്ടിൽ പോകുമ്പോൾ അതിൽ നിന്നു കുറച്ചധികം എടുത്ത് ഞാൻ വീട്ടിലും കൊണ്ടു പോയി എല്ലാവർക്കും കൊടുത്തു അതു കുടിച്ച അവർക്കെല്ലാം തന്നെ അതിശയം അതവൻ തന്നെ ഉണ്ടാക്കിയതാണോന്ന് ? അവർക്കെല്ലാം തന്നെ അത് അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു,

അത്ഭുതത്തിന്റെ കൊടുമുടി കയറിയ ഞാൻ അന്നു രാത്രി അവനോടൊത്തിരിക്കുമ്പോൾ അവനോടു ചോദിച്ചു ഇതൊക്കെ എങ്ങിനാ പഠിച്ചതെന്ന് ?

ഒന്നു ചിരിച്ചു കൊണ്ട് എന്നെ നോക്കി ഒറ്റ വാക്കിൽ അവൻ അതിനൊരുത്തരം പറഞ്ഞു,

അമ്മ !

അതു കേട്ട് വീണ്ടും അത്ഭുതത്തോടെ ഞാനവനെ നോക്കവേ അവൻ വീണ്ടും എന്നോടു പറഞ്ഞു,

കവിതാ, ചെറുപ്പം മുതലേ എന്റമ്മ ഒരോ വിഭവമുണ്ടാക്കുമ്പോഴും എന്നെയും അമ്മക്കൊപ്പം അടുക്കളയിൽ കൊണ്ടിരുത്തും തുടർന്ന് അതെല്ലാം ഒരോന്നായി അമ്മ എന്നേയും പഠിപ്പിച്ചു കൊണ്ടെയിരുന്നു,

അന്നമ്മ എന്നോടു പറഞ്ഞു, നീ വലുതായി കല്യാണം കഴിക്കുമ്പോൾ ആ പെണ്ണിനുള്ള എന്റെ സമ്മാനമാണിത് ! എന്റെ മോനെ കല്യാണം കഴിക്കുന്നവൾ അവളെ അടുക്കളക്കാരിയാക്കി മാറ്റിയെന്നോ, അവളുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനം അടുക്കളയിലായി പോയെന്നോ പറയാൻ പാടില്ലെന്നുള്ളത് !

അവൾക്ക് നിന്നെ കിട്ടിയത് എല്ലാം കൊണ്ടും ഭാഗ്യമായി തോന്നണം,

ഒരു കുടുംബത്തിൽ ഒരേ കാര്യം രണ്ടാൾക്കും അറിഞ്ഞിരിക്കുന്നത് അതാ കുടുംബ ബന്ധത്തിന് കൂടുതൽ ദൃഢത നൽകും ! നിന്നെ വെറുമൊരു ഭർത്താവായല്ല അവളെ എല്ലാവിധത്തിലും സഹായിക്കാൻ കഴിവുള്ള ഒരാളായി വേണം അവൾക്കു ലഭിക്കാൻ !

ഭാര്യയേ സ്നേഹിക്കാനുള്ള എറ്റവും നല്ല എളുപ്പവഴി അവളെ എല്ലാ വിധത്തിലും അറിയാനും മനസിലാക്കാനും സഹായിക്കാനും കഴിയുന്ന ഒരാളാവുക എന്നതാണ്, നിന്നെ ഞാൻ പഠിപ്പിക്കുന്നത് പാചകം എന്നതിനോടൊപ്പം ഈ കാര്യം കൂടിയാണ് !

നിങ്ങളിലെ ചില സൗന്ദര്യപിണക്കങ്ങൾക്ക് ഇണക്കത്തിലേക്കുള്ള ഒറ്റമൂലിയാവാനും ഇത്തരം രുചികൂട്ടുകൾക്കു കഴിയും !

അവൾക്കും നിനക്കും നിനക്കുണ്ടാവുന്ന കുടുംബത്തിനും വേണ്ടിയാണ് നിന്നെ ഞാനിതെല്ലാം പഠിപ്പിക്കുന്നത് എന്റെ മകനു വേണ്ടി ആരും അവരുടെ സമയം നഷ്ടപ്പെടുത്താൻ പാടില്ലെന്നതും എനിക്ക് നിർബന്ധമുണ്ട് ! മാത്രമല്ല ഇങ്ങനെയൊരു ഭർത്താവിനെ കൊടുത്തതിൽ അവൾക്ക് എന്നോടും കൂടുതൽ ഇഷ്ടമുണ്ടാവും !

അവനതു പറഞ്ഞു നിർത്തിയപ്പോൾ ആ നിമിഷം ആ അമ്മയേ കാണാൻ കഴിയാതെ പോയതിൽ എനിക്കും വളരെ വിഷമം തോന്നി, ഒപ്പം അവനെ ഭർത്താവായി ലഭിച്ചതിലും തിരഞ്ഞെടുത്തതിലും എനിക്ക് അഭിമാനവും സന്തോഷവും ഒന്നിച്ച് തോന്നി തുടർന്ന് അവന്റമ്മയോടുള്ള സ്നേഹവും ചേർത്ത് ഞാൻ തിനിവിനെ ചേർത്ത് കെട്ടിപ്പിടിച്ചു !

