Categories
Uncategorized

അവൾ പതിവിലും സുന്ദരിയായി ചിരിച്ചോണ്ട് നി ക്കുന്നു…നോക്കിയപ്പോൾ മുറിയാകെ അലങ്കരിച്ചു

രചന: Sindhu R Nair

ഉച്ചക്ക് ചോറൂണും കഴിഞ്ഞു പാത്രങ്ങളെല്ലാം കഴുകി വെച്ചിട്ട് അവൾ ബെഡ്റൂമിലേക്ക് പോയത്. ഉച്ചകഴിഞ്ഞു എന്നും ഒരു മണിക്കൂർ ഉറങ്ങാറുണ്ട്. വീട്ടിൽ ഒറ്റക്കിരുന്നു ബോറടിച്ചപ്പോൾ കിടന്നതാണ്. ഇപ്പൊ അതൊരു ശീലമായി. ഇപ്പൊ ആ സമയത്തു ഉറങ്ങി താഴെ വീഴും പോലെയാണ്.

ചെന്നു കിടന്നിട്ടു ഇന്നവൾക്കു ഉറക്കം വരുന്നില്ല. അവളും സുധിയും ഉള്ളു അവിടെ താമസം. രണ്ടുപേരുടെയും കുടുംബം നാട്ടിലാണ്. അവളും സുധിയും ബാംഗ്ലൂർ ആണ്. സുധി ഇവിടൊരു ഐടി കമ്പനിയിൽ വർക്ക്‌ ചെയ്യുവാണ്. കല്യാണം കഴിഞ്ഞിട്ടു രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഇങ്ങട് പോന്നതാണ് അവർ. ഇതിനിടക്ക്‌ കുറേ തവണ നാട്ടിൽ പോയി വന്നതാണ്. അവൾക്കു ജോലി നോക്കാൻ വീട്ടുകാർ പറയുമാരുന്നു ആദ്യമൊക്കെ. പക്ഷേ അവൾ മടിച്ചിയാരുന്നു. അതോണ്ട് ജോലിക്കായി സുധിയും ശ്രമിച്ചില്ല.

അവൾക്ക് വീട്ടിലിരിക്കുന്നത് വലിയ ബുദ്ധിമുട്ടൊന്നും തോന്നി യില്ല. കാലത്തെ രണ്ടുപേരും ഒന്നി ച്ചെണീക്കും ഒരുമിച്ചു ബ്രെക്ഫാസ്റ്റ് ഉണ്ടാക്കും സുധി പോകും വരെ ന ല്ല ബിസി ആകും. ഒരുമിച്ചു ഫുഡ്‌ കഴിച്ചിട്ട് അവൻ പോയി കഴിഞ്ഞു അവൾ ഉച്ചയ്ക്കത്തേനുള്ള ചോ റും കറിയും ഉണ്ടാക്കുന്നതും തു ണി കഴുകലും വീട് വൃത്തിയാക്കലു മെല്ലാം ചെയ്യുന്നത്. ഇതിനിടയിൽ കുറഞ്ഞത് നാലു തവണയെങ്കിലും സുധി അവളെ വിളിച്ചിരിക്കും. പ ക്ഷേ ഇന്നു സുധിയേട്ടൻ വിളിച്ചില്ലാ ലോ എന്നെ. വിളിക്കുന്ന സമയം കഴിഞ്ഞപ്പോ ഞാനും വിളിച്ചു പക്ഷേ ഏട്ടൻ ഫോൺ എടുത്തില്ല. ഇന്നു കുറഞ്ഞത് 15 തവണ സുധിയേട്ടനെ ഞാൻ വിളിച്ചു പക്ഷേ കാൾ എടുത്തതുമില്ല തിരിച്ചു വിളിച്ചതുമില്ല എന്തുപറ്റി എന്നൊക്കെ അവൾ ഓർത്തു. ഇന്നിങ്ങു വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട്.

ഇന്നു കുറേ സ്പെഷ്യൽ ഐറ്റംസ് അവൾ ഉണ്ടാക്കിയിരുന്നു അവ ളുടെ സുധിയേട്ടന് ഇഷ്ടമുള്ളതെ ല്ലാം. ഇന്നു ആളു വരുമ്പോൾ ഒന്ന് ഞെട്ടിക്കണം എന്നൊക്കെ കരുതി യിരുന്ന. ശ്ശെ എല്ലാം വെറുതെ ആ യി. ഉള്ള മൂഡും കളഞ്ഞുലോ. വര ട്ടിങ്ങു വെച്ചിട്ടുണ്ട് അവൾ മനസ്സി ലോർത്തു.

എന്നും 7 മണിക്ക് എത്താറുണ്ട് സുധി. അവൻ വന്നു കാളിങ് ബെൽ അടിച്ചു തന്റെ സുധിയേട്ടൻ തന്നെയാന്നുറപ്പാക്കിയിട്ടേ അവൾ ഡോർ തുറക്കാറുള്ളു. ഇന്നു അ വൾ ഡോർ അടച്ചുമില്ല ലൈറ്റ് ഇട്ടതുമില്ല.

സുധി ഏഴു മണിക്ക് വീട്ടിലെത്തി. ങേ ലൈറ്റ് ഒന്നുമില്ലലോ. എന്തു പറ്റി അവൾക്കു. ഉം ഇന്നു വിളിക്കാൻ പറ്റാഞ്ഞിട്ടു പിണങ്ങി ഇരിക്കുവാരിക്കും. നിന്റെ പിണക്ക മൊക്കെ ഞാൻ മാറ്റുന്നുണ്ടെടി അതിനുള്ള സാധനമല്ലേ തന്റെ കയ്യിലിരിക്കുന്നെ എന്നോർത്തു അവൻ റൂമിലേക്ക്‌ കാലെടുത്തു വെച്ചതും അവൾ ലൈറ്റ് ഇട്ടു. അവളുടെ പിണങ്ങി വീർപ്പിച്ച മുഖം പ്രതിക്ഷിച്ചു അവളെ നോക്കിയ അവൻ ഞെട്ടി.

വൗ നോക്കിയപ്പോൾ മുറിയാകെ അലങ്കരിച്ചു അവൾ പതിവിലും സുന്ദരിയായി ചിരിച്ചോണ്ട് നി ക്കുന്നു. പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു “Happy anniversary my dear” ആരാ പറഞ്ഞത് രണ്ടുപേരും ഒരേപോലെ ആയിരുന്നു പറഞ്ഞത് . അവൻ അവൾക്കായി കൊണ്ടുവന്ന ഗിഫ്റ്റ് അവളുടെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു മനപ്പൂർവം വിളിക്കാ ഞ്ഞത ഇന്നു മുഖം വീർപ്പിച്ചിരി ക്കുന്ന പെണ്ണിനെ കാണാൻ എന്നിട്ട് പിണക്കം മാറുമ്പഴത്തെ ആഴത്തി ലുള്ള ആ സ്നേഹം ആസ്വദിക്കാൻ കുളമാക്കിയല്ലോ പെണ്ണേ നീ. ഐയെടാ സുധിയേട്ടൻ എന്താ വിചാരിച്ചത് ഏട്ടൻ നമ്മുടെ വിവാഹ ഡേറ്റ് മറന്നു എന്നു ഞാൻ കരുതുമെന്നോ. എനിക്ക് അറിയാലോ എന്റേട്ടനെ. പിന്നെ രാവിലെ വിഷ് ചെയ്യാഞ്ഞപ്പഴേ ഞാൻ ഓർത്തു വൈകിട്ട് എന്തേലും സർപ്രൈസ് ഒരുക്കാ നാകുന്നു. അതോണ്ടാ ഞാനും പറയാഞ്ഞേ. നോക്ക് സുധിയേട്ടന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി വെച്ചി ട്ടുണ്ട് ഞാൻ പോയി കുളിച്ചു വന്നേ വേഗം. ഓക്കേ ഞാൻ കുളിച്ചു വരാം അന്നപ്പത്തേനു നീ ഞാൻ തന്ന ഗിഫ്റ്റ് അഴിച്ചു നോക്കിട്ടു അതിട്ടോണ്ട് നിക്ക്. കഴിച്ചിട്ട് നമുക്ക് ഈ രാത്രി ചുമ്മാ കറങ്ങാടി ബൈക്കിൽ നേരം വെളുക്കും വരെ. ഹാ സുധിയേട്ടാ ഞാൻ ദാ എപ്പഴേ റെഡി. രചന: Sindhu R Nair

Categories
Uncategorized

റാം ഐ ലൗവ്വ് യു.” നീ നിറഞ്ഞ മനസ്സോടെ പറഞ്ഞതാണങ്കിൽ ഞാൻ സ്വീകരിച്ചിരിക്കുന്നു

രചന: Shainy Varghese

14- ദിവസത്തെ ഗവൺമെൻ്റ് ക്വാറൻ്റെനും കഴിഞ്ഞ് റാം അമ്മയേയും കൂട്ടി വീട്ടിലേക്ക് എത്തുംമുൻപ് ഭാര്യയെ വിളിച്ചു

“ശ്രീജ ഞങ്ങൾ വീടെത്താറായി നീ റൂം എല്ലാം ശരിയാക്കിയല്ലോ അല്ലേ”

“റാം എൻ്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല”

“ശ്രീജ ഞാൻ അവിടെ വന്നിട്ട് സംസാരിക്കാം ഞാനിപ്പോ ഡ്രൈവ് ചെയ്യുകയാണ്.”

“അമ്മയേയും കൂട്ടിയാണ് റാം വരുന്നതെങ്കിൽ എനിക്ക് ഒന്നും സംസാരിക്കാനില്ല എനിക്കൊന്നും കേൾക്കണമെന്നും ഇല്ല അതും പറഞ്ഞ് ശ്രീജ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു”

“എന്താ മോനെ എന്ത് പറ്റി മോള് എന്താ പറഞ്ഞത്.”

ഒന്നുമില്ലമ്മേ പിന്നെ അമ്മയോട് ഞാനൊരു കാര്യം പറയാം വീട്ടിൽ വന്നാലും അമ്മ അമ്മയുടെ റൂമിൽ ഇരുന്നോളണം പുറത്തേക്ക് ഒന്നും ഇറങ്ങരുത് ഞാൻ അമ്മയ്ക്കുള്ള ഭക്ഷണം റൂമിൽ. എത്തിച്ചോളാം. ഒരു 14 ദിവസം കൂടി അമ്മ സഹിച്ചാ മതി പിന്നെ എല്ലാം സാധാരണ പോലെ ആയിക്കോളും

“അമ്മക്ക് അറിയാം മോനെ കാര്യങ്ങളുടെ ഗൗരവ്വം. അമ്മ ശ്രദ്ധിച്ചോളാം പിന്നെ അമ്മക്ക് കുറച്ച് ബുക്ക്സ് എത്തിച്ച് തരണം ചുമ്മ ഇരിക്കുമ്പോൾ വായിക്കാനാണ്.”

അതൊക്കെ ഞാൻ റൂമിൽ ഒരുക്കിയിട്ടുണ്ട്. എനിക്കറിയാലോ അമ്മക്ക് ഭക്ഷണം കിട്ടിയില്ലേലും കുഴപ്പം ഇല്ല എന്തേലും വായിക്കാൻ കിട്ടിയാൽ മതിയെന്ന്

“ആ നമ്മൾ വീടെത്തിയല്ലോ

അമ്മേ ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ അല്ലേ

എനിക്കറിയാടാ എൻ്റെ മോൻ പേടിക്കണ്ട

അമ്മക്ക് മുകളിലെ മുറിയിൽ തനിച്ച് കിടക്കാൻ പേടിയുണ്ടോ.”

“ഇല്ല മോനെ 30 വയസ്സിൽ നിങ്ങളെ രണ്ട് പൊടി കുഞ്ഞുങ്ങളെ എൻ്റെ കൈയിൽ ഏൽപ്പിച്ച് നിങ്ങൾടെ അച്ഛൻ എന്നെ തനിച്ചാക്കി പോയപ്പോ കുറച്ച് ഭയം ഉണ്ടായിരുന്നു. ഇപ്പോ ഒരു ഭയവും ഇല്ല ഈ അമ്മക്ക്”

കാറിൽ നിന്നിറങ്ങി കൈകൾ രണ്ടും വൃത്തിയായി കഴുകി ഡോർ ബെൽ അടിച്ചു.രണ്ട് മൂന്ന് വട്ടം അടച്ചിട്ടും ഒരനക്കവും ഇല്ല. നീട്ടി ഡോർ ബെൽ അടിച്ച് കാത്ത് നിന്നപ്പോഴേക്കും ശ്രീജ വന്ന് വാതിൽ തുറന്നു മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്.

“നീ എന്തെടുക്കുകയായിരുന്നു. ഞാൻ എത്ര നേരമായി വിളിക്കുന്നു.”

“റാം ഞാനൊരു കാര്യം പറയാം അമ്മയെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല.”

“പിന്നെ ഞാൻ അമ്മയെ എവിടെ താമസിപ്പിക്കും”

“ആ എനിക്കറിയില്ല. അമ്മക്ക് ഇപ്പോ ഇങ്ങോട്ട് വരേണ്ട കാര്യമുണ്ടായിരുന്നോ ?”

“നിനക്ക് അറിയാവുന്നതല്ലേ ശ്രീജേ കാര്യങ്ങൾ അമ്മ വിസിറ്റിംഗ് വിസയിൽ പോയതല്ലേ അമ്മക്ക് എത്ര നാൾ അവിടെ നിൽക്കാൻ പറ്റും”

“ഇനിയും 2 മാസം കൂടി ഇല്ലായിരുന്നോ വിസയുടെ കാലാവധി തീരാൻ എന്നിട്ട് പോന്നാ മതിയായിരുന്നല്ലോ”

“എൻ്റെ ശ്രീജേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ”

“മോൾടെ മക്കളെ നോക്കാൻ പോയിട്ട് ആവശ്യം കഴിഞ്ഞപ്പോ അവര് തള്ളി ഇങ്ങോട് വിട്ടു എനിക്ക് പറ്റില്ല ഇതൊന്നും സഹിക്കാൻ”

“നീ ഒന്നും സഹിക്കണ്ട നീ വാതിക്കൽ നിന്നൊന്ന് മാറി തന്നാൽ മതി. അമ്മ മുകളിലെ മുറിയിൽ ക്വാറൻ്റയിനിൽ ഇരുന്നോളും അമ്മയുടെ കാര്യം ഞാൻ നോക്കിക്കോളാം.”

“ഞാൻ മാറില്ല അമ്മയെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല”

“ഞാൻ എൻ്റെ അമ്മയെ ഇവിടെ താമസിപ്പിക്കും. നിനക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ട് ആണേൽ നീ ഇവിടുന്ന് പൊയ്ക്കോ.”

“ഞാൻ എവിടേക്ക് പോകും… ”

“നിനക്ക് വീടില്ലേ.?”

“ഞാൻ പോകും കൊറോണ വരുന്നതിലും നല്ലത് അതാണ്.”

“എടി ശ്രീജേ അമ്മയുടെ റിസൽട് ഇപ്പോ നെഗറ്റീവ് ആണ്. ഇവിടെ 14 ദിവസം കൂടി ഇരുന്നാൽ പിന്നെ പ്രശ്നം ഒന്നും ഇല്ല ഇവിടെ ആണേൽ അതിനുള്ള സൗകര്യവും ഉണ്ട്. നീ ഞാൻ പറയുന്നത് കേൾക്ക് നീ ഒരിടത്തും പോകണ്ട”

ഞാൻ പോകും എനിക്ക് വയ്യ ഇവിടെ കിടന്ന് കൊറോണ വന്ന് ചാകാൻ

“എന്നാൽ നീ എവിടാന്ന് വെച്ചാ പോ”

“റാമിന് അമ്മയല്ലേ വലുത് അമ്മയേയും നോക്കി ഇവിടെ ഇരുന്നോ ഞാൻ എൻ്റെ പാട്ടിന് പോകുവാ ഇനി എന്നേയും തിരക്കി അങ്ങോട്ട് വന്നേക്കരുത്”

മോളെ നീ എന്തൊക്കെയാ ഈ പറയുന്നത് മോനെ അമ്മയെ എവിടേലും ഒരു വീട് വടകക്കെടുത്ത് താമസിപ്പിക്ക് അമ്മ അങ്ങോട് പോയ്ക്കോളാം മോള് ഒരിടത്തും പോകണ്ട

അമ്മേ ഈ അവസ്ഥയിൽ ഒരു വീട് വാടകക്ക് കിട്ടില്ല. പിന്നെ അതിൻ്റെ ആവശ്യം ഉണ്ടന്നും തോന്നുന്നില്ല. ഇവിടെ ഇത്രയും സൗകര്യം ഉള്ളപ്പോ ഇവൾക്ക് വേറെ ഒരിടത്ത് പോകുകയും വേണ്ട.

അപ്പോഴേക്കും അവള് ബാഗും തൂക്കി പോകാനായി ഇറങ്ങി വന്നു.

“നീ ഇത്ര പെട്ടന്ന് എല്ലാം പായ്ക്ക് ചെയ്തോ”

എനിക്ക് അറിയാമായിരുന്നു ഞാൻ പോകേണ്ടി വരും എന്ന് ഞാൻ എല്ലാം നേരത്തെ ഒരുക്കി വെച്ചിരുന്നു. ഞാൻ പോകുവാ

“ഞാൻ കൊണ്ടു വിടാം”

വേണ്ട എനിക്കറിയാം എൻ്റെ വീട്ടിൽ പോകാനായി.

“എന്നാൽ ഒരു ഓട്ടോ വിളിച്ച് പോ ദാ കാശ്”

ഞാൻ എങ്ങനേലും പൊയ്ക്കോളാം എനിക്ക് വേണ്ട നിങ്ങൾടെ ക്യാഷ്

“ok എന്നാൽ നേരം വൈകും മുൻപ് പോകാൻ നോക്ക്”

അമ്മയെ മുകളിലെ മുറിയിലാക്കി ഞാൻ കുളിച്ച് ഒരു ചായ ഇട്ട് അമ്മക്കും കൊടുത്ത് ഞാനും കുടിച്ചു അവൾ അവിടെ എത്തിയോ എന്നറിയാനായി അവളെ വിളിച്ചു അവൾ വാശിയിലാ കോൾ എടുക്കുന്നില്ല. അച്ഛൻ്റെ നമ്പർ ഡയൽ ചെയ്തു.

“ഹലോ അച്ഛാ എന്താ വിശേഷം”

എന്ത് വിശേഷം സുഖം തന്നെ ശ്രീജ മോള് ദാ ഇപ്പോ ഇവിടെ വന്ന് കേറിയതേ ഉള്ളു അമ്മ വന്നല്ലേ അവിടെ എന്തായാലും നന്നായി മോള് കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ.

ശരിയച്ഛാ ഞാൻ കുറച്ച് ദിവസം കഴിയുമ്പോൾ വരാം

“ശരി മോനെ”

ദിവസങ്ങൾ കഴിഞ്ഞ് പോയി ശ്രീജ പോയിട്ട് 10 ദിവസമായി ഇതിനിടയിൽ ഞാൻ പലവട്ടം വിളിച്ചു അവൾ കോൾ എടുത്തില്ല അവൾടെ വാശിക്ക് എനിക്ക് എൻ്റെ അമ്മയെ ഉപേക്ഷിക്കാൻ പറ്റില്ല. അമ്മ എത്ര കഷ്ടപ്പെട്ടാണ് അച്ഛനില്ലാതെ ഞങ്ങളെ വളർത്തിയത് എന്ന് അവൾക്കറിയില്ല. പക്ഷേ ഞാനത് മറക്കാൻ പാടില്ല. വീട് വെയ്ക്കാൻ വേണ്ടി പെങ്ങളും അളിയനും സഹായിച്ചതും മറക്കാൻ പറ്റില്ല.എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞിട്ടുള്ളതാണ് എന്നിട്ടും

ഓരോന്ന് ഓർത്ത് ഫോണും നോക്കി ഇരുന്നപ്പോളാണ് ശ്രീജ കോളിംഗ് കണ്ടത്.

ഹലോ റാം ഇവിടെ അച്ഛന് പനിയാ ഇന്ന് ആശുപത്രിയിൽ കൊണ്ടുപോയി ടെസ്റ്റിന് എടുത്തിട്ടുണ്ട് നാളെ റിസർട്ട് വരും എനിക്ക് പേടി ആകുന്നു.

എന്തിനാ പേടിക്കുന്നത്. നീ ഇവിടെ നിന്ന് പോയതും പേടിച്ചിട്ടല്ലേ .എന്നിട്ടോ?

“റാം കളിയാക്കല്ലെ ഞാൻ സീരിയസ് അയിട്ട് പറഞ്ഞതാ”

എന്തായാലും ഇവിടെ എനിക്കും എൻ്റെ അമ്മക്കും കുഴപ്പം ഒന്നും ഇല്ല. അവിടെ അച്ഛന് പനി വൈറൽ പനി ആയിരിക്കും.

“എനിക്ക് തോന്നുന്നില്ല റാം വൈറൽ പനി അണന്ന്. അച്ഛൻ ഒരു സമയത്തും വീട്ടിൽ ഇരിക്കില്ല അങ്ങോട്ടും ഇങ്ങോട്ടും നടപ്പാ മാസക്ക് ഉപയോഗിക്കില്ല എവിടേലും പോയിട്ട് വന്നാൽ കൈ കഴുകാൻ പറഞ്ഞാൽ അതും കേൾക്കില്ല ഇത് കോറോണ തന്നെയാണന്നാ എൻ്റെ വിശ്വാസം”

“നീ അവിടെ ഇല്ലായിരുന്നോ അച്ഛനെ കൊണ്ട് നീ പറഞ്ഞ് ഇതൊക്കെ ചെയ്യിക്കണമായിരുന്നു. അവർക്ക് പ്രായമായതല്ലേ അവരെ ശ്രദ്ധിക്കേണ്ടത് നമ്മളാണ്. നീ അത് ചെയ്തില്ല. അച്ഛന് കോ വിഡ് ആണെങ്കിൽ നിനക്കും ഉണ്ട് കോവിഡ് പടപേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്നു പറഞ്ഞതുപോലെ ആയി അല്ലേ.”

