Categories
Uncategorized

നന്മ നിറഞ്ഞവൻ….

രചന: AD 22

” അമ്മേ… ദേ അച്ഛൻ വന്നു..!”

തന്റെ മകൻ ഭാര്യയോട് വിളിച്ചു പറയുന്നത് കേട്ട് കൊണ്ടാണ് ടാക്സിയിൽ നിന്നും രമേശൻ ഇറങ്ങിയത്…

“അച്ഛാ….” എന്ന് നീട്ടി വിളിച്ചു കൊണ്ട് വീടിനുള്ളിൽ നിന്നും രമേശന്റെ ഇളയ മകൾ ഓടി വന്നു….

” അച്ചേടെ പൊന്നേ ” രമേശ്‌ ദിയയെ വാരിയെടുത്തു ഉമ്മ വെച്ചു.

” സർ… ലഗ്ഗെജ് ”

” ഉള്ളിലേക്ക് വെച്ചേക്കു. ” ടാക്സിക്കാരാണ് ക്യാഷ് കൊടുത്തു പറഞ്ഞു വിട്ട ശേഷം രമേശൻ മകളെയും എടുത്ത് വീടിനുള്ളിലേക്ക് പോയി..

” യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു ഏട്ടാ? ”

” യാത്രയൊക്കെ ഉഷാറായിരുന്നു, പിന്നെ ഫ്ലൈറ്റ് ഡീലേ ആയിരുന്നു ഉച്ചക്ക് എത്തീണ്ടതാ… സന്ധ്യ ആയി . ഇനി രണ്ട് മാസം..അത് കഴിഞ്ഞാൽ വീണ്ടും ഗൾഫിലേക്ക്..”

ഒന്ന് നെടുവീർപ്പിട്ടതിന് ശേഷം രമേശൻ തുടർന്നു…

” അതൊക്കെ പോട്ടെ.. അവരാരും ഞാൻ വരുന്നത് അറിഞ്ഞില്ലേ സുജേ… ആരെയും കാണാനില്ല.. അല്ലെങ്കിൽ ഇവിടെ ഉണ്ടാകേണ്ടതല്ലേ?”

രമേശൻ ഭാര്യ സുജാതയോട് ചോദിച്ചു

“അവരാരും ഇങ്ങോട്ട് വരാറില്ല ഇപ്പൊ…അമ്മയുടെ മരണശേഷം ആകെ വരുന്നത് ഏട്ടൻ വരുന്ന ദിവസമാണ്.. ..”

“ഹ്മ്മ്… ശരി നീ ഫുഡ്‌ എടുത്ത് വെക്ക്.. ഞാൻ ഫ്രഷായിട്ട് വരാം “… ഇത്രയും പറഞ്ഞു രമേശൻ സുജയുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി ഫ്രഷ്‌ ആകാൻ പോയി.. തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ വല്ലാത്തൊരു ഉന്മേഷം വന്നു നിറയുന്നതായി രമേശനു തോന്നി. ഭക്ഷണം കഴിച്ച ശേഷം രമേശനും ഭാര്യയും മക്കളും കൂടെ സംസാരിക്കാനിരുന്നു…

” അഭി … നിന്റെ റിസൾട്ട്‌ വന്നില്ലേ?? ഇനി എന്താ പ്ലാൻ? ” രമേശൻ തന്റെ മൂത്തമകനായ അഭിജിത്തിനോട് ചോദിച്ചു.

” ഞാൻ ഡിഗ്രിക്ക് ചേരാമെന്ന് വിചാരിക്കുന്നുണ്ട് അച്ഛാ…”

” ഓക്കേ.. നീ നിന്റെ താല്പര്യത്തിനനുസരിച്ചു പടിക്ക് ”

” അച്ഛാ… ഞാൻ 3 ആം ക്ലാസ്സിലെത്തി അച്ഛാ.. ” ദിയ വളരെ കാര്യത്തിൽ പറഞ്ഞു..

“അച്ചേടെ വാവ 3ഇലെത്തിയോ ” രമേശൻ തന്റെ മക്കളുമൊത് ഒരുപാട് സമയം സംസാരിച്ചു….

” അച്ഛാ…. ദിയ മോൾക് ഒന്നും കൊണ്ടുവന്നില്ലേ? ”

” പിന്നെ… എന്റെ പൊന്നിന് ടോയ്‌സും ചോക്ലേറ്റ്സും എല്ലാമുണ്ട്… വാ അച്ഛ എടുത്തു തരാം.. ” രമേശനും ഭാര്യയും മക്കളും കൂടെ പെട്ടികളൊക്കെ പൊളിക്കാൻ തുടങ്ങി.. മക്കൾക്കു സാധങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ ഒരു പൊതിയെടുത്തു രമേശൻ സുജക്ക് നേരെ നീട്ടി..

” സുജേ… ഇത് മാറ്റി വെക്ക് ”

” ഇതാർക്ക ഏട്ട? ”

” അത് കുഞ്ഞുട്ടിക്ക് ആണ്.. ”

“ഏത് കുഞ്ഞുട്ടിക്ക്..?”