ഇന്ന് എന്റെ അടുക്കളയിൽ എനിക്കൊപ്പം എന്റെ അഞ്ചു വയസ്സുകാരൻ മകൻ ദേവിക് കൂടെയുണ്ട് പാചകം അടക്കം എനിക്കറിയാവുന്നതെല്ലാം ഞാനും ഇന്നവനെ പഠിപ്പിക്കുന്നുണ്ട്, എനിക്കു വേണ്ടി ഒരമ്മ സ്നേഹപ്പൂർവ്വം സൃഷ്ടിച്ച അറിവിനെ മറ്റൊരുത്തിക്കു വേണ്ടി ഇന്നു ഞാനും അവനിലൂടെ പുനർസൃഷ്ടിക്കുന്നുണ്ട് !

രചന : – Pratheesh

Categories
Uncategorized

കുറച്ചു സാധനങ്ങൾ വാങ്ങണം ഇക്ക. ആദ്യത്തെ പോക്ക്‌ അല്ലേ ബന്ധുക്കൾ ഒക്കെ കാത്തിരിക്കും. പ്രവാസി ആയി പോയില്ലേ. അവരൊക്കെ സ്നേഹം അളക്കുന്നത് നമ്മൾ കൊണ്ട് ചെല്ലുന്ന സാധനങ്ങളുടെ മതിപ്പ് നോക്കിയാണ്

രചന : – Aravind Swaminath

“എനിക്ക് ഓളെ പെരുത്ത് ഇഷ്ടം ആയിരുന്നു കബീറിക്ക..കുഞ്ഞിലേ മനസ്സിൽ കൂടിയ ഇഷ്ടം ആണ്.. പറഞ്ഞു ഇല്ല,പേടിചിട്ട. ഒരു വീട് പോലെ കരുതുന്ന സലീം ഇക്കയുടെ വീട്ടിന്നു പെണ്ണ് ചോദിക്കാൻ മാത്രം ഒരു മേനിയും എനിക്ക് ഉള്ളതായി തോന്നി ഇല്ല. ഇന്നിപ്പോൾ മാമ വിളിച്ചിട്ട് ഓൾടെ നിക്കാഹ് ആണ് വേഗം നാട്ടിലേക്ക് ടിക്കറ്റ് എടുത്തോ എന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടച്ചു പോയി..എനിക്ക് വിധിച്ചിട്ടില്ലായിരിക്കും ഓളെ.. അല്ലേ കബീറിക്ക..” അത് പറയുമ്പോൾ ഷാനിന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞിരുന്നു.

“നീയ്യിങ്ങനെ വിഷമിക്കല്ലേ ഷാനുവേ. എന്തായാലും മൂന്നു വർഷം ആകുന്നില്ലേ നീ ഈ നാട്ടിൽ വന്നിട്ട്. നിന്റെ ആദ്യത്തെ തിരിച്ചു പോക്ക് ഇങ്ങനെ ആവട്ടെ എന്നാകും പടച്ചോൻ നിശ്ചയിച്ചത്. പതിനഞ്ചിന് അല്ലേ നിക്കാഹ്. നീ പോകണം.ആമിനയ്ക്ക് കൊടുക്കാൻ എന്തെങ്കിലും സമ്മാനം കയ്യിൽ കരുതണം. മറക്കണം എന്നൊക്കെ ഇക്കയ്ക്ക് പറയാനെ കഴിയുള്ളു. നീ വന്നത് മുതൽ ഇക്ക കേൾക്കുന്നത് അല്ലേ അന്റെ ആമിനയോടുള്ള ഇഷ്ടം. പടച്ചോൻ എന്താ നിശ്ചയിച്ചത് എന്ന് അവനല്ലേ അറിയൂ..” കബീർ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു..

“കുറച്ചു സാധനങ്ങൾ വാങ്ങണം ഇക്ക. ആദ്യത്തെ പോക്ക്‌ അല്ലേ ബന്ധുക്കൾ ഒക്കെ കാത്തിരിക്കും. പ്രവാസി ആയി പോയില്ലേ. അവരൊക്കെ സ്നേഹം അളക്കുന്നത് നമ്മൾ കൊണ്ട് ചെല്ലുന്ന സാധനങ്ങളുടെ മതിപ്പ് നോക്കിയാണ്..” ഷാനു പറഞ്ഞു.

“അത്‌ നീ പറഞ്ഞത് സത്യം.. വൈകിട്ടു ഡ്യൂട്ടി കഴിഞ്ഞു നമുക്ക് ഒരുമിച്ചു ഇറങ്ങാം. പിന്നെ നീ വിഷമിക്കേണ്ട ആമിനെക്കാൾ മൊഞ്ചുള്ള ഒരു പെണ്ണിനെ പടച്ചോൻ നിന്റെ മുന്നിൽ കൊണ്ട് നിർത്തി തരും..” കബീർ ചിരിച്ചു കൊണ്ട് പറഞ്ഞു..