“റാം ഞാൻ അങ്ങോട് വരട്ടെ നാളെ”

“വേണ്ട അച്ഛൻ്റെ റിസൽട്ട് അറിയട്ടെ എന്നിട്ട് തീരുമാനിക്കാം”

“എനിക്ക് പേടി ആകുന്നു റാം”

“ഇത്തിരി നീ പേടിക്കണം കാരണം.എൻ്റെ വാക്കും കേൾക്കാതെ ചാടി തുള്ളി പോയതല്ലേ.”

“റാം എനിക്ക് എൻ്റെ തെറ്റ് മനസ്സിലായി അമ്മയേയും റാമിനെയും വേദനിപ്പിച്ചതിനുള്ള ശിക്ഷ എനിക്ക് കിട്ടി.”

“എന്ത് ശിക്ഷ ഒരു ശിക്ഷയും കിട്ടിയില്ല ആപത്തിൽ ഉപേക്ഷിച്ച് പോകുന്ന ഭാര്യയെ എനിക്ക് വേണ്ട”

“എന്താ റാം ഈ പറയുന്നത് എന്നെ വേണ്ട എന്നോ”

“അതെ വേണ്ട നീയും അങ്ങനെ പറഞ്ഞല്ലേ ഇവിടുന്ന് പോയത്.”

“അത് റാം എൻ്റെ അന്നേരത്തെ ദേഷ്യത്തിന് ഞാൻ പറഞ്ഞതാ”

“കഴിഞ്ഞ 10 ദിവസം നിന്നെ ഞാൻ വിളിച്ചു. ഒരു തവണയെങ്കിലും നീ കോൾ എടുത്തോ”

“അത് ഞാൻ വാശി കൊണ്ട് ചെയ്തതാ റാം എനിക്ക് എൻ്റെ തെറ്റ് ബോധ്യമായി. ഇനി ഞാൻ ഒരിക്കലും വാശി കാണിക്കില്ല.”

“എന്നാൽ സമാധാനമായി കിടന്ന് ഉറങ്ങിക്കോ ഇനി അച്ഛൻ്റെ റിസൽട്ടും നിൻ്റെ റിസൽട്ടും പോസറ്റീവ് ആയാലും ഞാനുണ്ടാകും നിൻ്റെ കൂടെ. ആപത്തിൽ ചേർത്ത് പിടിക്കുന്നതായിരിക്കണം ദാമ്പത്യം അതെന്നെ പഠിപ്പിച്ചത് എൻ്റെ അമ്മയാ”

“റാം ഐ ലൗവ്വ് യു.”

നീ നിറഞ്ഞ മനസ്സോടെ പറഞ്ഞതാണങ്കിൽ ഞാൻ സ്വീകരിച്ചിരിക്കുന്നു.

രചന: Shainy Varghese

Categories
Uncategorized

കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന അനിയത്തിമാരുടെ രൂപം മനസ്സിലുയർന്നപ്പോൾ ആനിയുടെ കണ്ണ് നിറഞ്ഞു.

രചന: Santhosh Appukuttan

“നാടടച്ചു വിളിച്ച് വിവാഹം നമ്മൾക്ക് പിന്നെ നടത്താം – പ്പോ ന്റെ കുട്ടീ ഈ വിളക്കും പിടിച്ച് കയറ്”

ഏഴു തിരിയിട്ട ആ നിലവിളക്കിലേക്കും, ഐശ്വര്യം നിറഞ്ഞ ആ അമ്മയുടെ മുഖത്തേക്കും അവൾ മാറി മാറി നോക്കി.

തൊട്ടടുത്ത് പുഞ്ചിരിച്ചു നിൽക്കുന്ന അരുൺ സമ്മതത്തോടെ തലയാട്ടി.

എന്റീശോയേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോയെന്ന് മന്ത്രിച്ചു കൊണ്ട്, ആനി ആ വലിയ വീടിനെ മൊത്തമൊന്നു നോക്കി.

പുറത്ത് അതുവരെ ചാറികൊണ്ടിരുന്ന മഴ പൊടുന്നനെ പേമാരിയായി മാറിയത് അവളറിഞ്ഞു.

മഴയെ നോക്കി അരുൺ പുഞ്ചിരിക്കുന്നത് കണ്ട് അവളൊന്നും മനസ്സിലാകാതെ നിന്നു.

ശക്തിയോടെ വരുന്ന കാറ്റ്, തിരിദീപത്തെ തൊട്ടുലക്കുനത് കണ്ട ആനിയുടെ ‘കൈ അറിയാതെ നിലവിളക്കിനു നേരെ നീണ്ടു.

പുഞ്ചിരിയോടെ ലക്ഷ്മിയമ്മ-നിലവിളക്ക് അവളുടെ കൈയിൽ കൊടുത്തു.

മഴയൊരു നിമിഷം നിലച്ചതു പോലെ!

വീശി കൊണ്ടിരുന്ന കാറ്റും എങ്ങോ പോയ് മറഞ്ഞു.

നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ ശോഭയിൽ ആനിയുടെ മുഖം തിളങ്ങി.

” ഇനി കുട്ടിയാണ് ഈ വീടിന്റെ നാഥ ”

വിളക്കും കൊണ്ട് വീടിനകത്തേക്ക് നടന്ന ആനി ലക്ഷ്മിയമ്മയുടെ വാക്ക് കേട്ടപ്പോൾ, വിറച്ചുകൊണ്ട് ഗ്രാനൈറ്റ് ഫ്ലോറിലേക്ക് വീഴാൻ പോയി.

അരുണിന്റെ കൈത്തലം പൊടുന്നനെ അവളുടെ അരക്കെട്ടിൽ പതിഞ്ഞപ്പോൾ, അവൾക്ക് ഇക്കിളി കൂടി.

നിലവിളക്കും പിടിച്ച് ഇക്കിളിയിൽ തെന്നി തെറിക്കുന്ന ആനിയെ കണ്ടപ്പോൾ, ലക്ഷ്മിയമ്മയ്ക്ക് ചിരി പൊട്ടി.

“മോൻ വിട്ടോ- ആനിക്കുട്ടി വീഴില്ല ”

അരുൺ അവളുടെ അരക്കെട്ടിൽ നിന്ന് കൈയ്യെടുത്തപ്പോൾ, നന്ദിസൂചകമായി അവൾ അവനെ നോക്കി ചിരിച്ചു.

പുതുമഴ പെയ്യുന്ന പോലെയുള്ള ആ ചിരി അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

ഓശാന പെരുന്നാളിന്, കുരുത്തോലയും പിടിച്ച് നഗരം പ്രദക്ഷിണം ചെയ്യുമ്പോൾ, അന്ന് ആനി യിൽ കണ്ട അതേ പുഞ്ചിരി.

“മോൾ മുകളിലേക്ക് പൊയ്ക്കോ! ഞാൻ ഇവന്റെ അച്ഛന് ഒന്നു ഫോൺ ചെയ്യട്ടെ!”

“അല്ല അമ്മേ – ആനിയ്ക്ക് ഉടുക്കാൻ ഡ്രസ്സ് എടുക്കണം ഞങ്ങൾ ടൗണിലേക്ക് പോയിട്ട് ഒരു മണിക്കൂറിനുള്ളിൽ വരാം ”

” എന്നാൽ മക്കൾ പൊയ് വാ ”

അമ്മയുടെ സമ്മതം കിട്ടിയപ്പോൾ ആനിയെയും പിടിച്ചു അരുൺ പുറത്തേക്കിറങ്ങി.

ബൈക്കിനു പകരം ഈ പ്രാവശ്യം അരുൺ കാർ ആണ് എടുത്തത്.

ആ വലിയ വീടിന്റെ ഗേറ്റും കടന്ന് കാർ പുറത്തേക്ക് കുതിക്കുമ്പോഴും, ആനി ഏതോ സ്വപ്ന ലോകത്തായിരുന്നു.

ഇന്ന് രാവിലെ തുടങ്ങിയ സംഭവങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

കള്ളവാറ്റ്ക്കാരനായ ആന്റണിക്ക് തന്നെ വിവാഹം കഴിച്ചു കൊടുക്കാൻ അപ്പൻ സമ്മതം ചോദിച്ചപ്പോൾ, പറ്റില്ലെന്നു പറഞ്ഞു.

അതോടെ ഒന്നും രണ്ടും പറഞ്ഞ് വാക്ക് മൂത്ത് വക്കാണമായപ്പോൾ, വീട്ടിൽ നിന്നിറങ്ങിയതാണ്.

അപ്പനെ പറഞ്ഞിട്ടു കാര്യമില്ല: തന്റെ ഇളയതുങ്ങൾ രണ്ടും തന്നേക്കാൾ പൊക്കം വെച്ചിരിക്കുന്നു.

ലേഡീസ് സ്റ്റോറിൽ ജോലി ചെയ്യുന്ന തന്റെ ശംബളം കൊണ്ട്, വീട്ടിലെ ചിലവ് നടക്കില്ലായെന്ന് മനസ്സിലായപ്പോൾ, രണ്ടാമത്തെവൾ റീജ ലോണെടുത്ത് ഒരു തയ്യൽ മെഷിൻ വാങ്ങിച്ചിട്ടു.

താഴെയുള്ളവൾ, മറിയയ്ക്ക് അണിഞ്ഞൊരുങ്ങി തീർന്നിട്ട് കോളേജിലേക്ക് പോകാൻ തന്നെ സമയം കിട്ടുന്നില്ല.

അത് അങ്ങിനെയൊരു സുന്ദരി കോത!

” എന്താഡോ ചിരിക്കുന്നത്?”

അരുൺ ആരോടാണ് ചോദിക്കുന്നതെന്ന് ഓർത്ത് ആനി കണ്ണ് തുറന്നപ്പോൾ, തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അരുണിനെയാണ് കണ്ടത്‌ .

“താൻ എന്തോ ഓർത്ത് ചിരിച്ചപ്പോൾ, എവിടെയോ കണ്ടു മറന്ന ഏതോ ഒരു സുന്ദരിപോലെ – ആ വലിയ പിടയ്ക്കുന്ന കണ്ണുകൾ, നീണ്ട മൂക്ക് ”

പൊടുന്നനെ ആകാശ ചെരുവിൽ ഇടിവെട്ടി.

കാർമേഘങ്ങളിൽ കാറ്റൂതി.

തുള്ളിക്കൊരു കുടമായ് മഴ, മണ്ണിലേക്ക് പെയ്തിറങ്ങി.

മഴനൂലുകൾ ആനിയുടെ വെളുത്ത മുഖത്ത് കെട്ടുപിണഞ്ഞു.

അവൾ വിൻഡോ ഗ്ലാസ്സ് ഉയർത്താൻ ശ്രമിച്ചതും, അരുൺ തടഞ്ഞു.

” വേണ്ട ആനി -മഴയ്ക്ക് നിന്നോടുള്ള പ്രണയം കൊണ്ടാണ്, നിന്റെ മുഖത്ത് തുള്ളികളായ് വീഴുന്നത്!”

അവളുടെ വിറയ്ക്കുന്ന ചെഞ്ചുണ്ടിൽ അവൻ പതിയെ വിരലോടിച്ചു.

മുന്നിൽ നീണ്ടു കിടക്കുന്ന വാഹന നിരകളിലായിരുന്നു ആനിയുടെ മിഴികൾ:

അപ്പനും അനിയത്തിമാരും തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ?

അതോ താൻ കൂട്ടുക്കാരി ഷേർളിയുടെ വീട്ടിൽ പോയിട്ടുണ്ടാവുമെന്ന് ഓർത്ത് ആശ്വസിക്കുമോ?

ഓരോന്ന് ഓർത്തപ്പോൾ ആനിയുടെ ചങ്ക് നീറി.

ആൻറണി ഇപ്പോൾ അപ്പനുള്ള കുപ്പിയും, താറാവും ആയി വന്നിട്ടുണ്ടാകും.

താറാവ് കറിയുണ്ടാക്കാൻ അനിയത്തിമാർ വല്ലാതെ കഷ്ടപ്പെടും!

ഇതുവരെ താൻ അവരെ അടുക്കളയിൽ കയറ്റിയിട്ടില്ല.

കുടിച്ചു കഴിഞ്ഞാൽ പിന്നെ അപ്പച്ചനു ബോധമുണ്ടാവില്ല.

കറി കിട്ടിയില്ലായെന്നും പറഞ്ഞ് ആൻറണിയുടെ മുന്നിൽ വെച്ച് അനിയത്തിമാരെ ചീത്ത പറയും.

കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന അനിയത്തിമാരുടെ രൂപം മനസ്സിലുയർന്നപ്പോൾ ആനിയുടെ കണ്ണ് നിറഞ്ഞു.

തന്റെ കവിളിൽ അരുണിന്റെ സ്പർശനമേറ്റപ്പോൾ ,ആനി ചിന്തകളിൽ നിന്നുണർന്നു.

” ഇനി ഈ ഭംഗിയുള്ള മിഴികൾ നനയരുത്. ഒരുപാട് കരഞ്ഞതല്ലേ ആനീ? ”

ആർദ്രമായ അരുണിന്റെ വാക്ക് കേട്ടപ്പോൾ, അമ്പരപ്പോടെ അവൾ അയാളെ നോക്കി.

” ഞാൻ കരയുന്നത് അരുൺ മുൻപ് കണ്ടിട്ടുണ്ടോ?”

ആനിയുടെ ചോദ്യം കേട്ടപ്പോൾ, അരുൺ പതിയെ തലകുലുക്കി.

” ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട് ആനിയെ! അപ്പോഴൊക്കെ കരഞ്ഞ് കൺമഷി കലങ്ങിയ കണ്ണു കളായിരുന്നു ആനിയുടെത്.i

അതൊരു പുതിയ അറിവായിരുന്നില്ല ആനിയ്ക്ക്.

തന്നെ കടന്നു പോകുന്ന ബൈക്കിലിരുന്നു തന്നെ തിരിഞ്ഞു നോക്കുന്നത് കാണുമ്പോൾ ….

ലേഡീസ് സ്റ്റോറിൽ വന്ന് കുന്നോളം സാധനങ്ങൾ വാങ്ങിക്കുമ്പോൾ തരുന്ന പുഞ്ചിരിയിൽ ….

നേരം വൈകിയ സമയത്ത് ബസ് സ്റ്റോപ്പിൽ ഒറ്റപ്പെടുമ്പോൾ, ഓരത്തായി ഓരോ സിഗററ്റുകളും പുകച്ചു തള്ളിക്കൊണ്ട് നിൽക്കുന്നത്, തനിക്ക് വേണ്ടിയാണെന്ന തിരിച്ചറിവിൽ….

അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി!

അത് ഹൃദയം കൊണ്ടാണെന്നും, മനസ്സുകൊണ്ടാണെന്നും തിരിച്ചറിഞ്ഞില്ല

പെൺക്കുട്ടികളുടെ മനസ്സ് കീഴടക്കാൻ പതിനെട്ടടവും കാണിക്കുനവരിൽ ഒരുവനായിട്ടേ കണക്കുകൂട്ടിയുള്ളൂ.

ഒരിക്കൽ പ്രേമാഭ്യർത്ഥന നടത്തിയപ്പോൾ താൻ നിരസിച്ചതുമാണ്.

ഇന്ന് അപ്പനോടും, ആന്റണിയോടുമുള്ള വാശിയ്ക്ക് വീട് വിട്ടിറങ്ങുമ്പോൾ, ലക്ഷ്യം ഷേർളിയുടെ വീടായിരുന്നു.

കരഞ്ഞു കൊണ്ടു നടന്നിരുന്ന തന്റെ മുൻവശത്ത് നിന്ന് അരുണിന്റെ ബൈക്ക് വരുന്നത് കണ്ടപ്പോൾ കൈ കാണിച്ചു നിർത്തി .

” നിനക്ക് എന്നോട് പ്രേമമാണെങ്കിൽ എവിടേക്കെങ്കിലും കൊണ്ടു പോ”

പറഞ്ഞു തീർന്നതും, ബൈക്കിന്റെ പിറകിൽ കയറിയിരുന്നു.

അരുൺ മറുത്തൊന്നും പറയാതെ ബൈക്ക് ഓടിച്ചു പോയപ്പോഴും, നേരെ വീട്ടിലേക്ക് കൊണ്ടു പോകുമെന്നറിഞ്ഞില്ല.

എന്നെ കണ്ടതും ദാ ഓടി വരണ് തിരിയിട്ടു കത്തിച്ച നിലവിളക്കുമായി ഐശ്വര്യം മനുഷ്യരൂപം പൂണ്ട അമ്മ.

ദിപ്പോ സ്വപ്നമൊന്നും അല്ലല്ലോ എന്റീശോയേ….

സ്വപ്നമല്ല…

ആണെങ്കിൽ തങ്ങളുടെ കാറിപ്പോൾ സ്വരാജ് റൗണ്ടിലേക്കെത്തില്ലായിരുന്നു.

വടക്കുംനാഥന്റെ, മുന്നിലുള്ള ചെറിയഗണപതി ക്ഷേത്രത്തിനുള്ളിൽ വിളക്കുതെളിഞ്ഞു നിൽക്കുന്നത് കാണില്ലായിരുന്നു.

ഇനി ആ അമ്മയ്ക്കും, മകനും വല്ല ബുദ്ധിക്ക് സ്ഥിരതയില്ലായ്മ ?

ആനി അരുണിനെ പാളി നോക്കി.

“നമ്മക്കൊരു തണുത്ത നാരങ്ങ വെള്ളം കാച്ചിയാലോ?”

അരുണിന്റെ ചോദ്യം കേട്ടതും ആനി പതിയെ തലയാട്ടി.

ഈ കോരിച്ചൊരിയുന്ന മഴയത്ത് തണുത്ത നാരങ്ങ വെള്ളം ?അസ്സല്!

വെറുതെയെല്ല പുറത്തു പെയ്യുന്ന മഴ, മുഴുവൻ തന്റെ മുഖത്ത് കൊള്ളിപ്പിച്ചിരുന്നത്!

“മഴയും, പ്രണയവും ഭ്രാന്താണെങ്കിൽ, ആ ഭ്രാന്ത് എനിക്ക് ഇത്തിരി കൂടുതലാണ് ആനീ ”

തന്റെ മനസ്സ് വായിച്ചറിഞ്ഞതുപോലെ അരുൺ അത് പറഞ്ഞപ്പോൾ ആനി ശരിക്കും പകച്ചു.

റൗണ്ടിലുള്ള പാർക്കിങ്ങ് ഏരിയയിലേക്ക് കാർ കുത്തി കയറ്റി, എതിർവശത്തു കണ്ട വസ്ത്രവ്യാപാരശാലയിലേക്ക് ആനിയുടെ കൈയും പിടിച്ച് നടക്കുമ്പോൾ, അവർ ശരിക്കും നനഞ്ഞൊട്ടിയിരുന്നു.

മഴവെള്ളത്തിൽ ആരെങ്കിലും അരുണിന് കൈവിഷം കൊടുത്തിട്ടുണ്ടാകുമോയെന്ന് സന്ദേഹിച്ചു കൊണ്ട്, അവൾ അവന്റെ കൈയ്യും പിടിച്ച്, വസ്ത്രാലയത്തിന്റെ അകത്തേക്കു കടന്നു.

“ഹായ് അരുൺ ” മാനേജർ എന്നു തോന്നിക്കുന്ന ഒരാൾ, കൈയിൽ ഒരു ടർക്കിയുമായി അവനരികിലേക്ക് വന്നു.

ആ ടർക്കി വാങ്ങി സ്വന്തം തലതുവർത്താതെ, ആനിയുടെ തലതുവർത്തിയപ്പോൾ, മാനേജർ അന്തം വിട്ടുനിന്നു

കൂടെ സെയിൽസ്ഗേൾസും.

ആനിയുടെ വിടർന്ന മിഴികളിൽ സന്തോഷാശ്രു പൊടിഞ്ഞു.

“ഋഷ്യശൃംഗന്റെ തപസ്സ് മുടങ്ങിയോ?”

മാനേജർ ചിരിയോടെ അത് ചോദിച്ചപ്പോൾ, അരുൺ ലജ്ജയോടെ ആനിയെ നോക്കി കണ്ണിറുക്കി.

” വിവാഹമൊന്നും വേണ്ടായെന്നു പറഞ്ഞു നടന്ന കക്ഷിയാ. ദെങ്ങിനെ വീണു?”

മാനേജർ വിടാൻ ഭാവമില്ലെന്നു കണ്ട അരുൺ, ആനിയെയും പിടിച്ച് മുകൾനിലയിലെ ലേഡീസ് ഐറ്റംസിലേക്ക് നടന്നു.

“അളവും മറ്റും എനിക്ക് അറിയില്ലട്ടാ ”

അരുൺ കാതിൽ പതിയെ മന്ത്രിച്ചപ്പോൾ, ആനിയുടെ മുഖം ലജ്ജയിൽ ചുവന്നു.

അവളുടെ കൂർത്ത നഖം അവന്റെ കൈത്തണ്ടയിൽ പതിയെ കുത്തിയിറങ്ങി.