” ഹൈദറിന്റെ മകൻ ” സുജാത ഒന്നിരുത്തി മൂളി… അപ്പോളേക്കും മക്കൾ അവർക്ക് ഇടയിലേക്ക് വന്നു ഓരോന്ന് ചോദിച്ചു.. ആ രാത്രി അങ്ങനെ കടന്നു പോയി… *** പിറ്റേന്ന് രാവിലെ ഭക്ഷമൊക്കെ കഴിച്ചു രമേശൻ പൊതിയുമായി പുറത്തേക്ക് പോരാനിറങ്ങി..

” ഏട്ടനെങ്ങോട്ടാ? ”

” ഞാൻ കുഞ്ഞുട്ടിയെ കാണാനിറങ്ങിയതാ ”

” ഏട്ട… ആ പൊതിയിലെന്താ? ഇന്നലെ ഞാൻ ചോദിക്കാനിരുന്നതാ ”

” അതൊരു മൊബൈൽ ആണ് ”

” എത്ര വിലയുടെ? ”

” അതെന്തിനാ നോക്കുന്നെ? ”

” പറ.. ”

“പത്തിരുപതിനായിരം വരും ”

“ഇരുപതിനായിരം രൂപയോ ?” അവൾ വിശ്വാസം വരാതെ ചോദിച്ചു..

” അതെ, അതിനിപ്പോ എന്താ ഇത്ര വാ പൊളിക്കാൻ ഉള്ളെ?”..

“കാര്യം അവൻ ഏട്ടന്റെ സുഹൃത്തിന്റെ മകനാണ്… അയാളിപ്പോ മരണപെട്ടു… എന്ന് വെച്ച് ഇങ്ങനെ ഒക്കെ വാങ്ങി കൊടുക്കുന്നത് കുറച്ചു കൂടുതലാണ്… ”

” എടീ…. നീ ഇവിടെ ഇരിക്ക്… ഞാൻ ഈ ചെയ്യുന്നതൊക്കെ എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. “രമേശൻ ഭാര്യയെ സോഫയിൽ ഇരുത്തി അഭിമുഖമായി ഇരുന്നു….

“സുജേ… നിനക്കറിയുമോ.. ഞങ്ങളുടെ ഒരു കൂട്ട് കുടുംബം ആയിരുന്നു… എന്റെ അച്ഛൻ സാദാരണ ഒരു ക്രോക്കറി തൊഴിലാളിയും… അന്ന് തറവാട്ടിൽ മുത്തച്ചനും മുത്തശ്ശിയും അച്ഛന്റെ പെങ്ങന്മാരും അവരുടെ കുട്ടികളും ചെറിയച്ഛനും മക്കളുo പിന്നെ ഞാനും അച്ഛനും അമ്മയും എന്റെ അനിയനും രണ്ട് പെങ്ങന്മാരും ഞാനും ഒന്നിച്ചാണ് താമസിച്ചിരുന്നത്.. കുട്ടികളിൽ ഏറ്റവും വലുത് ഞാനായിരുന്നു. ഞങ്ങളുടെ അയൽവാസി ആയിരുന്നു ഹൈദറും കുടുംബവും.ഹൈദറിന്റെ ഉപ്പ അന്ന് ഗൾഫിലായിരുന്നു. ഒരിക്കൽ അവന്റെ ഉപ്പ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരുപാട് സാധനങ്ങൾ കൊണ്ട് വന്നു വാച്ച് ആയിട്ടും മിട്ടായി ആയിട്ടും… . എന്റെ വീട്ടിലെ എല്ലാവർക്കും അന്ന് എന്തെങ്കിലും ഒരു സാധനമെങ്കിലും കിട്ടി. പക്ഷെ.. എനിക്ക് ഒരു മിട്ടായി പോലും കിട്ടിയില്ല.. അന്ന് ഞാനും ഹൈദറും 5ആം ക്ലാസ്സിലാണ്.അന്ന് ഒരുപാട് സങ്കടത്തോടെ അമ്മയോട് എനിക്ക് എന്താ ഹൈദർക്ക ഒന്നും താരഞ്ഞെന്ന് ചോദിച്ചപ്പോൾ എന്റെ അമ്മ പറഞ്ഞത് നീ വല്യ കുട്ടി ആയത് കൊണ്ടാകുമെന്നാണ്… ഇത് കേട്ടിട്ടാണ് ഹൈദർ എന്റെ വീട്ടിലേക്ക് വന്നത്… പിന്നീട് എന്ത് സാധനങ്ങൾ വീട്ടില് കൊണ്ട് വന്നാലും എല്ലാർക്കും കൊടുത്ത ശേഷം മാത്രമേ എനിക്ക് കിട്ടുള്ളു… മുത്തശ്ശി പറയും എപ്പോളും നീ വല്യ കുട്ടിയല്ലേ… അവരെടുത്തോട്ട്ടെന്ന്…. പറയുമ്പോൾ വളരെ നിസ്സാര കാര്യമാണ് അത്.. പക്ഷെ അന്ന് അത് എന്റെ മനസ്സിൽ എത്രത്തോളം വിഷമമുണ്ടാക്കിയിരുന്നു എന്നത് എനിക്ക് മാത്രേ അറിയൂ…

