Categories
Uncategorized

ചൂടുള്ള വാർത്ത……. ചൂടുള്ള വാർത്ത….. പട്ടാപ്പകൽ കാറിൽ വച്ച് … അനാശാസ്യം നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും .. കാമുകനും പോലീസ് പിടിയിൽ …. പത്രക്കാരൻ പത്രക്കെട്ടുമെടുത്ത് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓടിക്കയറി പത്രവും പൊക്കി പിടിച്ച് വിളിച്ച് കൂവുകയാണ് …

രചന : – Ros Ram

ചൂടുള്ള വാർത്ത……. ചൂടുള്ള വാർത്ത….. പട്ടാപ്പകൽ കാറിൽ വച്ച് … അനാശാസ്യം നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും .. കാമുകനും പോലീസ് പിടിയിൽ …. പത്രക്കാരൻ പത്രക്കെട്ടുമെടുത്ത് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിലേക്ക് ഓടിക്കയറി പത്രവും പൊക്കി പിടിച്ച് വിളിച്ച് കൂവുകയാണ് … ആരാണ് എന്നറിയാൻ ബസ്സിലുള്ളവർക്കെല്ലാം തിടുക്കം …. പപ്പടം വിറ്റ് തീർക്കും പോലെ അയാളുടെ കുട്ടിപ്പത്രം വിറ്റ് തീർന്നു…. നോക്കണേ….

ബസ്സ് വിടാൻ ഇനിയും 15 മിനിറ്റ് ഉണ്ട് ഞാനും വാങ്ങി ഒരു പത്രം …… അതിൽ വെണ്ടക്ക മുഴുപ്പിൽ ഉണ്ട് …. അനാശാസ്യ വാർത്ത…….പട്ടാപ്പകൽ കാറിൽ വച്ച് അനാശാസ്യം … നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും .. കാമുകനും പോലീസ് പിടിയിൽ …. ..നാട്ടിലെപ്രശസ്ത ഡ്രൈവർ മനീഷിന്റെ ഭാര്യയായ റിയയും അതേ റൂട്ടിലെ ബസ്സ് ഡ്രൈവറായ ഷിനുവും .. തമ്മിലുള്ള അവിഹിതം നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിലേൽപിച്ചു … റിയയ്ക്ക് കാമുകനായ ഷിനുവിനൊപ്പമാണ് പോകാൻ ഇഷ്ടം എന്ന് പറഞ്ഞതിനാൽ ഷിനു വിന്റെ കൂടെ പറഞ്ഞയച്ചു ………..

വാർത്ത വായിച്ച് കഴിഞ്ഞപ്പോൾ അറിയാതെ രണ്ടിറ്റ് കണ്ണീർ എന്റെ കൺതടങ്ങളെ നനയിച്ചു ….. …. കാരണം …. മനീഷേട്ടന്റെ ആദ്യ ഭാര്യയായിരുന്നല്ലൊ ഞാൻ ………….. ഫെയ്ബുക്കിലൂടെയായിരുന്നു ഞാൻ മനീഷേട്ടനെ പരിചയപ്പെട്ടത് …. ഞാൻ നന്നായി ചിത്രം വരയ്ക്കുമായിരുന്നു …. വരയ്ക്കുന്ന ചിത്രങ്ങളെല്ലാം fb യിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ആയിരക്കണക്കിന് ലൈക്കും കമന്റും എന്നെത്തേടി എത്തിയിരുന്നു …. എല്ലാ ചിത്രങ്ങളിലും മറക്കാതെ തന്നെ എത്തുന്ന കമന്റായിരുന്നു മനീഷേട്ടന്റെ ….. അശ്വതി എന്ന എന്റെ പേരിനെ ചുരുക്കി അച്ചു എന്ന് വിളിച്ച് ജീവൻ തുളുമ്പുന്ന ചിത്രങ്ങളാ അച്ചു …. ഒന്നും പറയാനില്ല അത്രയ്ക്ക് ചേതോഹരം :-… അച്ചുവിന്റെ എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം…. അങ്ങിനെ പോകുന്നു കമന്റുകൾ …… ഒരു ദിവസം ഒരു കമന്റിന് താഴെ എനിക്കൊരു കാര്യം പറയാനുണ്ട് മെസഞ്ചറിൽ വരുവോന്ന് ചോദിച്ചു മനീഷേട്ടേൻ …. ഞാൻ മെസഞ്ചർ Use ചെയ്യാറില്ല … fb യിൽ മാത്രം പറയാനുള്ളത് പറഞ്ഞോളൂ എന്ന് …. മറുപടി കൊടുത്തു ഞാൻ ….