ഇന്നർ വെയറിന്റെ കാര്യം ആനിയെ ഏൽപ്പിച്ചിട്ട് ചുരിദാർ, സാരീസ് എന്നിവ അരുൺ സെലക്ട് ചെയ്തു തുടങ്ങി.

നാലു കൈകളിൽ പിടിച്ച കവറുകളിലായി വസ്ത്രങ്ങൾ കുത്തിനിറച്ച് അവർ, അവിടെ നിന്ന് പുറത്ത് കടന്നു.

മഴ തകർത്തു പെയ്യുകയായിരുന്നു പുറത്ത്.

കവറുകളെല്ലാം മാറോട് ചേർത്തു, വണ്ടി പാർക്ക് ചെയ്തിടത്തേക്ക് അവർ ഓടി.

മഴയിൽ കുതിർന്ന റൗണ്ടിലൂടെ, നിരനിരയായി പോകുന്ന വാഹനങ്ങൾക്കിടയിലൂടെ അവരുടെ കാറും പതിയെയുരുണ്ടു.

“അവിടെ വെച്ചാണ് ഞാനാദ്യമായി ആനിയെ കാണുന്നത്?”

റോഡിന്റെ സൈഡിലേക്ക് കൈ ചൂണ്ടി അവൻ പറയുമ്പോൾ, ആ കണ്ണുകളിലെ തിളക്കം ആനി കണ്ടു.

” അന്നും ഇതുപോലെ കാലം തെറ്റി വന്ന ഒരു മഴ വന്നിരുന്നു. മഴ തുള്ളി വീണു ചിതറുന്ന വെള്ള നിറത്തിലുള്ള കുടയ്ക്കു താഴെ, കുരുത്തോലയും പിടിച്ചു നടക്കുന്ന ആനിയുടെ രൂപം ഇപ്പോഴും മായാതെ മനസ്സിലുണ്ട്”

ഡ്രൈവിങ്ങ് ചെയ്യുന്ന അരുണിനെ സാകൂതം നോക്കിയിരുന്നു ആനി.

” അന്ന് പിന്നിൽ നടക്കുന്ന പെണ്ണിനോട് എന്തോ പറയാൻ നീ തിരിഞ്ഞപ്പോൾ, അന്നാദ്യമായി നിന്റെ വിടർന്ന മിഴികളിൽ എന്നെ കണ്ടു ഞാൻ °

പിന്നിടുള്ള ദിവസങ്ങൾ, കാന്തസ്പർശത്തിന്റെ മിഴിയുള്ള പെണ്ണിനെയും തേടി നടക്കലായിരുന്നു എന്റെ ജോലി…

ദിവസങ്ങളിലെ അലച്ചിലിനൊടുവിൽ ആണ് നീ ജോലി ചെയ്യുന്ന ലേഡീസ് സ്റ്റോർ കണ്ടെത്തിയത്!

ഫ്രണ്ട് ഗ്ലാസ്സിൽ നീങ്ങുന്ന വൈപ്പറിനെയും ശ്രദ്ധിച്ചിരുന്ന ആനിയുടെ കൈ പതിയെ അവന്റെ തോളിൽ വിശ്രമിച്ചു.

ജീവിതം സ്വർഗ്ഗത്തിലൂടെ ഒഴുകി നീങ്ങുന്ന ഒരു ഫീൽ അവൾ അനുഭവിക്കുകയായിരുന്നു.

അരുണിന്റെ വീട്ടിലെത്തിയപ്പോഴെക്കും, അമ്മ ഓടി വന്ന് മൊബൈൽ ആനിയുടെ കൈയ്യിൽ കൊടുത്തു.

“അരുണിന്റെ അച്ഛനാണ്. ദുബായിൽ നിന്ന് ”

വിറയലോടെ അവൾ മൊബൈൽ ചെവിയോരം ചേർത്തു.

അവൾ മൂളുന്നതും, മുരളുന്നതും, കണ്ണിണകൾ ചിമ്മുന്നതും, ഇടക്കൊരു നാണത്തിൽ കുതിർന്ന പുഞ്ചിരി ആ ചുണ്ടിൽ തെളിയുന്നതും നോക്കി കുസൃതിയോടെ അരുൺ നിന്നു.

അവൾ പതിയെ ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു മൊബൈൽ കൊടുത്തു.

” അച്ഛൻ പറഞ്ഞത് ഇന്നു തന്നെ റജിസ്ട്രർ മാര്യേജ് ചെയ്യണമെന്നാണ്.വിവാഹം അച്ചൻ വന്നിട്ട് അടിപൊളിയായി നടത്താമെന്ന് ”

ആനിയെ ചേർത്തു നിർത്തി തലമുടിയിൽ തഴുകി ലക്ഷ്മി

“അമ്മാ റജിസ്ട്രർ ആഫീസിലേക്ക് പോകുമ്പോൾ, അപ്പനും അനിയത്തിമാരും വേണം”

നനഞ്ഞ കണ്ണുകളോടെ ആനിയത് പറഞ്ഞപ്പോൾ, ആ മൂർദ്ധാവിൽ ഉമ്മ വെച്ചു ലക്ഷ്മി.

” ഞങ്ങൾ ഇവിടെയുണ്ട് മോളെ ”

അപ്പന്റെ സ്വരം കേട്ടപ്പോൾ അമ്പരപ്പോടെ നോക്കിയ അവൾ, പുതുവസ്ത്രത്തിൽ നിൽക്കുന്ന അപ്പനെയും, അനിയത്തിമാരെയും കണ്ട് ലക്ഷ്മിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

” ന്റെ മോൾ അടുക്കളയിലേക്ക് വാ, അമ്മ കുറച്ച് കാര്യങ്ങൾ പഠിപ്പിച്ചു തരാം”

ആനിയുടെ തോളിൽ കൈയിട്ടുക്കൊണ്ട് ലക്ഷ്മി അവളെ കിച്ചണിലേക്ക് ആനയിക്കുമ്പോൾ, ആനിയുടെ അപ്പന്റെ കണ്ണ് നിറഞ്ഞു.

അയാൾ ഒരു നിമിഷം ആനിയുടെ അമ്മയെ ഓർത്തു പോയി.

” മോൾ സന്തോഷത്തോടെ അല്ലേ അരുണിന്റെ ഒപ്പം പോന്നത്?”

കിച്ചണിലെത്തിയതും, പൊടുന്നനെ ലക്ഷ്മി ചിരിയോടെ ചോദിച്ച പ്പോൾ ആനി നാണത്തോടെ തലയാട്ടി.

ലക്ഷ്മി ഒരു ഗ്ലാസ്സ് മുന്തിരി ജ്യൂസ് ആനിക്ക് കൊടുത്തു.

” അവൻ ഒരു പ്രത്യേകതരം ടൈപ്പാണ് മോളെ – ഈ നാട് വിട്ട് ഒരിടത്തും പോകാൻ ഇഷ്ടമില്ലാത്തവൻ.എൻജിനീയറിങ്ങ് കോഴ്സ് പൂർത്തിയാക്കാതെ, സിനിമാ ലോകത്തേക്ക് കടന്നു.അവിടെ പച്ചപിടിച്ചോ അതും ഇല്ല”

ഒരിറക്ക് ജ്യൂസ് കുടിച്ച് ആനി അമ്മയെ തന്നെ നോക്കി നിന്നു.

“പിന്നെ കതകടച്ചിരുന്ന് എഴുത്തും, വായനയും തന്നെ! ഞങ്ങളൊഴിച്ച് ആരും അവന്റെ മുറിയിലേക്ക് കടക്കുന്നത് അവനിഷ്ടമില്ല, ഒരിക്കൽ എന്റെ ആങ്ങളയുടെ മോൾ റൂമിൽ കടന്നെന്നും പറഞ്ഞ് അവൻ ഉണ്ടാക്കിയ പുകിൽ വളരെ വലുതായിരുന്നു. അതിൽ പിന്നെ അവൾ ഇങ്ങോട്ടേക്ക് വന്നിട്ടില്ല” ‘

അന്തിച്ച് കുന്തം പോലെ നിൽക്കുന്ന ആനിയെ അടുത്ത് കണ്ട കസേരയിലിരുത്തി ലക്ഷ്മി,

” പക്ഷേ മോളെ അവന് ജീവനാണ്. ആദ്യമായി മോളെ കണ്ട ദിവസം അവൻ വല്ലാത്ത സന്തോഷത്തിലായിരുന്നു. എനിക്കുള്ള പെണ്ണിനെ ഞാൻ കണ്ടെത്തി അമ്മേ എന്നു പറഞ്ഞ് ,അടുക്കളയിൽ വന്ന് ഒരുപാട് സഹായിച്ചു എന്നെ ”

“വിവാഹത്തിന് അമ്പിനും വില്ലിനും അടുക്കാത്തവൻ അത് പറഞ്ഞപ്പോൾ, ഞങ്ങൾ സന്തോഷിച്ചു.

“ഞാൻ നിർബന്ധിച്ചിട്ടാണ് മോളോട് ഒരിക്കൽ അവൻ സ്നേഹം തുറന്ന് പറഞ്ഞത്. പക്ഷേ മോൾ നിഷേധിച്ചപ്പോൾ അവന് വല്ലാത്ത വിഷമമായി ”

കണ്ണിലെന്തോ കരട് വീണതുപോലെ തോന്നി ആനിയ്ക്ക്.

അവൾ എഴുന്നേറ്റ് ചെന്ന് വാഷ് ബെയ്സിൽ മുഖം കഴുകി .

കണ്ണാടിയിലെ പ്രതിബിംബത്തിൽ, തന്റെ വിടർന്ന മിഴികളിലിരുന്നു അരുൺ പുഞ്ചിരിക്കുന്നതു പോലെ!

പലവട്ടം അവൾ കുട്ടികളെ പോലെ കണ്ണടക്കുകയും, തുറക്കുകയും ചെയ്തു.

“ഇവിടെ നിന്ന് കഥകളി കാണിക്കാതെ പുറത്തേക്ക് വാ!റജിസ്റ്റർ ആഫീസിൽ പോകേണ്ട നമ്മൾക്ക്?”

പിന്നിൽ നിന്ന് പറഞ്ഞതും കവിളിലൊരു ചുണ്ടമർന്നതും കോരിത്തരിപ്പോടെ അറിഞ്ഞു ആനി.

അരുണിന്റെ കൈയ്യും പിടിച്ച് പുറത്തക്ക് നടക്കുമ്പോൾ, ആനിയുടെ കവിൾ വല്ലാതെ ചുവന്നിരുന്നു.

റജിസ്ട്രർ ആഫീസിലെ നടപടിക്രമങ്ങളും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും, മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു..

കൂട്ടുക്കാർക്ക് ട്രീറ്റ് ചെയ്തിട്ട് പെട്ടെന്ന് വരാമെന്ന് ആനിയോട് പറഞ്ഞ് അരുൺ കാറുമെടുത്ത് പുറത്തേക്ക് പോയി.

മുകൾ നിലയിലെ വിശാലമായ ബെഡ് റൂമിലേക്ക് കയറി ചെല്ലുമ്പോൾ, ആനി ഒന്നു വിറച്ചു.

എത്ര നീറ്റായി സൂക്ഷിച്ചിരിക്കുന്നു!

ആർക്കും പ്രവേശനമില്ലാത്തയിടത്തേക്ക് റാണിയായി താൻ!

അതോർത്തപ്പോൾ അവളിലൂടെ ഒരു കോരിത്തരിപ്പ് കടന്നു പോയി!

വെള്ളവിരിയുള്ള ആ വലിയ ബെഡ്ഡിൽ അവൾ മലർന്നുകിടന്നു.

അപ്പോഴാണവൾ,ടേബിളിൽ, ബെഡ് ലാംപിന്റെ അരികിൽ നീല ബൈൻഡുള്ള ഡയറി കണ്ടത്!

ടേബിൾഫാനിന്റെ കാറ്റ് കൊണ്ട് ഡയറിയുടെ താളുകൾ മറിയുന്നുണ്ടായിരുന്നു.

അവൾ ആ ഡയറിയിലേക്ക് സൂക്ഷിച്ചു നോക്കി.

ദിവസവും,തിയ്യതിയും മാസവും, വർഷവും എല്ലാം കറുത്ത ചായം കൊണ്ട് മറച്ച ആ ഡയറി അവൾക്ക് കൗതുകമായി തോന്നി,

അവൾ ടേബിൾഫാൻ ഓഫ് ചെയ്തു.

പറന്നു കൊണ്ടിരുന്ന ഡയറിയിലെ ഇതളുകൾ നിശ്ചലമായി.

തുറന്നിരിക്കുന്ന ഭാഗത്തേക്ക് അവൾ കണ്ണോടിച്ചു.

“ഇന്നന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ് . ഇന്നാണ് ഞാൻ തേടി നടന്നിരുന്ന എന്റെ ക്ലാരയെ ഞാൻ കണ്ടത്.

ഈ കണ്ടുമുട്ടലിനെ ഒരു ദിവസത്തിലോ, തിയ്യതിയിലോ, മാസത്തിലോ, വർഷത്തിലോ ഉൾപ്പെടുത്താൻ കഴിയില്ല!

കാരണം എന്നിൽ പ്രണയിക്കണമെന്ന വികാരം മൊട്ടിട്ടക്കാലം മുതൽ മനസ്സിൽ കുറിച്ച ചിത്രമാണ് ക്ലാരയുടേത് !

അത് എപ്പോഴാണെന്ന് എനിക്ക് ഓർമ്മയില്ല.

ഞാൻ പ്രണയിക്കുന്ന പെണ്ണിനെ ക്ലാരയെന്ന് വിളിക്കണമെന്നും, അവളെ മരണത്തിലല്ലാതെ വേർപിരിയില്ലെന്നും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു ഞാൻ.

മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ച ക്ലാരയുടെ പ്രണയം ആകാം!

എല്ലാം അറിഞ്ഞിട്ടും തിരിച്ചു നടന്ന ജയകൃഷ്ണന്റെ നിസ്സംഗതയാകാം!

അതെന്തായാലും, വേനൽമഴ പെയ്തൊരു ദിവസം, ഒരു വെളുത്ത കുടക്കീഴിനു താഴെ വിടർന്ന കണ്ണുകളുള്ള എന്റെ ക്ലാരയെ കണ്ടെത്തി ഞാൻ!

കുരുത്തോലയും കൈയിൽ പിടിച്ച് അവൾ എന്റെ ഹൃദയത്തിലേക്ക് കയറി വരുമ്പോഴും ഒരു നിമിത്തമെന്നോണം വേനൽമഴ നിറഞ്ഞു പെയ്യുന്നുണ്ടായിരുന്നു ”

പൊടുന്നനെ ഭൂമിയെ കുലുക്കിക്കൊണ്ട് ഇടിവെട്ടി!

പുറത്ത് ഏതോ വൻമരങ്ങൾ നിലംപതിക്കുന്ന ശബ്ദം.

ആനി ഡയറി മടക്കി വെച്ച് നിറഞ്ഞു വന്ന മിഴികൾ തുടച്ച് ബാൽക്കണിയിലേക്ക് നടന്നു.

പുറത്ത് മഴ അതിന്റെ രൗദ്രഭാവം പൂണ്ടു തുടങ്ങിയിരുന്നു.

വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയാൽ, വൃക്ഷ ശിഖരങ്ങൾ മഴവില്ല് പോലെ വളയുന്നു.

വൃക്ഷലതാദികളെ നനച്ചു കൊണ്ട് പെയ്തിറങ്ങുന്ന മഴയെ നോക്കി അവൾ പുഞ്ചിരിച്ചു.

അവളുടെ മുഖത്ത് മഴത്തുള്ളികൾ പാറി വീണു കൊണ്ടിരുന്നു.

പിന്നിൽ നിന്ന് പൂണ്ടടക്കം പിടിച്ച അരുണിന്റെ ശ്വാസത്തിലെ ചൂട് അവൾ തിരിച്ചറിഞ്ഞു.

വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ തിരിഞ്ഞതും, ആ ചുണ്ടിനെ കോർത്തെടുത്തു അരുൺ.

കൺമഷി പടർന്ന ആ വലിയ മിഴികൾ പാതിയടയുമ്പോൾ അവൾ പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു.

“ഈ ക്ലാര, അരുണിനെ ഉപേക്ഷിച്ച് ഒരിയ്ക്കലും പോകില്ല – മരണത്തിൽ പോലും ”

നെഞ്ചോടമർത്തിപ്പിടിച്ച ആനിയുടെ കൂർത്ത നഖങ്ങൾ, അരുണിന്റെ ശരീരത്തിൽ പോറൽ വീഴ്ത്തിക്കൊണ്ടിരുന്നു.

അവരെ നനച്ചുക്കൊണ്ട് അപ്പോഴും മഴ ശക്തിയോടെ പെയ്യുകയായിരുന്നു.

രചന: Santhosh Appukuttan

Categories
Uncategorized

അവളാണെങ്കിൽ മോന്തയും വീർപ്പിച്ചു ഇരിപ്പുണ്ട് ആൾ ഗൗരവത്തിലാണ്

രചന: സുധീ മുട്ടം

“വേണ്ടാ..പതിവില്ലാതെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും നിങ്ങൾക്കിതെന്തോ കാര്യം സാധിക്കാനുളള അടവാണിതെല്ലാം….

ചിണുങ്ങിക്കൊണ്ടവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു….

ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം

” എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടീ പരിഭവം…”

അറിയാവുന്ന സ്വരത്തിൽ രണ്ടു വരി പാടിയവളെ കയ്യിലെടുക്കാമെന്ന് കരുതിയതും ചീറ്റിപ്പോയി….

“അതേ അപ്പുറത്തും ഇപ്പുറത്തും താമസക്കാരുണ്ട്.അവരെ ഓടിക്കരുത് ട്ടാ….”

“പുല്ല്…ഹൃദയം തുറന്നു കാണിച്ചാലും നീയൊക്കെ ചെമ്പരത്തിപ്പൂവെന്നെ പറയൂ….

ചമ്മൽ അതിവിദഗ്ധമായി മറച്ചു പിടിക്കാനൊരു പാഴ്ശ്രമം ഞാൻ നടത്തി.അതും പിടിക്കപ്പെട്ടു…..

” മതി…ചമ്മീത്…ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ വരണം…എന്റെ പിറന്നാളാണെന്ന് മറക്കണ്ട.പായസം റെഡിയാക്കും.അതുകുടിച്ചിട്ട് വെളിയിലേക്കൊന്നു പോകണം….

ശ്രീമതി എന്നെയോർമിപ്പിച്ചു…..ഇഷ്ട ഭക്ഷണം നിർബന്ധിപ്പിച്ചു അവൾ കഴിപ്പിച്ചു… അവൾക്ക് ഇഷ്ടമുള്ള തുണികൾ അയൺ ചെയ്തു തന്നു…..

ഇന്ന് അവളുടെ പിറന്നാളായതിനാൽ അവളുടെ ഇഷ്ടത്തിനു പ്രാധാന്യം നൽകി…365 ദിവസവും എനിക്കായി കഷ്ടപ്പെടുന്നവൾക്ക് ഒരുദിവസമെങ്കിലും അവളുടെ ഇഷ്ടത്തിനു പ്രാധാന്യം നൽകി….

ഓഫീസിലെ തിരക്കുകൾ അന്ന് പതിവിലധികം താമസിപ്പിച്ചു…വീട്ടിൽ ഞാനെത്തുമ്പോൾ ഏഴുമണി കഴിഞ്ഞു…

അവളാണെങ്കിൽ മോന്തയും വീർപ്പിച്ചു ഇരിപ്പുണ്ട്.കണ്ടിട്ട് ഒരു മൈൻഡുമില്ല…

പതിവ് ചായ..പതിവ് ഉമ്മ ഒന്നും കിട്ടിയില്ല. ആൾ ഗൗരവത്തിലാണ്.ഒന്നും മിണ്ടാതെ ഞാൻ കുളി കഴിഞ്ഞു വന്നു….

“വാ…നമുക്ക് പുറത്തൊക്കെയൊന്ന് കറങ്ങീട്ടു വരാം….

” എന്റെ പട്ടി വരും…അവൾ മുഖം വീർപ്പിച്ചു…

ഒരുരക്ഷയുമില്ല… ആളെയൊന്ന് തണുപ്പിക്കാൻ..പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. പൊക്കിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു ചുണ്ടത്തൊരു ഉമ്മ കൊടുത്തു.. കുതറി മാറാൻ ശ്രമിച്ചവളെ നെഞ്ചോട് ചേർത്തു അങ്ങനെ വരിഞ്ഞു മുറുക്കി…..

ആദ്യത്തെ പ്രതിഷേധം പിന്നെ പരിഭവത്തിനു വഴിമാറി. ഓരോന്നും പറഞ്ഞു അവളെന്റെ മാറിലെ ചൂടേറ്റു നിന്നു …

“ശ്രീ…സോറിയെടാ…നിനക്ക് അറിയാലൊ ഓഫീസിലെ തിരക്കുകൾ.ഒന്നും മനപ്പൂർവമല്ല….”

“ഉം ….എന്തു പറഞ്ഞാലും പെണ്ണിനു മൂളൽ മാത്രം…..

അവളെ അങ്ങനെ തന്നെ ചേർത്തു പിടിച്ചു ബെഡ് റൂമിലേക്ക് ഞാൻ നടന്നു…..

” പെണ്ണേ മാറി നിന്ന് ഇതൊന്ന് നോക്കിക്കെ….”

ഞാൻ കാണിച്ച കവറിൽ നിന്ന് ആകാശ നീലക്കള്ളർ സാരി അവളെ വിടർത്തി കാണിച്ചു. അവളുടെ മുഖം പൂർണ്ണ ചന്ദ്രനെപ്പോലെ പ്രകാശിച്ചു…..