എന്റെ ഹൈദർ… അവന്ക് അവന്റെ വീട്ടില് നിന്നും കിട്ടുന്ന ചോക്ലേറ്റും മുട്ടായിയും വാച്ചും ഓക്കെ എനിക്കും പങ്കുവെക്കുമായിരുന്നു… ഒരു സാദാരണക്കാരനായ എന്റെ അച്ഛന് അതൊന്നും വാങ്ങി തരാനുള്ള ആവാതില്ലാത്തതിൽ ഞാനും അതൊക്കെ വാങ്ങി..പിന്നീട് ഞങ്ങൾ വീടുമാറിയെങ്കിലും ഞങ്ങളുടെ സൗഹൃദം വളർന്നു…എന്നെ ഗൾഫിലേക്ക് കൊണ്ട് പോയതും എനിക്ക് ഒരു ജോലി ശരിയാക്കി തന്നതും… ഓക്കെ ഹൈദരാണ്……

അവനും കൊറേ സമ്പാദിച്ചു… അതെല്ലാം അവന്റെ അനിയന്മാരെയും അളിയനെയും ഏല്പിച്ചു… അവനുണ്ടാക്കിയ വീട് അവന്റെ ഭാര്യ ആയിഷയുടെ പേരിൽ എഴുതി വച്ചത് കൊണ്ട് മാത്രം അവന്റെ മരണശേഷം ആ വീട്ടിൽ നിന്നും അവളെയും മോനെയും അവർക്ക് ഇറക്കി വിടാൻ കഴിഞ്ഞില്ല… ബാക്കി എല്ലാo അവരെടുത്തു…. നിനക്ക് അറിയുമോ സുജേ… കുഞ്ഞുട്ടി നമ്മുടെ അഭിയുടെ കൂടെയാണ് പഠിച്ചത്… നമ്മുടെ മകനിവിടെ ഡിഗ്രിക്ക് പഠിക്കാൻ നിൽകുമ്പോൾ അവനവിടെ ഹോട്ടൽ ജോലി ചെയ്ത് ഉമ്മയെ നോക്കുകയാണ്… അവന്റെ മുന്നിൽ നമ്മുടെ മോൻ ഫോണും കൊണ്ട് നടക്കുമ്പോൾ.. ന്റെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എനിക്കും കിട്ടുമായിരുന്നുന്നു ചിന്തിച്ചു ആ മനസ്സ് വേദനിക്കില്ലേ….? നമ്മുടെ മക്കളെ പോലെ തന്നെയാണ് എനിക്കവനും…. അത് കൊണ്ട് നീ എതിര് പറയരുത്.. ” രമേശ്‌ പറഞ്ഞു നിർത്തിയതും സുജയുടെ കണ്ണുകൾ നിറഞ്ഞു…

ഒരു നിമിഷം അവൾ അവളെയും തന്റെ മക്കളെയും ആയിഷയുടെയും കുഞ്ഞുട്ടിയുടെയും സ്ഥാനത് കണ്ടു.. വേഗം റൂമിലേക്ക് കയറിയ അവൾ തിരികെ വരുമ്പോൾ ഒരു വലിയ കവറും കൊണ്ടുവന്നു രമേശിന് നേരെ നീട്ടി… രമേശ്‌ അത് തുറന്ന് നോക്കി താൻ കൊണ്ടുവന്ന ചോക്ലേറ്റുകളും പെർഫ്യൂമ്സും ഉണ്ടായിരുന്നു ആ കവറിൽ … രമേശിനെ നോക്കി സുജ ചിരിച്ചു… രമേശത് വാങ്ങി വാത്സല്യത്തോടെ സുജയുടെ തലയിൽ തഴുകി…

കുഞ്ഞുട്ടിയെ അവൻ ജോലിക്ക് പോകുന്ന ഹോട്ടലിൽ പോയി രമേശ്‌ കണ്ടു… കയ്യിൽ കരുതിയ സാധനങ്ങൾ കൊടുക്കുമ്പോൾ അവൻ ആശ്ചര്യത്തോടെ രമേശിനെ നോക്കി…

” വാങ്ങിക്കോ… നിനക്ക് വേണ്ടി വാങ്ങിയതാ… പിന്നെ… നീ തുടർന്ന് പഠിക്കണം.. അതിന്റെ കാര്യങ്ങളൊക്കെ അഭിയുടെ കൂടെ ചെയ്… എന്ത് കാര്യത്തിനും ഞാൻ ഉണ്ടാകും “”

” അങ്കിൾ ” കുഞ്ഞുട്ടിയുടെ കണ്ണുകൾ നിറഞ്ഞു.. ഒരുവേള അവനവന്റെ ഉപ്പയെ ഓർത്തുപോയിരിക്കാം…അവന്റെ സ്വരമിടറി….

രമേശ്‌ ഒരു പുഞ്ചിരിയോടെ തിരിച്ചു നടന്നു…….

ശുഭം

രചന: AD 22

Leave a Reply

Your email address will not be published. Required fields are marked *