“എന്റെ ഉമ്മ കഴിഞ്ഞ ഈ ലോകത്തു മൊഞ്ചുള്ള പെണ്ണായി എനിക്ക് ആമിന മാത്രം ഉള്ളു ഇക്ക..പക്ഷെ പോയില്ലേ…” ഷാനു അത് പറയുമ്പോൾ എത്രമാത്രം വേദനയുണ്ട് അവന്റെ നെഞ്ചിൽ എന്ന് കബീറിന് അറിയാം ആയിരുന്നു.. ഇവിടേക്ക് മൂന്നു വർഷം മുൻപ് വരുമ്പോൾ അവനു പറയത്തക്ക ബാധ്യത ഒന്നും ഉണ്ടായിരുന്നില്ല. ഉപ്പ ചെറുപ്പത്തിൽ മരിച്ച ഷാനുന് ഉമ്മ ആയിരുന്നു എല്ലാം. ഒരു കൈ അകലത്തിൽ സലിമിന്റെ കുടുംബവും അവർക്ക് എല്ലാത്തിനും ഒപ്പം നിന്നു.ബന്ധുക്കൾ ഒന്നുമല്ല പക്ഷെ അതിനേക്കാൾ ആത്മബന്ധം ആയിരുന്നു ആ കുടുംബങ്ങൾ തമ്മിൽ. സലീമിന്റെ മോൻ റിയാസും ഷാനുവും ഒരേ പ്രായമായിരുന്നു.ഒരുമിച്ചു കളിച്ചു ഒരുമിച്ചു പഠിച്ചു വളർന്നവർഅവരെക്കാൾ മൂന്നു വയസിനു . ഇളയത് ആണ് ആമിന..

എപ്പോളോ ആമിനയുടെ മുഖം ഷാനുന്റെ മനസ്സിൽ പതിഞ്ഞു പോയിരുന്നു. കളിക്കൂട്ടുകാരിയോട് പറയാൻ പല തവണ മനസ് കൊതിച്ചു പക്ഷേ തങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒരുപോലെ നിൽക്കുന്ന സലിം ഇക്കയ്ക്ക് ആ ആ ബന്ധം ഇഷ്ടം ആകുമോ എന്നുള്ള പേടി പിന്നെ ആമിന അവൾക്ക് തന്നോട് ഇഷ്ടം ഉണ്ടാകുമോ എന്നുള്ള ഭയം മറ്റൊരു തരത്തിൽ ഷാനുനെ പിന്നോട്ട് വലിച്ചു. സലിം ഇക്കയുടെ കുടുംബത്തോടൊപ്പം പിടിച്ചു നിൽക്കാൻ ഉള്ള സാമ്പത്തിക ശേഷി ഒന്നും ഷാനുനു ഇല്ലായിരുന്നു. എന്നാലും ആമിനയോടുള്ള ഇഷ്ടം നഷ്ടം ആക്കാതെ ഇരിക്കാൻ ആണ് അവന് ഇവിടേക്ക് വന്നത്. കുറെ പണം സമ്പാദിക്കണം എന്നിട്ട് സലിം ഇക്കയോട് പോയി പെണ്ണ് ചോദിക്കണം എന്നൊക്കെ ആയിരുന്നു മനസ്സിൽ.ഇപ്പോൾ അത്യാവശ്യം സമ്പാദ്യം ഒക്കെ ഉണ്ട് പക്ഷെ ചോദിക്കാൻ ധൈര്യം ഇല്ല. മാത്രം അല്ല അവളുടെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു.

വൈകിട്ടു കബീർ ഇക്കയോടൊപ്പം പോയി സാധനങ്ങൾ എല്ലാം വാങ്ങി. പിന്നെ ആമിനയ്ക്ക് ആയി ഒരു സ്വർണ നെക്‌ലസ് കൂടി.ഒരുപാട് സ്വപ്നം കണ്ട നിമിഷം ആയിരുന്നു ഇത് അവൾക്കായ് ഒരു നെക്ക്ലെസ്സ് വാങ്ങുന്നതും നാട്ടിൽ ചെന്ന് അവളുടെ കൈകളിലേക്ക് ഇത് വച്ചു കൊടുക്കുന്നതും ഉമ്മയും ആയി അവളെ പെണ്ണ് ചോദിക്കുന്നതും ഒക്കെ.. പക്ഷെ…

“നീ എപ്പോൾ എങ്കിലും പറഞ്ഞിരുന്നോ ഷാനുവേ അവളോട് നിന്റെ ഇഷ്ടം.. ഒരു നോട്ടം കൊണ്ട് എങ്കിലും?” എയർപോർട്ടിൽ ഷാനുവിനെ കൊണ്ടാക്കാൻ നിൽകുമ്പോൾ കബീർ ചോദിച്ചു.. അതിന് ഒരു ദീർഘ നിശ്വാസം മാത്രം ആണ് ഷാനു മറുപടി കൊടുത്തത്..