“ഉം ..അപ്പോളറിയാം എന്റെ മനസ്സും ഫേവറിറ്റ് നിറവും…..”

“പിന്നെ അറിയാതെ…പ്രേമിച്ചല്ല കെട്ടിയതെങ്കിലും വിവാഹം കഴിച്ചതിനു ശേഷം നമ്മൾ പ്രണയത്തിലാണല്ലോ….”

“നമ്മുടെ പ്രണയം കണ്ടാണു പലർക്കും സംശയം സ്നേഹിച്ച് കെട്ടിയതാണെന്ന്….

അവൾ കിലുകിലെ ചിരിച്ചു….,.

“ഏട്ടൻ ഒന്ന് കണ്ണടക്ക്…അവൾ ആവശ്യപ്പെട്ടു…ഞാൻ അനുസരിച്ച് കണ്ണും പൂട്ടി നിന്നു….

“ഇനി കണ്ണുതുറന്നെ….

അവളുടെ ശബ്ദം കേട്ട് ഞാൻ കണ്ണുതുറന്നു…

” അതെ..ഈ മുണ്ടും ഷർട്ടും എന്റെ ഏട്ടനാണ്.എപ്പോഴും എന്റെ ഇഷ്ടം മനസ്സിലാക്കി പ്രവർത്തിക്കുന്ന എന്റെ ഏട്ടനു എന്റെ പിറന്നാളിനെങ്കിലും എന്തെങ്കിലും സമ്മാനം തരണ്ടേ..അതല്ലെ എന്റെ സന്തോഷം….”

ഇടറിയ വാക്കുകളോടെ അവളതു പറഞ്ഞതും എന്നോട് ചേർത്തു ഇറുകെ പുണർന്നു…

“എനിക്കറിയാം എന്റെ ഏട്ടന്റെ ജോലിത്തിരക്ക്…അതുകൊണ്ട് ഞാൻ തന്നെ പോയി ഏട്ടനു ഏറ്റവും പ്രിയമായ ഡ്രസ് സെലക്ട് ചെയ്തത്……

പിന്നെയും കുറുകിക്കൊണ്ടു നിന്ന അവളോട് ഞാനെന്റെ സംശയം തിരക്കി….

” പിന്നെ നീയെന്തിനാ മുഖം വീർപ്പിച്ചു ഇരുന്നത്…

“അതൊരു രഹസ്യമാ…ആ കാതിങ്ങ് താ…..

കാത് ചേർത്തതും അവളെന്റെ ചെവിയിൽ മന്ത്രിച്ചു….

” ഞാൻ പരിഭവിച്ചിരുന്നാലെ ഏട്ടനു സ്നേഹം കൂടൂ…കെട്ടിപ്പിടിച്ചുളള ഉമ്മയും കിട്ടൂ…ഇതൊരു സൈക്കോളജിക്കൽ മൂവ്മെന്റാണ് പെണ്ണുങ്ങളുടെ……

എടി…..ഭയങ്കരീ…നീയാളു കിടുവാണ് ട്ടാ….

കിലൂങ്ങനെയുള്ള അവളുടെ സന്തോഷച്ചിരി കണ്ടപ്പോൾ ഞാൻ മനസ്സിലോർത്തു……

അവൾ പറഞ്ഞതാണ് ശരി….

“അവൾക്ക് സന്തോഷമുളവാക്കാൻ കാശു കൊടുത്തു സമ്മാനമൊന്നും വാങ്ങിക്കൊടുത്തില്ലെങ്കിലും .,,,സ്നേഹത്തോടെയൊരു വാക്ക്….പ്രണയപൂർവ്വമായി ഒരു തലോടൽ..ഒരുചുംബനം അതുമതിയാകും അവളുടെ പരിഭവം അലിയാൻ…..പിണക്കം മാറാൻ…..

അതിലൂടെ അവൾക്ക് ലഭിക്കുന്ന എനർജി വളരെ വലുതായിരിക്കും……..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ… കൂടുതൽ കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യൂ…

രചന: സുധീ മുട്ടം

Categories
Uncategorized

നീലയിൽ വെള്ളപുള്ളിയുള്ള ആ കുടയ്ക്കു താഴെ, തന്നോട് ചേർന്നു നിന്നു

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

“ഇന്നലെ ഇരുനൂറ് രൂപയുണ്ടായിരുന്ന മത്തി ഇന്നത്തേക്ക് ഇരുന്നുറ്റി അൻപത് രൂപ. ഇതെന്താ വെള്ളരിക്കാ പട്ടണമോ?”

തൊട്ടടുത്ത് നിന്ന് ഉയർന്ന -ശബ്ദം നേരത്തെ പച്ചക്കറി മാർക്കറ്റിൽ നിന്നുയർന്ന അതേ ശബ്ദം തന്നെയാണെന്ന് തിരിച്ചറിഞ്ഞ രേവതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിമിന്നി.

തട്ടിൽ കിടക്കുന്ന മീൻ തിരയുമ്പോഴും അവളുടെ ശ്രദ്ധ, ഷർട്ടിൽ ഗ്രീസ് പുരണ്ട അയാളിലേക്ക് തന്നെയായിരുന്നു.

” പൊന്നു ചേട്ടാ, വേണമെങ്കിൽ വാങ്ങിച്ചാൽ മതി”

മീൻ പിടിച്ചു കൊടുക്കുന്നവൻ അയാൾക്കു നേരെ കൈകൂപ്പി.

“ഇവിടം ഇപ്പം ഇത്തിരി കച്ചവടം നടക്കണ സമയമാ! ചേട്ടൻ പൊല്ലാപ്പാക്കല്ലേ?”

അയാൾ പിറുപിറുത്തു കൊണ്ട് കച്ചവടക്കാരനെ നോക്കി.

ചുറ്റും നോക്കിയ ശേഷം, തന്നെ കൊതിപ്പിക്കുന്ന മത്തിയെയും മറന്ന് അയാൾ മീൻ തട്ടിൽ നിന്നു നടന്നപ്പോൾ,രേവതിയും പിന്നാലെ കൂടി.

പച്ചക്കറി കിറ്റും പിടിച്ച് അയാൾ കപ്പലണ്ടിക്കാരന്റെ അടുത്തേക്ക് ചെന്നു.

“ചേട്ടാ ഒരു പൊതി കപ്പലണ്ടി

കപ്പലണ്ടിയും വാങ്ങി, അയാൾ കപ്പലണ്ടിക്കാരനെ നോക്കി നിന്നു..

“പൊന്നുചേട്ടാ ഇതിനു വിലപേശാൻ നിൽക്കല്ലേ!”

കപ്പലണ്ടിക്കാരൻ കൈ കൂപ്പിക്കൊണ്ട് അയാളോടു പറഞ്ഞു.

” കൊടുക്കുന്ന പൈസയ്ക്കും കിട്ടുന്ന സാധനത്തിനും കണക്കു വേണം ചേട്ടാ – അതിൽ വല്ല മാറ്റം വന്നാൽ വിലപേശിയെന്നിരിക്കും ”

അയാൾ പറഞ്ഞപ്പോൾ കപ്പലണ്ടിക്കാരൻ ചിരിയോടെ തലയാട്ടി.

തികട്ടി വന്ന ചിരി കടിച്ചമർത്തിക്കൊണ്ട്, അയാൾ കാണാതെ, അയാളെ തന്നെ നോക്കി നിന്നു രേവതി.

കപ്പലണ്ടി കൊറിച്ചു കൊണ്ട് പതിയെ നടന്ന് ഒറ്റയടിപ്പാതയിലെത്തിയപ്പോഴാണ് പെട്ടെന്ന് പ്രതിക്ഷിക്കാത്ത മഴ വനത്!

എങ്ങോട്ടേയ്ക്ക് ഒന്നു ഓടി രക്ഷപ്പെടുമെന്ന് ചിന്തിക്കുമ്പോഴെയ്ക്കും, ഒരു കുട തന്റെ തലക്കു മുകളിൽ വിരിഞ്ഞതു കണ്ടു.

നീലയിൽ വെള്ളപുള്ളിയുള്ള ആ കുടയ്ക്കു താഴെ, തന്നോട് ചേർന്നു നിൽക്കുന്നവളെ കണ്ട് അയാൾ അമ്പരന്നു:

രേവതി!

ഒരു പ്രണയലഖനമെഴുതിയ കടലാസ് തന്റെ കണ്ണുകൾക്കു മുന്നിൽ കുനുകുനെ കീറപ്പെടുന്നത് അയാളുടെ മനസ്സിൽ തെളിഞ്ഞു.

” രേവതി”

അയാൾ പതിയെ മന്ത്രിച്ചപ്പോൾ കപ്പലണ്ടി കുരു അയാളുടെ തൊണ്ടയിൽ തടഞ്ഞു.

വല്ലാതെ ചുമച്ച അയാളുടെ ശിരസ്സിൽ അവൾ മൃദുവായി ഇടിച്ചു.

അയാൾ വിറച്ചുകൊണ്ട് അവൾക്കു നേരെ കപ്പലണ്ടി നീട്ടി.

ഒരു കൈയ്യിൽ കുടയും, മറുകൈയിൽ കവറുമുള്ള അവൾ, പതിയെ തന്റെ വായ്, കപ്പലണ്ടിയിരിക്കുന്ന അവന്റെ വിടർത്തി വെച്ചിരിക്കുന്ന വലതു കരത്തിലേക്ക് താഴ്ത്തി.

രേവതിയുടെ നാവിന്റെയും, ചുണ്ടിന്റെയും ചെറുചൂടറിഞ്ഞ അവൻ പതിയെ കണ്ണടച്ചു.

വർണ്ണമേഘങ്ങൾ പാഞ്ഞു പോകുന്ന ആകാശം പോലെയായി അവന്റെ മനസ്സ്’ .

.അവൻ ചുറ്റും വിഹ്വലതയോടെ നോക്കി.

നിറഞ്ഞു പെയ്യുന്ന മഴ മാത്രം, ചുറ്റും.

“സുഖിക്കാണ് അല്ലേ കള്ളൻ ?”

രേവതിയുടെ ശബ്ദമുയർന്നപ്പോൾ അവൻ പരിഭ്രമത്തോടെ കൈവലിച്ചു.

അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് അവൻ മഴയിലേക്ക് ഇറങ്ങി.

” പണ്ടത്തെ പ്ലസ് ടു ക്ലാസ്സിൽ നിന്നും ഇതുപോലെ അല്ലേ ആദി മഴയിലേക്കിറങ്ങിയത്?”

രേവതിയുടെ ചോദ്യം കേട്ട ആദി തിരിഞ്ഞു നിന്നു.

മഴനൂലുകൾക്കപ്പുറത്ത് രേവതിയുടെ നനഞ്ഞ മുഖം കണ്ടപ്പോൾ, അവന്റെ ഓർമ്മകൾ, വർഷങ്ങൾക്കു മുൻപുള്ള പ്ലസ് ടു ക്ലാസ്സിലേക്കെത്തി.

“ആദി ഇവിടെ വരൂ ” ക്ലാസ്സെടുക്കുന്നതിനിടയിൽവാസുദേവൻ സാറിന്റെ സ്വരം കേട്ടപ്പോൾ, പതിയെ ബെഞ്ചിൽ നിന്നെഴുനേറ്റു.

“വരുമ്പോൾ ഇപ്പോൾ രേവതിക്ക് കൊടുത്ത ബുക്കും കൊണ്ടു വാ ”

ആദിയുടെ ശരീരം വെട്ടി വിയർത്തു.

കാലുകൾ ചലിക്കാത്തതുപോലെ!

അവൻ ദയനീയമായി രേവതിയെ നോക്കി.

രേവതിയുടെ മിഴികൾ കത്തിജ്വലിക്കുന്നതു പോലെ!

അവൾ തന്നെ നോക്കി പല്ലിറുമ്മുന്നത് കണ്ടപ്പോൾ, യാന്ത്രികമായി സാറിന്റെ അടുത്തേക്ക് നടന്നു.

നോട്ടുബുക്കിൽ നിന്നെടുത്ത കടലാസിലേക്കും, തന്നെയും നോക്കി ചിരിക്കുന്ന സാറിനെ കണ്ടപ്പോൾ അവൻ അമ്പരന്നു.

“അക്ഷരങ്ങൾ തെറ്റാതെ എഴുതാൻ പഠിച്ചിട്ടു പോരായിരുന്നോ പ്രേമലേഖനമെഴുതൽ?”

പറഞ്ഞു തീർന്നതും, പ്രണയലേഖനം ഉറക്കെ വായിക്കാൻ തുടങ്ങി സർ.

അക്ഷരത്തെറ്റ് ആവോളമുള്ള വരികൾ വായിക്കാൻ സാർ ബുദ്ധിമുട്ടുന്നത് കണ്ട് ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി.

ചോര വാർന്ന കണ്ണുകൾക്കു മുന്നിൽ, നാണക്കേട് കൊണ്ട് ഡസ്ക്കിൽ മുഖമമർത്തി കരയുന്ന രേവതിയെ കണ്ടതും നെഞ്ചിൽ വേദന തിങ്ങി.

വായിച്ചു കൊണ്ടിരുന്ന സാറിൽ നിന്നും പ്രണയലേഖനം പിടിച്ചു വാങ്ങി, അവിടെ വെച്ചു തന്നെ കുനുകുനെ കീറി കളഞ്ഞു.

ഡസ്ക്കിൽ നിന്നും ബുക്കുമെടുത്ത്, രേവതിയെ ഒന്നു കൂടി നോക്കി നിറഞ്ഞ മഴയിലേക്ക് ഇറങ്ങി നടന്നു.

മഴവെള്ളത്തിലലിഞ്ഞ്, കണ്ണീർ അപ്പോഴും ഒഴുകിയിറങ്ങുന്നത് ആദി അറിഞ്ഞു.

പിന്നെയൊരിക്കലും ആ സ്ക്കൂളിന്റെ പടി കയറിയിട്ടില്ല.

“ഇപ്പോഴും എഴുതുമ്പോൾ അക്ഷരത്തെറ്റ് വരാറുണ്ടോ?”

രേവതിയുടെ ചോദ്യം ആദിയെ ഓർമ്മകളിൽ നിന്നുണർത്തി.

“അക്ഷരങ്ങൾ തെളിയാൻ വേണ്ടി പിന്നെയൊരിക്കലും ഞാൻ കത്തെഴുതിയിട്ടില്ല”

ആദിയുടെ ശബ്ദത്തിലെ കാഠിന്യം അറിഞ്ഞ രേവതി, അവനെ കുടക്കീഴിലേക്ക് പിടിച്ചു നിർത്തി,

“ഒരിക്കൽ കൂടി നമ്മൾക്ക് അക്ഷരത്തെറ്റില്ലാത്ത ഒരു പ്രണയലേഖനം എഴുതേണ്ടേ ആദീ? ”

രേവതിയുടെ ചിരിയോടെയുള്ള ചോദ്യം കേട്ട, ആദി അവളെ സൂക്ഷിച്ചു നോക്കി.

“തെറ്റിദ്ധരിക്കണ്ട! ഞാനിപ്പോൾ ഒരു ടീച്ചറാണ് ”

അവളുടെ ശ്വാസം മുഖത്തടിച്ചപ്പോൾ, അവൻ ഒരു നിമിഷം കണ്ണടച്ചുനിന്ന് പുഞ്ചിരിച്ചു.

“എനിക്ക് പഠിക്കണമെന്നുണ്ട്. എന്നെ പഠിക്കാൻ സഹായിക്കോ?”

ആദിയുടെ യാചന നിറഞ്ഞ ചോദ്യം കേട്ടപ്പോൾ, രേവതി പുഞ്ചിരിയോടെ തല കുലുക്കി.

കോരിച്ചൊരിയുന്ന മഴയിലൂടെ, ഒരു കുടക്കീഴിലൂടെ അവർ പതിയെ നടന്നു.

” ഇത്രനാളും എവിടെയായിരുന്നു രേവതി”

ആദിയുടെ ചോദ്യം കേട്ടപ്പോൾ, അവൾ ഒന്നുകൂടി അവനോട് ചേർന്നു നിന്നു.

” പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഒറ്റപ്പാലത്തേക്ക് പോയില്ലേ അച്ഛന്റെ തറവാട്ടിലേക്ക്, പിന്നെ ഒരിക്കലും ഇങ്ങോട്ട് വന്നില്ലായിരുന്നു ”

അവളുടെ സംസാരത്തിന് വിഷാദത്തിന്റെ ഒരു ഛായ നിഴലിച്ചത് അവനറിഞ്ഞു.

” ഇപ്പോൾ എല്ലാം നഷ്ടമായി, സുകൃതക്ഷയം എന്നൊക്കെ പറയാറില്ലേ? അതു തന്നെ!എല്ലാം നഷ്ടപ്പെട്ടപ്പോൾ വീണ്ടും വർഷങ്ങൾക്കു ശേഷം അമ്മ വീട്ടിലേക്ക് അമ്മയോടൊപ്പം ഒരു മടക്കം”

” അച്ഛൻ?”

ആദിയുടെ ചോദ്യം കേട്ടപ്പോൾ വിഷാദത്തിന്റെ ഒരു ചിരി അവളുടെ മുഖത്ത് മിന്നി മാഞ്ഞു.

” എല്ലാം നഷ്ടപ്പെട്ടപ്പോൾ, എന്നെയും അമ്മയെയും തനിച്ചാക്കി നഷ്ടങ്ങമില്ലാത്ത ലോകത്തേക്ക് യാത്രയായി ”

രേവതിയുടെ കൺപീലിയിൽ രണ്ടിറ്റ് നീർ ഉരുണ്ടു നിന്ന്.

“സോറി. എനിക്കറിയില്ലായിരുന്നു.”

ആദി, അവളുടെ കൈകളിൽ മുറുകെ പിടിച്ചു.

അവൾ പതിയെ തലയാട്ടി.

മൗനം അവർക്കിടയിൽ നിമിഷങ്ങളോളം കൂട് കൂട്ടി.

“ഇതെന്തൊരു ബാർഗൈൻ ആണ് ആദീ? ”

ആദി അവളെ ചമ്മലോടെ നോക്കി.

“പച്ചക്കറി മാർക്കറ്റിലും, മീൻ മാർക്കറ്റിലും കണ്ട് ഞങ്ങളെക്കാൾ നന്നായി വിലപേശുന്ന ആദിയെ! ”

ആദി അത്ഭുതത്തോടെ അവളെ നോക്കി.

“ഞാനൊരു നിഴലായ് ആദിക്ക് ഒപ്പമുണ്ടായാരുന്നു.വർഷങ്ങൾക്കു ശേഷം കണ്ടതിന്റെ ത്രില്ലിൽ ”

മഴയ്ക്ക് വീണ്ടും ശക്തി കൂടുന്നത് അവരറിഞ്ഞു.

“സാധനങ്ങൾക്ക് ഇപ്പം പൊള്ളുന്ന വിലയാ-രേവതി എന്നാൽ കർഷകർക്കു കിട്ടുന്നതോ തുച്ഛമായ വിലയും – ഇടനിലക്കാരുടെ ചൂഷണമാണ് സഹിക്കാൻ കഴിയാത്തത് ”

ആദിയുടെ സംസാരത്തിന്റെ രീതി അവൾ ചിമ്മാതെ കാണുകയായിരുന്നു.

പ്ലസ് ടു ക്ലാസ്സിൽ അടിച്ചു പൊളിച്ചു നടന്നിരുന്ന ചെക്കനിൽ നിന്നും, എത്രയോ മാറിയിരിക്കുന്നു ആദി.

അവൾ ചിരിയോടെ അവനെ തന്നെ നോക്കി നിന്നു.

” ആദിയെ പറ്റി ഒന്നും പറഞ്ഞില്ല ”

കാറ്റിൽ ചെരിഞ്ഞ കുടയെ നേരെ പിടിച്ചു കൊണ്ട് അവൾ ആദിയെ നോക്കി.

” എന്നെ പറ്റി പറയാൻ കൂടുതലൊന്നുമില്ല രേവതി. പ്ലസ് ടു ക്ലാസ്സിൽ നിന്ന് ഇറങ്ങി പോന്നതിനു ശേഷം പിന്നെ ജീവിക്കാനുള്ള തത്രപ്പാടിലായിരുന്നു, കുറച്ചു വർഷം ഗൾഫിൽ, ഇപ്പോൾ ഇവിടെ ഒരു വർക്ക്ഷോപ്പിൽ ”

കരിപുരണ്ട ആദിയുടെ ഷർട്ടിലേക്ക് നോക്കി രേവതി.

“ഇന്നൊരു എഞ്ചിൻ പണിയാനുണ്ടായിരുന്നു. അവൻ കാത്തിരിക്കുന്നുണ്ടാവും”

കുടുതലൊന്നും പറയാതെ കുടയിൽ നിന്ന് പുറത്തിറങ്ങിയ ആദിക്കു നേരെ അവൾ വലതു കൈയിലെ കവർനീട്ടി.

അവൻ ചോദ്യഭാവത്തിൽ രേവതിയെ നോക്കി.

” ഇത്തിരി പിടയ്ക്കുന്ന മത്തിയാണ്. ആദി മീൻ വാങ്ങാതെ പോന്നപ്പോൾ വല്ലാത്ത വിഷമം തോന്നി ”

ആദി നനഞ്ഞ ചിരിയോടെ അവളിൽ നിന്നു കവർ വാങ്ങി.

” ഇപ്പോൾ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കട്ടെ?”

രേവതിയുടെ ഒഴിഞ്ഞ കഴുത്തിലേക്ക് നോക്കി പുഞ്ചിരിയോടെ ആദി ചോദിച്ചപ്പോൾ അവൾ തലയാട്ടി,

” ഈ മീൻ, കറിയാക്കി തരാൻ പറ്റോ?”