പ്ലീസ് അച്ചു …..അങ്ങിനെ പറയല്ലെ ഞാൻ പറയുന്നത് കേട്ടിട്ട് നീ മെസഞ്ചർ അൺ ഇൻസ്റ്റാൾ ചെയ്തോ….. ഒറ്റത്തവണ മാത്രം ഞാൻ പറയുന്നത് ഒന്ന് കേൾക്കുമോ ….. എന്ന … മനീഷേട്ടന്റെ ചോദ്യത്തിന് മുന്നിൽ എപ്പൊഴോ എന്റെ മനസൊന്നലിഞ്ഞ് പോയി ….. അങ്ങിനെയാണ് മെസഞ്ചർ ഇൻസ്റ്റാൾ ചെയ്തത് … ഹായ് അച്ചു ….. ഒത്തിരി ഒത്തിരി നന്ദിയുണ്ട് ……….. ഞാനൊരു കാര്യം പറഞ്ഞോട്ടെ…. സീരിയസാ …….. എനിക്ക് അച്ചൂനെ ഒത്തിരി ഇഷ്ടാ ….. കല്യാണം കഴിച്ചോട്ടെ ….. ഞാൻ ഒന്ന് ചിരിച്ചു മനീഷേട്ടൻ എന്നെ കണ്ടിട്ടുണ്ടോ …? എന്തിനാ കാണണത് നീ വരയ്ക്കുന്ന ഓരോ ചിത്രങ്ങളിലും നിറഞ്ഞു നിൽപുണ്ടല്ലൊ എന്റെ അച്ചു നീ….” എനിക്ക് നിന്റെ ബാഹ്യ സൗന്ദര്യം കാണേണ്ട ….നിന്റെ മനസ്സ് മാത്രം മതി എനിക്ക് ….. ” എന്നാലും ഞാനാരാ എന്താ എന്നൊക്കെ അറിയാതെ …. എങ്ങിനാ മനീഷേട്ടാ …” “അതെന്താ … അച്ചു ….അങ്ങിനെ നിന്റെ സ്വപ്നങ്ങൾ എന്റെയും സ്വപ്നങ്ങൾ ആകാൻ നിനക്കിഷ്ടമല്ലെ ….നിന്റെ ഓരോ വരകളും ഞാനത്ര മേൽ ഇഷ്ടപ്പെടുന്നു കുട്ടിയേ ….” നിനക്കാലോചിക്കാലൊ എത്ര സമയം വേണേലും എടുത്താലോചിച്ചോളൂ എന്റെ ബയോഡാറ്റയും ഫോട്ടോസും ഒക്കെ എന്റെ fb ൽ തന്നെ ഉണ്ട് ഒന്നും വ്യാജമല്ല … നിന്റെ ഫോട്ടോ fb യിൽ ഇല്ലെങ്കിലും ബയോഡാറ്റ വ്യാജമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലാ ആലോചിച്ച് തീരുമാനമെടുത്തോളു… ഇഷ്ടാണേൽ നിന്റെ വീട്ട്കാരുടെ നമ്പർ തന്നാൽ മതി … ഞാൻ തന്നെ കാര്യങ്ങൾ അവതരിപ്പിച്ചോളാം….”