നാട്ടിൽ അവനെ കൂട്ടാൻ റിയാസും കൂട്ടരും എത്തിയിരുന്നു. എല്ലാർക്കും നിക്കാഹിന്റെ കാര്യങ്ങൾ പറയാൻ ഉള്ളു വിശേഷമായിട്ട്.എല്ലാം കേട്ട് വെറുതെ ചിരിച്ചു ഇരിക്കാനേ ഷാനുവിനു കഴിഞ്ഞു ഉള്ളു.ഇന്ന് ഇരുട്ടി വെളുക്കുമ്പോൾ ആമിനയുടെ നിക്കാഹ് ആണ്. നാളെ മുതൽ അവൾ മറ്റൊരുത്തന്റെ ഭാര്യ ആയി.തന്റെ തെറ്റാണ്. ഒരിക്കൽ എങ്കിലും പറയാം ആയിരുന്നു തന്റെ ഇഷ്ടം. പറഞ്ഞു ഇല്ല ദുരഭിമാനം.പറഞ്ഞു നഷ്ടം ആയിരുന്നു എങ്കിൽ അങ്ങനെ സമാധാനിക്കാം ആയിരുന്നു ഇതിപ്പോൾ…

ഓരോന്ന് ചിന്തിച്ചു വീടിന്റെ മുന്നിലെ വഴി എത്തിയത് ഷാനു അറിഞ്ഞു ഇല്ല.

“എടാ നീ ഇവിടെ ഇറങ്ങു. കാർ അങ്ങോട്ട്‌ കേറ്റുന്നില്ല പന്തൽ ഒക്കെ രണ്ടു വീട്ടിലും ഉണ്ട്. സാധനം ഞങ്ങൾ അങ്ങു കൊണ്ട് വരാം ” റിയാസ് പറഞ്ഞു..

ഷാനു വണ്ടിയിൽ നിന്ന് ഇറങ്ങി..വഴിയിൽ ആകെ അലങ്കാര ബൾബുകളും തോരണം കൊണ്ടും മനോഹരം ആക്കിയിട്ടുണ്ട്.തന്റെ വീട്ടിലും ഇട്ടിട്ടുണ്ട് പന്തൽ.. ഷാനു കുറച്ചു നേരം ആമിനയുടെ വീട്ടിലേക്ക് നോക്കി പിന്നെ തന്റെ വീട്ടിലേക്ക് തിരിഞ്ഞപ്പോൾ കണ്ടു തന്നെ ഉറ്റു നോക്കി നിൽക്കുന്ന ഉമ്മിച്ചായെ.. ഓടി ചെന്ന് ഒരു കെട്ടിപ്പിടുത്തം ആയിരുന്നു.. നെഞ്ചിലെ സകല വിഷമവും ഉമ്മയിലേക്ക് ഇറക്കി വച്ചു.. മൂന്നു വർഷം ആയി നഷ്ടം ആയ സ്നേഹവും വാത്സല്യം ഒക്കെ ആ നെഞ്ചിൽ നിന്ന് പകർന്നു കിട്ടിയ നിമിഷം..

“ന്റെ മോൻ വല്ലോം കഴിച്ചോ.. ക്ഷീണിച്ചു എന്റെ മോൻ. വന്നേ ഉമ്മ ഒറോട്ടിയും തേങ്ങ പാലും ഇറച്ചി കറിയും ആക്കി വച്ചിട്ടുണ്ട്. വാ വന്നേ..” അത് പറഞ്ഞു അവന്റെ കൈ പിടിച്ചു കൊച്ചു കുഞ്ഞിനെ പോലെ ആയിഷുമ്മ അകത്തേക്ക് കയറ്റി.. അപ്പോളും ഷാനു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു തന്റെ പ്രിയപ്പെട്ടവൾ അവിടെ എങ്ങാനും ഉണ്ടോന്ന്..

ആയിഷുമ്മ അവന് കഴിക്കുന്നത് നോക്കി കൊണ്ട് ഇരുന്നു.

“ഉമ്മ പോയില്ലേ അങ്ങേലേക്ക്?”ഷാനു ചോദിച്ചു

“ഞാനവിടെ തന്നെ അല്ലേ. ഇന്ന് പിന്നെ നീ വരുന്നോണ്ട് എല്ലാം ഒരുക്കണ്ടേ. വന്നിട്ട് ഒരുമിച്ചു അങ്ങോട്ട്‌ ഇറങ്ങാന്ന് കരുതി..”

“അത് നന്നായി. ഞാന് ഓൾക്ക് കൊടുക്കാൻ ഒരു നെക്ക്ലെസ് വാങ്ങി. ഉമ്മ അത് കൊടുത്തേക്ക്. എങ്ങനെയാ ഓളുടെ നിക്കാഹിനു വെറും കയ്യോടെ വരിക.. പിന്നെ അത്യാവശ്യം അവിടേക്ക് കുറച്ചു സാധനങ്ങൾ ഉണ്ട് പെട്ടിയിൽ. അത് കൂടി കൊടുക്കണം. നമുക്ക് വേറെ ആരാണ് ഉമ്മ ഉള്ളത്..” ഷാനു കഴിച്ചു എണീറ്റു കൊണ്ട് പറഞ്ഞു.

“അതിനെന്താട.. കൊടുക്കുന്നത് കുറഞ്ഞു പോവരുത് എന്നെ ഉള്ളു മോനെ. അത്രയും കടപ്പാട് ഉണ്ട് അവരോട്..”

“ഉമ്മ കണ്ടോ ഓൾടെ ചെക്കനെ?” ഷാനു വിശേഷം പോലെ തിരക്കി..