അവൾ അവന്റെ കണ്ണുകളിലേക്ക് കൺചിമ്മാതെ നോക്കി നിന്നു.

“താൽക്കാലികമായോ, അതോ സ്ഥിരമായോ?”

രേവതിയുടെ കവിളിൽ അസ്തമയ സൂര്യന്റെ നിറം പടർന്നിരുന്നപ്പോൾ.

“രണ്ടായാലും എനിക്ക് സമ്മതമാണുട്ടോ ആദീ ”

ആദി അമ്പരപ്പോടെയും സന്തോഷത്തോടെയും രേവതിയെ നോക്കി,

ഒരു സ്വപ്നത്തിലെന്നവണ്ണം അവൻ വീണ്ടും കുടക്കീഴിൽ അഭയം പ്രാപിച്ചു.

മഴതുള്ളികളെ വകഞ്ഞു മാറ്റി കൊണ്ട് ആ വെളുത്തശീലയുള്ള കുട മുന്നോട്ട് ചലിച്ചു.

“ഒരു പെണ്ണിനെ സ്നേഹിക്കാനുള്ള മനസ്സുപോലെ തന്നെ അവളെ മറക്കാതിരിക്കാനും ആദിക്ക് കഴിയും. ഒരു ജീവിതം എങ്ങിനെ മുന്നാട്ടു കൊണ്ടു പോകണമെന്നും ആദിക്ക് അറിയാം. ഇതൊക്കെ തന്നെയാണ് ഭാര്യയാകാൻ പോകുന്ന ഏതൊരു പെണ്ണും ഒരു ആണിൽ ആഗ്രഹിക്കുന്നത്

അവൻ സന്തോഷത്തോടെ രേവതിയുടെ കൈപ്പത്തി യിൽ, തന്റെ കൈപ്പത്തി കോർത്തു.

“ജീവിതത്തിനെ പറ്റി ഒരു കാഴ്ചപ്പാടുമില്ലാതെ ജീവിതം നശിപ്പിച്ച ഒരു അച്ഛന്റെ മകളായ എനിക്ക് ആദിയെ മനസ്സിലാകും, ആ കരുതൽ മനസ്സിലാകും, ആ പിശുക്കും മനസ്സിലാകും – അതൊക്കെ പോരേ ആദീ? ”

രേവതിയുടെ കണ്ണീരോടെ യുള്ള ചോദ്യം കേട്ട ആദി സന്തോഷത്തോടെ തല കുലുക്കി.

” ആദി എനിക്ക് ഒരു ഹെൽപ്പ് ചെയ്യണം -വീട് ഒന്നു വൃത്തിയാക്കി പെയിന്റ് അടിക്കാൻ ഒരാളെ വേണം;

അവൻ ചോദ്യത്തോടെ രേവതിയെ നോക്കി.

“ഇന്നലെ ഉച്ചയ്ക്ക് ആണ് ഇവിടെ എത്തിയത്. വർഷങ്ങളായി ഉപയോഗിക്കാത്ത വീടല്ലേ? നിറച്ച് പൊടിയും, മണ്ണും, ചിതലും. അമ്മയ്ക്ക് ആണെങ്കിൽ പൊടി വല്ലാത്ത അലർജ്ജിയും”

“അതൊക്കെ നമ്മൾക്ക് ശരിയാക്കാമെന്നേ’

” എൻജിൻ പണിതു കൊടുക്കേണ്ട സ്ഥലമെത്തിയോ?”

“ഇവിടെ എന്റെ ജീവിതത്തിന്റെ പുതിയ എഞ്ചിൻ പണി നടക്കുമ്പോഴാണ് വണ്ടിയുടെ എഞ്ചിൻ പണിയുടെ കാര്യം പറയുന്നത്. അത് രണ്ട് ദിവസം കഴിഞ്ഞിട്ട് നമ്മൾക്ക് ചെയ്തു കൊടുക്കാം ”

ആദി വല്ലാത്ത സന്തോഷത്തിലാണെന്ന് രേവതിയ്ക്ക് മനസ്സിലായി.

കാറ്റിനൊപ്പം വന്ന മഴത്തുള്ളികൾ അവരെ നനച്ചു പോയി.

“എനിക്ക് ആദിയുടെ വീട് ഒന്നു കാണണമെന്നുണ്ട് ”

രേവതി ലജ്ജയോടെ ആദിയെ നോക്കി.

“എന്തായാലും ഞാൻ വരേണ്ട വീടല്ലേ?”

” ഉറപ്പാണോ?”

ആദിയുടെ ചോദ്യത്തിന് അവൾ പ്രേമപൂർവ്വം തലയാട്ടി.

“മരിക്കുവോളം മായാത്ത ഉറപ്പ് ”

മഴയിലൂടെ കുറച്ചു ദൂരം നടന്ന അവൻ വലിയൊരു ഗേറ്റിന്റെ മുന്നിൻ നിശ്ചലനായി.

കൈയിലെ റിമോട്ട് ഓൺ ചെയ്തതും, ആഗേറ്റ് ഒരു വശത്തേക്ക് നീങ്ങി.

അമ്പരപ്പോടെ നിൽക്കുന്ന രേവതിയെയും പിടിച്ച് അകത്തേക്ക് നടന്നു ആദി.

ടൈൽസിൽ വീണ് ചിതറുന്ന മഴതുള്ളികൾക്കിടയിലൂടെ, ഇരുവശത്തും പൂത്തു നിൽക്കുന്ന ചെടികൾക്കിടയിലൂടെ ഒരു സ്വപ്നാടകയെ പോലെ അവൾ നടന്നു.

” ആദി”

ഒരു അമ്പരപ്പോടെ അവൾ ആദിയെ നോക്കി.

” ഇത് തന്നെയാണ് ഞാൻ.ഇങ്ങിനെയൊക്കെ തന്നെയാണ് ഞാൻ ”

അവൾ വായും പൊളിച്ച് അവനെ നോക്കി നിന്നു.

” ഇതൊക്കെ എന്നും നമ്മുടെ കൂടെ ഉണ്ടാവില്ലായെന്ന തിരിച്ചറിവിൽ, മണ്ണിൽ ചവിട്ടിനിന്നു ജീവിക്കുന്നവൻ

ഒരു പ്രഭാതത്തിൽ ഇതൊക്കെ നഷ്ടപ്പെട്ടാലും, ഈ മണ്ണിൽ കാലൂന്നി ജീവിക്കുമെന്ന് ആത്മവിശ്വാസമുള്ളവൻ!”

അതുകൊണ്ടൊക്കെ തന്നെയാണ് ഞാൻ ഇങ്ങിനെ സാധാരണ മനുഷ്യനായി ജീവിച്ചു പോകുന്നതും ”

വലിയ വാതിൽ തുറന്നു കൊണ്ട് അവൻ, വീടിനകത്തേക്ക് അവളെ കൈപ്പിടിച്ചു നടത്തി.

” രേവതിയുടെ അച്ഛനെ പോലെ എത്ര പേർ ആണ് സ്വപ്ന ലോകത്ത് നിന്ന് വീണ്, ആത്മഹത്യയിൽ അഭയം പ്രാപിച്ചിരിക്കുന്നത് ”

“അതൊക്കെ മണ്ണിൽ ചവിട്ടി നിന്നു സാധാരണ മനുഷ്യനായി ജീവിക്കാത്തതു കൊണ്ടാണ്

അവൻ കിച്ചനിൽ കയറി ചായയിട്ട് അവൾക്കു കൊടുത്തു.

“മണ്ണിൽ ചവിട്ടി നിൽക്കുന്ന ഒരുവനും ഒരു കൊടുങ്കാറ്റിലും കടപുഴകില്ല സ്വപ്ന ലോകത്ത് സഞ്ചരിക്കുന്ന ഒരുവൻ, ഒരു തൂവൽ കൊഴിഞ്ഞാൽ മതി അതോടെ നിലംപതിക്കും ”

ആദിയുടെ മുന്നിൽ ഒരു ശിഷ്യയെ പോലെ ഇരുന്നു കേൾക്കുകയായിരുന്നു രേവതി,

താൻ ഇന്നേവരെ പഠിക്കാത്ത വിഷയത്തെ കുറിച്ച് മനോഹരമായി ക്ലാസ്സ് എടുക്കുന്നുണ്ട് ആദി.

ചുമരിൽ തൂക്കിയിട്ട ഫോട്ടോയിലെ സ്ത്രീയെയും പുരുഷനെയും നോക്കി അവൾ ഒരു മാത്ര നിന്നു.

“നിനക്ക് തുണക്ക് സുന്ദരിയായ രേവതിക്കുട്ടി വരുമെന്നും പറഞ്ഞ് അവർ നേരത്തെ പോയി ”

ആദിയുടെ കണ്ണ് നിറഞ്ഞത് കണ്ട അവൾ അവനരികിലേക്ക് നടന്നു. ആ മുഖം കൈകുമ്പിളിൽ കോരിയെടുത്ത്, ആ നെറ്റിയിൽ ചുണ്ടമർത്തി.

രേവതിയുടെ സന്തോഷാശ്രുക്കൾ വീണ് അവന്റെ മുഖം നനയുമ്പോൾ, പുറത്ത് മഴതുള്ളികളിൽ നൃത്തം വെക്കുകയായിരുന്ന വൃക്ഷലതാദികൾ.

രചന: സന്തോഷ്‌ അപ്പുക്കുട്ടൻ

Categories
Uncategorized

കുട്ടികൾ ഉറങ്ങിയതിനു ശേഷമാണ് ഞാനും കണ്ണേട്ടനും ആഹാരം കഴിക്കാനിരുന്നത്…

രചന: Nimisha Chandrika Thilakan

ക്ഷീണിച്ചവശനായാണ് കണ്ണേട്ടൻ പണി കഴിഞ്ഞെത്തിയത്.കയ്യിലുരുന്ന ബാഗ് വാങ്ങിച്ചു വെച്ച് കുടിക്കാൻ ചായ എടുത്ത നേരം കണ്ണേട്ടൻ എന്നെ തടഞ്ഞു.

“ചായ ഇപ്പോൾ എടുക്കേണ്ട ദേവി.. നീയെനിക്ക് കുളിക്കാൻ കുറച്ചു വെള്ളം അടുപ്പത്ത് വെക്ക്.. ഇന്ന് മെയിൻ വാർക്ക ആയത് കൊണ്ട് നല്ല പണിയുണ്ടായിരുന്നു. ”

മുക്കിയും മൂളിയുമുള്ള കണ്ണേട്ടന്റെ സംസാരത്തിൽ നിന്നെനിക് വ്യക്തമായിരുന്നു ശരീരം അനക്കാൻ വയ്യാത്ത വിധം വേദനയുണ്ടെന്ന്.

വെള്ളം ചൂടാക്കി കുളിക്കാൻ കൊണ്ട് വെച്ചതിന് ശേഷമാണ് ഞാൻ ചെന്ന് കണ്ണേട്ടനെ വിളിച്ചത്. വേച്ചു വേച്ചുള്ള നടത്തം കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു.

കുളി കഴിഞ്ഞെത്തിയതും ബാഗിൽ കരുതിയിരുന്ന പലഹാര പൊതി മക്കൾക്ക് നേരെ നീട്ടിക്കൊണ്ട് കണ്ണേട്ടൻ അവരുടെ ലോകത്തിൽ മുഴുകി. കണ്ണേട്ടൻ കൊടുത്ത പലഹാരങ്ങൾ ആസ്വദിച്ചു കഴിക്കുന്ന അവർ അറിയുന്നുണ്ടോ അച്ഛൻ സഹിക്കുന്ന വേദനയുടെ ആഴം..?

കുട്ടികൾ ഉറങ്ങിയതിനു ശേഷമാണ് ഞാനും കണ്ണേട്ടനും ആഹാരം കഴിക്കാനിരുന്നത്… സാധാരണ ഓരോ ഉരുളയും ഉരുട്ടി താളത്തിൽ ആസ്വദിച്ചു കഴിക്കാറുള്ള കണ്ണേട്ടൻ ഇക്കുറി കൈയിൽ ഭക്ഷണം ആവുന്നതിന് മുന്നേ തന്നെ വായിലേക്ക് വെക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഇടയ്ക്കിടക്ക് കൈ കുടയുന്നത് കണ്ടപ്പോൾ ആഹാരത്തിന്റെ ചൂട് കരണമാണെന്നാണ് കരുതിയത്… പക്ഷെ ചൂടാറാനുള്ള സമയം എടുത്തിട്ടും ഇതാവർത്തിച്ചപ്പോഴാണ് ഞാൻ ഉള്ളം കൈ പിടിച്ചു വലിച്ചു നോക്കിയത്.

സത്യത്തിൽ ആ കാഴ്ച കണ്ട് ഇത്ര നേരം കഴിച്ച ആഹാരമത്രയും ഒരു നിമിഷം കൊണ്ട് ദഹിച്ചു ഇല്ലാതായ പോലെ തോന്നി.. സിമെന്റ് കൊണ്ട് പൊള്ളി കയ്യിലെ തൊലിയെല്ലാം അടർന്നു പോയിരിക്കുന്നു.. എന്നിൽ നിന്നത് മറച്ചു വെച്ച് ആഹാരം കഴിക്കാൻ മുതിർന്നപ്പോൾ കൈ നീറിയിട്ടാണ് പാവം ഇടയ്ക്കിടെ കൈ കുടഞ്ഞു കൊണ്ടിരുന്നത്.

ഓടിപോയി ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് കൊണ്ട് വന്ന് ഞാൻ കണ്ണേട്ടന്റെ കൈ അതിൽ മുക്കി പിടിച്ചു.. കണ്ണുകൾ നിറഞ്ഞു തുളുമ്പി വന്നെങ്കിലും എനിക്കപ്പോൾ എന്റെ അച്ഛനെയാണ് ഓർമ വന്നത്.. തേഞ്ഞ ഒരു ചെരുപ്പുമിട്ട് പണി കഴിഞ്ഞ് തളർന്നു കയറി വരുന്ന അച്ഛന്റെ വേദനകളെ കുറിച്ച് ഒരിക്കൽ പോലും അന്ന് ചിന്തിച്ചിട്ടില്ല. അച്ഛന്റെ വേദനകളൊന്നും മരിക്കുവോളം പാവം ഞങ്ങളെ അറിയിച്ചിട്ടുമില്ല. കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി ജീവിച്ച മെലിഞ്ഞുണങ്ങിയ ആ ആത്മാവിനെ ഓർക്കുമ്പോൾ ഇപ്പോൾ നെഞ്ച് പിടയുന്നുണ്ട്.

“എന്തിനാ കണ്ണേട്ടാ ഈ പണിക്ക് തന്നെ വീണ്ടും പോണേ… പൈസ കുറഞ്ഞാലും കൊഴപ്പമില്ല വേറെ എന്തേലും പണി നോക്കിയാൽ മതി… മക്കളെ കെട്ടിച്ചു വിടാറൊന്നുമായില്ലല്ലോ.. പിന്നെന്തിനാ ഇങ്ങനെ വേവലാതി കാണിക്കണേ… എനിക്കും പിള്ളേർക്കും കണ്ണേട്ടൻ മാത്രമേയുള്ളു അതോർമ വേണം”

ഞാൻ വാരി കൊടുക്കുന്ന ഓരോ ഉരുള ചോറും ആർത്തിയോടെ കഴിക്കുമ്പോൾ കണ്ണേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു.

“ഏത് ജോലിക്കായാലും അതിന്റെതായ കഷ്ടപ്പാടുകൾ കാണും ദേവി.. അവസാന ദിവസം മാത്രമല്ലെ ഇങ്ങനെ കഷ്ടപാടുള്ളൂ.. മെയിൻ വാർക്ക കഴിഞ്ഞാൽ ഒരു കുപ്പി വാങ്ങിച്ചടിക്കുന്നത് പണി സൈറ്റിൽ പതിവാ… അതങ്ങ് പിടിപ്പിച്ചാൽ മേല് വേദനയൊന്നും അറിയില്ലെന്ന അവർ പറയാറ്.. ഞാൻ കഴിക്കാറില്ലെങ്കിലും മദ്യം തരുന്ന ലഹരിയേക്കാൾ വലുതല്ലേ നിന്റെം മക്കളുടേം സ്നേഹം… ഒരു കുഞ്ഞിനെ പോലെ എന്നെ സംരക്ഷിക്കാൻ നിന്റെ കൈകൾ ഉള്ളപ്പോൾ പിന്നെ ഞാനെന്തിനാടി പെണ്ണെ പേടിക്കുന്നത്.. ”

പിന്നെ ഞാനൊന്നും പറഞ്ഞില്ല. വയറു നിറയുവോളം കണ്ണേട്ടൻ കഴിക്കുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു.

(പുരുഷന്മാർ തന്റെ വിഷമങ്ങൾ അത്രയും ഉള്ളിലൊതുക്കാറാണ് പതിവ്… അത്രമേൽ അസഹനീയമായ ദുഃഖങ്ങൾ മാത്രമേ അവർ മറ്റൊരാളെ അറിയിക്കാറുള്ളൂ അതും പരിഹാരം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം. ഭാരമിറക്കി വെക്കാൻ തന്റെ ദുഃഖങ്ങൾ മറ്റുള്ളവരോട് അവർ പങ്ക് വെക്കാറില്ല… എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ??? 😊)

രചന: Nimisha Chandrika Thilakan

Categories
Uncategorized

പാലുമായി എന്റെ പുറകെ വന്ന രേവതി മുറിയിലേക്കൊന്നു പാളി നോക്കിയ ശേഷം എന്നോട് ചോദിച്ചു…

രചന: അച്ചു വിപിൻ

സിനിമയിൽ കാണുന്ന മോനോഹരമായ മണിയറകൾ പോലെ ഒരെണ്ണം എന്റെ കല്യാണത്തിനും ഒരുക്കണം എന്നുള്ളത് പണ്ട് തൊട്ടേ ഉള്ളൊരു മോഹമായിരുന്നു..പതിമൂന്നു വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പോകുന്ന ആവേശത്തിലായിരുന്നു ഞാൻ അതുകൊണ്ട് തന്നെ കല്യാണം അടക്കം എല്ലാ കാര്യങ്ങളും ഏറ്റവും ഭംഗിയായി തന്നെ ചെയ്യണം എന്നുള്ള വാശിയായിരുന്നു മനസ്സിൽ..

വിവാഹ ശേഷം മണിയറ ഒരുക്കാമെന്നു പെങ്ങടെ ഭർത്താവു പറഞ്ഞെങ്കിലും അത് വേണ്ടെന്നു പറഞ്ഞു ഞാൻ അടുത്ത ചങ്കുകളെ തന്നെ ആ ചുമതല ഏൽപ്പിച്ചു.. അവർക്കാണെങ്കിൽ ഇതൊക്കെ സെറ്റ് ചെയ്തു നല്ല പരിചയവുമുണ്ട്..

റൂം സെറ്റ് ചെയ്യാൻ ആവശ്യമായ പൂവ് മറ്റു സാധനങ്ങൾക്കുള്ള കാശും അവന്മാരെ ഏൽപ്പിക്കുമ്പോൾ ചെറുതായി ഒരു ലൈറ്റ് അറേഞ്ച്മെന്റസ് കൂടി ചെയ്തേക്കണേ എന്നും കൂടി ഞാൻ ഓർമിപ്പിച്ചു…ഓക്കേ അളിയാ അതൊക്കെ ഞങ്ങൾ ഏറ്റെന്നു ഒരേ സ്വരത്തിൽ അവര് പറയുമ്പോൾ “വരാൻ ഉള്ളത് പാണ്ടിലോറി വിളിച്ചാണെങ്കിലും വരുമെന്ന് അപ്പൊ ഞാൻ ഓർത്തില്ല”..

*********

കല്യാണം കഴിഞ്ഞു രേവതിയുമായി ഞാൻ വീട്ടിലെത്തി…മണിയറയുടെ സസ്പെൻസ് നിലനിർത്തുന്നതിനായി അവന്മാർ എന്നെ മുറിയിലേക്ക് കയറ്റിയില്ല..താഴത്തെ മുറിയിൽ പോയി ഞാനും അവളും ഫ്രഷ് ആയി വന്നു ബാക്കി ഉള്ള ചടങ്ങുകൾക്കായി ഹാളിൽ തന്നെ ഇരുന്നു..

ഡാ സുധീഷേ നല്ല അസ്സല് കുട്ടി എന്ന് ഷാരോത്തെ മാലതിവല്യമ്മ പറയണ കേട്ടപ്പോ ശരിക്കും എനിക്ക് കുളിരു കോരിപ്പോയി..

ബന്ധുക്കളായ അമ്മായിമാരും വല്യമ്മമാരും ആവട്ടെ അവൾക്കെത്ര സ്വർണമുണ്ടെന്നു അളക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു…ഈ സ്ത്രീകളുടെ ഒരു കാര്യം…

വന്നവരൊക്കെ ഓരോരുത്തരായി പിരിഞ്ഞു പോയി…ഒടുക്കം ചുരുക്കം ചില ബന്ധുക്കൾ മാത്രം അവശേഷിച്ചു…

രാത്രിയിലെ ചോറൂണ് കഴിഞ്ഞു, പന്തല് പണിക്കാരുടെ കാശ് കൊടുത്തു ഞാൻ ഹാളിലേക്ക് ചെന്നു,അവിടെ ആണെങ്കി ഒരു പൂരത്തിനുള്ള ആളുണ്ട്..എന്റെ തല അവിടെ കണ്ടതും അമ്മയുടെ മൂത്തമ്മാവൻ എന്നെ വട്ടം പിടിച്ചു കസേരയിൽ കൊണ്ടിരുത്തി അങ്ങേരുടെ ആയ കാലത്തെ സാഹസങ്ങൾ വിളമ്പിക്കൊണ്ടിരുന്നു… ഞാൻ ഇടയ്ക്കിടയ്ക്ക് രേവതിയെ ഒളിഞ്ഞു നോക്കി…

എന്റെ കല്യാണം കഴിഞ്ഞതാണെന്ന ചിന്ത വീട്ടിൽ ഒരാൾക്കുമില്ല മണി പതിനൊന്നായി ഇവിടാർക്കും ഉറക്കമില്ലേ ആവോ ഞാൻ മനസ്സിൽ ഓർത്തു..