” മനീഷേട്ടനെ ആർക്കാ ഇഷ്ടാ വാണ്ടിരിക്കാ ……” “കട്ടത്താടിയും മീശയും ഉള്ള കാണാൻ പൃഥ്വിരാജിനെപ്പോലിരിക്കുന്ന മനീഷേട്ടനെ ഇഷ്ടമില്ലാ എന്ന് പറയാൻ ഞാനല്ല ഏതൊരു പെണ്ണിനും പറ്റില്ലാ….” “പക്ഷേ ! ഞാൻ കറുത്തിട്ടാ മനീഷേട്ടാ ……. എന്റെ ഫോട്ടോ കണ്ടിട്ട് മനീഷേട്ടൻ പറ …. എന്നെ കല്യാണം കഴിക്കാൻ ഇഷ്ട മാന്ന് എന്നാൽ ഞാൻ എന്റെ വീട്ട്കാരോട് പറയാം …. “….ok അച്ചു …. ഫോട്ടോ ….താ ……” ” കണ്ടിട്ട് Delete ചെയ്യണംട്ടോ …” …”ഓ…. എന്റെ അച്ചു നിനക്കെന്നെ തീരെ വിശ്വാസമില്ലെ…! i ” iഅതല്ല മനീഷേട്ടാ ….. ഞാനൊരു കല്യാണം കഴിയാത്ത പെണ്ണാ ഇതൊരു സോഷ്യൽ മീഡിയയും …. അതുകൊണ്ടാ …” ഓ…. ആയ്ക്കോട്ടെ … ഞാനെന്റെ ഒരു ഫോട്ടോ …. മനീഷേട്ടനയച്ച് കൊടുത്തു …. “ആഹാ…. സൂപ്പർ… ” മനീഷേ ട്ടന്റെ കമന്റ് വന്നു … കറുത്ത മുത്തല്ലേ എന്റെ അച്ചു ….. കറുപ്പിനും ഏഴഴകുണ്ടെടോ …….ആ … അഴകുള്ള കറുപ്പാ എന്റെ അച്ചു ന്റെ …. കറുത്തിട്ടാണെങ്കിലും ഐശ്വര്യമുള്ള മുഖമാ എന്റെ കുട്ടീടേ… എന്ന് പണ്ട് വല്യമ്മച്ചി പറഞ്ഞ് കേട്ടിട്ടുണ്ട് ……. ഇപ്പോ ദേ …. മനീഷേട്ടനും പറയുന്നു ……. കറുത്ത മുത്താണ് ന്നൊക്കെ ….

അതും …. സായിപ്പിനെപ്പോലെ വെളുത്ത് വെള്ളാരം കണ്ണുള്ള സുന്ദരക്കുട്ടപ്പൻ ….

ഞാനും ഒരു പെണ്ണല്ലെ….. അതും ….. തൊട്ടാ പൊട്ടണ പ്രായം …. എന്റെ മനസിലന്ന് മുതൽ മനീഷേട്ടൻ കയറിപ്പറ്റി എന്ന് വേണം പറയാൻ …. ” മനീഷേട്ടാ ….ഒരിക്കലും എന്നെ ഇട്ടേച്ച് പോകല്ലെ ഞാൻ കൊതി തീരുവോളം സ്നേഹിച്ചോട്ടെ …. എന്റെ പെണ്ണേ നിന്നെ ഞാനൊരിക്കലും ഇട്ടേച്ച് പോവില്ലാ …. നിന്റെ അച്ഛന്റെ നമ്പർ എന്റെ എനിക്ക് താ..” ഞാൻ വിളിച്ച് പറഞ്ഞോളാം…. അടുത്ത ഞായറാഴ്ച തന്നെ എന്റെ അച്ഛനും അമ്മയും നിന്റെ വീട്ടിൽ വരും ….. അടുത്ത മാസo ഞാൻ ഗൾഫിൽ നിന്ന് ലീവിന് വരുന്നുണ്ട് അപ്പൊ നമ്മുടെ കല്യാണം …. OK യല്ലേ ഡാ.