“കണ്ടിരുന്നു.. നല്ല ചേർച്ച ആണ് ആമിന ആയിട്ട്.. എല്ലാർക്കും പെരുത്ത് ഇഷ്ടം ആയി..” ആയിഷുമ്മ ഉത്സാഹത്തോട് പറഞ്ഞു..അത് കേട്ടപ്പോൾ ഷാനുന്റെ മുഖം മ്ലാനമായി

“നീ കുളിച്ചു വേഗം വന്നേ. നമുക്ക് അങ്ങോട്ട്‌ പോകാം..” ആയിഷുമ്മ പറഞ്ഞു.. ഒരു അരമണിക്കൂർ നേരം എടുത്തു ഷാനു. റെഡി ആകാൻ അല്ല,അവന്റെ മുറിയിൽ നിന്ന് പുറത്തു ഇറങ്ങാൻ,അവന്റെ മനസിനെ പരുവപ്പെടുത്തി എടുക്കാൻ..അവിടുന്ന് ഇറങ്ങി സലീമിന്റെ വീട്ട് മുറ്റത്തു നിൽകുമ്പോൾ മുൻപ് എങ്ങും അനുഭവപ്പെടാത്ത ഒരു തളർച്ച അവന്റെ കാലുകളെ ബാധിച്ചു. അവനെ കണ്ടതും സലിം ഓടി വന്നു കെട്ടിപ്പുണർന്നു..

“നീ വരില്ല എന്ന് ഞാൻ കരുതി.. എന്റെ ആമിനയുട നിക്കാഹിനു നീ ഇല്ലേൽ പിന്നെ എങ്ങനെ ആട മോനെ..ഇക്കയ്ക്ക് സന്തോഷം ആയി..പെരുത്ത് സന്തോഷം ആയി..” അവിടേക്ക് സലിം ഇക്കയുടെ ഭാര്യ ലൈലത്തയും ബാക്കി ബന്ധുക്കളും ഇറങ്ങി വന്നു.. സലിം ഷാനുവിനെ അകത്തെ ഹാളിലേക്ക് കൂട്ടി.. അപ്പോളും ആ കണ്ണുകൾ പരാതിയത് ആമിനയെ ആയിരുന്നു..

“ആമി മോൾ എവിടെ.. ഇങ്ങട്ട് വിളിക്ക്. ഒന് അവൾക്ക് ആയിട്ട് കൊണ്ട് വന്നേ ആണ് ഇത്..” എന്ന് പറഞ്ഞു ആയിഷുമ്മ നെക്‌ലസ് ബോക്സ്‌ എടുത്തു പുറത്തു വച്ചു.. ഒപ്പം ഷാനു കൊണ്ട് വന്ന ബാക്കി സാധനങ്ങളും..

“ആമി ദേ ഷാനു വന്നു…” എന്ന് സലിം അകത്തേക്ക് വിളിച്ചു പറഞ്ഞതും അവളുടെ കൊലുസിന്റെ കാലൊച്ച ഷാനുന്റെ ചെവിയിൽ പതിച്ചതും ഒരുമിച്ചു ആയിരുന്നു.. അവൻ ആ ഭാഗത്തേക്ക്‌ കണ്ണ് നട്ടു ഇരുന്നു.. തന്റെ പ്രിയപ്പെട്ട ആമി.. അവന്റെ നെഞ്ചിടിപ്പ് ഉയർന്നു.. വെളുത്ത ചുരിദാറിൽ തലയിൽ ദുപ്പട്ട ഒരു കൈ കൊണ്ട് പിടിച്ചു ഇട്ട് കൊണ്ട് അവൾ അവന്റെ അടുത്തേക്ക് വന്നു.. അവളിൽ നിന്ന് കണ്ണെടുക്കാൻ പോലും തോന്നാത്ത വിധം ഷാനു അകപ്പെട്ടു പോയിരുന്നു.. ആയിഷുമ്മ ഒന്ന് തട്ടിയപ്പോൾ ആണ് ഷാനുനു സ്ഥലകാല ബോധം വന്നേ..പരുങ്ങൽ ഒളിപ്പിച്ചു കൊണ്ട് ഷാനു അത് ആമിക്ക് കൊടുത്തു.. എന്തൊക്കെയോ ചോദിക്കാൻ കാത്തിരുന്ന ദിവസം ആയിരുന്നു നിമിഷം ആയിരുന്നു.. ഒരു പുഞ്ചിരി മാത്രം നൽകി അവൾക്ക് ഒരു ആൾ ദി ബെസ്റ്റ് മാത്രം പറഞ്ഞു അവിടെ നിന്ന് പെട്ടെന്ന് പുറത്തോട്ട് ഇറങ്ങിയത് തന്റെ കണ്ണ് നിറയുന്നത് ആരും കാണാതെ ഇരിക്കാൻ വേണ്ടി ആയിരുന്നു..