എന്റെ മുഖത്തെ വെപ്രാളം കണ്ടിട്ടാകണം ഇളയ അമ്മാവൻ എല്ലാരും കേൾക്കെ ഉറക്കെ പറഞ്ഞു ആ രാത്രിയായി ഇനിയൊക്കെ നാളെ പിള്ളേർക്ക് ക്ഷീണം കാണും അവര് കിടന്നോട്ടെ ഞാൻ അമ്മാവന്റെ നേരെയൊന്നു ഓക്ലക്കണ്ണിട്ടു നോക്കി ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്നർത്ഥത്തിൽ അമ്മാവൻ എന്നെയും നോക്കി….

വേഗം വരണം എന്ന് ഞാൻ രേവതിയെ കണ്ണ് കൊണ്ടു ആംഗ്യം കാണിച്ച ശേഷം മുകളിലേക്കു കയറിപ്പോയി…

എന്നാലും അവന്മാർ എന്താണാവോ മുറിയിൽ ചെയ്തിട്ടുണ്ടാകുക എന്നോർത്തപ്പോ ആകെ ത്രില്ലടിച്ചു പോയി..ഇന്നു തകർക്കും എന്ന് ഉള്ളിൽ പറഞ്ഞു കൊണ്ടു ഞാൻ വാതിൽ മലർക്കെ അങ്ങ് തുറന്നു..

മുറിക്കുള്ളിലെ കാഴ്ച കണ്ടെന്റെ കണ്ണടിച്ചു പോയി… പച്ച,മഞ്ഞ,ഓറഞ്ച്,നീല നിറത്തിൽ ഉള്ള ബൾബുകൾ ചുമരിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഫിറ്റ്‌ ചെയ്തിരിക്കുന്നു അതാണെങ്കിൽ കെടുകയും തെളിയുകയും ഒക്കെ ചെയ്യുന്നുണ്ട്..

പാലുമായി എന്റെ പുറകെ വന്ന രേവതി മുറിയിലേക്കൊന്നു പാളി നോക്കിയ ശേഷം എന്നോട് ചോദിച്ചു എന്തുവാ ചേട്ടായി ഇത് “ജോസ് പ്രകാശിന്റെ കൊള്ള സങ്കേതമോ”?

അവള് പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി.. റാണി പത്മിനിയുടെ കാബറെയും പുകക്കുഴലുമായി ജോസ് പ്രകാശിന്റെ ഗുണ്ടകളുടെയും കുറവ് മാത്രമേ അതിനകത്തുള്ളെന്നു ഞാൻ മനസ്സിൽ ഓർത്തു…

അത് പിന്നെ അങ്ങനെ ഒക്കെ തോന്നുമെങ്കിലും ഇത് അതല്ലട്ടൊ വേറെ എന്തോ ആണ് അവരുദ്ധേശിച്ചത്,ഇത് ഒരു വെറൈറ്റിക്കു വേണ്ടി ചെയ്തത ലൈറ്റ് ഇഷ്ടായില്ലെങ്കി അതങ്ങു ഓഫ് ചെയ്തേക്കാം..ഞാൻ പോയി ലൈറ്റ് ഓഫ് ചെയ്തു മുറിയിലെ ട്യൂബിട്ടു…

പന്ന തെണ്ടികളെ വെച്ചിട്ടുണ്ട് ഒക്കേത്തിനും, എന്ന് ഞാൻ സ്വയം പറഞ്ഞു..

അവള് പാലു കൊണ്ടു ടേബിളിൽ വെച്ച ശേഷം എന്റെ നേരെ തന്നെ നോക്കി നിന്നു..

ഓ ഇങ്ങനെ നോക്കിക്കൊല്ലാതെ നീയാ വാതിലിങ്ങടച്ചിങ്ങു വാ മോളെ എന്റെ ക്ഷമയൊക്കെ പോയി എന്ന് പറഞ്ഞു കൊണ്ടു ഞാൻ കട്ടിലിലേക്ക് ആവശേത്തോടെ ചാടിയിരുന്നു…

അയ്യോ എന്റെ “കുണ്ടി”

ഇരുന്നതിനേക്കാൾ സ്പീഡിൽ ഞാൻ ചാടിയെണീറ്റു പോയി…വേദനയെടുത്ത പിന്നാമ്പുറം തിരുമ്മിയ ശേഷം എന്താണ് കുത്തിക്കയറിയത് എന്നറിയാൻ ഇരുന്ന ഭാഗത്തേക്ക് ഞാൻ വെറുതെ ഒന്ന് നോക്കി,മെത്ത അലങ്കരിക്കാൻ കട്ടിലിൽ വിതറിയ റോസാപ്പൂവിന്റെ കൂട്ടത്തിൽ ഒരു റോസാപൂവ് മുഴുവൻ മുള്ളു സഹിതം അങ്ങനെ തന്നെ ഇട്ടിരിക്കുന്നു തെണ്ടികൾ…

ദൈവമേ ഏതുനേരത്താണാവോ എനിക്കിതിനൊക്കെ തോന്നിയത്….

അയ്യോ എന്തേലും പറ്റിയോ വേദന ഇണ്ടോ അവൾ എന്റെ അടുത്തേക്കോടി വന്നു ..

ഏയ്‌ ഒന്നും പറ്റിയില്ല മുള്ളു തറച്ചപ്പോ കുണ്ടിക്ക് നല്ല സുഖം ഇണ്ടേ..ഞാൻ അവളുടെ നേരെയൊന്ന് നോക്കി..

അവൾ മുഖം പൊത്തിച്ചിരിച്ചു..

നീ എന്തിനാ ചിരിക്കുന്നെ കുണ്ടിക്ക് കുണ്ടി എന്നല്ലാതെ “ദിവാകരൻ”എന്ന് പറയാൻ പറ്റോ?

എനിക്കൊന്നും പറ്റിയില്ല പൊന്നെ സമയം കളയാതെ നീയാ പാലിങ്ങെടുക്ക് എന്നിട്ടിവിടെ വന്നിരിക്കു…

അവളെന്റെ അരികിൽ വന്നിരുന്നു..അങ്ങനെ പകുതി പാൽ ഞാൻ കുടിച്ച ശേഷം പകുതി അവളും കുടിച്ചു..

ഞാൻ കട്ടിലിലേക്ക് കിടന്നു…

വാടി എന്റെ അടുത്ത് വന്നു കിടക്ക് ഈയൊരു നിമിഷം നമ്മൾ എത്ര കൊതിച്ചതാ..

അവൾ എന്റെ അരികിലേക്ക് ചേർന്നു കിടന്നു..

എന്നാലും നമ്മടെ കല്യാണം ഇങ്ങനെ ഒക്കെ നടക്കുമെന്ന് സ്വപ്നം വിചാരിച്ചില്ല ഞാൻ…. എല്ലാരും പറഞ്ഞു നീ നല്ല കുട്ടിയാണെന്ന് പക്ഷെ ആ വടക്കേലെ ഭവാനിത്തള്ള മാത്രം നിന്റെ മൂക്ക് കൊള്ളില്ലെന്നൊരു കുറ്റം കഷ്ടപ്പെട്ട് കണ്ടെത്തി പറഞ്ഞു… ഹോ എന്താ തള്ളേടെ കണ്ണ് കടി…..

കണ്ണുകടിയുടെ കാര്യം പറഞ്ഞപ്പഴാ ഒരു കാര്യം ഓർത്തെ എന്നെ എന്തോ പിടിച്ചു കടിച്ചു നിന്നെ എന്തെങ്കിലും പിടിച്ചു കടിക്കണ്ടോ എനിക്കാകെ ചൊറിയുന്ന പോലെ തോന്നണു, ഞാൻ അവളുടെ മുഖത്തേക്കൊന്നു നോക്കി..

ആഹ അപ്പൊ ചേട്ടായിക്കും തോന്നണ്ടോ? അപ്പൊ അത് നമ്മടെ വെറും തോന്നലല്ല ട്ടൊ…എന്നെയും കടിക്കുന്നുണ്ട്..

ഞങ്ങൾ രണ്ടാളും ബെഡിൽ നിന്നുമെണീറ്റു പൂ കിടന്ന ഭാഗം കൈകൊണ്ടു മെല്ലെ വകഞ്ഞു മാറ്റി…. നോക്കുമ്പോൾ എന്താ ബെഡിൽ നിറയെ ഉറുമ്പുകൾ, കൂട്ടത്തിൽ ആരൊ അവിടിരുന്നു ഡയറി മിൽക്ക് തിന്നിട്ടു അതിന്റെ ഒരു കഷ്ണം ബെഡിൽ ഇട്ടിരിക്കുന്നു…

തെണ്ടികളെ എന്നോടീ ചതി വേണ്ടായിരുന്നു.. ഇനിപ്പോ എന്ത് ചെയ്യും ഞാൻ അവളോട്‌ ചോദിച്ചു..

ചേട്ടായി അലമാരയിൽ വേറെ ഷീറ്റ് ഉണ്ടെങ്കി അതെടുക്കു ഇത് മാറ്റി നമുക്കത് വിരിക്കാം..

അവള് ബെഡ് ഷീറ്റ് മാറ്റി വേറെ ഒരെണ്ണം വിരിച്ചുകൊണ്ടിരുന്നപ്പോഴാണ് കൂട്ടുകാരന്റെ ഫോൺ വന്നത് അളിയാ നിന്റെ റൂമിൽ അനൂപിന്റെ ഫോൺ എങ്ങാനും ഉണ്ടോന്നു പറ്റുമെങ്കി ഒന്ന് നോക്കണേ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആണ് അവിടെ കയറുന്നത് വരെ അവന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നെന്നാണ് പറയുന്നത് അവൻ ആണെങ്കിൽ ആകെ വെള്ളമാണ് എവിടെ വെച്ചെന്നു ആശാന് ഒരോർമയുമില്ല…

അതൊക്കെ പോട്ടെ മുറിയെങ്ങനെ ഉണ്ട് അടിപൊളിയല്ലേ? എന്റളിയാ ഞങ്ങള് കുറെ കഷ്ടപ്പെട്ടു ചെയ്തത… നീയെന്താ ഒന്നും മിണ്ടാത്തത്? അവൻ ചോദിച്ചു…

നാളെ ഒന്ന് നേരം വെളുക്കട്ടെടാ അഭിപ്രായം ഒക്കെ ഞാൻ നേരിട്ടു പറയാം അതുപോരെ ഞാൻ പല്ലിറുമ്മി… ഓക്കേ എന്ന് പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തു…

ചേട്ടായി ഷീറ്റു വിരിച്ചു… വാ വന്നു കിടക്ക്…

ഞാൻ അവളുടെ അടുത്ത് പോയി കിടന്നു… എന്തിനാ ആവശ്യമില്ലാത്ത പണിക്കൊക്കെ പോയത് അവളെന്റെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു…

അതേ ഒന്നും വേണ്ടായിരുന്നു ഇനിപ്പോ പറഞ്ഞിട്ട് കാര്യമില്ല..ഞാൻ അവളെ ചേർത്തു പിടിച്ചു..

അതേയ് ആ AC ഓഫ് ചെയ്തു ഫാൻ ഇടാമോ എനിക്ക് ചെറിയ ഒരു തൊണ്ട വേദന തണുപ്പടിച്ചാൽ രാവിലെ ആകുമ്പഴേഴും ചുമ വരും..

ആയിക്കോട്ടെ…

കട്ടിലിൽ കിടന്നു കൊണ്ടു തന്നെ ഞാൻ സൈഡിൽ ഉള്ള ഫാനിന്റെ സ്വിച്ച് അമർത്തി…

ഫാൻ കറങ്ങിയതും അതിന്റെ മുകളിൽ നിന്നും കുറച്ചു റോസാപ്പൂ ഇതൾ പറന്നു മുറിക്കുള്ളിൽ വീണു.. ആഹ എത്ര മനോഹരം ഇതെങ്കിലും അവന്മാർ ഭംഗിയായി ചെയ്തല്ലോ നന്നായി ഞാൻ മനസ്സിൽ ഓർത്തു…

ഫാനിന്റെ സ്പീഡ് കൂടിയതും മുകളിൽ നിന്നും കനമുള്ള എന്തോ കറുത്ത സാധനം രേവതിയുടെ മുഖത്തേക്ക് വീണു .. അയ്യോ എന്നവൾ അറിയാതെ പറഞ്ഞു പോയി..

അവളുടെ ഒച്ചകേട്ടു ഞാൻ ചാടിയെണീറ്റു… എന്താ താഴെ വീണത്..

അവൾ എന്റെ നേരെ കയ്യുയർത്തി..ഫാനിന്റെ മുകളിൽ റോസാപ്പൂ ഇതൾ സെറ്റ് ചെയ്തതിന്റെ കൂടെ അനൂപിന്റെ മൊബൈൽ കൂടി വെച്ചേക്കുന്നു ഫാൻ കറങ്ങിയപ്പോ മൊബൈൽ താഴെ വീണു.. അവളതെന്നെ കാണിച്ചു തന്നു… ആ തെണ്ടി പൂവ് സെറ്റ് ചെയ്തതിനിടക്ക് അവിടെ വെച്ചതാകും എന്നിട്ട് ഫോണും തപ്പി നടക്കുന്നു നാറി….

അയ്യോ ചുണ്ട് മുറിഞ്ഞല്ലോ ഞാൻ വെപ്രാളത്തോടെ പറഞ്ഞു…

ഞാനെന്റെ മുണ്ടിന്റെ അറ്റം കൊണ്ടവളുടെ മുറിവൊപ്പി..അവളുടെ കണ്ണ് നിറഞ്ഞിരുന്നു എനിക്ക് കുഴപ്പൊന്നും ഇല്ല..

സാരോല്ല പോട്ടെ നീയിങ്ങു നീങ്ങി കിടക്കെടി…അധികം ഒന്നും പറ്റിയില്ലല്ലോ..

ഇനി എന്നാ പറ്റാൻ ആണ് കാത്തിരുന്ന ദിവസം കുളമായില്ലെ.. ചേട്ടായി കിടന്നോ ഇന്നിനി ശരിയാവില്ല എനിക്ക് നല്ല ദേഷ്യം വരണ്ട്…അവള് കൂടുതൽ ഒന്നും പറയാൻ നിക്കാതെ സൈഡ് തിരിഞ്ഞങ്ങു കിടന്നു…

മണിയറ,മുല്ലപ്പൂ മിന്നുന്ന ലൈറ്റുകൾ ഹോ എന്തൊക്കെയായിരുന്നു പുല്ല് ഒന്നും വേണ്ടായിരുന്നു….

അങ്ങനെ സ്വപ്നം എന്റെ കണ്ട എന്റെ “ആദ്യരാത്രി” ഖുദാ ഗവ…

രാവിലെ വളരെ വൈകിയാണ് ഞാൻ എണീറ്റത്..കണ്ണുതിരുമ്മി നോക്കുമ്പോൾ അവളവിടെ ഇല്ല താഴേക്കു പോയി കാണും എന്ന് ഞാൻ മനസ്സിൽ ഓർത്തു.. ഞാനും വേഗം ഒന്ന് ഫ്രഷ് ആയി താഴേക്കു ചെന്നു..

എന്നെ കണ്ടതും ഇളയമ്മാവനും അമ്മായിയും ആക്കിയൊരു ചിരി ചിരിച്ചു..ഒന്നും നടന്നില്ല കിളവ എന്ന് അമ്മാവന്റെ നേരെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു…

അടുക്കളയിലേക്കു പോകാൻ തുടങ്ങിയതും മൂത്ത പെങ്ങടെ അളിയൻ എന്നെ പിടിച്ചു നിർത്തി എന്റെ ചെവിയിൽ വന്നു പറഞ്ഞു എന്നാലും എന്റളിയ ഇത്രേം ആക്രാന്തം പാടില്ല…

ആക്രാന്തമോ?അളിയനെന്താ ഈ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല…

ഓ ഒന്നും മനസ്സിലാകാത്ത പോലെ നീ അഭിനയിക്കല്ലേ.. ആ കൊച്ചിന്റെ ചുണ്ട് പൊട്ടി നീര് വെച്ചിട്ടുണ്ടല്ലോ നീയറിയാണ്ടെങ്ങന അത് സംഭവിക്കുന്നെ? തല്ക്കാലം അമ്മേടെ മുന്നിലേക്ക്‌ ഇപ്പൊ പോകണ്ട…

അതുപിന്നെ അളിയാ ഫാനിന്റെ മോളിന്നു റോസാപ്പൂ അല്ല മൊബൈല്….

നീ കൂടുതൽ പറഞ്ഞു ചളമാക്കണ്ട..എനിക്കെല്ലാം മനസ്സിലായി ഇതൊക്കെ കഴിഞ്ഞ ഞാനും വന്നത്.. നിന്റെ കൂട്ടുകാര് വന്നു പുറത്തു നിക്കുന്നുണ്ട് എന്തോ അത്യാവശ്യത്തിനാണ് നീ വേഗം അങ്ങോട്ട്‌ ചെല്ല്…

കാര്യമെന്തെന്നറിയാൻ ഞാൻ പുറത്തേക്കു ചെന്നു…

അളിയാ എന്റെ മൊബൈല് കിട്ടിയോ?എന്നെ കണ്ടതും അനൂപെന്റെ അടുത്തേക്ക് നീങ്ങി വന്നു…

കിട്ടിയെടാ കിട്ടി കയ്യോടെ തന്നെ തന്നേക്കാം..ഫാനിന്റെ മോളിലോന്നാടാ നാറി മൊബൈല് കൊണ്ടു വെക്കുന്നത് എന്ന് പറഞ്ഞു കൊണ്ടവന്റെ മോന്ത നോക്കി ഒന്ന് ഞാൻ കൊടുത്തു…

അവൻ കവിളൊന്നു തിരുമ്മി…എന്റെ മുഖത്തേക്ക് ചമ്മലോടെ നോക്കിക്കൊണ്ടവൻ പറഞ്ഞു അതളിയ പൂവ് സെറ്റ് ചെയ്തപ്പോൾ അറിയാതെ ഒരു കൈയബദ്ധം…

ഇതിലും ഭേദം എല്ലാർക്കും എന്നെ അങ്ങ് കൊല്ലാരുന്നില്ലേ…ഇങ്ങനെയാണോടാ തെണ്ടികളെ മുറി സെറ്റ് ചെയ്യുന്നത്..

അത് പിന്നെ കുറച്ചലങ്കാരത്തിന് വേണ്ടി ചെയ്തെന്നെ ഉള്ളൂ ..എന്താ പൊളിച്ചില്ലേ?

ഇതാണോടാ ചെറ്റകളെ അലങ്കാരം ഇതിനു അലങ്കാരം എന്നല്ല അലങ്കോലം എന്നാണ് പറയേണ്ടത്..

അത് പിന്നെ ഞങ്ങള് ഇച്ചിരി വെറൈറ്റി ഉദ്ദേശിച്ചു ചെയ്തത നിനക്കിഷ്ടായില്ലെങ്കി അതങ്ങു വിട്ടു കള…

വെറൈറ്റി ആണത്രേ വെറൈറ്റി… എനിക്ക് നന്നായി ഇഷ്ടപ്പെട്ടു,ബോധിച്ചു,തൃപ്തിയായി…ഇതിലും കൂടുതൽ ഇനി ഒന്നുമെനിക്ക് വരാനില്ല…

അപ്പൊ ശരിയളിയാ, ഇന്നു വൈകിട്ടത്തെ പാർട്ടിക്ക് ഞങ്ങളിത്തിരി വൈകിയേ വരൂ..ആ വെളുത്തേടത്തു രാമൻ ചേട്ടന്റെ മോന്റെ കല്യാണമാ ഇന്നു ആ ചെറുക്കന്റെ റൂം കൂടി സെറ്റ് ചെയ്യാനുണ്ട് ഞങ്ങള് അങ്ങോട്ടേക്ക് പോകുവാ.. പോണ വഴി മാരാത്തെ രമണിച്ചേച്ചീടെ വീട്ടീന്ന് കടയോടെ രണ്ടു വാഴയും പറിക്കണം കുറച്ചു വെറൈറ്റി വേണന്നവൻ പറഞ്ഞിട്ടുണ്ട്.സംസാരിച്ചു നിക്കാൻ സമയം ഇല്ല അപ്പൊ നിന്റെ കാര്യങ്ങള് നടക്കട്ടെ…വൈകിട്ട് കാണാം എന്ന് പറഞ്ഞവർ യാത്ര പറഞ്ഞു പോയി…

അവര് പോണതും നോക്കി ഞാൻ അവിടെ തന്നെ നിന്നു എന്നാലും മണിയറയിൽ എന്തിനാ ഇപ്പൊ “വാഴ” എന്ന് ഞാൻ ഓർക്കായ്കയില്ല എന്ത് പണ്ടാരമെങ്കിലും ആവട്ടെ.. ആ പാവം ചെറുക്കന്റെ വിധി അവനിനി എന്ത് ദുരന്തം ആണാവോ വരാൻ പോണതെന്നോർത്തപ്പോൾ എനിക്ക് അറിയാതെ ചിരി വന്നുപോയി..