ഞാൻ കാണുന്നത് സ്വപ്നമാണോന്നറിയാൻ ഞാനെന്റെ കൈയ്യിൽ ഒന്ന് നുള്ളി നോക്കി ….. സ്വപ്നമല്ല സത്യം തന്നെ ….. അങ്ങിനെ പിറ്റത്തെ മാസം മനീഷേട്ടൻ ഗൾഫിലെ പണി നിർത്തി … … നാട്ടിൽ വന്നു… സമംഗളമായി തന്നെ ഞങ്ങൾടെ കല്യാണം നടന്നു …. പക്ഷെ ചെന്ന് കേറി രണ്ട് ദിവസം കൊണ്ട് തന്നെ മനീഷേട്ടന്റെ വീട്ടിലെ ചുറ്റുപാടെനിക്ക് നന്നായി മനസിലായി … മനീഷേട്ടന്റെ നിർബന്ധമൊന്ന് കൊണ്ട് മാത്രമാണ് ഈ കല്യാണം നടന്നത് … അച്ഛനും അമ്മയ്ക്കും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടേയില്ല …. എന്റെ നിറവ്യത്യാസം … അവർക്ക് ബോധിച്ചിരുന്നില്ലാ….. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നായി എന്റെ അവസ്ഥ…. ആ വീട്ടിലെ മുഴുവൻ പണികളും ചത്തു കിടന്നെടുത്താലും അമ്മായിയമ്മയ്ക്ക് തൃപ്തിയാവുകയേ ഇല്ല…. അമ്മായിയമ്മയുടെ സാന്നിദ്ധ്യത്തിൽ അമ്മായിയച്ഛനും ആ കൂടെ നിൽക്കും … അമ്മായിയമ്മ സ്ഥിരം കൂലിവേലക്ക് പോകുന്നയാളായിരുന്നു…. ആ സമയത്ത് അമ്മായിയച്ഛൻ പറയും … അവൾടെ മുമ്പീന്ന് എനിക്കവൾടെ കൂടെ നിൽക്കാനെ പറ്റൂ …. നീയതൊന്നും കാര്യാക്കണ്ട….എനിക്ക് കുട്ടിയോട് വിരോധമൊന്നും ഇല്ലാ ട്ടോ …. എനിക്കാവാക്കുകൾ അമൃതിന് തുല്യമായിരുന്നു… പിന്നെ മനീഷേട്ടന്റെ സ്നേഹം എനിക്കാവോളം നുകരാൻ സാധിക്കുന്നുമുണ്ട് …. ആരൊക്കെ എതിരായാലും സ്വന്തം ഭർത്താവ് കൂടെയുണ്ടെങ്കിൽ ഏത് പെണ്ണിനും അത് മാത്രം മതി ഏത് വേദനയും സഹിക്കാൻ … ഗൾഫിലെ ജോലി മതിയാക്കി വന്ന മനീഷേട്ടൻ നാട്ടിലുള്ള പ്രൈവറ്റ് ബസിൽ ഡ്രൈവറായി ജോലിക്ക് കേറി …… രാവിലെ 6 മണിക്ക് പോയി വൈകിട്ട് 6 മണിക്ക് തിരിച്ചു വരും … ആ സമയത്ത് അമ്മായിയപ്പനും ഞാനും മാത്രമാകും വീട്ടിൽ … അമ്മായിയപ്പന് വലിവിന്റെ അസുഖമുള്ളതിനാൽ ജോലിക്കൊന്നും പോകാറില്ല ….പൊടിയടിച്ചാൽ തുമ്മിക്കൊണ്ടേയിരിക്കും … ഒരു ദിവസംഅമ്മായിയമ്മയും മനീഷേട്ടനും ജോലിക്ക് പോയിക്കഴിഞ്ഞ് ഞാൻ വീട്ടിലുള്ള തുണികളൊക്കെ കഴുകിയിട്ട് … ഉച്ച ഭക്ഷണവും റെഡിയാക്കി …. റൂമിൽ വന്ന് ഒന്ന് മയങ്ങിപ്പോയി …

ദേഹത്തെന്തോ …. ഇഴഞ്ഞത് പോലെ തോന്നി ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു…

നോക്കുമ്പോൾ ….. അമ്മായിയപ്പൻ എന്റെ ബെഡിലിരുന്ന് എന്നെ തഴുകുകയായിരുന്നു … ഞാൻ വേഗം ഉരുണ്ടു പിടഞ്ഞെഴുന്നേറ്റു …. ” അച്ഛാ …എന്തായിത് …” റൂമീന്ന് വെളീൽ പോ ഇല്ലേൽ ഞാൻ വിളിച്ച് കൂവും … ” “ഓ വല്യ ശീലാവതി …. എന്റെ മകനെ ചാറ്റ് ചെയ്ത് വശീകരിച്ചെടുത്തതല്ലേ …” ” ആർക്കറിയാം വേറാരെയൊക്കെ ചതിച്ചിട്ടുണ്ടാവുംന്ന് ” ” അച്ഛ റൂമിൽ കയറി ” വന്ന് അനാവശ്യം പറയരുത് “… ഞാനയാളെ ഉന്തി റൂമിന് പുറത്താക്കി വാതിലടച്ച് കുറ്റിയിട്ടു …. ഈശ്വരാ ഇതിനായിരുന്നൊ അങ്ങേര് എന്നോട് സഹതാപം കാട്ടിയത് … എങ്ങിനാ ഈ വീട്ടിൽ പിടിച്ച് നിൽക്കാ…. എനിക്കൊരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ….