പുറത്തു ഇറങ്ങുമ്പോൾ കണ്ടു റിയാസും കൂട്ടരും കൂടി ഒരു ബാനർ പിടിച്ചു കൊണ്ട് വരുന്നത്

“അളിയാ ഇതൊന്നു പിടിച്ചേ.. ദേ അവിടെ വലിച്ചു കെട്ടാൻ ഉള്ളതാ.. വരുന്നവർക്ക് പെണ്ണ് വീട് മാറേണ്ട. ഇല്ലേൽ എല്ലാരും കൂടി നിന്റെ വീട്ടിലോട്ട് വരും..പിന്നെ നിനക്ക് പെണ്ണ് അന്വേഷിക്കേണ്ട അവസ്ഥ ആകും നാളെ കല്യാണം നടത്താൻ ” അത് പറഞ്ഞു റിയാസ് ചിരിച്ചു കൊണ്ട് ബാനർ ഷാനുനെ ഏൽപ്പിച്ചു..അവരുടെ കൂട്ടുകാരും ഓരോ തമാശ പറഞ്ഞു ഒപ്പം കൂടി ആകെ ഒരു കല്യാണ മയം ആയി..ഷാനു ബാനർ അവരെ ഏൽപ്പിച്ചു വീട്ടിലേക്ക് പോയി..

റിയാസ് കയർ ഒപ്പിച്ചു വന്നു അവരുടെ രണ്ടിന്റെയും വീടിന്റെ നടുക്ക് ഉള്ള വഴിയിൽ ഉയർത്തിൽ ബാനർ പിടിച്ചു കെട്ടി..

“ആഹാ പെർഫെക്ട്.. അല്ല അളിയൻ എന്തെ.. ഡാ ഷാനു ഷാനുവേ..ഒന്നിങ്ങു വന്നേ ഇതൊന്നു നോക്കിയേ ഒക്കെ ആണോന്ന് ” റിയാസ് വിളിക്കുന്നത് കേട്ട് മനസില്ല മനസോടെ ഷാനു ഇറങ്ങി വന്നു..

“എന്താടാ..”

“എടാ ഈ ബാനർ നേരെ ആണോന്നു നോക്കെ ”

“ആ ആണ്..” അതിലേക്ക് നോക്കാതെ തന്നെ ഷാനു പറഞ്ഞു. അതിൽ ചെക്കന്റെയും പെണ്ണിന്റെയും ഫോട്ടോ ഉണ്ടന്ന് അല്പം മുന്നേ തന്നെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു ഇരുന്നു. അത് കാണാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ് ആ ബാനർ അവരെ ഏൽപ്പിച്ചു പോയതും..

“നീ ഇത് എവിടെ നോക്കി ആണ് പറയുന്നേ ഷാനു അങ്ങോട്ട്‌ നോക്കെടാ ” എന്ന് പറഞ്ഞു റിയാസ് അവന്റെ മുഖം പിടിച്ചു ഉയർത്തി..അതിലേക്ക് കണ്ണുകൾ പതിച്ച ഷാനുനു താൻ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞു ഇല്ല..

“ആമിന weds ഷാനു ” (Nb:- <- ഇത് പെണ്ണിന്റെ വീട് / അത്‌ ചെക്കന്റെ ->>)

ഒപ്പം അവന്റെയും ആമിയുടെയും ഫോട്ടോ..

“എടാ അളിയാ.. ഇത്..”ഷാനു കരഞ്ഞു കൊണ്ട് റിയാസിനെ കെട്ടിപിടിച്ചു..

“പ്ഫ കള്ള കാഫിറേ. നീ എന്താ കരുതിയെ നിന്റെ കള്ളത്തരം ഞങ്ങൾക്ക് മനസിലാകില്ലന്നോ.. ഒരു കാമുകൻ വന്നേക്കുന്നു.. നിനക്ക് വാ തുറന്നു പറഞ്ഞ പോരായിരുന്നോടാ എന്നോട് അല്ലേൽ വാപ്പയോട് പോട്ടെ അവളോട് എങ്കിലും പറഞ്ഞോ. എന്നിട്ട് അവളെ കെട്ടാൻ പൈസ ഉണ്ടാക്കാൻ അവൻ ദുബായ്ക്ക് പോയേക്കുന്നു നാടും വീടും വിട്ടു..” അവന്റെ തോളിൽ അടിച്ചു കൊണ്ട് റിയാസ് പറഞ്ഞു..

“എടാ നിങ്ങൾ.. നിങ്ങൾ എങ്ങനെ..”

“ഞാൻ പറഞ്ഞ മതിയോ ഷാനുവേ..” സലിം ആയിരുന്നു..

“ഇക്ക ഞാൻ..” ഷാനു വാക്കിനായി പരതി..