എന്തായാലും കഴിഞ്ഞ മാസം പട്ടരുടെ കല്യാണത്തിന് പടക്കം കത്തിച്ചെറിഞ്ഞു ചായ്പ്പിനു തീപിടിച്ച അത്രയും ഭീകരത എനിക്ക് വന്നില്ലല്ലോ എന്നോർത്തപ്പോ ചെറിയ ഒരാശ്വാസം മനസ്സിൽ തോന്നി.. ഇന്നലെ പാളിപ്പോയ ആദ്യരാത്രി രണ്ടാമത്തെ രാത്രി എങ്കിലും ആഘോഷിക്കണം എന്ന് സ്വയം പറഞ്ഞു കൊണ്ടു ഞാൻ അകത്തേക്ക് നടന്നു…

NB:എന്തിനാ അധികം, ഇതുപോലെ അരപ്പിരി ഉള്ള നാലഞ്ചു ചങ്കുകൾ ഉണ്ടെങ്കിൽ ലൈഫ് വേറെ ലെവൽ ആയിരിക്കും ..😂✌

രചന: അച്ചു വിപിൻ

Categories
Uncategorized

ഡി കാന്താരി രാവിലെ തന്നെ മൂഡ് ആക്കി എന്നെ വേദനിപ്പിച്ചു ഓടി കളിക്കുന്നോ…

രചന: ബദറുദീൻ ഷാ.

ഒരു കള്ളനോട് പോലും ഇങ്ങനെ ചെയ്യരുത് ഒരിക്കലും നിന്നോട് ദൈവം ചോദിക്കും….

“ഹരി ഏട്ടാ…..”

“എന്താടി പെണ്ണെ….” എനിക്ക് ഒരു ഉമ്മ തരുമോ…..

“നീ എന്താണ് കുട്ടികളെ പോലെ ശ്രീ…..”

“ഹരി ഏട്ടൻ ഓഫീസിൽ പോയാൽ പിന്നെ ഞാൻ ഒറ്റക് അല്ലെ ഇവിടെ….”

“അതിനു….”

“അല്ല ഓഫീസിൽ പോകുബോൾ ഹരിയേട്ടൻ ഒരു ഉമ്മ തന്ന് പോകുബോൾ…..”

“പോകുബോൾ…..”

“കുന്തം അത് തന്നെ….”

“ഹഹഹ പറഞ്ഞു ഹരി ചിരിച്ചു…”

“ആഹാ അത്രക്ക് ആയോ പറഞ്ഞു ഹരിയെ പിടിച്ചു ചുണ്ടിൽ തന്നെ കൊടുത്തു ശ്രീ ഒരു കടി……”

“ഡി കുരുപ്പേ പറഞ്ഞു ശ്രീയെ തള്ളി ഹരി വേദന കൊണ്ട്….”

“ചിരിച്ചു കൊണ്ട് ശ്രീ അകത്തേക്ക് ഓടി…..”

പിന്നാലെ ഹരിയും….

പുറകിൽ കൂടെ ചെന്ന് ശ്രീയെ ഹരി കെട്ടിപ്പിടിച്ചു…

“ഡി കാന്താരി രാവിലെ തന്നെ മൂഡ് ആക്കി എന്നെ വേദനിപ്പിച്ചു ഓടി കളിക്കുന്നോ ശ്രീകുട്ടി നീ….”

“ഏട്ടാ സമയം നോക്ക്…”

“ഈശോര 10}am ഇന്ന് എംഡി എന്നെ കൊന്നു കൊല വിളിക്കും നോക്കിക്കോ….”

ശ്രീ ചിരിച്ചു….

“നീ ചിരിച്ചോ പെണ്ണെ വരട്ടെ കാണിച്ചു തരാം ഞാൻ…..”

“ഏട്ടാ ഒന്ന് നോകിയെ എന്റെ മുഖത്തോട്ട്….”

“എന്താണ് ശ്രീ നീ ബൈക്ക് കി കൊണ്ട് വന്നേ…”

“നോക്കട്ടെ…..”

“ഹഹഹ ഇപ്പോൾ ഏട്ടനെ കാണാൻ നല്ല രസം ഉണ്ട് മോനെ ഈ കോലത്തിൽ തന്നെ ചെല്ല് ഓഫീസിൽ…..”

“ഡി എന്താണ്….”

“ഒന്നും ഇല്ല ഏട്ടാ…..”

“താ കി പോയി എന്റെ ചെക്കൻ ഓഫീസിൽ പോയി വേഗം വന്നേ….”

“ശരി പൊന്നു പറഞ്ഞു കവിളിൽ ഒരു ഉമ്മയും കൊടുത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകുബോൾ അവന്റെ മനസ്സിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു…..

എല്ലാത്തിനും കാരണം അവൾ ആയിരുന്നു ഓഫീസിൽതന്റെ കൂടെ ജോലി ചെയുന്ന റീജ മേടം…..

പാവം ആണ് എന്റെ ശ്രീകുട്ടി……

ആരും ഇല്ല അവൾക്കു…..

അച്ഛനും അമ്മയും ഏട്ടനും അനിയനും അനിയത്തി എല്ലാം ഞാൻ ആണ്…..

എന്നെ മാത്രം മനസ്സിൽ കരുതി ജീവിക്കുന്ന ഒരു പാവം പൊട്ടി പെണ്ണ്….

ന്യൂ യെർ ആഘോഷം ഓഫീസിൽ എല്ലാവർക്കും വേണ്ടി ഓഫീസ് എംഡി താജ് ഹോട്ടലിൽ ആണ് പാര്ട്ടി വെച്ചത്…..

മദ്യം ലഹരിയിൽ അറിയാതെ ചെയ്ത ഒരു തെറ്റ് റീജ മേടത്തിന്റെ കൂടെ അന്ന് ആ ഹോട്ടൽ ഉറങ്ങി….

ബോധം ഇല്ലാതെ എന്തൊക്കെ നടന്നു….

അവർക്ക് ഒന്ന് പറയാം ആയിരുന്നു പക്ഷെ റീജ മേടം ഒന്നും പറയാതെ എല്ലാത്തിനും നിന്ന് തന്നു….

ഭർത്താവ് പിരിഞ്ഞു കഴിയുന്ന അവർ അതിനു ഒരുപാട് ആഗ്രഹിക്കുന്നു തോന്നി അവരെ സ്വഭാവം കണ്ടപ്പോൾ….

പക്ഷെ ഇന്ന് അതിന്റെ പേരിൽ കുറ്റബോധം ഒരുപാട് ഉണ്ട് ശ്രീ അടുത്ത് വരുബോൾ കൂടെ കഴിയുബോൾ അങ്ങനെ മനസ്സിൽ ഒരു നീറ്റൽ ആണ്….

ജീവനെകാളും എന്നെ സ്നേഹിച്ചു ഞാൻ മാത്രം ആയി ഒരു ലോകം ആയി കാണുബോൾ മനസ് ഒന്ന് പിടക്കും……

അത് കഴിഞ്ഞു പിറ്റേന്ന് രാവിലെ നേരത്തെ എണിറ്റു അമ്പലത്തിൽ പോയി എല്ലാം മനമുരുകി ദേവിയെ മുന്നിൽ കരഞ്ഞു പ്രാർത്ഥന നടത്തി ആ ഇഷ്ടം ദേവിയുടെ നടയിൽ വെച്ച് സ്വയം സത്യം ചെയ്തു ഇനി എന്റെ ശ്രീ എന്റെ ഭാര്യയെ ഒരിക്കലും വഞ്ചിക്കില്ല പറഞ്ഞു…..

ഒരു വഴിപാട് കഴിച്ചു അവളെ പേരിൽ എന്റെ പേരിലും…..

ഓരോന്ന് ആലോചിച്ചു ഹരി ഓഫീസിൽ എത്തിയത് അറിഞ്ഞില്ല….

ഓഫീസ് ഡോർ തുറന്നു കൊടുത്തു സെകുരിറ്റി ഗുഡ് മോർണിംഗ് പറഞ്ഞു…

ഗുഡ് മോർണിംഗ്….

ഓഫീസിൽ ഉള്ളിൽ എത്തി ഹരി….

ഗുഡ് മോർണിംഗ് ഹരി…. പറഞ്ഞു രാമേട്ടൻ ഒന്ന് ചിരിച്ചു….

“ഗുഡ് മോർണിംഗ് രാമേട്ടാ…….”

“എന്താണ് ഒരു പതിവ് ഇല്ലാത്ത ഒരു ചിരി രാമേട്ടന്….”

ഓഫീസിൽ ഓരോ ഫയൽ ചെയ്തോണ്ട് ഇരിക്കുബോൾ ആണ് സതീശൻ ഒരു ഫയൽ കൊണ്ട് അങ്ങോട്ട് വന്നത്….

“അല്ല സാറെ എന്താണ് പറ്റിയത്….”

“എന്ത്….”

“സാറെ അപ്പോൾ ഒന്നും മനസിലായില്ല….”

“എന്ത് സതീശാ”

സതീശൻ ഫോൺ എടുത്തു സെൽഫി ക്യാമറ ഓൺ ചെയ്തു സാറെ ഒന്ന് നോക്ക് നിങ്ങളെ മുഖം…..

അതിൽ നോക്കിയ ഹരി ആകെ നാണം കേട്ട് ശ്രീകുട്ടിയുടെ പല്ല് ചുണ്ടിൽ പതിഞ്ഞു ഒരു അടയാളം ആയിരിക്കുന്നു…

ഈശോര ഇന്ന് ഇനി ഇവിടെ നിന്നാൽ എംഡി അയാളെ റൂമിൽ ഫയൽ കൊണ്ട് വെക്കാൻ പോകേണ്ടി വരും….

അസിസ്റ്റന്റ് മനു ഏട്ടനോട് പറഞ്ഞു ഒരു ഹാവ് ലീവ് എടുത്തു മുങ്ങി ഹരി….

പോകുന്ന വഴിക്ക് ഹരി ശ്രീകുട്ടിക്ക് കുറച്ചു മുല്ലപ്പൂവ് വാങ്ങി…..

അതും പോക്കറ്റിൽ ഇട്ടു സസ്പെൻസ് ആകാം കരുതി…..

വീട്ടിൽ എത്താൻ നേരത്തു ബൈക്ക് ഓഫ് ചെയ്തു മേലെ തള്ളി കൊണ്ട് വീടിന്റെ പിന്നിൽ കൊണ്ട് വെച്ച്…..

എന്നിട്ട് മുന്നിൽ വന്ന് ഡോർ മുട്ടി…..

വിട്ടിൽ അകത്തു നിന്ന് ശ്രീ ചോദിച്ചു ആരാ ആരാ എന്നൊക്കെ…

ഹരി ഒന്നും മിണ്ടാതെ വാതിൽ മുട്ട് തുടങ്ങി….

വാതിൽ തുറന്നാൽ മുഖം മറച്ചു ചാടി വീഴുക അതാണ് ഹരിയുടെ പ്ലൻ….

രാവിലെ ചെയ്തു അതിനു ഒരു പകരം വീട്ടൽ അത്ര ഹരി കരുതിയുള്ളൂ….

അങ്ങനെ തുണി കൊണ്ട് മുഖം മറച്ചു ഹരി തയ്യാറായി നില്കുന്നു ഇപ്പോൾ തുറക്കും കരുതി…..

പെട്ടന്ന് ആണ് പുറകിൽ നിന്ന് തലക് ഒരു അടി കിട്ടിയത് ഹരിക്ക് ഒട്ടു ഹരി പ്രേതിക്ഷിച്ചില്ല ആ അടി….

അടിയുടെ വേദനയിൽ തല കറങ്ങി ഹരി വീണു…

ഒലക്ക അവിടെ ഇട്ടു ശ്രീ കുട്ടി നിലവിളിച്ചു ഓടി വരണേ…. ഓടി വരണേ…..

അപ്പോഴാണ് ശ്രീ അത് ശ്രെധിച്ചത് ഹരിയുടെ ബൈക്ക് നില്കുന്നു…..

“എന്റെ കൃഷ്ണ ചതിച്ചോ…..”

വേഗം മുഖത്തെ തുണി മാറ്റി ശ്രീ…

“കൃഷ്ണ എന്റെ ഹരി ഏട്ടൻ ഏട്ടാ… ഏട്ടാ…. ഏട്ടാ… ശ്രീ കുറെ വിളിച്ചു ഒരു അനക്കവും ഇല്ല….

ശ്രീ ഓടി പോയി കുറച്ചു വെള്ളം എടുത്തു ഹരിയെ മുഖത്തു ഒഴിച്ചു….

ഹരി മെല്ലെ കണ്ണ് തുറന്നു…

ശ്രീയുടെ മടിയിൽ കിടക്കുന്നു ഞാൻ….

“ഏട്ടാ എന്ത് പണി ആണ് കാണിച്ചത് ഒരു വാക്ക് പറഞ്ഞൂടെ…..”

ഒന്ന് ഒച്ച വെച്ചൂടെ നിങ്ങളെ സമ്മതിച്ചു ഞാൻ ഇത്ര അടി കിട്ടിയിട്ടും ഒന്ന് ഒച്ച വെച്ചത് പോലും ഇല്ല ഹരി ഏട്ടാ… സമ്മതിച്ചു…

“ഡി ശ്രീ ശ്രീകുട്ടി….”

ഒരു കള്ളനോട് പോലും ഇങ്ങനെ ചെയ്യരുത് ഒരിക്കലും നിന്നോട് ദൈവം ചോദിക്കും…. ഒച്ച വെക്കുക അല്ലെ സമയം പോലും തന്നില്ല..

ഭാര്യ ആണ് പോലും ഭാര്യ…….

ശുഭം….

സ്നേഹത്തോടെ… ബദറു സ്റ്റോറി

രചന: ബദറുദീൻ ഷാ.

Categories
Uncategorized

വൈകുന്നേരം അവർ ഇയാളോട് വിളിച്ചു പറഞ്ഞു അവൾക്ക് താത്പര്യമില്ല…

രചന: ഷിജിത് പേരാമ്പ്ര

സ്വന്തം മകൾ അവൾക്കിഷ്ടമുള്ളയാളുടെ കൂടെ ഇറങ്ങിപ്പോയത് കൊണ്ട് മാതാപിതാക്കൾ ആ-ത്മ-ഹ-ത്യ ചെയ്ത വാർത്ത വായിക്കാനിടയായി.

ഇതുവായിച്ചപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നതിനെ പറ്റി ഞാൻ കഴിഞ്ഞ ദിവസം കണ്ട ഒരു സംഭവമോർത്ത് എഴുതണം എന്ന് കരുതിയിരുന്നു. പിന്നീടത് മറന്നു പോയി ഇപ്പോഴീ വാർത്തകണ്ടപ്പോൾ വീണ്ടുമതോർത്തു.

കഴിഞ്ഞ ദിവസം ഞാൻ മോളെയും കൊണ്ട് ഇവിടടുത്തുള്ള ഗവ: ആശുപത്രിയിൽ പോയിരുന്നു മോളെ കാണിച്ച് ആശുപത്രിക്ക് താഴെ എത്തിയപ്പോൾ , മോൾ വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി.. ഞങ്ങൾക്ക് വേണ്ടുന്ന ഭക്ഷണത്തിന് ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ ഒരമ്മയും മകളും നേരെ എതിർ ടേബിളിൽ വന്നിരുന്നു. മോൾക്ക് ഒരാറു വയസ്സു തോന്നിയ്ക്കും നല്ലൊരു സുന്ദരിക്കുട്ടി. എന്റെ മോളെ കാണാൻ ചെറുപ്പത്തിൽ ഈ കുട്ടിയെ പോലെ ഉണ്ടായിരുന്നു . അതുകൊണ്ടാണോ എന്തോ ഞാനാ മോളെ തന്നെ ഇടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ അമ്മയെയും മോളെയും കണ്ടാലെ അറിയാം പാവങ്ങളാണെന്ന് . മുഷിഞ്ഞ് നിറം മങ്ങിയ വേഷം . കയ്യിലോ കാതിലോ ആഭരണങ്ങൾ ഒന്നും തന്നെയില്ല. അമ്മയുടെ കാലിൽ തേഞ്ഞു തീരാറായ ഒരു വള്ളിച്ചെരുപ്പുണ്ട്. മോൾക്ക് ചെരുപ്പില്ല. നിറം മങ്ങിയതാണെങ്കിലും മോൾടെ ഉടുപ്പ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. മോളെ കണ്ണൊക്കെ എഴുതിച്ച് ,നീളമുള്ള മുടി രണ്ടായി പകുത്തുകെട്ടിയിരിക്കുന്നു. അവൾ കുസൃതിയോടെ എന്തൊക്കെയോ അമ്മയോട് പറയുന്നുണ്ട് . അമ്മയുടെ മുഖത്തും നിറം മങ്ങിയ ഒരു ചിരി കാണാനുണ്ട്.

അവരുടെ അടുത്ത് സപ്ലയർ ചെന്നിട്ട് “എന്താണ് വേണ്ടത് എന്ന് ചോദിച്ചു.

അമ്മ പൊറോട്ടയും മീൻ കറിയും വേണമെന്ന് പറഞ്ഞു.

സപ്ലയർ രണ്ട് പ്ലേറ്റിൽ നാല് പൊറോട്ടയും രണ്ട് പ്ലേറ്റിൽ അയലക്കറിയും കൊണ്ടുവന്നു. പ്ലേറ്റിൽ വിലങ്ങനെ കിടക്കുന്ന അയലയെ കണ്ടപ്പോൾ ആ മോളുടെ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങിയത് ഞാൻ കണ്ടു. കുഞ്ഞ് അതിന്റെ ചുണ്ടുവിരൽ കൊണ്ട് അയലയെ വേ-ദനിപ്പിക്കാതെ മെല്ലെ ഒന്നു തൊട്ടു.എന്നിട്ട് രണ്ടു ചുമലും പൊക്കിപിടിച്ച് ഒന്നു പുഞ്ചിരിച്ചു.

അയലക്കറി കണ്ടപ്പോൾ അമ്മ കറിയുടെ വില ചോദിച്ചു. കറിയുടെ വില കേട്ട് അമ്മ ചുറ്റും ഒന്ന് നോക്കി. എന്നതിന് ശേഷം കയ്യിൽ ചുരുട്ടി പിടിച്ച പേഴ്സ് എടുത്തു നോക്കി. അതിലുള്ള നോട്ടിന്റെ വലുപ്പ കുറവും എണ്ണ കുറവും ഒന്ന് നോക്കി. പിന്നീട് സപ്ലയറോട് പറഞ്ഞു.

“രണ്ട് പൊറോട്ട ഇത്തിരി മീൻ ചാറ് ഒഴിച്ച് തന്നാ മതി.

അത് കേട്ടതും അവരെന്തോ വല്യ അപരാധം പറഞ്ഞത് കേട്ട പോലെ സപ്ലയർ അവരെ ഒന്നു നോക്കി. പിന്നീട് ആ ടേബിളിൽ വെച്ച രണ്ടു പ്ലേറ്റ് മീൻ കറിയും പൊറോട്ടയും എടുത്ത് കൊണ്ടുപോയി. അയലക്കറി കൊണ്ടുപോവുമ്പോൾ ആ കുട്ടിയുടെ ദയനീയമായ നോട്ടം ഇപ്പഴും എന്റെ മനസ്സിലുണ്ട്. ആ കുഞ്ഞ് അത്രയേറെ ആ അയലയെ കണ്ട് കൊതിച്ചിട്ടുണ്ട് എന്നവളുടെ മുഖഭാവം കണ്ടാലറിയാം .

ആ കുഞ്ഞിന്റെ സങ്കടം ഒരു വശത്ത്,തന്റെ മകൾക്ക് അവൾ കൊതിച്ച ഒരു കറി വാങ്ങിക്കൊടുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ എന്നോർത്ത് സങ്കടപ്പെടുന്ന അമ്മയുടെ മുഖം മറ്റൊരു വശത്തും .

പിന്നീട് സപ്ലയർ കൊണ്ടു വന്ന രണ്ടു പൊറോട്ട ഇത്തിരി മീൻ ചാറിൽ മു-ക്കി , ആ കുഞ്ഞ് ആർത്തിയോടെ തിന്നുന്നത് കണ്ട് ആ അമ്മ നിർവൃതിയോടെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. അവർക്കും വിശക്കുന്നുണ്ട് എന്നവരുടെ മുഖം കണ്ടാലറിയാം. പക്ഷേ രണ്ടു പൊറോട്ട കൂടി വാങ്ങിയാൽ അവർക്ക് നാട്ടിലെത്താനുള്ള വണ്ടിക്കൂലി ചിലപ്പോൾ തികയുകയുണ്ടാവില്ല. അതാവാം അവരൊന്നും വാങ്ങി കഴിയ്ക്കാതിരുന്നത്.

ആ കുഞ്ഞ് കുടിച്ചതിന്റെ ബാക്കി ചായയും ഒരു ഗ്ലാസ് വെള്ളവും കുടിച്ച് ആ അമ്മ എഴുന്നേറ്റ് പോവുമ്പോൾ എന്തിനോ എന്റെ കണ്ണും നിറഞ്ഞിരുന്നു. എനിക്കെന്റെ ബാല്യവും ഓർമ്മ വന്നു.

ആ കുഞ്ഞിന് അയലക്കറി വാങ്ങി കൊടുത്താലോ എന്ന് ഞാൻ ചിന്തിക്കാതെയുമിരുന്നില്ല. പക്ഷേ ഇതുപോലെ ഓരോന്ന് കണ്ട് അവരെ സഹായിക്കാൻ പോയിട്ടുള്ള അനുഭവമോർത്ത് ഞാനത് വേണ്ടാന്നു വെച്ചു.