.അപ്പോൾ റൂമിന് പുറത്ത് നിന്ന് അമ്മായിയപ്പന്റെ വെല്ലുവിളി കേൾക്കാം …. വൈന്നേരo അമ്മായിയമ്മ പണികഴിഞ്ഞ് വന്നതറിഞ്ഞപ്പോഴാണ് ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നത് ….” ” ഓ മണവാട്ടി മയക്കത്തിലായിരുന്നോ …” ആ നല്ല സുഖമല്ലെ …. ഉണ്ടും ഉറങ്ങിയും … ഇഷ്ടം പോലെ ജീവിക്കാലോ…. കാക്കച്ചിക്ക് ….രാജ യോഗമല്ലെ രാജയോഗം …. ഞാൻ മെല്ലെ വിളിച്ചു …. അമ്മേ അതല്ല …… ” അച്ഛൻ ഞാനുറങ്ങുമ്പം റൂമിൽ വന്നമ്മേ …. എന്റെ ദേഹത്ത് ഇഴഞ്ഞ് കയറാൻ നോക്കിയപ്പോ പുറത്താക്കി വാതിലടച്ചതാ…” പേടിച്ചിട്ടാ പുറത്ത് വരാതിരുന്നത് അമ്മേടെ ശബ്ദം കേട്ടപ്പോഴാ ഇറങ്ങി വന്നെ …. ..”ദേ……. കാക്ക കറുമ്പി എന്റെ കെട്യോനെ പറ്റി വെർതെ വേണ്ടാതീനം പറഞ്ഞുണ്ടാക്കണ്ട എനിക്ക് അങ്ങേരെ നന്നായറിയാം …… അമ്മായിയമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഞാനാകെ തരിച്ച് പോയി … ഇതെല്ലാം കേട്ട് ഇപ്പഴെങ്ങിനെയുണ്ട് എന്ന നോട്ടവുമായി എന്നെ ഒന്നാക്കിച്ചിരിച്ചു അമ്മായിയപ്പൻ ” എന്ത് കണ്ടിട്ടാണോ എന്റെ പൂ പോലത്തെ പയ്യൻ ഈ കറുമ്പിയെ …. ഇഷ്ടപ്പെട്ടത് …… അതെങ്ങനാ ഏത് സമയോം കുന്ത്രാണ്ടോം ഞെക്കി ഇരിപ്പായിരിക്കും …. ആണുങ്ങളെ വലയിൽ വീഴ്ത്താനായിട്ട് …. എന്നിട്ടെന്റെ കെട്യോനും അവൾടെ അടുത്ത് ചെന്നത്രെ …. നാട്ടിലെത്ര പൂ പോലത്തെ പെൺപിള്ളേർ കിടക്കുന്നു അതിയാന് വേണോങ്കിൽ ഈ കാക്കച്ചീനെ തന്നെ വേണോ …?

ഇത് കേട്ടുകൊണ്ടാണ് മനീഷേട്ടൻ വന്നത് ….

അന്ന് വൈകിട്ടത്തെ ട്രിപ്പ് ക്യാൻസൽ ചെയ്തത് കൊണ്ട് നേരത്തെ വന്നതാണ് എന്റെ ദയനീയ ഭാവം കണ്ട മനീഷേട്ടൻ എന്റെ കയ്യും പിടിച്ച വിടെ നിന്നിറങ്ങി …. ” കെട്ടിയ പെണ്ണിനെ അന്ത:സ്സോടെ പോറ്റാനും എനിക്കറിയാ …….. മേലാൽ ഞങ്ങളീ പടി ചവിട്ടില്ല … നിങ്ങളായി നിങ്ങൾടെ പാടായി .. അങ്ങിനെ കുറച്ചകലെ ഒരു വാടകവീട് തരപ്പെടുത്തി ഞാനും മനീഷേട്ടനും അവിടെ താമസിച്ചു …..