“ഞങ്ങൾക്കും അറിയില്ലായിരുന്നു ഷാനുവേ.. ഇവിടെ ആമിക്ക് കല്യാണ ആലോചന വന്നപ്പോൾ അവൾ ആണ് നിന്നെ മാത്രം മതി എന്ന് പറഞ്ഞു നിന്നെ. ഇഷ്ടം ഉണ്ടോ എന്നൊന്നും അവൾക്കും അറിയില്ലായിരുന്നു പക്ഷെ അന്ന് നീ ഇവിടുന്നു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ നിന്റെ കണ്ണ് നിറഞ്ഞത് വേറാരും കണ്ടില്ല എങ്കിലും ഞാൻ കണ്ടിരുന്നു. അത്‌ അവളെ പിരിയുന്നത് കൊണ്ടാണെന്നു എനിക്ക് മനസിലായി അവളോടുള്ള ഇഷ്ടം കൊണ്ടാണെന്നു.. നിനക്ക് ഓർമ ഉണ്ടോ ഷാനു അന്ന് ഞാൻ നിന്നോട് ചോദിച്ചത് ഒരു ബാധ്യതയും ഇല്ലാതെ നീ എന്തിനാടാ പുറം നാട്ടിൽ പോണേ എന്ന്. ഇവിടെ നിന്ന പോരെന്നു.. അന്ന് നീ ഒന്നും പറഞ്ഞു ഇല്ല ഇവളുടെ മുഖത്ത് മാത്രം നോക്കി.. എന്നിട്ട് പോണം എന്ന് മാത്രം പറഞ്ഞു.. അന്ന് എനിക്ക് മനസിലായി നീ പോകുന്നത് ആമിക്ക് വേണ്ടി ആണെന്ന്..ആമിക്ക് നിന്നോട് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ആയിഷുമ്മയോട് പറഞ്ഞു. ഇവിടെ ആർക്കും ഒരു എതിർപ്പും ഇല്ല നീ ഞങ്ങളുടെ കുട്ടി അല്ലേ..പക്ഷെ നിന്നോട് പറയേണ്ട എന്ന് വച്ചു നിന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് ഒന്ന് അറിയാൻ കബീറിനെ വിളിച്ചപ്പോൾ അല്ലേ കള്ള കാമുകന്റെ മനസ്സിൽ ഉള്ളത് മൊത്തം അറിഞ്ഞത്..നീയും എന്റെ റിയാസും എനിക്ക് ഒരുപോലെ അല്ലേ മോനെ. എപ്പോൾ എങ്കിലും ഞാൻ വേർതിരിച്ചു കണ്ടിട്ടുണ്ടോ. പിന്നെ നീയെന്തിനാ ആമിയോട് ഒരു ഇഷ്ടം ഉണ്ടായിട്ട് എന്നോട് പറയാഞ്ഞത്..അതിൽ മാത്രം ഉള്ളു ഇക്കയ്ക്ക് സങ്കടം.. ” സലിം അവനെ തോളോട് ചേർത്തു കൊണ്ട് പറഞ്ഞു..

“ഇക്ക ഞാൻ പറഞ്ഞു ഇല്ലെ. ഒന്നും ഇല്ലാതെ എങ്ങനെയാ ഞാനവാളേ കൂട്ടുക ഒപ്പം. അവൾക്ക് വേണ്ടി എന്തെങ്കിലും ഒന്ന് കരുതി ജീവിതം എന്തെന്ന് ഒന്ന് അറിഞ്ഞു വേണം കൂടെ കൂട്ടാൻ എന്ന് മനസ്സിൽ കരുതി ഇരുന്നു. പിന്നെ ഇക്ക എനിക്ക് കുറച്ചു ദുരഭിമാനം ഉണ്ടായിരുന്ന് അത് എന്റെ മാത്രം ആയിരുന്നു എന്ന് ഇപ്പോൾ എന്നെ നിങ്ങൾ ഒക്കെ കൂടി സ്നേഹിച്ചു തോൽപിച്ചപ്പോൾ മനസിലായി. ക്ഷമിക്ക് ഇക്ക.. ” സലിമീനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ആണ് ഷാനു പറഞ്ഞെ..

“അപ്പോൾ എല്ലാം കോംപ്ലിമെന്റ് ആയ സ്ഥിതിക്ക് ചെക്കനും പെണ്ണും ഓഫീഷ്യൽ ആയി പെണ്ണ് കാണണ്ടേ?” കൂട്ടുകാരിൽ ഒരാൾ കമന്റ് അടിച്ചു..

“ഇനി ഇപ്പോൾ നാളെ നിക്കാഹ് കഴിഞ്ഞു കാണാല്ലോ സമയം ഉണ്ടല്ലോ അല്ലേ ഷാനുവേ ” വേറൊരാൾ കമന്റ് പാസ് ആക്കി..

“എന്തോ ആയാലും ഡാ ചെക്കാ പോയി മുടിയും വെട്ടി മെനയിൽ വേണം നിക്കാഹ് പന്തലിൽ ഇരിക്കാൻ ഒരുമാതിരി കാടന്റെ കൂട്ട് ഉണ്ട് ” ആയിഷുമ്മയുടെ ഡയലോഗ് ആയിരുന്നു അത്.. അപ്പോളേക്കും എല്ലാരും അവനെയും പൊക്കി എടുത്തു പോയിരുന്നു.. പക്ഷെ അപ്പോളും ആമിനയെ ഒന്ന് കണ്ടിരുന്നു എങ്കിൽ മനസ് കൊതിച്ചു.. ഏകദേശം വൈകിട്ടു ആയിരുന്നു ഡ്രസ്സ്‌ ഒക്കെ എടുത്തു തിരിച്ചു വരാൻ ഷാനു.. വന്നു കുളിച്ചു റെഡി ആയി പുറത്തു വന്നപ്പോൾ കല്യാണ തലേന്നത്തെ തിരക്ക് തുടങ്ങി ഇരുന്നു.. ആമിയുടെ വീട്ടിൽ ആകെ ബഹളം..