ഒരിക്കൽ ഞാൻ മംഗലാപുരത്ത് നിന്ന് ഒരു ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം കഴിക്കുമ്പോൾ അടുത്ത ടേബിളിൽ ഒരാൾ വന്നിരുന്നു. അതിനു തൊട്ടടുത്തായി മുഷിഞ്ഞ വസ്ത്രം ധരിച്ച് കണ്ടാൽ ഒരു ഭിക്ഷക്കാരനെ പോലെയുള്ള ഒരാളും വന്നിരുന്നു. അയാൾ നന്നായി മദ്യപിച്ചിരുന്നു എന്നയാളെ കണ്ടാൽ തന്നെ അറിയാം.

അടുത്തിരുന്ന ആൾ ചോറിന് മീൻ ഫ്രൈ വാങ്ങി. അയാൾ കഴിച്ചു കൊണ്ടിരുന്നു. മുഷിഞ്ഞ വേഷം ധരിച്ച ആൾ അടുത്തിരുന്നയാളുടെ മീൻ ഫ്രൈയിൽ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. മുഷിഞ്ഞ വ-സ്ത്രധാരിയുടെ നോട്ടവും അയാളുടെ മു-ഷിഞ്ഞ വസ്ത്രത്തിന്റെ നാറ്റവും കാരണമാണെന്ന് തോന്നുന്നു അയാൾ ഊണ് കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റ് കൈ കഴുകാൻ പോയി. മുഷിഞ്ഞ വസ്ത്രധാരി വേഗം മറ്റെയാൾ കഴിച്ചതിന്റെ ബാക്കി മീൻ എടുത്ത് തന്റെ ഇലയിൽ വെച്ച് കഴിക്കാൻ തുടങ്ങി. ആ മീനിൽ തലയും മുള്ളും ഇത്തിരി മസാലയും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

അയാൾ കഴിക്കുന്നത് നോക്കിയിരുന്ന ഞാൻ അയാളോട് പറഞ്ഞു. മീൻ ഫ്രൈ വേണമെങ്കിൽ ഞാൻ വാങ്ങിത്തരട്ടേ എന്ന്

അത് കേട്ടതും അയാൾ എന്നെ സൂക്ഷിച്ച് നോക്കീട്ട് ഒറ്റ ആക്രോശിക്കലായിരുന്നു.

“വേവർശിമോനെ#@@#**#@@## (അവിടുത്തെ നല്ലൊരു തെറി) പിന്നെ കന്നടയിൽ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു.. “എനിക്ക് വേണമെങ്കിൽ വാങ്ങി കഴിക്കാനറിയാം നിന്റെ ഔദാര്യം വേണ്ട ” എന്നൊക്കെയാണ് അയാൾ വിളിച്ചു പറയുന്നത്. ഇതെല്ലാം കേട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവർ മുഴുവൻ എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. ഞാൻ കഴിക്കുന്നത് മതിയാക്കി വേഗം എഴുന്നേറ്റ് സ്ഥലം വിട്ടു.. അതോടെ ഇങ്ങനെയുള്ളവരെ കണ്ടാൽ ഞാൻ മിണ്ടാതെ പോകാറാണ് പതിവ്. അവർ കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യട്ടെ. നമ്മൾ സഹായിക്കാൻ പോയാൽ ചിലപ്പോ ഇതാവും അനുഭവം. ആ അമ്മയെയും മോളെയും കണ്ടപ്പോൾ എനിക്കീ സംഭവവും ഓർമ്മ വന്നു.

പിന്നീട് ഞാനാലോചിച്ചത് ഇതാണ്.

ഇങ്ങനെയൊക്കെ കഷ്ടപ്പെട്ടുംസ്നേഹിച്ചും വളർത്തി കൊണ്ടുവരുന്ന പെൺകുട്ടികളിൽ ചിലരാണല്ലോ , അച്ഛനെയും അമ്മയെയും മറന്ന് , പെട്ടൊന്നൊരു ദിവസം കണ്ടൊരുത്തന്റെ കൂടെ ഇറങ്ങിപ്പോവുന്നത്. ആ മാതാപിതാക്കളുടെ വേദനയെന്താ ഇവർ മനസ്സിലാക്കാത്തത്. അല്ലെങ്കിൽ അവർക്ക് മനസ്സിനിണങ്ങിയവരെ അവർ കണ്ടെത്തുമ്പോൾ മാതാപിതാക്കളും ഒന്നു സഹകരിച്ചാലെന്താ . ആ കുട്ടിയുടെ ഭാഗത്ത് നിന്ന് അവരും ഒന്ന് ചിന്തിച്ചിരുന്നെങ്കിൽഎന്നൊക്കെ ഞാൻ കരുതിയിട്ടുണ്ട്.

എന്റെ മോളോട് ഞാൻ പറഞ്ഞിട്ടുണ്ട് “നീ ആരെവേണമെങ്കിലും സ്നേഹിച്ചോ വിവാഹം കഴിക്കണമെന്ന് രണ്ടു പേർക്കും താത്പര്യമുണ്ടെങ്കിൽ എന്നോട് പറയണം. പറയാതെ ഇറങ്ങി പൊയ്ക്കളയരുത്, ഞരമ്പ് മുറിക്കാനോ ,കെട്ടിത്തൂങ്ങാനോ ഇടയാവുകയും ചെയ്യരുത്..എന്ത് . കാര്യമായാലും തുറന്ന് പറയണമെന്ന് .

അപ്പോ അവള് പറയും “ഞാനിറങ്ങിപ്പോവുമെന്ന് കരുതി നിങ്ങളങ്ങനെ സുഖിക്കണ്ടാന്ന് .

അച്ഛനമ്മമാർ സ്ത്രീധനം വാരിക്കോരി നൽകിയിട്ടും അത് പോര എന്ന് പറഞ്ഞ് സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും പെൺകുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കൊന്ന വാർത്തകളും നമ്മൾ കണ്ടു കഴിഞ്ഞു.

ഇന്നലെ ഒരു ഗ്രൂപ്പിൽ ഒരു പോസ്റ്റ് വായിക്കാനിടയായി.. മുപ്പത്തി ഒൻപത് വയസ്സുള്ള ഒരു അവിവാഹിതനായ യുവാവ് പെണ്ണു കാണാൻ പോയി. വിവാഹ ബന്ധം വേർപെടുത്തിയ പെണ്ണാണ്. അവർക്ക് രണ്ടു മുതിർന്ന പെൺകുട്ടികളും ഉണ്ട്. ഒരാൾ പത്തിലും ഒരാൾ ഏഴിലും പഠിക്കുന്നു.. അയാൾ അവിടെത്തി പെണ്ണിനോട് ചോദിച്ചു. ആദ്യ വിവാഹം വേർപെടുത്തിയത് എന്താണെന്ന്

അവൾ പറഞ്ഞു. “അയാൾ മദ്യപാനിയും കുടുംബം നോക്കാത്തവനുമായിരുന്നു എന്ന് . എന്നും അടിയും വഴക്കും. മടുത്തപ്പോൾ ഒഴിവാക്കി പോന്നതാണെന്ന്

ചായയും കുടിച്ച് പോരാനിറങ്ങിയപ്പോൾ പെണ്ണു വീട്ടുകാർ അയാളോട് പറഞ്ഞു .

“വിവരം വൈകീട്ട് അറിയിക്കാമെന്ന്.

വൈകുന്നേരം അവർ ഇയാളോട് വിളിച്ചു പറഞ്ഞു അവൾക്ക് താത്പര്യമില്ല. . സർക്കാർ ജീവനക്കാരനെ മതി അവൾക്ക് എന്ന്. അപ്പോ ഇവൻ അവരോട് പറഞ്ഞു. എന്റെ ഓട്ടോ എന്നെങ്കിലും സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ ഞാൻ വിവരമറിയിക്കാമെന്ന് .

ഇത്രയും എഴുതി പോസ്റ്റിട്ട അയാളുടെ ചോദ്യം ഇതാണ് ഇവിടെ സർക്കാർ ജീവനക്കാർക്ക് മാത്രമേ പെണ്ണ് കിട്ടുകയുള്ളോ .ഞങ്ങൾ ഓട്ടോക്കാർക്കും പെണ്ണ് വേണ്ടേ എന്ന് .

അതിൽ പലരും ഇതേ ആവശ്യം പറഞ്ഞ് അനുകൂലിച്ച് കമന്റ് ഇട്ടു.. അവർക്കും സർക്കാർ ജോലി ഇല്ലാത്തതിനാൽ പെണ്ണ് കിട്ടിയിട്ടില്ല എന്നൊക്കെ. ചിലരൊക്കെ അവിവാഹികളായ സ്ത്രീകളെ മൊത്തം ആക്ഷേപിക്കുന്നത് കണ്ടു..

അവർക്കൊക്കെ വേണ്ടി ഞാനൊരു കമന്റിട്ടു.. “കല്യാണം കഴിച്ചിട്ടില്ല എന്നും സർക്കാർ ജോലി ഇല്ലാത്തോണ്ട് പെണ്ണുകിട്ടുന്നില്ല എന്നു പറയുന്നവരുടെയൊക്കെ പെങ്ങൾ മാരെയും അല്ലങ്കിൽ മരുമക്കൾ പെൺകുട്ടികളെയും ചേട്ടന്റെ പെൺമക്കളെയും കുഞ്ഞമ്മയുടെ പെൺ മക്കളെയുമൊക്കെ സർക്കാർ ജോലിക്കാർക്കേ കൊടുക്കു എന്ന് പറഞ്ഞിരിക്കുന്നവരാണ്. പിന്നെങ്ങനെ ഇവർക്കും കിട്ടും.

എല്ലാവരും ചിന്തിക്കുന്നത് സർക്കാർ ജോലിക്കാർക്ക് കല്യാണം കഴിപ്പിച്ച് കൊടുക്കാമെന്നാണ്. ഇതിനും മാത്രം സർക്കാർ ജീവനക്കാരെവിടെയാണുള്ളത്. ഇതിനൊക്കെ ഒരു മാറ്റമുണ്ടാവുമോ എന്തോ .? ഞാനൊക്കെ അന്നേ കെട്ടിപ്പോയത് കൊണ്ട് പെണ്ണുകിട്ടി. ഇല്ലെങ്കിൽ ഇവരിലൊരാൾ ഞാനുമായേനെ .

ഇന്നീ വാർത്ത കണ്ടപ്പോൾ ഇതെല്ലാം ഞാനോർത്തു.. ഇനിയീ കുട്ടിയ്ക്ക് കുറെ വർഷത്തിന് ശേഷം കെട്ടിയവന്റെ വീട്ടിൽ നിന്ന് എന്തേലും മാ-നസിക പീ-ഢനമോ ശാ–രീരിക പീ-ഢനമോ ഉണ്ടായാൽ എന്ത് ചെയ്യും. ഓടി വന്നൊന്ന് കെ-ട്ടിപ്പിടിച്ച് കരയാൻ അമ്മയോ ചേർത്തണച്ച് പിടിച്ച് സമാധാനിപ്പിക്കാൻ അച്ഛനോ ഇല്ല. അവർ എന്തു മാത്രം ആഗ്രഹിച്ചിട്ടുണ്ടാവും സ്വന്തമകളുടെ വിവാഹം നടത്തി കൊടുക്കുന്നതും മറ്റും.

ഓർക്കുമ്പോൾ മനസ്സിലെവിടെയൊക്കെയോ ഒരു നൊമ്പരം. ഞാനുമൊരു പെൺകുട്ടിയുടെ അച്ഛനായത് കൊണ്ടാവാം..

രചന: ഷിജിത് പേരാമ്പ്ര

Categories
Uncategorized

അവളെ അവളായി കാണാൻ കഴിയുക തന്റെ മാതാപിതാക്കൾ ഒപ്പം ഉള്ളപ്പോഴാണ്…

രചന: അംബിക ശിവശങ്കരൻ

” അമ്മു ദേ ബാഗിൽ ഈ അച്ചാറിന്റെ കുപ്പിയും കൂടി വെച്ചോ മറക്കണ്ട… നിനക്ക് ഏറ്റവും ഇഷ്ടമുള്ള കടുമാങ്ങ അച്ചാറാ.. ഫോൺ വിളിക്കുമ്പോൾ എപ്പഴും പറയണതല്ലേ അമ്മേടെ കടുമാങ്ങ അച്ചാറ് കൂട്ടി ചോറുണ്ണാൻ കൊതിയാവ്ണൂന്ന്… നീ വരണൂന്ന് പറഞ്ഞപ്പോഴേ ഞാൻ തയ്യാറാക്കിവെച്ചതാ… ദാ എടുത്ത് വയ്ക്ക് രണ്ട് കവറിൽ പൊതിഞ്ഞുട്ടുണ്ട് ബാഗിൽ ഒന്നും എണ്ണ ഒറ്റണ്ട…

അമ്മയുടെ കയ്യിൽ നിന്നും അച്ചാറിന്റെ കുപ്പി വാങ്ങുമ്പോൾ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ടത് അച്ചാർ ആയിരുന്നില്ല മറിച്ച് അച്ചാർ കുഴച്ചുരുട്ടി അമ്മ തന്നിരുന്ന ചോറുരുളകൾക്കായിരുന്നെന്ന് അമ്മ മറന്നുവോ???

” നാളെ അരുൺ എപ്പോ വരും മോളെ? ”

” രാവിലെ നേരത്തെ എത്തുമെന്ന് പറഞ്ഞിരുന്നു ”

” ഇനി എന്നാ നീ ഇങ്ങോട്ട്? ”

സാരിത്തലപ്പുകൊണ്ട് കണ്ണീരൊപ്പി എന്റെ അരികിൽ വന്നിരുന്ന അമ്മയുടെ കൈത്തലം മുറുകെ പിടിച്ച് ഞാൻ മൗനമായിരുന്നു.

” നിനക്ക് അവിടെ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ മോളെ…അരുൺ നിന്നെ നല്ലപോലെ നോക്കുന്നുണ്ടെന്ന് അമ്മയ്ക്കറിയാം.. അതാ എനിക്ക് ഒരു സമാധാനം.അടുത്തൊന്നും അല്ലല്ലോ അമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് വന്നു കാണാൻ ”

” അമ്മ എന്തിനാണ് വെറുതെ വിഷമിക്കുന്നത്?ഇതിപ്പോ അങ്ങ് അമേരിക്കയിൽ ഒന്നുമല്ലല്ലോ മൂന്ന് മണിക്കൂർ ബസ് യാത്രയല്ലേ ഉള്ളൂ അമ്മയ്ക്ക് വരാൻ അല്ലേ ബുദ്ധിമുട്ടുള്ളൂ..കാണണമെന്ന് തോന്നുമ്പോളൊക്കെ ഞാൻ ഇങ്കിട് പറന്നെത്തില്ലേ പിന്നെന്താ?? അമ്മയുടെ തോളിൽ ചാരി ഇരുന്നു കൊണ്ട് ഞാൻ ആശ്വസിപ്പിച്ചു.

” ഉവ്വ് കഴിഞ്ഞ വട്ടം ഇതും പറഞ്ഞ് പോയിട്ട് ഇപ്പോ രണ്ടുമാസം കഴിഞ്ഞല്ലേ നീ വന്നത്.. അങ്ങോട്ട് പോയാൽ നിനക്ക് പിന്നെ ഇവിടുത്തെ കുറിച്ച് ഒരു ചിന്തയും ഇല്ല. ” കണ്ണീർ തുടച്ച് അമ്മ അടുക്കളയിലേക്ക് നടന്നു.

” ചിന്ത ഇല്ലാഞ്ഞിട്ടല്ലമ്മേ.. ഒരു ദിവസത്തിൽ അമ്മയെയും ഞാൻ ജനിച്ചു വളർന്ന ഈ വീടിനെയും ഓർക്കാത്ത നിമിഷങ്ങൾ വളരെ കുറച്ചേ ഉള്ളൂ എന്ന് അമ്മയ്ക്ക് അറിയില്ലല്ലോ…

ഒരു ചെറിയ കറിക്കൂട്ട് തയ്യാറാക്കി രുചിച്ചു നോക്കുമ്പോൾ പോലും മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത എന്ത് വിദ്യയാണ് അമ്മ അതിൽ ചേർത്തിരുന്നത് എന്ന് ഓർക്കാറുണ്ട്. അമ്മ പഠിപ്പിച്ചുതന്ന പാചകവിദ്യകൾ പരീക്ഷിച്ചുണ്ടാക്കിയ വിഭവങ്ങൾ കൂട്ടി കഴിക്കുമ്പോഴും അമ്മയുടെ ഒരുരുള ചോറിന് വേണ്ടി കൊതിക്കാറുണ്ട്..

പീരിയഡ്‌സ് ആയി വേദന സഹിക്കാതെ ഇരിക്കുമ്പോൾ അമ്മയുടെ തലോടൽ ഞാനേറെ ആഗ്രഹിക്കാറുണ്ട്. ഇഷ്ടമുള്ള ആഹാരങ്ങൾ ഉണ്ടാക്കി തരുവാൻ അമ്മയോട് പറയുന്നത്ര അധികാരത്തിൽ മറ്റാരോടാണമ്മേ എനിക്ക് പറയാൻ കഴിയുക? എനിക്കൊന്നു വയ്യാതിരുന്നാൽ ഒരു മടിയും കൂടാതെ, ഒരു ശാപവാക്കുകളും ചൊരിയാതെ എനിക്ക് വേണ്ടി എല്ലാം ചെയ്തു തരുന്നതും എന്റെ അടിവസ്ത്രങ്ങൾ വരെ കഴുകി തരുന്നതും എന്റെ അമ്മ മാത്രമല്ലേ? മതിവരുവോളം ഒന്ന് കിടന്നുറങ്ങാൻ കൊതി തോന്നുമ്പോളൊക്കെയും ഞാൻ എന്റെ വീടിനെയും അമ്മയെയും അല്ലാതെ ആരെയാണ് ഓർക്കേണ്ടത്?? ഒന്നുറങ്ങി പോയതിന്റെ പേരിൽ അമ്മ ഒരിക്കൽ പോലും എന്നെ നിഷേധ ഭാവത്തിൽ നോക്കിയിട്ട് പോലുമില്ലല്ലോ….

“എനിക്ക് എന്റെ അമ്മയെ കാണണം അച്ഛനും അമ്മയുമൊത്ത് മതിവരുവോളം താമസിക്കണം” എന്ന് പല ആവർത്തി ഉറക്കെ വിളിച്ചു പറയണമെന്ന് മനസ്സ് കൊതിക്കാറുണ്ടമ്മേ.. എനിക്ക് ജന്മം നൽകിയവരുടെ കൂടെ താമസിക്കാൻ മറ്റുള്ളവർ അനുവാദം തരുന്ന ഇത്തരം നികൃഷ്ടമായ ചിന്താഗതി ആരാണ് സൃഷ്ടിച്ചെടുത്തത്? ഭർതൃ വീട്ടുകാരുടെ സൗകര്യമനുസരിച്ച് അവർ പറഞ്ഞ കാലയളവ് പ്രകാരം സ്വന്തം വീട്ടിൽ വന്നു താമസിച്ചു പോകാൻ മാത്രം വിധിക്കപ്പെട്ടവർ ആയി മാറിയോ സ്ത്രീകൾ???

എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അമ്മ അറിഞ്ഞത് പോലെ മറ്റാരും അറിഞ്ഞിട്ടില്ലെമ്മേ… ഇഷ്ടമില്ലാത്ത കറി ഉണ്ടാക്കിയാൽ വഴക്കിട്ടിരുന്ന ഞാൻ ഇന്ന് എന്റെ തായ ഒരു ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിക്കാറില്ല.

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വർഗ്ഗം സ്വന്തം വീട് തന്നെയാണ്. അവളെ അവളായി കാണാൻ കഴിയുക തന്റെ മാതാപിതാക്കൾ ഒപ്പം ഉള്ളപ്പോഴാണ്. ഒരു ദിവസം ചെയ്യുന്ന വീട്ടുജോലികളിൽ അല്പം പിഴവുകൾ വന്നാൽ പോലും കുറ്റപ്പെടുത്തുന്നവർക്കൊപ്പം അവൾ സന്തോഷവതിയായിരിക്കും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?? ഓരോ ദിവസങ്ങൾ കഴിയുംതോറും അനുകൂല സാഹചര്യങ്ങൾക്ക് വേണ്ടി വാശി പിടിക്കുകയല്ല മറിച്ച് പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുകയാണ് ഓരോ പെണ്ണും. ആദ്യമെല്ലാം ഓരോ കുത്തുവാക്കുകൾ കേൾക്കുമ്പോൾ അമ്മയുടെ അടുത്തേക്ക് ഓടി വരാൻ തോന്നും പക്ഷേ എന്റെ സങ്കടം കണ്ടാൽ അമ്മ ഏറെ വേദനിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല. ഇപ്പോൾ എനിക്ക് എല്ലാം ശീലമാണ് കുറ്റപ്പെടുത്തലുകൾ ഒന്നും എന്നെ തളർത്താറേയില്ല.”

മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്ന വാക്കുകൾ അവസാനിപ്പിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചവൾ മിണ്ടാതെ കിടന്നു.

” നാളെ ഈ സ്വർഗ്ഗം വിടുകയാണ്.. ഒരു അതിഥിയെ പോലെ ഞാൻ ഇനിയും വരും എനിക്ക് ജന്മം നൽകിയവരെ കാണാൻ.. ”

രചന: അംബിക ശിവശങ്കരൻ