സത്യത്തിൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗീയ നിമിഷങ്ങളായിരുന്നു അത് കരുത്തുറ്റ തന്റേടിയായ ഒരു പുരുഷന്റെ ഭാര്യാ പദവിയോളം വരൂല …. മറ്റെന്തിനും എന്ന് തോന്നിപ്പോയ അനുഭൂതി നിമിഷങ്ങൾ … ദൈവത്തിന് പോലും ഞങ്ങൾടെ സ്നേഹത്തിൽ അസൂയ തോന്നിക്കാണണം വെറും 6 മാസമേ…. ഞങ്ങൾ ടെ ആ സന്തോഷം നില നിന്നുള്ളൂ …… അച്ഛനെയും അമ്മയെയും വിട്ട് വന്നതിന്റെ മനോവിഷമം മനീഷേട്ടനെ അലട്ടാൻ തുടങ്ങി… പതിയെ പതിയെ …. മനീഷേട്ടൻ സ്വന്തം വീട്ടിലേക്ക് പോയിത്തുടങ്ങി …. അച്ഛനും അമ്മയും കുടില തന്ത്രങ്ങളുമായി സ്നേഹത്തിൽ പൊതിഞ്ഞ വാക്ചാതുര്യത്തോട് കൂടി മനീഷേട്ടനെ മാറ്റിയെടുത്തു ….. പിന്നെ പിന്നെ ആ വാടക വീട്ടിൽ ഞാൻ ഒറ്റയ്ക്കായി ….. മനീഷേട്ടനെ വിളിച്ച് ഞാൻ കരഞ്ഞ് പറഞ്ഞു ….. മനീഷേട്ടാ എനിക്കൊറ്റയ്ക്ക് നിൽക്കാൻ പേടിയാ …. മനീഷേട്ടൻ ഒന്ന് വാ…. എവിടെ കേൾക്കാൻ …. നീരാളി പിടുത്തം പോലെ മകനെ മുറുക്കി പിടിച്ച് വച്ചിരിക്കയല്ലെ അമ്മായിയമ്മ … ഒടുവിൽ എന്റെ വീട്ടിൽ ഞാൻ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്ന് എന്റാങ്ങള വന്ന് എന്നെ കൂട്ടിക്കൊണ്ട് പോയി ….. … പിന്നീട് കോടതിയുംകേസും ഒക്കെയായി 6 മാസം …. അങ്ങിനെ ഒരു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഞങ്ങൾ വിവാഹ മോചിതരായി …. കോടതിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ മനീഷേട്ടനോട് ചോദിച്ചു ……. ” എന്നാലും എന്നോടിത് വേണമായിരുന്നോ മനീഷേട്ടാ…….. ഞാനെത്ര മാത്രം ആത്മാർത്ഥമായാണ് മനീഷേട്ടനെ സ്നേഹിച്ചത് …” മരിച്ചാലും മറക്കില്ല ട്ടോ …. അതും പറഞ്ഞ് വിതുമ്പിക്കൊണ്ടാ കോടതി പടി ഇറങ്ങിവന്നത് ഇന്നും ഓർമ്മയിലുണ്ട് ……

ഇന്നെനിക്ക് സ്നേഹ സമ്പന്നനായ ഒരു ഭർത്താവും സ്നേഹനിധികളായ രണ്ടോ മനമക്കളും ഉണ്ട് ….

ഇടക്ക് എപ്പൊഴോ … ആങ്ങള പറഞ്ഞറിഞ്ഞിരുന്നു മനീഷേട്ടന്റെ വിവരങ്ങൾ …. ഏതോ കാശ് കാരിയായ സുന്ദരി പെണ്ണിനെ വീണ്ടും കല്യാണം കഴിച്ചെന്നും …. മനീഷേട്ടന്റെ വീട്ടിൽ നിന്ന് … ഉടക്കി മനീഷേട്ടനെയും കൊണ്ട് അവൾടെ വീട്ടിലാണ് താമസമെന്നും ……. ബാക്കി ഇപ്പോ ഈ കുട്ടി പത്രത്തിലൂടെ അറിയാൻ കഴിഞ്ഞു …. എവിടെയെങ്കിലും സുഖായി ജീവിച്ചോട്ടെ എന്ന് മാത്രമെ ഞാനാഗ്രഹിച്ചിട്ടുള്ളൂ എന്റെ കണ്ണ് നീരിന്റെ ശാപം ആ …. നിഴലിനെ പോലും സ്പർശിക്കരുതേ എന്ന് ആത്മാർത്ഥമായി. ആഗ്രഹിച്ചിട്ടേയുള്ളൂ ….. അന്നും ഇന്നും……

രചന : – Ros Ram

Leave a Reply

Your email address will not be published. Required fields are marked *