ഷാനു ആണേൽ അവളെ ഒന്ന് കണ്ട മതി എന്ന അവസ്ഥയിൽ.. അവൻ റിയാസിനെ വിളിച്ചു ഒന്ന് അവളെ കാണണം എന്ന് പറയാൻ

“എന്തിനാടാ അളിയാ നിനക്ക് ഇത്രയും നാണം.. നീ ഇങ്ങു കേറി പോരെ..” എന്ന് മൈക്കിൽ കൂടി റിയാസ് വിളിച്ചു പറഞ്ഞതും എല്ലാവരും പുറത്തു നിൽക്കുന്ന ഷാനുനെ നോക്കി.. ആകെ ചമ്മി നാറി നിൽക്കുന്ന അവനെ ആയിഷുമ്മ പിടിച്ചു കൊണ്ട് ആമിക്ക് അരികിൽ ഇരുത്തി..

“ഡാ ദേ ആമി മോൾ നീ ഇവിടെ ഇരുന്നു അങ്ങ് നോക്കിക്കോ കോഴി മുട്ട ഇടാൻ നടക്കുന്ന പോലെ വന്നപ്പോൾ മുതൽ നടക്കുവാ അവൻ..” അത് കേട്ട് എല്ലാവരും ഉറക്കെ ചിരിക്കാൻ തുടങ്ങി.ആമിയും..

അവളുടെ ചിരിക്ക് ഒരു പ്രത്യേകം ഭംഗി ആയിരുന്നു.. നുണക്കുഴി കവിളുകൾക്ക് വല്ലാത്ത ചന്തമായിരുന്നു..

“ആമി…”

“ഉം..”

“ഞാൻ കരുതി എനിക്ക് നിന്നെ നഷ്ടം ആകുമെന്ന്…”

“ഞാനും… ഉപ്പയോട് പറയുമ്പോളും ഇക്കാക്ക് എന്നെ ഇഷ്ടം ആവുമോന്ന് ആയിരുന്നു..”

“അതെന്താ ആമി..”

“എങ്ങാനും എന്നെ പെങ്ങൾ ആയ കണ്ടത് എന്ന് പറയുമോന്ന് ഉള്ള പേടി ആയിരുന്നു..”

“അടിപൊളി…”

“അല്ല ഇക്ക എന്താ എന്നോട് ഇഷ്ടം തുറന്നു പറയാഞ്ഞേ?”

“അത് പിന്നെ നീ എന്നെ റിയാസിനെ പോലെ ആങ്ങള ആയിട്ട് ആണ് കണ്ടത് എന്ന് പറയുമോന്ന് ഞാനും പേടിച്ചു.. അതാണ്..”

“പഷ്ട്.. ഓഹ് ഞാൻ പറഞ്ഞു ഇല്ലായിരുന്നു എങ്കിൽ ഈശ്വരാ എന്റെ മക്കൾ നിങ്ങളെ ജീവിതകാലം മുഴുവൻ മാമ എന്ന് വിളിക്കേണ്ടി വന്നേനെ..”

“അതിപ്പോൾ എന്റെ മക്കൾ നിന്നെ അപ്പച്ചി എന്നും വിളിച്ചേനെ 😏”

“ഇങ്ങേരെ ഉണ്ടല്ലോ…..”എന്ന് പറഞ്ഞു ആമി ഷാനുന്റെ കയ്യിൽ അമർത്തി പിച്ചി..

“എന്റെ പൊന്നു ആമി.. ഇപ്പോളെ പിച്ചല്ലേ ഇനിയും സമയം ഉണ്ടല്ലോ.. നാളെ നമ്മുടെ നിക്കാഹ് അല്ലേ അത് കഴിഞ്ഞു പോരെ ഒലക്ക ഒക്കെ എടുക്കുന്നത്..”

“ഒലക്കയോ? അതെന്തിന്?”

“അല്ല കല്യാണത്തിന് മുന്നേ പിച്ചിയും മാന്തിട്ട് ഒക്കെ പോകുന്നവർ പിന്നെ ഒലക്ക ഒക്കെ എടുക്കും എന്ന കല്യാണം കഴിഞ്ഞ ചങ്ങായിമാർ പറയുന്നേ..”

“എന്റെ പൊന്നോ ഇങ്ങട ചളിക്ക് ദുബായ് പോയിട്ടും ഒരു കുറവും ഇല്ലല്ലേ…”

അതിനു ഷാനു അവളെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ അവളുടെ കയ്യിൽ തന്റെ കൈകൾ ചേർത്തു പിടിച്ചു ആ കൈകളിൽ അമർത്തി ചുംബിച്ചു.. അപ്പോൾ ആമിയുടെ ആ നുണക്കുഴി കവിൾ കൂടുതൽ മനോഹരം ആയിരുന്നു കാണാൻ..അവന്റെ ഉമ്മ കഴിഞ്ഞു അവൻ കണ്ട മൊഞ്ചുള്ള പെണ്ണ് ആമി ആണെന്ന് അവൻ ഒരിക്കൽ കൂടി മനസ്സിൽ ഓർത്തു..

(അവസാനിച്ചു )

രചന : – Aravind Swaminath